മോദി നുണയൻ പ്രധാനമന്ത്രി: മല്ലികാർജുൻ ഖാർഗെ
Wednesday, April 24, 2024 4:51 AM IST
ചെങ്ങന്നൂർ: നരേന്ദ്ര മോദി പച്ചക്കള്ളം ആവർത്തിച്ചു പറയുന്ന പ്രധാനമന്ത്രിയെന്ന് എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പക്കലുള്ള കള്ളപ്പണം കണ്ടെത്തി ഓരോ പൗരന്‍റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പറഞ്ഞു. നിങ്ങൾക്ക് 15 ലക്ഷം രൂപ ലഭിച്ചുവോ ഖാർഗെ ചോദിച്ചു. ഇല്ല എന്ന് സദസിലുള്ളവർ ഒറ്റക്കെട്ടായി പറഞ്ഞു.

ഒരുവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞു. നടന്നില്ലെന്ന് മാത്രമല്ല തൊഴിലവസരങ്ങൾ നിഷേധിക്കുന്ന നിലപാടുകൾ സ്വീകരിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചു. ഇരട്ടിയായത് മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ ദുരിതമാണ്. ഇങ്ങനെ എണ്ണമറ്റ കള്ളങ്ങൾ പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാരാണ് മോദിയുടേത്. മാവേലിക്കര പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെങ്ങന്നൂരിൽ പ്രസംഗിക്കുകയായിരുന്നു ഖാർഗെ.

ഡിസിസി പ്രസിഡന്‍റ് ബി. ബാബു പ്രസാദ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്, ദീപ ദാസ് മുൻഷി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, പി.സി. വിഷ്ണുനാഥ്,കെ.സി. ജോസഫ്, രാജേന്ദ്ര പ്രസാദ്, എം. മുരളി, ടോമി കല്ലാനി തുടങ്ങിയവർ പ്രസംഗിച്ചു.