ആശുപത്രി വളപ്പിൽനിന്നു കടത്തിയ തടി തിരികെ കൊണ്ടുവന്ന് കരാറുകാരൻ
Sunday, June 11, 2023 2:08 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽനിന്ന് അനധികൃതമായി കടത്തിയ ടൺ കണക്കിന് തടികൾ തിരികെ കൊണ്ടുവന്നിട്ടു. കുട്ടികളുടെആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കേണ്ടതിനായി കോമ്പൗണ്ടിൽ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റാൻ വനം വകുപ്പ് കോളജ് പ്രിൻസിപ്പലിന് അനുമതി നൽകുകയും തുടർന്ന് മരം വെട്ടി മാറ്റാൻ കരാർ നൽകയും ചെയ്തു. വെട്ടി മാറ്റുന്ന തടികൾ അവിടെത്തന്നെ ഇടണമെന്നായിരുന്നു ഉടമ്പടി. എന്നാൽ, വെട്ടിയിട്ട ടൺകണക്കിന് മരങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച കരാറുകാരൻ അനധികൃതമായി ലോറിയിൽ കയറ്റിക്കൊണ്ടുപോയി.

ഇത് ശ്രദ്ധയിൽപ്പെട്ട കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ് പ്രിൻസിപ്പലിനെയും പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗം മേധാവിയേയും വിവരം അറിയിച്ചു. ഇവർ ഉടൻ തന്നെ പോലീസിൽ വിവരം നൽകുകയും കെട്ടിട നിർമാണത്തിനും മരം വെട്ടുന്നതിനും കരാർ എടുത്ത കരാറുകാരോടു ഹാജരാകുവാൻ നിർദേശിക്കുകയും ചെയ്തു.

തുടർന്ന് വെള്ളിയാഴ്ച പ്രിൻസിപ്പൽ ഓഫീസിൽ കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. യോഗത്തിനെത്തിയ കരാറുകാർ തങ്ങൾക്ക് ചെറിയ തെറ്റു പറ്റിയതാണെന്നും മേലിൽ ആവർത്തിക്കില്ലെന്നും കൊണ്ടുപോയ തടി മുഴുവൻ തിരികെക്കൊണ്ടുവന്നു കോമ്പൗണ്ടിൽ ഇട്ടു കൊള്ളാമെന്നും സമ്മതിച്ചു. പിന്നീട് കൊണ്ടുപോയ തടികൾ തിരികെക്കൊണ്ടുവന്ന് ആശുപത്രി കോമ്പൗണ്ടിൽ ഇടുകയും ചെയ്തു. എന്നാൽ കൊണ്ടുപോയ തടി മുഴുവൻ തിരികെ കൊണ്ടുവന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മോഷണശ്രമത്തിന് പോലീസിൽ പരാതി നൽകുമെന്നും പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ പറഞ്ഞു.