തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആഘോഷ സമാപനം
Thursday, April 25, 2024 6:42 AM IST
കടുത്തുരുത്തി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പരസ്യപ്രചാരണത്തിന് ആഘോഷമായ കൊട്ടിക്കലാശം. നിശബ്ദ പ്രചാരണം ദിവസമായ ഇന്നു വീടുകള്‍ കയറി സ്ലിപ്പ് കൊടുക്കന്നതുള്‍പ്പെടെയുള്ള അവസാനവട്ട വോട്ടുറപ്പിക്കുന്ന ശ്രമത്തിലായിരിക്കും പ്രവര്‍ത്തകര്‍.

കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് മൂന്ന് മുന്നണികളുടെയും പരസ്യപ്രചാരണത്തിന്‍റെ സമാപനം നടന്നത്. കാര്യമായ തര്‍ക്കങ്ങളോ സംഘര്‍ഷങ്ങളോ ഇല്ലാതെ സമാധാനപരമായിരുന്നു കൊട്ടിക്കലാശം. വാഹനഗതാഗതത്തിന് തടസം വരാതിരിക്കാന്‍ പോലീസും നേതാക്കന്മാരും ഇടപെട്ടത് വാഹനയാത്രികര്‍ക്ക് കാര്യമായ പ്രതിസന്ധിയില്ലെതെ ടൗണ്‍ കടന്നുപോകാന്‍ സഹായകരമായി.

വൈകുന്നേരം മൂന്ന് മുതല്‍ മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ ടൗണിലെത്തിയിരുന്നു. തങ്ങളുടെ സ്ഥാനാര്‍ഥിക്കു വോട്ട് അഭ്യര്‍ഥിച്ചു മൂന്ന് മുന്നണികളുടെയും അനൗണ്‍സ്മെന്‍റ് വാഹനങ്ങള്‍ പ്രചാരണവുമായി രാവിലെ മുതല്‍ വിവിധ പ്രദേശങ്ങളില്‍ പര്യടനത്തിലായിരുന്നു. വൈകുന്നേരത്തോടെ എല്ലാ അനൗണ്‍സ്മെന്‍റ് വാഹനങ്ങളും ടൗണ്‍ കേന്ദ്രീകരിക്കുകയായിരുന്നു.

വാദ്യമേളങ്ങള്‍, ബലൂണുകള്‍, കൊടി, തോരണങ്ങള്‍, തൊപ്പികള്‍ എന്നിങ്ങനെ വിവിധ സാധനസാമഗ്രികളുമായി വിവിധ വേഷവിധാനത്തോടെ പ്രവര്‍ത്തകരും നിറഞ്ഞതോടെ ടൗണ്‍ അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി. കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് കൊട്ടിക്കലാശം നടന്നത്. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളടക്കം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെല്ലാം മണ്ഡലത്തിലെ വാഹന പര്യടന പരിപാടി പൂര്‍ത്തിയാക്കിയിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സീസും ജോര്‍ജും എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും ചൊവ്വാഴ്ച തന്നെ പര്യടനപരിപാടി പൂര്‍ത്തിയാക്കിയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും കടുത്തുരുത്തിയിലെ പര്യടനത്തോടെ വാഹന പ്രചാരണ പരിപാടി പൂര്‍ത്തിയാക്കി.

ഇന്ന് പ്രധാന സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പ്രമുഖ വ്യക്തികള്‍, ആദ്യഘട്ട പ്രചാരണത്തിനിടെയില്‍ എത്തിപ്പെടാനാകാത്ത സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനും വോട്ടര്‍മാരെ നേരില്‍ കാണാനുമാകും സ്ഥാനാര്‍ഥികളും നേതാക്കളും പ്രാമുഖ്യം നല്‍കുക.

പ്രചാരണരംഗത്ത് മൂന്ന് മുന്നണികളും ചിട്ടയായ പ്രവര്‍ത്തനമാണ് നടത്തുന്നത്. യുഡിഎഫ് മുന്നണിയുടെ പ്രചാരണ സമാപനത്തിന് നേതാക്കളായ ജയിംസ് പുല്ലാപ്പള്ളി, എം.കെ. സാബുജി, നോബി മുണ്ടയ്ക്കന്‍, കെ.പി. വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി. എല്‍ഡിഎഫ് മുന്നണിയുടെ കൊട്ടിക്കലാശത്ത് നേതാക്കളായ കെ. ജയകൃഷ്ണന്‍,

സഖറിയാസ് കുതിരവേലി, പി.വി. സുനില്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. എന്‍ഡിഎ മുന്നണിയുടെ പരസ്യ പ്രചാരണ സമാപനത്തിന് അശ്വന്ത് മാമലശേരി, എം.പി. ബാബു, കെ.ആര്‍. ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.