ആവേശക്കൊടുമുടിയിൽ പ്രചാരണത്തിന് കൊടിയിറക്കം
Thursday, April 25, 2024 6:53 AM IST
ചങ്ങനാശേരി: ആവേശക്കൊടുമുടിയിൽ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടിയിറക്കം. പാര്‍ലമെന്‍റില്‍ "മാവേലിക്കരയുടെ ശബ്ദമുയര്‍ത്താന്‍...വിജയിപ്പിക്കൂ, മാവേലിക്കരയുടെ മണിമുത്ത് ...വിജയിപ്പിക്കൂ.’ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ ഉച്ചഭാഷിണികള്‍ അത്യുച്ചത്തില്‍ ശബ്ദിച്ചു. ഒരിക്കല്‍ക്കൂടി ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷന്‍ കലാശക്കൊട്ടിനു സാക്ഷിയായി.

ഇന്നലെ വൈകുന്നേരം മൂന്നരയോടെതന്നെ മൂന്നു മുന്നണികളുടെയും ഉച്ചഭാഷിണികളും വിവിധ പാര്‍ട്ടികളുടെ ചെറുതും വലുതുമായ കൊടികളും സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളുള്ള കൂറ്റന്‍ കട്ടൗട്ടുകളും വാദ്യമേളങ്ങളും സെന്‍ട്രല്‍ ജംഗ്ഷനില്‍ അണിനിരന്നു. രണ്ടുമണിക്കൂറോളം സെന്‍ട്രല്‍ ജംഗ്ഷനില്‍ ആവേശപ്പൂരമായിരുന്നു. 5.58ന് പോലീസ് വിസില്‍ മുഴക്കിയതോടെ പ്രചാരണ കോലാഹലങ്ങള്‍ക്ക് സമാപനമായി.

എസ്ബി കോളജ് ഭാഗത്തുനിന്നുമെത്തിയ യുഡിഎഫ് പ്രവര്‍ത്തകരും വാഹനങ്ങളും കെഎസ്ആര്‍ടിസി ജംഗ്ഷന്‍ ഭാഗത്തുനിന്നുമെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരും വാഹനങ്ങളും പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്നും എത്തിയ എന്‍ഡിഎ പ്രവര്‍ത്തകരും വാഹനങ്ങളും സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിക്കുകയായിരുന്നു.

ഇവരുടെ നടുവിലായി ഡിവൈഎസ്പി സജി മര്‍ക്കോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വേലികെട്ടിയതുപോലെ നിലയുറപ്പിച്ചു.

നാടിന്‍റെ നാനാഭാഗങ്ങളില്‍നിന്നായി നൂറുകണക്കിനു പ്രവര്‍ത്തകരും നേതാക്കളും കലാശക്കൊട്ടിന് ആവേശം പകരാന്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കലാശക്കൊട്ട് അപ്പാടെ കാമറയില്‍ പകര്‍ത്തുന്നതും കാണാമായിരുന്നു. കലാശക്കൊട്ടിന്‍റെ നേരമത്രയും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.