പരസ്യ പ്രചാരണം നാളെ അവസാനിക്കും
Monday, April 22, 2024 11:36 PM IST
തൊടുപുഴ: കനത്ത വേനൽച്ചൂടിലും വിശ്രമമില്ലാതെ അവസാന വട്ട ഓട്ട പ്രദക്ഷിണവുമായി സ്ഥാനാർഥികൾ.

ശബ്ദ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ പരമാവധി സ്ഥലങ്ങളിൽ ഒരിക്കൽ കൂടി ഓടിയെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സ്ഥാനാർഥികൾ.

മുന്നണികളുടെ വാഗ്ദാനങ്ങളും സ്ഥാനാർഥികളുടെ അപദാനങ്ങളും വിളിച്ചറിയിച്ചുള്ള അനൗണ്‍സ്മെന്‍റ് വാഹനങ്ങൾ നാടിന്‍റെ മുക്കിലും മൂലയിലും കറങ്ങുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശന നിയന്ത്രണമുള്ളതിനാൽ പ്രചാരണ വാഹനങ്ങളുടെ എണ്ണത്തിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ കുറവുണ്ടായി.

നാളെ വൈകുന്നേരം നടക്കുന്ന കലാശക്കൊട്ട് കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് മൂന്നു മുന്നണികളുടെയും പ്രവർത്തകർ.

താളമേളങ്ങളുടെ അകന്പടിയോടെയായിരിക്കും വിവിധ കേന്ദ്രങ്ങളിൽ കലാശക്കൊട്ട്.
കഴിഞ്ഞ നിയമസഭ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ കോവിഡ് വ്യാപനം മൂലം കലാശക്കൊട്ടിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. അതിനാൽ ഇത്തവണ കലാശക്കൊട്ട് ശക്തിപ്രകടനമാക്കി മാറ്റാനായിരിക്കും മൂന്നു മുന്നണികളുടെയും ശ്രമം.

കഴിഞ്ഞ പ്രാവശ്യം ഓരോ അസംബ്ലി മണ്ഡലത്തിലും കൊട്ടിക്കലാശം സംഘടിപ്പിച്ചിരുന്നു. ഏതെങ്കിലും ഒരു അസംബ്ലി മണ്ഡലത്തിൽ പ്രവർത്തകർക്ക് ആവേശമായി സ്ഥാനാർഥി പങ്കെടുക്കും.

ഇത്തവണ സ്ഥാനാർഥികൾ എവിടെ പങ്കെടുക്കുമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
കൊട്ടിക്കലാശം സംഘർഷത്തിൽ കലാശിക്കാതിരിക്കാൻ പോലീസും കർശന സുരക്ഷയൊരുക്കും.

ഇതുവരെയും എത്താത്ത ഇടങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കാനാണ് ഇനിയുള്ള ദിവസങ്ങളിൽ സ്ഥാനാർഥികൾ ശ്രദ്ധ ചെലുത്തുക.

ഓരോ വോട്ടും തങ്ങൾക്ക് അനുകൂലമാക്കാനുള്ള അവസാനവട്ട സ്ക്വാഡ് പ്രവർത്തനങ്ങളും സജീവമാണ്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പൊതുയോഗങ്ങൾക്ക് പകരം കുടുംബ സമ്മേളനങ്ങൾക്കായിരുന്നു ഇത്തവണ മുന്നണികൾ പ്രാധാന്യം നൽകിയത്.

സംസ്ഥാന ദേശീയ നേതാക്കൾ പങ്കെടുത്ത ചുരുക്കം പൊതു യോഗങ്ങൾ മാത്രമാണ് ഇത്തവണ ഉണ്ടായത്. എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലയിൽ എത്തി പ്രചാരണം കൊഴുപ്പിച്ചു.

യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്‍റെ പ്രചാരണത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തി.

എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന്‍റെ പ്രചാരണത്തിനായി ബിജെപി ദേശീയ നേതാക്കളും ബിഡിജെഎസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിയും ജില്ലയിലെത്തി.