വൈകല്യത്തില്‍ തളരാതെ വോട്ടവകാശം വിനിയോഗിച്ച് സുരേഷ്
Saturday, April 27, 2024 4:14 AM IST
കൊച്ചി: വീല്‍ ചെയറില്‍ നിന്ന് സുരേഷിനെ കൈകളില്‍ താങ്ങിയെടുത്ത് മകന്‍ അശ്വിന്‍ നേവല്‍ബേസ് കഠാരിബാഗിലെ 138ാം നമ്പര്‍ പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷമായിരുന്നു അദ്ദേഹത്തിന്. തെരഞ്ഞെടുപ്പ് നാളുകളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ചവച്ചിരുന്ന എറണാകുളം വാത്തുരുത്തി ശാസ്താനികേതന്‍ വീട്ടില്‍ ടി.എസ്. സുരേഷിന്‍റെ ഇരുകാലുകളും കോവിഡ് അനുബന്ധരോഗത്തെ തുടര്‍ന്ന് മുറിച്ചു മാറ്റേണ്ടിവന്നു.

ശരീരത്തിലെ കോശങ്ങള്‍ നശിക്കുന്ന രോഗമായ ഗംഗ്രീന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരേഷിനെ ചെറിയ തോതില്‍ ബാധിച്ചിരുന്നു. കോവിഡ് രോഗബാധയ്ക്കു ശേഷം ഒരു ദിവസം വീട്ടില്‍ ബോധരഹിതനായി വീണ സുരേഷിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗംഗ്രീന്‍ രോഗം ഇരുകാലുകളെയും ബാധിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്‍റെ ഇരുകാലുകളും മുറിച്ചുമാറ്റുകയായിരുന്നു. വാത്തുരുത്തിയില്‍ ബിസിനസ് നടത്തുകയായിരുന്നു അദ്ദേഹം.

പത്തു വര്‍ഷം മുമ്പ് വാത്തുരുത്തിയില്‍ നിന്ന് കൊച്ചി നഗരസഭ കൗണ്‍സിലറായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. കാലുകള്‍ മുറിച്ചു മാറ്റിയ ശേഷം വരുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. അടുത്ത തവണ വീട്ടില്‍ വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്ന് പോളിംഗ് ഏജന്‍റുമാരോട് ആവശ്യപ്പെട്ടാണ് മടങ്ങിയത്.