വിവിധയിടങ്ങളില്‍ കള്ളവോട്ട്
Saturday, April 27, 2024 4:14 AM IST
കൊച്ചി: പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും എറണാകുളം മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ കള്ളവോട്ട് ചെയ്തു. നെട്ടൂരിലും വൈപ്പിനിലും കൊച്ചി മണ്ഡലത്തിൽ രണ്ടിടത്തുമാണ് കള്ളവോട്ട് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടങ്ങളില്‍ പിന്നീട് വോട്ടര്‍മാര്‍ക്ക് ടെന്‍ഡര്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കി.

വൈപ്പിന്‍ സ്‌കൂള്‍ മുറ്റം, കാട്ടാശേരി വീട്ടില്‍ ഡോണിയുടെ ഭാര്യ തങ്കമ്മ ഡോണി(54) യുടെ പേരിലാണ് കള്ളവോട്ട് നടന്നത്. ഇന്നലെ രാവിലെ 10.30ഓടെ ഓച്ചന്തുരുത്ത് സാന്താക്രൂസ് എച്ച്എസിലെ 132-ാംബൂത്തിലാണ് തങ്കമ്മ വോട്ട് ചെയ്യാനെത്തിയത്. ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രവേശിച്ച ശേഷം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയപ്പോഴാണ് കള്ളവോട്ട് നടന്ന വിവരമറിയുന്നത്. ഈ ക്രമനമ്പറില്‍ നേരത്തെ വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

ബൂത്തില്‍ 25-ാമത് വോട്ട് ചെയ്തയാളാണ് തങ്കമ്മയുടെ വോട്ട് ചെയ്തതെന്ന് ബൂത്തിലുള്ളവര്‍ പറഞ്ഞു. തനിക്ക് വോട്ട് ചെയ്‌തേ മതിയാകു എന്ന് തങ്കമ്മ ആവശ്യപ്പെട്ടതോടെ ഇവിടെ മണിക്കൂറുകളോളം വോട്ടിംഗ് മുടങ്ങി. സിസിടിവി കാമറ പരിശോധിക്കാന്‍ തങ്കമ്മ ആവശ്യപ്പെട്ടെങ്കിലും തങ്ങള്‍ക്ക് അതിനുള്ള അവകാശമില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ അടക്കമുള്ളവര്‍ അറിയിച്ചു.

തുടര്‍ന്ന് ഏറെ നേരം കാത്തുനിന്ന ശേഷം ടെന്‍ഡര്‍ വോട്ട് ചെയ്ത് തങ്കമ്മ മടങ്ങി. സംഭവത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. എറണാകുളം ജ്യൂ സ്ട്രീറ്റിലെ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരിയാണ് തങ്കമ്മ. ഡിസിപി ഓഫീസില്‍ പരാതി നല്‍കിയതായി തങ്കമ്മ പറഞ്ഞു. ആരാണ് വോട്ട് ചെയ്തതെന്ന് കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.

നെട്ടൂര്‍ എസ്‌വിയുപി സ്‌കൂളില്‍ 14-ാം നമ്പര്‍ ബൂത്തിലാണ് രണ്ടാമത്തെ കള്ളവോട്ട് റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ഥ വോട്ടര്‍ എത്തിയപ്പോള്‍ ഇതിനുമുമ്പ് ഇതേ ക്രമനമ്പറില്‍ മറ്റാരോ വോട്ടു ചെയ്തിരുന്നു. വോട്ടര്‍ പട്ടികയില്‍ 716-ാം നമ്പര്‍ ക്രമനമ്പറിലുള്ള ഈശി എന്നയാളുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. ഇതോടെ യഥാര്‍ഥ വോട്ടര്‍ ടെന്‍ഡര്‍ വോട്ട് ചെയ്തു മടങ്ങി.

കൊച്ചി മണ്ഡലത്തില്‍ കൊച്ചിന്‍ കോളജിലെ 55-ാം നമ്പര്‍ ബൂത്തില്‍ കെ.ആര്‍. റമീസ് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്‍റെ വോട്ട്‌ മറ്റാരോ ചെയ്തതായി അറിയുന്നത്. വിദേശത്തായിരുന്നു റമീസിന്‍റെ കന്നിവോട്ടായിരുന്നു ലോക്‌സഭയിലേക്ക്.

റമീസും പിന്നീട് ടെൻഡര്‍ വോട്ട് രേഖപ്പെടുത്തി. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പനയപ്പിള്ളി എം.എം.ഒ.വി.എച്ച്.എസിലെ 59-ാം നമ്പര്‍ ബൂത്തില്‍ എം.എ. ഹാഫിസ എന്ന 18കാരിയുടെ കന്നി വോട്ടും മറ്റാരോ ചെയ്തു. ഇവര്‍ക്കും ടെൻഡര്‍ വോട്ടിംഗിന് അവസരം നല്‍കി.