വിവി പാറ്റ് മെഷീനിൽ ചിഹ്നം മാറിയെന്ന് പരാതി; യുഡിഎഫ് പ്രതിഷേധിച്ചു
Saturday, April 27, 2024 4:29 AM IST
കരുമാലൂർ: വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർഥിയുടെ ചിഹ്നം അല്ല വിവി പാറ്റ് മെഷീൻ കാണിക്കുന്നത് എന്ന് വോട്ട് ചെയ്ത സ്ത്രീയുടെ പരാതി. തുടർന്ന് കരുമാലൂർ പഞ്ചായത്തിൽ സെറ്റിൽമെന്‍റ് സ്കൂളിലെ 25-ാം നമ്പർ ബൂത്തിൽ ഒരു മണിക്കൂറോളം നേരം വോട്ടിംഗ് നിർത്തിവച്ചു. വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർഥിയുടെ ചിഹ്നമല്ല വിവി പാറ്റ് മെഷീനിൽ കാണിക്കുന്നതെന്നു വോട്ട് ചെയ്ത രമ എന്ന സ്ത്രീ പറഞ്ഞതോടെയാണു പ്രശ്നം രൂക്ഷമായത്.

ഇതോടെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തു വരികയും ബന്ധപ്പെട്ടവർക്കു പരാതി നൽകുകയും ചെയ്തു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം. തുടർന്നു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്.