തീരദേശജനതയുടെ മനംകവർന്ന് പ്രിയങ്ക
Sunday, April 21, 2024 6:11 AM IST
കൊടുങ്ങല്ലൂർ: സ്വാതന്ത്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍റെ ജന്മനാടായ കൊടുങ്ങല്ലൂരിലെ എറിയാട് ആദ്യമായെത്തിയ ഗാന്ധികുടുംബത്തിലെ അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ വരവേൽക്കാൻ തീരദേശവാസികൾക്കു കടലോളം ആവേശം.

ചാലക്കുടി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്ഥി ബെന്നി ബഹനാന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് പ്രിയങ്ക ഇന്നലെ തീരദേശമായ എറിയാട് എത്തിയത്. പ്രിയങ്കയെ കാണാനും കേൾക്കാനും നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് പൊരിവെയിലിൽ ചേരമാൻ മൈതാനത്ത് എത്തിയത്. രാവിലെ മുതൽ സ്ത്രീകൾ കൂട്ടത്തോടെ സമ്മേളനപ്പന്തലിൽ സ്ഥാനം ഉറപ്പിച്ചു.

ഉച്ചയോടെ അസ്മാബി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രിയങ്ക റോഡുമാർഗം 11.50 ഓടെയാണ് ചേരമാൻ മൈതാനത്ത് എത്തിയത്. അപ്പോൾ പ്രവർത്ത ക രുടെ ആവേശം അലകടലായ് ഉയർന്നു. കക്ഷിരാഷ്ടീയം പറയാൻ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ പ്രിയങ്ക, ഭരണാധികാരികളെയോ നേതാക്കളെയോ പേരെടുത്തു വിമർശിക്കാതെയാണ് പ്രസംഗിച്ചത്. പ്രസംഗം 40 മിനിറ്റ് നീണ്ടു.