വെടിക്കെട്ട് വൈകാനിടയായതും കമ്മീഷണറുടെ ഇടപെടലും അന്വേഷിക്കണം: എൽഡിഎഫ്
Sunday, April 21, 2024 6:12 AM IST
തൃശൂർ: വെടിക്കെട്ട് വൈകാനിടയായ സാഹചര്യം അന്വേഷിക്കണമെന്നും പോലീസ് കമ്മീഷണറുടെ ഇടപെടൽ സംബന്ധിച്ച ആക്ഷേപങ്ങൾ സർക്കാരും തെരഞ്ഞെടുപ്പുകമ്മീഷനും അന്വേഷിച്ചു നടപടിയെടുക്കണമെന്നും എൽഡിഎഫ് ജില്ലാ കമ്മിറ്റി.

ആർഎസ്എസ്- ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ പുരത്തിനിടയിൽ കടന്നുകയറി പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമമുണ്ടായതും അന്വേഷിക്കണം. വത്സൻ തില്ലങ്കേരി, കെ.കെ. അനീഷ്‌കുമാർ, ബി. ഗോപാലകൃഷ്‌ണൻ എന്നിവർ പ്രശ്‌നത്തെ രാഷ്ട്രീയമുതലെടുപ്പിനായാണ് ഉപയോഗിച്ചത്. വലിയ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്.

പൂരം നടത്തിപ്പിനു സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും വലിയ പരിഗണനയാണു നൽകിയത്. ആക്ഷേപങ്ങൾ പരിഹരിക്കാൻ സർക്കാരും പ്രത്യേകിച്ചു ജില്ലയിലെ മന്ത്രിമാരും നല്ലനിലയിൽ ഇടപെട്ടു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും യാതൊരു പങ്കും ഇല്ലാതിരുന്ന കെ. മുരളീധരനും സുരേഷ്‌ഗോപിയും ഇപ്പോൾ രാഷ്ട്രീയലാഭത്തിനായി അവാസ്തവങ്ങൾ പടച്ചുവിടുകയാണെന്നും കമ്മിറ്റി വ്യക്തമാക്കി.

പൂരദിനത്തിൽ കലാപമുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പിനുള്ള കള്ളപ്രചാരണങ്ങൾ നടത്തുന്നത് ജനങ്ങൾ തള്ളിക്കളയണമെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും എൽഡിഎഫ് കൺവീനർ കെ.വി. അബ്‌ദുൾഖാദറും പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.