ക്ഷേത്രസന്നിധി ആസ്വാദകര്‍ കെെയടക്കി, കലാവേദികള്‍ സജീവം
Thursday, April 25, 2024 1:34 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവം മൂന്നുദിവസം പിന്നിട്ടപ്പോള്‍ ശീവേലികളും കലാപരിപാടികളും ക്ഷേത്രകലകളുമെല്ലാം സജീവമായതോടെ ക്ഷേത്രസന്നിധി ആസ്വാദകര്‍ കെെയടക്കി. ഇന്നലെ ആയിരങ്ങളാണു ഉത്സവം കാണാനും കലാപരിപാടികള്‍ ആസ്വദിക്കാനുമായി സംഗമപുരിയിലേയ്ക്ക് എത്തിയത്. ദിവസവും ഉച്ചയ്ക്കു നടക്കുന്ന അന്നദാനത്തില്‍ നൂറുകണക്കിനാളുകളാണു പങ്കെടുക്കുന്നത്.

ചുട്ടുപൊള്ളുന്ന വെയിലിലും ഇടതടവില്ലാതെയാണ് ആളുകള്‍ സംഗമസന്നിധിയിലേയ്ക്കു പ്രവഹിക്കുന്നത്. പകല്‍ ശീവേലി തുടങ്ങി പള്ളിവേട്ട ദിവസംവരെ ഒമ്പതു ദിവസങ്ങളിലും 24 മണിക്കൂറും പരിപാടികളാണു കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ പ്രത്യേകത. എത്രകണ്ടാലും മതിവരാത്ത കാഴ്ചകള്‍ തേടി ദിവസേനയെത്തുന്ന ആസ്വാദക കൂട്ടങ്ങളാണു സംഗമപുരിയെ സമ്പന്നമാക്കുന്നത്. രാവിലെ അഷ്ടപദിയോടെ തുടങ്ങി ശീവേലി. അതുകഴിഞ്ഞാല്‍ ക്ഷേത്രകലകള്‍, ഉച്ചതിരിഞ്ഞ് കലാപരിപാടികള്‍, വിളക്കെഴുന്നള്ളിപ്പ്, പുലരുംവരെ കഥകളി എന്നിങ്ങനെ തുടരുന്നു.

ശീവേലിയും കലാപരിപാടികളും മാത്രമല്ല, വിവിധ ക്ഷേത്രകലകളുടെയും സമന്വയമാണു 10 ദിവസം നീണ്ടുനില്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രോത്സവം. ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, കുറത്തിയാട്ടം, പാഠകം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, ബ്രാഹ്മണിപ്പാട്ട് എന്നീ ക്ഷേത്രകലകളാണ് ഉത്സവത്തിന്‍റെ ഭാഗമായി അവതരിപ്പിക്കുന്നത്.

ശീവേലി ആരംഭിക്കുന്ന ദിവസം മുതല്‍ പള്ളിവേട്ടവരെ ഈ കലകള്‍ ആവര്‍ത്തിക്കും.
ശീവേലിക്കുശേഷം കിഴക്കേ നടപ്പുരയിലാണ് ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍ എന്നിവ നടക്കുക. പടിഞ്ഞാറെ പ്രദക്ഷിണവഴിയില്‍ വൈകീട്ട് പാഠകം, പടിഞ്ഞാറെ നടപ്പുരയില്‍ കുറത്തിയാട്ടവും, സന്ധ്യക്കു വാതില്‍മാടത്തില്‍ ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത് എന്നിവയും അരങ്ങേറും. രാത്രി വിളക്കെഴുന്നള്ളിപ്പു തുടങ്ങിയാല്‍ ക്ഷേത്ര വാതില്‍മാടത്തില്‍ ബ്രാഹ്മണിപ്പാട്ട് നടക്കും.
ഇതിനെല്ലാം പുറമെ കിഴക്കേ ഗോപുരനടയില്‍ തായമ്പക, സന്ധ്യാവേലപ്പന്തലില്‍ മദ്ദളപ്പറ്റ്, കുഴല്‍പറ്റ്, കൊമ്പുപറ്റ്, നാഗസ്വരം എന്നിവയും രാവിലെയും വൈകീട്ട് സോപാനത്ത് അഷ്ടപദിയും ഉത്സവദിനങ്ങളില്‍ നടക്കും.