അലതല്ലി ആവേശം, നൃത്തച്ചുവടുകളുമായി പ്രവര്‍ത്തകര്‌
Thursday, April 25, 2024 1:34 AM IST
ആവേശംപകർന്ന് ബെന്നി ബഹനാൻ

ചാലക്കുടി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ കലാശക്കൊട്ട് ആവേശമുയർത്തി. യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ അണികൾക്കൊപ്പമെത്തിയത് ആവേശംപകർന്നു.

യുഡിഎഫ് പ്രവർത്തകർ നോർത്ത് ബസ് സ്റ്റാൻഡിൽനിന്നു പ്രകടനമായിട്ടാണ് നോർത്ത് ജംഗ്ഷനിലേക്ക് എത്തിയത്. സ്ഥാനാർഥി ബെന്നി ബഹനാന്‍റെയും സനീഷ്കുമാർ ജോസഫ് എംഎൽഎയുടെയും നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ മൂവർണക്കൊടികളും വർണബലൂണുകളും കൈയിലേന്തി നൂറുകണക്കിനു പ്രവർത്തകര്‌ അണിനിരന്നു.

ക്രയിനിൽനിന്നും ബെന്നി ബഹനാൻ അഭിവാദ്യംചെയ്തു. ഇടതു സ്ഥാനാർഥി സി. രവീന്ദ്രനാഥും എൻഡിഎ സ്ഥാനാർഥി കെ.എ. ഉണ്ണികൃഷ്ണനും അങ്കമാലിയിലാണ് കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്. ഇടതുപ്രവർത്തകർ പാർട്ടി പതാകകളും പട്ടുക്കുടകളും താളമേളങ്ങളുമായി റെയിൽവെ സ്റ്റേഷൻ റോഡിൽ നിലയുറപ്പിച്ചിരുന്നു. അന്തരിച്ച സിനിമാനടൻ ജയന്‍റെ വേഷത്തിൽ പ്രവർത്തകൻ സിപിഎം പാതക വീശിയതു കൗതുകമായി.

കോലഞ്ചേരിയില്‍ ആവേശം തീര്‍ത്ത് ചാര്‍ളി പോള്‍

കൊച്ചി: ശക്തിപ്രകടനവുമായി കോലഞ്ചേരിയില്‍ ചാലക്കുടി ലോക്സഭാ മണ്ഡലം ട്വന്‍റി20 സ്ഥാനാര്‍ഥി അഡ്വ. ചാര്‍ളി പോളിന്‍റെ പരസ്യ പ്രചാരണങ്ങള്‍ക്ക് സമാപനം. വൈകിട്ട് നാല് മുതല്‍ ആരംഭിച്ച കൊട്ടിക്കലാശത്തിലേക്ക് ഉച്ചമുതല്‍ ആളുകള്‍ പാര്‍ട്ടിയുടെ കൊടിയുമേന്തി എത്തി.

വൈകിട്ടോടെ പ്രവര്‍ത്തകരെക്കൊണ്ട് പ്രദേശം നിറഞ്ഞു. തെരഞ്ഞെടുപ്പ് ഗാനങ്ങളും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. പരിപാടി കളര്‍ഫുള്‍ ആക്കാന്‍ വാദ്യമേളങ്ങളും ബാന്‍റ് സെറ്റും സ്ഥാനാര്‍ഥിയുടെയും പാര്‍ട്ടിയുടെ ചിഹ്നവും കട്ടൗട്ടുകളും അണിനിരന്നു. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലാണ് സ്ഥാനാര്‍ഥി കൂടിനിന്നവര്‍ക്കിടയിലേക്ക് എത്തിയത്. പാര്‍ട്ടി പ്രസിഡന്‍റ് സാബു എം. ജേക്കബും കൊട്ടിക്കാലാശത്തില്‍ പങ്കെടുക്കാനെത്തി.

അങ്കമാലിയില്‍ ആവേശമായി
രവീന്ദ്രനാഥ്

അങ്കമാലി: നാടും നഗരവും ഇളക്കിമറിച്ചുള്ള പരസ്യ പ്രചാരണത്തിനാണ് ചാലക്കുടി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. സി. രവീന്ദ്രനാഥ് അങ്കമാലിയില്‍ സമാപനം കുറിച്ചത്.

ചാലക്കുടിക്ക് കീഴിലുള്ള ഏഴ് മണ്ഡലങ്ങളും ചുറ്റിയ മെഗാ റോഡ് ഷോയ്‌ക്ക് ശേഷമായിരുന്നു അങ്കമാലി സിഗ്നല്‍ ജംഗ്ഷനിലെ കൊട്ടിക്കലാശത്തിലേക്ക് സ്ഥാനാര്‍ഥി എത്തിയത്. വാദ്യമേളങ്ങളും കാവടിയാട്ടം ഉള്‍പ്പെടെ ഉള്ളവയുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ആര്‍ത്തിരമ്പിയെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ സ്ഥാനാര്‍ഥി പാര്‍ട്ടി കൊടി വീശി അഭിവാദ്യമര്‍പ്പിച്ചതേടെ അങ്കമാലി ആവേശത്തിലായി. റോഡ് ഷോയ്‌ക്ക് എംഎല്‍എമാരായ പി.വി. ശ്രീനിജിൻ, ഇ.ടി. ടൈസണ്‍, വി.ആര്‍. സുനില്‍കുമാര്‍, സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ്, മുന്‍ മന്ത്രി ജോസ് തെറ്റയില്‍ തുടങ്ങിയവര്‍ നേതൃത്വ നല്‍കി.