ആവേശമായി ആലത്തൂരിലെ...കൊട്ടിക്കലാശം
Thursday, April 25, 2024 1:34 AM IST
രമ്യ ഹരിദാസ്
വടക്കഞ്ചേരിയിൽ

വടക്കഞ്ചേരി: ആവേശം അലതല്ലി വടക്കഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ കൊട്ടിക്കലാശം. താളമേളങ്ങളും പടക്കവും മുന്നണിപ്രവർത്തകരുടെ ആവേശം കൂട്ടി. ഭീമൻകൊടികളും വമ്പൻ കട്ടൗട്ടുകളുമായാണ് നൂറു കണക്കിനു പ്രവർത്തകർ ടൗണിൽ എത്തിയത്. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമർഗയും കൊട്ടിക്കലാശത്തിന് എത്തിയിരുന്നു. ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പന്‍റെ നേതൃത്വത്തിൽ മുന്നണിയിലെ പാർട്ടി നേതാക്കൾക്കൊപ്പം വേലന്താവളത്തുനിന്നും റോഡ് ഷോ ആയിട്ടാണ് സ്ഥാനാർഥി രമ്യ ഹരിദാസ് വടക്കഞ്ചേരിയിലെത്തിയത്. അഞ്ചുമണിക്കുമുന്നേ യുഡിഎഫ് പ്രവർത്തകർ കൊടിതോരണങ്ങളുമായി ടൗണിലേക്കു പ്രവഹിക്കാൻ തുടങ്ങിയിരുന്നു.

കൊട്ടിക്കലാശത്തിനൊടുവിൽ രമ്യ ഹരിദാസ് പ്രചാരണവാഹനത്തിനു മുകളിൽ കയറി കൈവീശി പ്രവർത്തകരെ ആവേശം കൊള്ളിച്ചതും ശ്രദ്ധേയമായി. ആറുമണി കഴിഞ്ഞിട്ടും മുന്നണി പ്രവർത്തകരുടെ ആവേശം നിലയ്ക്കാതായപ്പോൾ പോലീസ് ഇടപെടലുമുണ്ടായി.

കെ. രാധാകൃഷ്ണൻ
വടക്കാഞ്ചേരിയിൽ

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ വിവിധ മുന്നണികളുടെ പ്രചാരണ കൊട്ടിക്കലാശം പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫിന്‍റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള പ്രകടനം വടക്കാഞ്ചേരി പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച് ഓട്ടുപാറ സെന്‍ററിൽ സമാപിച്ചു.

എൽഡി എഫിന്‍റെ നേതൃത്വത്തിലുള്ള പ്രകടനം ഓട്ടുപാറ സെന്‍ററിൽനിന്ന് ആരംഭിച്ച് പ്രസ് ക്ലബ് പരിസരത്തു സമാപിച്ചു. സ്ഥാനാർഥി കെ. രാധാകൃഷ്ണൻ തുറന്ന വാഹനത്തിൽ ഒപ്പമുണ്ടായിരുന്നു.

മൂന്നു വിഭാഗത്തെയും പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസിന് ഏറെ പാടുപെടേണ്ടിവന്നു. നൂറുകണക്കിനു പോലീസുകാരെ വടക്കാഞ്ചേരിയിൽ വിന്യസിച്ചിരുന്നു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ മുതൽ ഉത്രാളിക്കാവ് വരെ വാഹനഗതാഗതവും തടസപ്പെട്ടു.

ഡോ. ടി.എൻ.സരസു ചിറ്റൂരിൽ

ചിറ്റൂർ: ചിറ്റൂരിനെ ആവേശത്തിലാഴ്ത്തി എൻഡിഎ സ്ഥാനാർഥി ഡോ.ടി.എൻ.സരസുവിന്‍റെ കലാശക്കൊട്ട്. ഉച്ചയ്ക്കുശേഷം മൂന്നിനു കൊഴിഞ്ഞാമ്പാറയിൽനിന്നും പ്രവർത്തകർ നൂറോളം ബൈക്കുകളിലായി കച്ചേരിമേട്ടിൽ എത്തി. അവിടെനിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ അണിക്കോട് ജംഗ്ഷനിൽ നടന്ന കലാശക്കൊട്ടിൽ പങ്കാളികളായി.

ലോക്സഭാ കൺവീനർ അനീഷ് ഇയ്യാൽ, കോ-കൺവീനർ എ.കെ. ഓമനക്കുട്ടൻ, സംസ്ഥാനസമിതി അംഗം ഉല്ലാസ് ബാബു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.ബാലകൃഷ്ണൻ , സി.എസ്. ദാസ്, തൃശൂർ ജില്ലാ വൈസ് പ്രസിഡന്‍റ് ഐ.എൻ. രാജേഷ് , പി.വേണു, ജില്ലാ സെക്രട്ടറിമാരായ എം. സുരേന്ദ്രൻ, സുമതി സുരേഷ്, ധന്യ രാമചന്ദ്രൻ, എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.