ചന്തമുള്ളൊരാനയെക്കണ്ട് അന്തംവിട്ടു കുട്ടിക്കുറുന്പുകൾ
Thursday, April 25, 2024 1:34 AM IST
തൃശൂർ: "ആന നല്ലൊരാന, വണ്ണമുള്ളൊരാന... ചെവിയാട്ടി, തല കുലുക്കി ചന്തമുള്ളൊരാന..!' കുട്ടിക്കുറുന്പുകൾക്കു മുന്പിൽ നാണം കുണുങ്ങിനിന്ന തിരുവന്പാടി ലക്ഷ്മിയെന്ന ആനയെ കണ്ടപ്പോൾ കുട്ടികൾ ഒന്നടങ്കം പാടി. പിന്നെ ചോദ്യങ്ങളായി.

ആനയ്ക്ക് എത്ര പല്ലുണ്ട്‍്‌, ചെവിയെന്തിനാ ആട്ടുന്നേ, എത്ര വെള്ളം കുടിക്കും, ഞങ്ങളൊന്നു തൊടട്ടേ... ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പിൽ ആനയെ അടുത്തുകണ്ടപ്പോഴാണു കുരുന്നുകൾക്കു കൗതുകമുണർന്നത്.

കുട്ടികളുടെ സംശയങ്ങൾക്കു രസകരമായി മറുപടി നല്കാൻ ആനവിദഗ്ധൻ ഡോ. പി.ബി. ഗിരിദാസും ഉണ്ടായിരുന്നു. ആനയെ അറിയാൻ എന്ന ക്ലാസിന്‍റെ ഭാഗമായാണു തിരുവന്പാടി ലക്ഷ്മിയെന്ന പിടിയാനയെ കൊണ്ടുവന്നത്. അവളുടെ വരവോടെ ബാലഭവൻ ക്യാമ്പിനും ഒരു ആനച്ചന്തം കൈവന്നു. ആനയ്ക്കു കഴിക്കാനായി കുട്ടികൾ വെള്ളരി, കൈതച്ചക്ക, പഴം തുടങ്ങിയവ നൽകി. വയറു നിറഞ്ഞപ്പോൾ ലക്ഷ്മിക്കും കുട്ടികളോടു പെരുത്തിഷ്ടംകൂടി. അവർക്ക് അടുത്തുനിന്ന് തന്നെയൊന്നു കാണാനും തൊട്ടുതലോടാനുമൊക്കെ നിന്നുകൊടുത്തു. ലക്ഷ്മി ബാലഭവന്‍റെ കോന്പൗണ്ട് വിട്ടുപോകുന്നതുവരെയും കുരുന്നുകൾ ചുറ്റിപ്പറ്റിനിന്നു.
ജവഹർ ബാലഭവൻ പ്രിൻസിപ്പൽ ഡോ. എ. അൻസാർ നേതൃത്വം നല്കി.