മേള പ്രമാണി ചെറുശേരി കുട്ടൻമാരാർക്ക് രജതപൂർണിമ പുരസ്കാരം
Friday, April 26, 2024 1:52 AM IST
ചേർപ്പ്: ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ മേളങ്ങളുടെ പ്രമാണി ചെറുശേരി പണ്ടാരത്തിൽ കുട്ടൻമാരാർക്ക് പ്രമാണികത്വത്തിൽ 25 വർഷത്തിന്‍റെ തിളക്കം.

ഇതോടനുബന്ധിച്ച് ഊരകം ക്ഷേത്രകലാസ്വാദക വേദി കുട്ടൻമാരാരെ രജതപൂർണിമ പുരസ്കാരം നൽകി ആദരിക്കും. 28 ന് വൈകീട്ട് നാലിന് ഊരകം ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഇരിങ്ങാലക്കുട നടനകൈരളി നാട്യാചാര്യൻ വേണുജി ഉദ്ഘാടനം ചെയ്യും. ചെറുവത്തൂർ വാസുദേവൻ നമ്പൂതിരി ബഹുമതി സമർപ്പണം നടത്തും.

57 വയസുള്ള കുട്ടൻമാരാർ ഇതിനകം ഊരകത്തമ്മതിരുവടിയുടെയും പെരുവനം, ആറാട്ടുപുഴ പൂരം എഴുന്നള്ളിപ്പുകൾക്ക് 25 വർഷം പ്രമാണികത്വം വഹിച്ചു എന്നതാണ് നേട്ടം. തൃശൂർ പൂരത്തിൽ തിരുവമ്പാടി, പാറേമക്കാവ് മേളങ്ങളിൽ പ്രത്യേകം പങ്കാളിത്തം വഹിച്ചിട്ടുണ്ട്. പിതാവ് കുമരപുരം അപ്പുമാരാർ ചെണ്ടയിലും, വൈലൂർ ഉണ്ണിമാരാർ അനുഷ്ഠാന വാദ്യങ്ങളിലും, കുട്ടപ്പമാരാർ തിമിലയിലും ഗുരുക്കൻമാരാണ്. ഈച്ചരത്ത് ശ്രീരേഖ മാരസ്യാരാണ് മക്കൾ ആനന്ദ്, അമൃത. രജതപൂർണിമയോടനുബന്ധിച്ച് കേളി, പരിഷവാദ്യം, വയലിൻ നാദ സുധാരസം എന്നിവയുണ്ടാകും.