വാഴാനി ഡാമിൽ ജലനിരപ്പ് താഴ്ന്നു
Sunday, April 28, 2024 7:18 AM IST
വടക്കാഞ്ചേരി: നഗരസഭ, തെക്കുംകര, എരുമപ്പെട്ടി, കടങ്ങോട്, കണ്ടാണശേരി, മുല്ലശേരി, ചൂണ്ടൽ, തോളൂർ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാഴാനി ഡാമിലെ ജലത്തെയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഇതുകൊണ്ടുതന്നെ ജലനിരപ്പും ക്രമാതീതമായി താഴുകയാണ്. നിലവിൽ സംഭരണശേഷിയുടെ 20 ശതമാനം വെള്ളം മാത്രമാണ് ഡാമിൽ അവശേഷിക്കുന്നത്. ഇതാകട്ടെ 3.73 മില്യൺ ക്യുബിക്ക് മീറ്റർ ജലമാണ്.

വേനൽമഴ കാര്യമായി കനിഞ്ഞില്ലെങ്കിൽ കുടിവെള്ളത്തിനും കാർഷികമേഖലയും കടുത്ത പ്രതിസന്ധിയാണ് നേരിടേണ്ടിവരിക.