നടിയും ടെലിവിഷൻ താരവുമായ ശ്രീവിദ്യ മുല്ലച്ചേരിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മുഖ്യമന്ത്രിയുടെ ഉപദേശങ്ങള്‍ അനുസരിച്ചതുകൊണ്ട് തനിക്ക് നാട്ടില്‍ ചീത്തപ്പേരായെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കം.
മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചത് കൊണ്ട് തനിക്ക് നാട്ടിലുണ്ടായിരുന്ന എല്ലാ സല്‍പ്പേരും നഷ്ടപ്പെട്ടുവെന്നും ശ്രീവിദ്യ പറയുന്നു.
ചൂട് കനക്കുന്നത് കാരണം പാലിക്കേണ്ട മുൻകരുതൽ എന്ന നിലയിൽ മുഖ്യമന്ത്രി പറഞ്ഞ നിർദേശങ്ങൾ പാലിച്ചതാണ് വിനയായതെന്ന് നടി പറയുന്നു.
11 മണി മുതൽ മൂന്നു മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്നും ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഈ നിർദേശം പാലിച്ചതാണ് തനിക്ക് വിനയായതെന്നാണ് പുതിയ ഫെയ്സ്ബുക്ക് വിഡിയോയിലൂടെ നടി പറയുന്നത്. ‘‘പോയപ്പോ ആർക്ക് പോയി?? കുഞ്ഞമ്പു നായരുടെ മോൾക്ക് പോയി’’ എന്നാണ് വീഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്.
‘‘പ്രിയപ്പെട്ട കേരള ചീഫ് മിനിസ്റ്റര്‍ പിണറായി വിജയന് സാര്‍, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്, ബഹുമാനമാണ്. പക്ഷേ ഇനി മുതല്‍ നിങ്ങള്‍ പറയുന്ന ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല. കാരണം കുറച്ചുദിവസങ്ങള്‍ക്ക് മുന്നേ നിങ്ങളൊരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.
ചൂട് കൂടിവരുകയാണ്, എല്ലാവരും വെള്ളം കുടിക്കുക, രാവിലെ പത്ത് മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ഇറങ്ങാതിരിക്കുക, സൂക്ഷിക്കുക എന്നൊക്കെ പറഞ്ഞായിരുന്നു പോസ്റ്റ്. ഒരു കേരള സിവിലിയന്‍ എന്ന നിലയ്ക്ക് ഞാന്‍ അത് അനുസരിക്കണം. നിങ്ങളോടുള്ള ബഹുമാനം കൊണ്ട് ഞാനത് അനുസരിച്ചു.
ഇന്ന് എന്റെ നാട്ടില്‍ ഒരു തെയ്യം ഉണ്ടായിരുന്നു. ആ പോസ്റ്റിൽ സണ്‍ഗ്ലാസ് ഉപയോഗിക്കണമെന്നും പറഞ്ഞിരുന്നു. ഞാന്‍ സണ്‍ഗ്ലാസ് വച്ചിട്ടാണ് പോയത്. കാരണം മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതാണ്. ഇപ്പോള്‍ എന്നെ നാട്ടില്‍ പറയുന്നതെന്താണെന്ന് അറിയാമോ? ഓള് വലിയ മമ്മൂട്ടി ആയെന്നാ വിചാരമെന്ന്, കുഞ്ഞമ്പൂന്റെ പെണ്ണ് എങ്ങനാ നടന്നിരുന്നത്? ഇപ്പോള്‍ ഓള്ക്ക് സണ്‍ഗ്ലാസ് വച്ചാലേ തെയ്യത്തിനെ കാണൂന്ന്.
ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു തെയ്യം. അപ്പോള്‍ ഇത് വച്ചിട്ട് തെയ്യത്തിനെ കാണാന്‍ പോവാന്ന് കരുതി. അതുവല്ല, മുഖ്യമന്ത്രി പറഞ്ഞിരുന്നല്ലോ. ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുമ്പോള്‍ പറയണ്ടേ, സണ്‍ഗ്ലാസ് വച്ചിട്ട് വരുന്ന പെണ്‍പിള്ളാരെയൊന്നും കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് തക്കതായ ശിക്ഷ തരണമെന്ന്.
അതെന്താ നിങ്ങള്‍ ഇടാത്തത്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കയ്യും കാലും വച്ച വിത്താ എന്റെ നാട്ടില്‍. ഞാനുണ്ടാക്കിയ എല്ലാ സല്‍പ്പേരും നിങ്ങള്‍ കളഞ്ഞില്ലേ’’, ശ്രീവിദ്യ ചോദിച്ചു.
അതേസമയം തമാശരൂപേണ ശ്രീവിദ്യ പോസ്റ്റ് ചെയ്ത വീഡിയോക്ക് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി പറഞ്ഞ ഗൗരവകരമായ വിഷയങ്ങളെ തമാശയാക്കരുതെന്നാണ് കമന്റില്‍ ഒരു വിഭാഗം പറയുന്നത്.
വിവരകേട് പറയല്ലെന്ന് ഒരു കൂട്ടർ പറയുന്നു. വൈറൽ ആകാൻ ശ്രമിക്കുകയാണോ, 'ബുദ്ധി ശൂന്യത ഒരു അലങ്കാരമായി കൊണ്ടുനടക്കരുത്', 'ദാരിദ്ര്യം...എല്ലാവരും ഒന്ന് ചിരിച്ചു കൊടുത്തേ... , എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
Tags : Srividya Mullacheri pinarayi vijayan Criticism