കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഒമ്പത് വരെ 18.4 ശതമാനം പോളിംഗാണ് നടന്നത്.
മണിക്തല മണ്ഡലത്തിലാണ് ഇതുവരെ ഉയർന്ന പോളിംഗ് രേഖപ്പെടുത്തയിരിക്കുന്നത്. 18.41 ശതമാനം പോളിംഗാണ് അവിടെ നടന്നത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപുരിൽ 17.08 ശതമാണ് പോളിംഗാണ് ഇതുവരെ നടന്നത്.
രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. 142 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത് നടക്കുന്നത്. കോൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനസ്, സൗത്ത് 24 പർഗാനസ്, നാദിയ, ഹൂഗ്ലി, പൂർബ ബർധമാൻ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണിവ.
2021ൽ തൃണമൂൽ കോൺഗ്രസ് 123 മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ ബിജെപിക്കു കിട്ടിയത് വെറും 18 സീറ്റ് മാത്രമായിരുന്നു. ഒരു സീറ്റ് ഐഎസ്എഫ് വിജയിച്ചു. ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.
Tags : assembly election west bengal voting percentage tmc bjp