വാഷിംഗ്ടൺ ഡിസി: മെക്സിക്കൻ ഉൾക്കടലിനെ ഔദ്യോഗികമായി "അമേരിക്കൻ ഉൾക്കടൽ' എന്ന് പുനർനാമകരണം ചെയ്യാനുള്ള ബിൽ യുഎസ് ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്‌സിൽ പാസായി. 206നെതിരേ 211 വോട്ടുകൾക്കാണ് ബിൽ പാസായത്.

ഒരു ഡെമോക്രാറ്റ് പ്രതിനിധി പോലും ബില്ലിനെ അനുകൂലിച്ചില്ല. അതേസമയം നെബ്രാസ്കയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ഡോൺ ബേക്കൺ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. 16 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ജോർജിയയിലെ റിപ്പബ്ലിക്കൻ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീൻ ആണ് ഈ നിയമനിർമാണം അവതരിപ്പിച്ചത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഒരു എക്സിക്യൂട്ടീവ് ഉത്തരവിനെ നിയമപരമാക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം. ഈ ഉത്തരവിലൂടെ ട്രംപ് മെക്സിക്കൻ ഉൾക്കടലിന്‍റെ പേര് മാറ്റാൻ നിർദ്ദേശിച്ചിരുന്നു.


ഹൗസ് പാസാക്കിയ ബിൽ ഇനി സെനറ്റിന്‍റെ അംഗീകാരത്തിനായി അയയ്ക്കും. സെനറ്റും ബിൽ അംഗീകരിക്കുകയാണെങ്കിൽ മെക്സിക്കൻ ഉൾക്കടൽ ഔദ്യോഗികമായി അമേരിക്കൻ ഉൾക്കടൽ എന്ന് അറിയപ്പെടാൻ തുടങ്ങും.