x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷിക്കാഗോ സോഷ്യൽ ക്ലബിന്‍റെ അന്താരാഷ്‌ട്ര വടംവലി മത്സരം സെപ്റ്റംബർ ആറിന്

അനിൽ മറ്റത്തിക്കുന്നേൽ
Published: July 6, 2026 12:25 PM IST | Updated: July 6, 2026 12:25 PM IST

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ 12-ാമത് അന്താരാഷ്‌ട്ര വടംവലി ടൂർണമെന്‍റ് സെപ്റ്റബർ ആറിന് നടത്തപ്പെടുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണയും നല്കപ്പെടുക.

11,111 അമേരിക്കൻ ഡോളർ (ഏകദേശം പത്തുലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമായി നൽകപ്പെടുന്ന മറ്റൊരു വടംവലി ടൂർണമെന്‍റും ആഗോള മലയാളി സമൂഹത്തിലില്ല എന്നതുകൊണ്ട് തന്നെ വടംവലിയുടെ ലോകകപ്പ് എന്നാണ് ഷിക്കാഗോ സോഷ്യൽ ക്ലബിന്‍റെ വടംവലി ടൂർണമെന്‍റ് അറിയപ്പെടുന്നത് തന്നെ.

കഴിഞ്ഞ 12 വർഷങ്ങളായി ഒന്നാം സമ്മാനമായ മാണി നെടിയകാലായിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും നല്കികൊണ്ടിരിക്കുന്നത് ക്ലബ് മെമ്പർ കൂടിയായായ ജോയി നെടിയകാലയിലും കുടുംബവുമാണ്.

വടംവലിക്ക് പ്രവാസി നാടുകളിൽ പ്രഫഷണൽ മനം നൽകികൊണ്ട് തുടർച്ചായി പന്ത്രണ്ടാം തവണയാണ് ഷിക്കാഗോയിൽ വടംവലി ടൂർണമെന്‍റ് നടത്തിവരുന്നത്. ഓസ്‌ട്രേലിയ. ഇറ്റലി, യുകെ, കുവൈറ്റ്, അയർലൻഡ്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നായി ടീമുകൾ വ‌ടംവലിയിൽ പങ്കുചേർന്നിട്ടുണ്ട്.

ഇത്തവണയും നിരവധി അന്താരാഷ്‌ട്ര ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വടംവലി മത്സരങ്ങൾ ഇത്തവണ ഷിക്കാഗോയ്ക്കടുത്ത് ബെൻസൺവില്ലിലുള്ള എനർജി ഇൻഡോർ സ്പോർട്സ് കോപ്ലക്സിലാണ് നടത്തപ്പെടുക.

സെപ്റ്റംബർ ആറിന് ഈ ടൂർണമെന്‍റിൽ പങ്കെടുക്കുവാനും സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായും സംഘാടക സമിതിക്ക് വേണ്ടി ക്ലബ് പ്രസിഡന്‍റ് റൊണാൾഡ് പൂക്കുമ്പൻ, ടൂർണമെന്‍റ് കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.

Tags : chicago social club tug of war tournament

Recent News

Corehub Up