പെർത്ത്: ഇന്ത്യൻ വനിതകൾക്കെതിരായ ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സിൽ 125 റൺസ് ലീഡ് നേടിയാണ് ഓസീസ് പുറത്തായത്. മറുപടിയായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച നേരിട്ടു.
രണ്ടാം ദിനത്തിലെ മത്സരം നിർത്തുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 105 എന്ന നിലയിലാണ് ഇന്ത്യ. ഓസ്ട്രേലിയയേക്കാൾ 20 റൺസ് പുറകിലാണ് ഇന്ത്യ. പ്രതിക റാവലും സ്നേഹ് റാണയുമാണ് ക്രീസിൽ. പ്രതിക 43 റൺസും സ്നേഹ് റാണ 14 റൺസും എടുത്തിട്ടുണ്ട്.
സ്മൃതി മന്ദാന (2), ഷെഫാലി വർമ (5), ജെമീമ റോഡ്രിഗസ് (14) , ക്യാപ്റ്റൻ ഹർമർപ്രീത് കൗർ (11), ദീപ്തി ശർമ (9) , വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് (0) എന്നിവരാണ് പുറത്തായത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ലൂസി ഹാമിൽടൺ മൂന്ന് വിക്കറ്റ് എടുത്തു. അന്നബെൽ സതർലൻഡ് രണ്ട് വിക്കറ്റും ഡാർസി ബ്രൗൺ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 198 റൺസിന് മറുപടിയായി 323 റൺസെടുത്താണ് ഓസീസ് പുറത്തായത്.
അന്നബെൽ സതർലൻഡിന്റെ സെഞ്ചുറിയുടെയും എലിസ് പെറിയുടെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോർ പടുത്തുയർത്തിയത്. അന്നബെൽ സതർലൻഡ് 129 റൺസാണെടുത്തത്. 17 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു അന്നബെലിന്റെ ഇന്നിംഗ്സ്.
എലിസ് പെറി 76 റൺസെടുത്താണ് പുറത്തായത്. 10 ഫോറും ഒരു സിക്സും താരം അടിച്ചെടുത്തിരുന്നു. ലൂസി ഹാമിൽടൺ 23 റൺസും അലാനാ കിംഗ് 21 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി സയാലി സത്ഗരെ നാല് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതവും സ്നേഹ് റാണയും ഷെഫാലി വർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Tags : perth test indian women australian women score