വ്യാജന്മാർ കളംപിടിക്കുമ്പോൾ
കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത വെള്ളം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച കളക്‌ഷൻ നേടിയെടുത്തിരുന്നു. സിനിമാ മേഖലയെ സംബന്ധിച്ചു കാര്യങ്ങൾ അനുകൂലമായി മാറിയ സമയത്താണ് വെള്ളം വ്യാജപതിപ്പിന്‍റെ ഭീഷണി നേരിടേണ്ടി വന്നത്. ചിത്രത്തിന്‍റെ ഹൈ ക്വാളിറ്റി എച്ച് ഡി പ്രിന്‍റാണ് ആളുകളുടെ കൈവെള്ളയിലെ ചെറിയ സ്ക്രീനിലേക്കെത്തിയത്. ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുടൂബ് എന്നിവിടങ്ങളിൽ വെള്ളത്തിന്‍റെ വ്യാജൻ കളംപിടിച്ചു.

സിനിമാ മേഖലയ്ക്കുമേൽ എന്നും കരിനിഴൽ വീഴ്ത്തുന്നവരാണ് വ്യാജപതിപ്പുകൾ. തിയറ്ററിൽനിന്നു ഷൂട്ട് ചെയ്തു സിഡികളിലാക്കി ചൂടപ്പം പോലെ വിറ്റിരുന്ന കാലത്തുനിന്നും ഇന്നു ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് വ്യാജന്മാരുടെ ഇടപെടൽ. സമൂഹമാധ്യമങ്ങളിൽ ദിനംപ്രതി വിവിധ പേരുകളിലും ബ്രാൻഡുകളിലും ഇവർ പ്രത്യക്ഷപ്പെടുകയാണ്.

കോവിഡിന്‍റെ കടന്നുവരവോടെ സ്തംഭിച്ചുപോയ മലയാള സിനിമ വീണ്ട ും ചലിച്ചു തുടങ്ങുന്നത് ജയസൂര്യ നായകനായ വെള്ളം തിയറ്ററിലെത്തിയതോടെയാണ്. കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത ചിത്രം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച കളക്‌ഷനും നേടിയെടുത്തിരുന്നു. കാര്യങ്ങൾ അനുകൂലമായി മാറിയ സമയത്താണ് വെള്ളത്തിനും വ്യാജപതിപ്പിന്‍റെ ഭീഷണിനേരിടേണ്ട ി വന്നത്.

ചിത്രത്തിന്‍റെ ഹൈ ക്വാളിറ്റി എച്ച് ഡി പ്രിന്‍റാണ് ആളുകളുടെ കൈ വെള്ളയിലെ ചെറിയ സ്ക്രീനിലേക്കെത്തിയത്. ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുടൂബ് എന്നിവിടങ്ങളിൽ വെള്ളത്തിന്‍റെ വ്യാജൻ കളംപിടിച്ചു. ഇതു ശ്രദ്ധയിൽ പെട്ടതോടെ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ മുന്നോട്ടിറങ്ങി. നിയമപരമായി നേരിടുന്നതിനൊപ്പം സൈബർ വിംഗിനെയും സജ്ജമാക്കി. ഒരു പരിധിവരെയെങ്കിലും ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് പ്രചരണം തടയാനായി.

വ്യാജന് ഡിമാൻഡ്

ഒരു സിനിമയുടെ വിജയത്തിന്‍റെ പ്രധാന സംഗതിയെന്നത് മൗത്ത് പബ്ലിസിറ്റിയാണ്. ഒരാളിൽനിന്നു പലരിലേക്കും അതു സമൂഹ മാധ്യമങ്ങളിലും ചർച്ചകളെ സൃഷ്ടിക്കുന്പോഴാണ് ഓരോ സിനിമയും ദീർഘനാൾ പ്രദർശന വിജയം നേടുന്നത്. ഇവിടെ വലിയൊരു വിഭാഗം ആശ്രയിച്ചു കഴിയുന്ന സിനിമാ മേഖലയുടെ നിലനിൽപ്പിനാണ് വ്യാജന്മാർ തുരങ്കം വയ്ക്കുന്നത്.

കഴിഞ്ഞ വാരം കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ വെള്ളത്തിന്‍റെ വ്യാജപതിപ്പ് ഒരു കൂട്ടം പ്രേക്ഷകർക്കായി പ്രദർശിപ്പിക്കുകയുണ്ടായി. ഇതിന്‍റെ വീഡിയോ സഹിതമാണ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നിർമാതാക്കൾ പരാതി നൽകിയത്. ഒരു ചിത്രം തിയറ്ററിൽ പ്രദർശനം തുടരുന്പോൾ തന്നെ അതിന്‍റെ വ്യാജപതിപ്പ് കാണുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നറിഞ്ഞിട്ടും ഇത്ര സ്വീകാര്യത ലഭിക്കുന്പോൾ ഒരു ചോദ്യം ബാക്കി, ഇനിയും വളരേണ്ടത് നമ്മുടെ പ്രേക്ഷകരല്ലേ?

വ്യാജന്മാർ വില്ലന്മാർ

കോവിഡിനു ശേഷമുള്ള സിനിമാ മേഖലയുടെ തിരിച്ചുവരവിനു വേദിയൊരുക്കിയ തമിഴ് ചിത്രം മാസ്റ്റർ പോലും വ്യാജന്മാർ ആക്രമിച്ചു. റിലീസിനു മുന്പു തന്നെ ഒരു മണിക്കൂറോളമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംവിധായകരും അണിയറ പ്രവർത്തകരും അതിനെതിരേ മുന്നോട്ടിറങ്ങിയ സമയത്തുതന്നെ ചിത്രത്തിന്‍റെ മുഴുവൻ എച്ച്ഡി പതിപ്പും വ്യാജന്മാർ പുറത്തിറക്കി. സിനിമകൾ പ്രചരിപ്പിക്കുന്ന സൈറ്റുകളെ കണ്ടെത്തി നിർജീവമാക്കുന്നുണ്ടെങ്കിലും പുതിയവ അതേ പോലെ പ്രത്യക്ഷപ്പെടുകയാണ്.

തമിഴ് റോക്കേഴ്സ്

സിനിമ മേഖലയ്ക്കു തന്നെ എന്നും വെല്ലുവിളിയായ സംഘമാണ് തമിഴ് റോക്കേഴ്സ്. പുത്തൻ തമിഴ് സിനിമകൾ വെബ്സൈറ്റിൽ അനധികൃതമായി റിലീസ് ചെയ്താണ് ഇവർ സജീവമായത്. പിന്നാലെ മലയാളം, തെലുങ്ക്, ഹിന്ദി ചിത്രങ്ങളും ഇവർ ആക്രമിച്ചു. തിയറ്റിൽ റിലീസ് ആകുന്നതിനൊപ്പം ചിത്രത്തിന്‍റെ പകർപ്പുകൾ സൗജന്യമായി വെബ്സൈറ്റിലൂടെ ലഭ്യമാക്കുകയാണ് ഇവർ ചെയ്തിരുന്നത്.

സിനിമാ സംഘടനകളും പോലീസും ഏറെ നാളായി ഇവർക്കു പിന്നാലെയാണ്. തമിഴ് റോക്കേഴ്സ് അഡ്മിൻ എന്ന പേരിൽ വിവിധ വെബ്സൈറ്റുകളിൽ സിനിമ അപ് ലോഡ് ചെയ്തിരുന്ന ഒരു സംഘത്തെ പോലീസ് പിടികൂടിയിരുന്നു. തമിഴ് ഗണ്‍ ഉൾപ്പെടെ നൂറിലധികം വ്യാജപ്പേരുകളിൽ സൈറ്റുകൾ നടത്തിയാണ് പുതിയ സിനിമകൾ ഇവർ അപ്് ലോഡ് ചെയ്തിരുന്നത്.

വെല്ലുവിളികളേറെ

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം പുറത്തിറങ്ങി രണ്ടാം ദിവസം വ്യാജപതിപ്പ് ഇന്‍റർനെറ്റിലെത്തി. വിദേശ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രത്തിന്‍റെ പ്രിന്‍റാണ് തമിഴ് റോക്കേഴ്സ് അപ് ലോഡ് ചെയ്തത്. നിരവധി ചിത്രങ്ങളാണ് ഇതേ പ്രശ്നം അഭിമുഖീകരിച്ചിട്ടുള്ളത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ശക്തമായ ശിക്ഷാ നടപടികളില്ലാത്തതാണ് പ്രധാന വെല്ലുവിളി. പോലീസ് പിടിയിലാകുന്നവർ പുറത്തിറങ്ങി വീണ്ട ും ഇതാവർത്തിക്കുന്നു. ഇത്തരം കാര്യങ്ങളിൽ പിടിയിലാകുന്നവർ ചെറുപ്പക്കാരാണെന്നതാണ് ഏറെ ദുഖകരമായ കാര്യം.

ജയസൂര്യ
(നടൻ)


മാനസികമായി വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണിത്. ഒരു കൂട്ടം ആളുകളുടെ അധ്വാനവും ഊര്‍ജവും നല്‍കിയാണ് ഒരു സിനിമ ഉണ്ടാക്കുന്നത്. മറ്റുള്ളവരുടെ കണ്ണില്‍ സിനിമ എപ്പോഴും വിനോദം മാത്രമാകാം. എന്നാൽ സിനിമകൊണ്ടു ജീവിക്കുന്ന വലിയൊരു കൂട്ടം ആളുകളെ പട്ടിണിയിലേക്കു തള്ളിവിടുകയാണ് വ്യാജ പ്രിന്‍റ് പ്രചരിപ്പിക്കുന്നതിലൂടെ. ഏറ്റവും മികച്ച രീതിയില്‍ ദൃശ്യാനുഭവം സൃഷ്ടിക്കാനാണ് ഓരോ സിനിമയിലും അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അവരെയെല്ലാം ചതിക്കുന്ന പ്രവൃത്തിയാണിത്.

സാങ്കേതികവശത്തും അല്ലാതെയുമുള്ളവര്‍ വളരെ പഠനവും തയാറെടുപ്പോടുംകൂടെ ചെയ്യുന്ന കർമത്തിന് ഒരുവിലയും കല്‍പ്പിക്കാതെ ഇന്‍റർനെറ്റിലൂടെ പുതിയ സിനിമകൾ ലോകത്തെ കാണിക്കുന്നവർ ചെയ്യുന്നത് ഒരു തരത്തില്‍ ക്രൂരതയാണ്. അങ്ങനെ ചെയ്യുന്നവരോട് സഹതാപവും വിഷമവും മാത്രമാണുള്ളത്. സമൂഹമാധ്യമങ്ങളിൽ ലൈക് നേടാനും മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാനുമാണ് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ചെറുപ്പക്കാര്‍ ചെയ്യുന്നത്. പോലീസിന്‍റെ പിടിയിലാകുന്പോഴാണ് അതിന്‍റെ ഗൗരവം അവർ മനസിലാക്കുന്നത്.

പ്രജേഷ് സെൻ
(വെള്ളത്തിന്‍റെ സംവിധായകൻ)


വെള്ളത്തിന്‍റെ പ്രിന്‍റ് എവിടെനിന്നാണ് ചോർന്നതെന്നു കൃത്യമായി കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മലയാള സിനിമ മേഖല വലിയ പ്രതിസന്ധികളെ നേരിട്ടുതിരിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു വെല്ലുവിളിയുണ്ടാകുന്നത്. ഇന്നു വെള്ളത്തിനാണെങ്കിൽ നാളെ അതു മറ്റൊരു ചിത്രത്തെയാകും ബാധിക്കുന്നത്. വലിയൊരു വിഭാഗം പ്രവർത്തകരുടെ തൊഴിലിടമാണ് സിനിമ. ഇത്തരത്തിലുള്ള മോശം പ്രവണതകൾ ഈ മേഖലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും.

കുറച്ചാൾക്കാരെ ഉപദ്രവിക്കുക എന്നതല്ലാതെ ഇങ്ങനെ ചെയ്യുന്നവർക്ക് യാതൊരുവിധത്തിലുള്ള ലാഭവും ഇതിലൂടെ ഉണ്ടാകുന്നില്ല. ആദ്യമായി അപ് ലോഡ് ചെയ്യുകയും തുടർന്ന് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തവർക്കെതിരേ ക്രിമിനൽ കേസും സിവിൽ കേസും ഫയൽ ചെയ്ത് അവരിൽനിന്നു നഷ്ടപരിഹാരം വാങ്ങാനാണ് നിർമാതാക്കളുടെ തീരുമാനം. സോഷ്യൽ മീഡിയയിലെ ഒന്നോ രണ്ടോ പേരുടെ തമാശ വലിയൊരു മേഖലയെയാണ് ദോഷകരമായി ബാധിക്കുന്നത്.

രഞ്ജിത്ത് മണന്പ്രക്കാട്ട്
(വെള്ളത്തിന്‍റെ നിർമാതാവ്)


ഒരുപറ്റം ആളുകളുടെ രാപ്പകലുള്ള അധ്വാനത്തിനുമേലുള്ള അതിക്രമമാണ് ഇത്തരം വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നത്. ഇതിനെതിരേ ശക്തമായി പ്രതികരിക്കേണ്ടതുണ്ട ്. ഒരു വർഷം മുന്പ് റിലീസ് നിശ്ചയിച്ച ചിത്രം പ്രേക്ഷകരെ ബിഗ് സ്ക്രീനിൽ കാണിക്കണമെന്നുള്ള ആഗ്രഹമാണ് വലിയ പ്രതിസന്ധി കാലഘട്ടത്തിലും ഞങ്ങളെ മുന്നോട്ട് നയിച്ചത്.

ഇപ്പോഴത്തെ നിയന്ത്രണങ്ങൾക്കിടയിലും പ്രേക്ഷകർ ചിത്രം ഏറ്റെടുത്തു. പിന്നാലെയാണ് സുനാമി പോലെ വ്യാജ പ്രിന്‍റ് എത്തുന്നത്. ഇതിനെതിരേ ഞങ്ങളുടെ സൈബർ വിംഗ് ശക്തമായ പ്രതിരോധത്തിലാണ്. സിനിമ അപ് ലോഡ് ചെയ്യുന്ന ഗ്രൂപ്പുകളിലും പേജുകളിലും അവർ രാപ്പകൽ ഉണർന്നിരുന്ന് ഡിലീറ്റ് ചെയ്യുന്നു. ഇതിനെതിരേ ശക്തമായി അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുംവരെ ഞങ്ങൾ പ്രയത്നിക്കും.

എ.എസ്. ദിനേശ്
(പിആർഒ)


കോവിഡ് മഹാമാരി പ്രതിസന്ധി ഘട്ടത്തിൽ എല്ലാ അർഥത്തിലും പ്രതിസന്ധിയിലായ മലയാള സിനിമാ മേഖലയ്ക്കു ആശ്വാസകരമായിരുന്നു സർക്കാർ അനുവദിച്ച നിയന്ത്രണങ്ങളോടെയുള്ള പ്രദർശന അനുമതി. വെള്ളം പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ സിനിമ മേഖല വീണ്ട ും ഉണരുകയായിരുന്നു. ഈ സാഹചര്യത്തിൽ തെറ്റായ മാർഗത്തിലൂടെ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുന്നത് ശരിയായ കാര്യമല്ല. അതു സിനിമാ മേഖലയോടുള്ള ക്രൂരതയാണ്. ഇനിയും അതാവർത്തിക്കാതിരിക്കാൻ ചലച്ചിത്ര പ്രവർത്തകരും സർക്കാർ സംവിധാനങ്ങളും ശക്തമായ നടപടിയെടുക്കണം.

ആന്‍റോ ജോസഫ്
(കേരള ഫിലിം പ്രൊഡ്യൂസേഴ്സ്
അസോസിയേഷൻ)


തിയറ്ററിലെത്തുന്ന പുതിയ ചിത്രങ്ങളുടെ വ്യാജ പ്രിന്‍റ് ഇറങ്ങുന്നത് കാലാകാലങ്ങളായി സംഭവിക്കുന്നതാണ്. വെള്ളത്തിനെ സംബന്ധിച്ചിടത്തോളം തിയറ്ററിൽ സെക്കൻഡ് ഷോ ഇല്ലാത്തതും 50 ശതമാനം പ്രേക്ഷകരെ മാത്രം ഉൾക്കൊള്ളിക്കുന്നതുമൊക്കെ കളക്‌ഷനെ ബാധിക്കുന്ന കാര്യമാണ്. അതിനു പിന്നാലെയാണ് ഇപ്പോൾ വ്യാജ പ്രിന്‍റും. കോടികളുടെ നഷ്ടമാണ് ഇതു സൃഷ്ടിക്കുന്നത്. മുന്പ് ഇത്തരം സംഭവങ്ങളിൽ പലരും പിടിക്കപ്പെട്ടിട്ടുണ്ട്.

കുറ്റം ചെയ്തു പിടിക്കപ്പെട്ടാലും കുറച്ചു ദിവസത്തിനകം പുറത്തുപോയി അവർ വീണ്ട ും ഇതാവർത്തിക്കുന്നു. 17നും 25 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരാണ് അതിൽ കൂടുതലും. അവർ ഇതിന്‍റെ ഗൗരവം മനസിലാക്കുന്നില്ല. അതിനു കൃത്യമായ കൗണ്‍സലിംഗ് കൊടുക്കേണ്ടിയിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളെ സർക്കാർ തലത്തിൽ നിന്നു ഗുണ്ടാ ആക്്ടിൽ ഉൾപ്പെടുത്തി ശക്തമായ നിയമം കൊണ്ട ുവരണം.