x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലുധിയാനയിൽ ഡ്രൈവറില്ലാതെ 'ഓടി' എംജി വിൻഡ്‌സർ; വിറങ്ങലിച്ച് വഴിയാത്രക്കാർ


Published: September 15, 2026 07:04 PM IST | Updated: September 15, 2026 07:04 PM IST

പഞ്ചാബിലെ ലുധിയാനയിൽ ഡ്രൈവറില്ലാതെ നിരത്തിലിറങ്ങിയ എംജി വിൻഡ്‌സർ ഇലക്ട്രിക് കാറിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നു. റോഡിലൂടെ നിയന്ത്രണമില്ലാതെ നീങ്ങിയ വാഹനം വഴിയോര കച്ചവടക്കാരനെയും തുടർന്ന് സമീപത്തെ മരത്തെയും ഇടിക്കുകയായിരുന്നു.

അപകടത്തിന് ശേഷവും കാറിന്‍റെ മുൻചക്രങ്ങൾ കറങ്ങുകയും മുൻഭാഗത്തുനിന്ന് പുക ഉയരുകയും ചെയ്തത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വാഹനത്തിന്‍റെ ഉടമ കാറിനൊപ്പം ഓടുകയും വഴിയാത്രക്കാരോട് മാറിനിൽക്കാൻ അലറിവിളിക്കുകയും ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയിലുണ്ട്.

വാഹനം ലോക്കാണെന്നും അതിന്‍റെ പ്രവർത്തനം തന്‍റെ നിയന്ത്രണത്തിലല്ലെന്നും ഇയാൾ വ്യക്തമാക്കുന്നുണ്ട്. മരത്തിലിടിച്ച് നിന്ന കാറിന്‍റെ ചക്രങ്ങൾ അനിയന്ത്രിതമായി തിരിയുകയും പുക ഉയരുകയും ചെയ്തതോടെ, പ്രദേശവാസികൾ വശങ്ങളിലെ ഗ്ലാസ് തകർത്താണ് വാഹനം പൂർണമായും നിർത്തി അപകടം ഒഴിവാക്കിയത്.

എന്നാൽ ഈ സംഭവം എന്ന് നടന്നതാണെന്നോ ഇതിലേക്ക് നയിച്ച സാഹചര്യം എന്താണെന്നോ വ്യക്തമല്ല. വീഡിയോ പുറത്തുവന്നതോടെ ആധുനിക വാഹനങ്ങളിലെ സോഫ്റ്റ്‌വെയർ അധിഷ്ഠിത സാങ്കേതികവിദ്യകളുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകളാണ് ഉയരുന്നത്.

സാങ്കേതികവിദ്യകൾ കൂടുമ്പോൾ ഉണ്ടാകുന്ന തകരാറുകൾ ജീവനുതന്നെ ഭീഷണിയാകുന്നുവെന്ന് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നു. കാറിലെ 'ഓട്ടോ പാർക്ക്-അസിസ്റ്റ്' സംവിധാനത്തിന്‍റെ തകരാറാണ് വാഹനത്തിന്‍റെ അനിയന്ത്രിതമായ നീക്കത്തിന് കാരണമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടെങ്കിലും, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഉയർന്ന സാങ്കേതികവിദ്യയും അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റവും (ADAS) ഉൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് എംജി വിൻഡ്‌സർ വിപണിയിലെത്തുന്നത്.

ക്യാമറകളും സെൻസറുകളും സോഫ്റ്റ്‌വെയറുകളും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങൾ യാത്രാസുരക്ഷ കൂട്ടാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അതിനാൽ, വാഹനത്തിലെ കൺട്രോളറുകളിൽ നിന്നുള്ള ഡാറ്റ പരിശോധിക്കുകയോ വിദഗ്ധ അന്വേഷണം നടത്തുകയോ ചെയ്യാതെ കൃത്യമായ തകരാർ എന്താണെന്ന് ഉറപ്പിച്ചു പറയാനാവില്ല. സംഭവത്തെക്കുറിച്ച് എംജി മോട്ടോർ ഇന്ത്യയോ പ്രാദേശിക പൊലിസോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

വാഹനം ഏത് മോഡിലായിരുന്നുവെന്നോ, ഡ്രൈവർ പുറത്തിറങ്ങുമ്പോൾ എൻജിൻ പ്രവർത്തിക്കുന്നുണ്ടായിരുന്നോ, അതോ സെൻസർ തകരാറാണോ ഇതിന് പിന്നിൽ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

Tags : MGWindsor EVRunaway LudhianaNews CarCrash ElectricVehicleSafety

Recent News

Corehub Up