യാത്രയും ജീവിതവും
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവതരിപ്പിക്കുന്നത്. ഹാരാനിൽ സ്വസ്ഥമായി വാസമുറപ്പിക്കാൻ തയാറായ അബ്രഹാമിനെ ദൈവം വിളിച്ച് കാനാൻ ദേശത്തേക്ക് അയയ്ക്കുന്നു. സഹോദരന്‍റെ കണ്‍മുന്പിൽനിന്നു പ്രാണരക്ഷാർഥം ഒളിച്ചോടിയ യാക്കോബ് സ്വന്തം നാട്ടിലേക്ക് നടത്തുന്ന തിരിച്ചുവരവിന്‍റെ യാത്ര. അങ്ങനെ നീളുന്നു യാത്രാവിവരണങ്ങൾ. ഇസ്രയേൽ ജനത്തിന്‍റെ ജീവിതം യാത്രയിലൂടെ രൂപപ്പെട്ടതാണെന്നു പറയാം. കാരണം എത്രയോ യാത്രകളാണ് അവർ നടത്തുന്നത്.

വിശുദ്ധഗ്രന്ഥം യാത്രക്കാരുടെ കഥ പറയുന്ന പുസ്തകമാണെന്നു പറഞ്ഞാൽ അതിൽ അതിസ്വാഭാവികമായി ഒന്നുമില്ലതന്നെ. കാത്തിരിപ്പിന്‍റെയും പ്രതീക്ഷയുടെയും മറുപടിയായ ദൈവപുത്രന്‍റെ ജീവിതവും യാത്രയായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. ""ഈ ലോകം വിട്ട് പിതാവിന്‍റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്നു പെസഹാതിരുന്നാളിനുമുന്പ് യേശു അറിഞ്ഞു’’ എന്നാണു യോഹന്നാൻ എഴുതുന്നത്. പിതാവിൽനിന്നു വന്നു മാംസം ധരിച്ച് മനുഷ്യനായിത്തീർന്ന ദൈവപുത്രൻ പിതാവിന്‍റെ സന്നിധാനത്തിലേയ്ക്കു തിരിച്ചുപോകുന്നു. ആ യാത്ര സകല മനുഷ്യരുടെയും ജീവിതമാകുന്ന യാത്രയ്ക്കുള്ള മാതൃകയാണ്.

ഒരു ക്രിസ്ത്യാനിയുടെ ജീവിതയാത്ര അതിമനോഹരവും എന്നാൽ ദുർഘടം നിറഞ്ഞതുമാണ് എന്നു ദൈവപുത്രന്‍റെ പിതാവിന്‍റെ പക്കലേയ്ക്കുള്ള മടക്കയാത്ര ഓർമിപ്പിക്കുന്നു. അവിടുന്നു പറഞ്ഞിട്ടുണ്ട് : ""ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കങ്ങൾ ഉണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ''. "" അങ്ങിൽ വിലയം പ്രാപിക്കുന്നതുവരെ എന്‍റെ ആത്മാവ് അസ്വസ്ഥമാകുന്നു’’ എന്ന വിശുദ്ധ അഗസ്റ്റിന്‍റെ വാക്കുകൾ എല്ലാവരുടെയും ആത്മനൊന്പരമായി മനുഷ്യചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. പതിനഞ്ചു നൂറ്റാണ്ടുകൾക്കുശേഷം ഈ അഗസ്റ്റീനിയൻ അസ്വസ്ഥത ഉദ്ധരിക്കുന്നതിന്‍റെ സാംഗത്യം അതാണല്ലോ! വിശുദ്ധ ഇറണേവൂസ് ഈ ആഗ്രഹത്തെ Participare gloriae Dei എന്നു വിളിക്കുന്നു - ദൈവത്തിന്‍റെ മഹത്വത്തിൽ പങ്കുചേരാനുള്ള മനുഷ്യന്‍റെ ഉൾവിളി. പ്രസ്തുത സാഫല്യത്തിലേക്കുള്ള യാത്രയിലാണ് എല്ലാ മനുഷ്യരും.

ജീവിതയാത്രക്കിടയിൽ ഉണ്ടാകേണ്ട ചില മനോഭാവങ്ങളും വിശുദ്ധ ഗ്രന്ഥം പറഞ്ഞു തരുന്നുണ്ട്. ഏസാവിനെ കണ്ടുമുട്ടുന്പോൾ യാക്കോബിനുണ്ടാകുന്ന മനോഭാവം; യാക്കോബിനെ സ്വീകരിക്കുന്പോൾ ഏസാവിനുണ്ടാകുന്ന ഹൃദയവിശാലത; ""ആ മനുഷ്യൻ നീയാകുന്നു’’ എന്ന പ്രവാചകവാക്കുകൾ കേൾക്കുന്പോൾ ദാവീദിനുണ്ടാകുന്ന അനുതാപത്തിന്‍റെ മനോഭാവം; സന്പത്തു മുഴുവൻ ദുർവിനിയോഗം ചെയ്ത് തിരിച്ചെത്തുന്ന പുത്രനെ സ്വീകരിക്കുന്ന പിതാവിന്‍റെയും പിതാവിന്‍റെ ഒൗദാര്യം കണ്ടു പുതുജീവിതത്തിലേയ്ക്കു പ്രവേശിക്കുന്ന മകന്‍റെയും മനോഭാവങ്ങൾ വിശുദ്ധഗ്രന്ഥം മുന്പോട്ടുവയ്ക്കുന്ന ചില മാതൃകകളാണ്.

എന്താണ് ഇവർക്കൊക്കെ സംഭവിച്ചത്? യാക്കോബിന്‍റെയും ഏസാവിന്‍റെയും ചരിത്രത്തിൽ വൈരവും കോപവും അനുകന്പയും ക്ഷമയും സ്നേഹവുമുണ്ട്. ദാവീദിന് അന്തഃപുരത്തിൽ മറ്റു സ്ത്രീകൾ കുറവായതുകൊണ്ടല്ല ബത്ഷെബായെ തേടിപ്പോകുന്നത്. മനുഷ്യന്‍റെ ബലഹീനത, ഇഷ്ടങ്ങളെ മെരുക്കാൻ പറ്റാത്ത മനസിന്‍റെ ശക്തിയില്ലായ്മ ദാവീദിൽ കാണുന്നു. ധൂർത്തപുത്രനിൽ പ്രായത്തിന്‍റെ ചാപല്യവും വീണ്ടുവിചാരമില്ലായ്മയുമുണ്ട്. അവന്‍റെ പിതാവിൽ കാത്തിരിപ്പിന്‍റെ കണ്ണീരുണ്ട്. ഇത് എല്ലാവരിലുമുണ്ട്; എല്ലാക്കാലത്തും എല്ലാ മനുഷ്യരിലും ഇതൊക്കെ കാണാം; നമ്മളിലും. മനുഷ്യർക്കു മാറാൻ കഴിയുമെന്നും നന്മയിലേക്കു ജീവിതത്തെ നയിക്കാൻ കഴിയുമെന്നും ഇവർ സംവേദനം ചെയ്യുന്ന ആശയങ്ങളാണ്. അതും നമ്മൾ തിരിച്ചറിയണം ഇവരുടെ ജീവിതത്തിൽനിന്ന്.


വിശുദ്ധ അഗസ്റ്റിന്‍റെ പ്രാർഥന ഇവിടെ ചേർക്കുന്നതു നല്ലതായിരിക്കും: ഓ ദൈവമേ, എന്‍റെ ആത്മാവാകുന്ന ഭവനം തീർത്തും ഇടുങ്ങിയതാണ്. നിനക്കതിൽ പ്രവേശിക്കാൻ തക്കവിധം നീ അതിനെ വിസ്തൃതമാക്കണമേ. ഇടിഞ്ഞുപൊളിഞ്ഞാണു കിടക്കുന്നത്. ജീർണതയിൽനിന്ന് നീ അതിനെ ഉദ്ധരിച്ചാലും. നിന്‍റെ കണ്ണുകൾക്കത് അരോചകമാണെന്ന് ഞാൻ ഏറ്റുപറയുന്നു. എന്നാൽ, അതു വെടിപ്പാക്കാൻ ആർക്കു കഴിയും? നിന്നോടല്ലാതെ ആരോടാണ് ഞാൻ അപേക്ഷിക്കുക. എന്‍റെ രഹസ്യപാപങ്ങളിൽനിന്ന് എന്നെ കഴുകി വെടുപ്പാക്കിയാലും. ശത്രുവിന്‍റെ പിടിയിൽനിന്ന് നിന്‍റെ ദാസനെ നീ മോചിപ്പിച്ചാലും.’’ കൃപയുടെ ഈ നാളുകളിൽ പ്രസ്തുത പ്രാർഥന നമ്മെ സഹായിച്ചേക്കും.

ക്രിസ്ത്യാനിയുടെ ജീവിതയാത്ര ആദ്യം മുതൽ അവസാനം വരെ വിശ്വാസത്തിന്‍റെ യാത്രയാണ്. പ്രവർത്തനനിരതമാകുന്ന വിശ്വാസം എന്നത് അപ്പസ്തോലന്‍റെ പ്രബോധനം. അതുകൊണ്ടുതന്നെ സാമൂഹികാന്തരീക്ഷത്തിൽനിന്ന് മാറിനിന്നുള്ള ക്രിസ്തീയജീവിതം അസാധ്യമാണ്. വിശ്വാസജീവിതവും പൊതുജീവിതവും തമ്മിലുള്ള അന്തരം കൂടുകയല്ല കുറയുകയാണു വേണ്ടത്. ദൈവസന്നിധിയിൽ തങ്ങളെത്തന്നെ എളിമപ്പെടുത്തുന്നതിനും മക്കളോടും വസ്തുക്കളോടും കൂടെയുളള യാത്ര സുഗമമാക്കുന്നതിനും വേണ്ടി ദൈവത്തോടു പ്രാർഥിക്കുന്നതിന് ആഹാവാ നദിയുടെ തീരത്തുവച്ച് ഒരു ഉപവാസം എസ്ര പ്രഖ്യാപിക്കുന്നതു കാണുന്നുണ്ട്. "" ഞങ്ങൾ ഉപവസിച്ചു ദൈവത്തോടു യാചിക്കുകയും അവിടുന്നു ഞങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്തു’’ എന്നു പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് ആരംഭിക്കുന്ന നോന്പുകാലത്തിലൂടെ ജീവിതയാത്രയിലെ പുണ്യദിനങ്ങളിലേക്കു പ്രവേശിക്കുന്പോൾ എസ്രായുടെ നിർദേശം സഹായകമാകും എന്നു ഞാൻ കരുതുന്നു.

മൂലപദാർഥങ്ങളായ വായുവും ജലവും ശുദ്ധമാണെങ്കിലും മലിനീകരിക്കപ്പെടുന്നതുപോലെ നമ്മളും മലിനീകരിക്കപ്പെടാം. ഉപവാസം, പ്രാർഥന, ദാനധർമം തുടങ്ങിയ ഭക്താനുഷ്ഠാനങ്ങൾ നമ്മുടെ മാർഗത്തെ ശുദ്ധീകരിക്കുമെങ്കിൽ, എളുപ്പമാക്കുമെങ്കിൽ അതിനുള്ള അവസരമാകട്ടെ ഈ പുണ്യദിനങ്ങൾ! നല്ല നടപ്പിന്‍റെ നല്ല ദിനങ്ങൾ നമുക്കു പരസ്പരം ആശംസിച്ചുകൊണ്ട് നമ്മുടെ നോന്പുകാല യാത്ര ആരംഭിക്കാം.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ, സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.