Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവതരിപ്പിക്കുന്നത്. ഹാരാനിൽ സ്വസ്ഥമായി വാസമുറപ്പിക്കാൻ തയാറായ അബ്രഹാമിനെ ദൈവം വിളിച്ച് കാനാൻ ദേശത്തേക്ക് അയയ്ക്കുന്നു. സഹോദരന്റെ കണ്മുന്പിൽനിന്നു പ്രാണരക്ഷാർഥം ഒളിച്ചോടിയ യാക്കോബ് സ്വന്തം നാട്ടിലേക്ക് നടത്തുന്ന തിരിച്ചുവരവിന്റെ യാത്ര. അങ്ങനെ നീളുന്നു യാത്രാവിവരണങ്ങൾ. ഇസ്രയേൽ ജനത്തിന്റെ ജീവിതം യാത്രയിലൂടെ രൂപപ്പെട്ടതാണെന്നു പറയാം. കാരണം എത്രയോ യാത്രകളാണ് അവർ നടത്തുന്നത്.
വിശുദ്ധഗ്രന്ഥം യാത്രക്കാരുടെ കഥ പറയുന്ന പുസ്തകമാണെന്നു പറഞ്ഞാൽ അതിൽ അതിസ്വാഭാവികമായി ഒന്നുമില്ലതന്നെ. കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും മറുപടിയായ ദൈവപുത്രന്റെ ജീവിതവും യാത്രയായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. ""ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്നു പെസഹാതിരുന്നാളിനുമുന്പ് യേശു അറിഞ്ഞു’’ എന്നാണു യോഹന്നാൻ എഴുതുന്നത്. പിതാവിൽനിന്നു വന്നു മാംസം ധരിച്ച് മനുഷ്യനായിത്തീർന്ന ദൈവപുത്രൻ പിതാവിന്റെ സന്നിധാനത്തിലേയ്ക്കു തിരിച്ചുപോകുന്നു. ആ യാത്ര സകല മനുഷ്യരുടെയും ജീവിതമാകുന്ന യാത്രയ്ക്കുള്ള മാതൃകയാണ്.
ഒരു ക്രിസ്ത്യാനിയുടെ ജീവിതയാത്ര അതിമനോഹരവും എന്നാൽ ദുർഘടം നിറഞ്ഞതുമാണ് എന്നു ദൈവപുത്രന്റെ പിതാവിന്റെ പക്കലേയ്ക്കുള്ള മടക്കയാത്ര ഓർമിപ്പിക്കുന്നു. അവിടുന്നു പറഞ്ഞിട്ടുണ്ട് : ""ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കങ്ങൾ ഉണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ''. "" അങ്ങിൽ വിലയം പ്രാപിക്കുന്നതുവരെ എന്റെ ആത്മാവ് അസ്വസ്ഥമാകുന്നു’’ എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ എല്ലാവരുടെയും ആത്മനൊന്പരമായി മനുഷ്യചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. പതിനഞ്ചു നൂറ്റാണ്ടുകൾക്കുശേഷം ഈ അഗസ്റ്റീനിയൻ അസ്വസ്ഥത ഉദ്ധരിക്കുന്നതിന്റെ സാംഗത്യം അതാണല്ലോ! വിശുദ്ധ ഇറണേവൂസ് ഈ ആഗ്രഹത്തെ Participare gloriae Dei എന്നു വിളിക്കുന്നു - ദൈവത്തിന്റെ മഹത്വത്തിൽ പങ്കുചേരാനുള്ള മനുഷ്യന്റെ ഉൾവിളി. പ്രസ്തുത സാഫല്യത്തിലേക്കുള്ള യാത്രയിലാണ് എല്ലാ മനുഷ്യരും.
ജീവിതയാത്രക്കിടയിൽ ഉണ്ടാകേണ്ട ചില മനോഭാവങ്ങളും വിശുദ്ധ ഗ്രന്ഥം പറഞ്ഞു തരുന്നുണ്ട്. ഏസാവിനെ കണ്ടുമുട്ടുന്പോൾ യാക്കോബിനുണ്ടാകുന്ന മനോഭാവം; യാക്കോബിനെ സ്വീകരിക്കുന്പോൾ ഏസാവിനുണ്ടാകുന്ന ഹൃദയവിശാലത; ""ആ മനുഷ്യൻ നീയാകുന്നു’’ എന്ന പ്രവാചകവാക്കുകൾ കേൾക്കുന്പോൾ ദാവീദിനുണ്ടാകുന്ന അനുതാപത്തിന്റെ മനോഭാവം; സന്പത്തു മുഴുവൻ ദുർവിനിയോഗം ചെയ്ത് തിരിച്ചെത്തുന്ന പുത്രനെ സ്വീകരിക്കുന്ന പിതാവിന്റെയും പിതാവിന്റെ ഒൗദാര്യം കണ്ടു പുതുജീവിതത്തിലേയ്ക്കു പ്രവേശിക്കുന്ന മകന്റെയും മനോഭാവങ്ങൾ വിശുദ്ധഗ്രന്ഥം മുന്പോട്ടുവയ്ക്കുന്ന ചില മാതൃകകളാണ്.
എന്താണ് ഇവർക്കൊക്കെ സംഭവിച്ചത്? യാക്കോബിന്റെയും ഏസാവിന്റെയും ചരിത്രത്തിൽ വൈരവും കോപവും അനുകന്പയും ക്ഷമയും സ്നേഹവുമുണ്ട്. ദാവീദിന് അന്തഃപുരത്തിൽ മറ്റു സ്ത്രീകൾ കുറവായതുകൊണ്ടല്ല ബത്ഷെബായെ തേടിപ്പോകുന്നത്. മനുഷ്യന്റെ ബലഹീനത, ഇഷ്ടങ്ങളെ മെരുക്കാൻ പറ്റാത്ത മനസിന്റെ ശക്തിയില്ലായ്മ ദാവീദിൽ കാണുന്നു. ധൂർത്തപുത്രനിൽ പ്രായത്തിന്റെ ചാപല്യവും വീണ്ടുവിചാരമില്ലായ്മയുമുണ്ട്. അവന്റെ പിതാവിൽ കാത്തിരിപ്പിന്റെ കണ്ണീരുണ്ട്. ഇത് എല്ലാവരിലുമുണ്ട്; എല്ലാക്കാലത്തും എല്ലാ മനുഷ്യരിലും ഇതൊക്കെ കാണാം; നമ്മളിലും. മനുഷ്യർക്കു മാറാൻ കഴിയുമെന്നും നന്മയിലേക്കു ജീവിതത്തെ നയിക്കാൻ കഴിയുമെന്നും ഇവർ സംവേദനം ചെയ്യുന്ന ആശയങ്ങളാണ്. അതും നമ്മൾ തിരിച്ചറിയണം ഇവരുടെ ജീവിതത്തിൽനിന്ന്.
വിശുദ്ധ അഗസ്റ്റിന്റെ പ്രാർഥന ഇവിടെ ചേർക്കുന്നതു നല്ലതായിരിക്കും: ഓ ദൈവമേ, എന്റെ ആത്മാവാകുന്ന ഭവനം തീർത്തും ഇടുങ്ങിയതാണ്. നിനക്കതിൽ പ്രവേശിക്കാൻ തക്കവിധം നീ അതിനെ വിസ്തൃതമാക്കണമേ. ഇടിഞ്ഞുപൊളിഞ്ഞാണു കിടക്കുന്നത്. ജീർണതയിൽനിന്ന് നീ അതിനെ ഉദ്ധരിച്ചാലും. നിന്റെ കണ്ണുകൾക്കത് അരോചകമാണെന്ന് ഞാൻ ഏറ്റുപറയുന്നു. എന്നാൽ, അതു വെടിപ്പാക്കാൻ ആർക്കു കഴിയും? നിന്നോടല്ലാതെ ആരോടാണ് ഞാൻ അപേക്ഷിക്കുക. എന്റെ രഹസ്യപാപങ്ങളിൽനിന്ന് എന്നെ കഴുകി വെടുപ്പാക്കിയാലും. ശത്രുവിന്റെ പിടിയിൽനിന്ന് നിന്റെ ദാസനെ നീ മോചിപ്പിച്ചാലും.’’ കൃപയുടെ ഈ നാളുകളിൽ പ്രസ്തുത പ്രാർഥന നമ്മെ സഹായിച്ചേക്കും.
ക്രിസ്ത്യാനിയുടെ ജീവിതയാത്ര ആദ്യം മുതൽ അവസാനം വരെ വിശ്വാസത്തിന്റെ യാത്രയാണ്. പ്രവർത്തനനിരതമാകുന്ന വിശ്വാസം എന്നത് അപ്പസ്തോലന്റെ പ്രബോധനം. അതുകൊണ്ടുതന്നെ സാമൂഹികാന്തരീക്ഷത്തിൽനിന്ന് മാറിനിന്നുള്ള ക്രിസ്തീയജീവിതം അസാധ്യമാണ്. വിശ്വാസജീവിതവും പൊതുജീവിതവും തമ്മിലുള്ള അന്തരം കൂടുകയല്ല കുറയുകയാണു വേണ്ടത്. ദൈവസന്നിധിയിൽ തങ്ങളെത്തന്നെ എളിമപ്പെടുത്തുന്നതിനും മക്കളോടും വസ്തുക്കളോടും കൂടെയുളള യാത്ര സുഗമമാക്കുന്നതിനും വേണ്ടി ദൈവത്തോടു പ്രാർഥിക്കുന്നതിന് ആഹാവാ നദിയുടെ തീരത്തുവച്ച് ഒരു ഉപവാസം എസ്ര പ്രഖ്യാപിക്കുന്നതു കാണുന്നുണ്ട്. "" ഞങ്ങൾ ഉപവസിച്ചു ദൈവത്തോടു യാചിക്കുകയും അവിടുന്നു ഞങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്തു’’ എന്നു പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് ആരംഭിക്കുന്ന നോന്പുകാലത്തിലൂടെ ജീവിതയാത്രയിലെ പുണ്യദിനങ്ങളിലേക്കു പ്രവേശിക്കുന്പോൾ എസ്രായുടെ നിർദേശം സഹായകമാകും എന്നു ഞാൻ കരുതുന്നു.
മൂലപദാർഥങ്ങളായ വായുവും ജലവും ശുദ്ധമാണെങ്കിലും മലിനീകരിക്കപ്പെടുന്നതുപോലെ നമ്മളും മലിനീകരിക്കപ്പെടാം. ഉപവാസം, പ്രാർഥന, ദാനധർമം തുടങ്ങിയ ഭക്താനുഷ്ഠാനങ്ങൾ നമ്മുടെ മാർഗത്തെ ശുദ്ധീകരിക്കുമെങ്കിൽ, എളുപ്പമാക്കുമെങ്കിൽ അതിനുള്ള അവസരമാകട്ടെ ഈ പുണ്യദിനങ്ങൾ! നല്ല നടപ്പിന്റെ നല്ല ദിനങ്ങൾ നമുക്കു പരസ്പരം ആശംസിച്ചുകൊണ്ട് നമ്മുടെ നോന്പുകാല യാത്ര ആരംഭിക്കാം.
ഫാ. അഗസ്റ്റിൻ കടേപറന്പിൽ, സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top