Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവകരാക്കുന്നതുവരെ അവിടുന്നു വാഴേണ്ടിയിരിക്കുന്നു. മരണമെന്ന അവസാനശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവം സമസ്തവും അധീനമാക്കി തന്റെ പാദത്തിൻ കീഴിലാക്കിയിരിക്കുന്നു.’’ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എഴുതുന്ന ലേഖനത്തിലെ ഈ ഭാഗം അലക്സാണ്ട്രിയായിലെ ദൈവശാസ്ത്രജ്ഞനായ ഒരിജന്റെ കാലാന്ത്യത്തെക്കുറിച്ചുള്ള ആശയങ്ങളാണു ചിന്തയ്ക്കായി നല്കുന്നത്. മനുഷ്യരും ഈ പ്രപഞ്ചവും മാത്രമല്ല പിശാചുക്കൾപോലും വചനത്താൽ പവിത്രീകരിക്കപ്പെടും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുകളിൽ ഉദ്ധരിച്ച ദൈവവചനമാണ് അതിന് അടിസ്ഥാനമായി ഒരിജൻ സ്വീകരിച്ചത്. ആ സിദ്ധാന്തത്തെ സാർവത്രിക ഉത്ഥാനം അല്ലെങ്കിൽ അതിന്റെ മൂലഭാഷയിൽ അപ്പൊകതാസ്താസിസ് എന്നു അദ്ദേഹം വിളിച്ചു. കാലാന്ത്യത്തിൽ എല്ലാ വസ്തുക്കളും ആദി പരിശുദ്ധിയിലേയ്ക്ക് എത്തിച്ചേരും. യേശുക്രിസ്തുവിന്റെ മഹത്വപൂർണമായ രണ്ടാമത്തെ ആഗമനത്തിൽ ഇതു സംഭവിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
പിശാചുക്കൾപോലും മാനസാന്തരപ്പെട്ട് കർത്താവിനു കീഴ്പ്പെടാൻ സാധ്യയതയുണ്ടെന്ന ആശയം മനോഹരമാണെങ്കിലും സഭയോടു ചേർന്നു ചിന്തിക്കുന്ന വ്യക്തികൾ എന്ന നിലയിൽ പ്രസ്തുത ആശയത്തെ ഉൾക്കൊള്ളാൻ നമുക്കു സാധിക്കില്ല. കാരണം, അപ്പൊകതാസ്താസിസ് ആവർത്തിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പുനർജന്മ സിദ്ധാന്തത്തിന്റെയും സാധ്യത അത് ഉൾക്കൊള്ളുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശിഷ്യർ എല്ലാവരും പൂർണമായി അത് ഉൾക്കൊണ്ടില്ല.
എന്നാൽ, ഒരിജൻ പഠിപ്പിക്കുന്ന സാർവത്രിക ഉത്ഥാനം എന്ന ചിന്ത യേശുകേന്ദ്രീകൃത പ്രപഞ്ചത്തെയാണു പ്രഘോഷിക്കുന്നത്. ആ ചിന്തയെ ബഹുമാനിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്റെ പെസഹാരഹസ്യത്തോടെ മനുഷ്യൻ മാത്രമല്ല പ്രപഞ്ചം മുഴുവൻ പിതാവായ ദൈവവുമായി അനുരഞ്ജനപ്പെട്ടു. യേശുക്രിസ്തുവിന്റെ കേന്ദ്രസ്ഥിതി, അതായത് യേശു കേന്ദ്രീകൃത ജീവിതവും ലോകവും, പിതാവായ ദൈവത്തിന്റെ പദ്ധതിയാണല്ലോ! മുകളിൽ ഉദ്ധരിച്ച അപ്പോസ്തലവചനത്തിന്റെ വായന അതു വ്യക്തമാക്കുന്നു.
ഒരിജന്റെ അപ്പോകതാസ്തസിസിനെക്കുറിച്ചും ക്രിസ്തു കേന്ദ്രീകൃത പ്രപഞ്ചത്തെക്കുറിച്ചും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് യേശുവിന്റെ മരണസമയത്തു പ്രകൃതിയിലുണ്ടായ ചില സംഭവവികാസങ്ങളാണ്. സുവിശേഷകൻ ഇപ്രകാരം അതു വിവരിക്കുന്നു: ’’ആറാം മണിക്കൂർ മുതൽ ഒന്പതാം മണിക്കൂർവരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു.... ഭൂമിയിളകി; പാറകൾ പിളർന്നു.’’ വാച്യാർഥത്തിൽ ഈ വിവരണം സ്വീകരിക്കേണ്ടതില്ല എന്നു ചില ആധുനിക ചിന്തകർ അഭിപ്രായപ്പെടുന്പോഴും പ്രസ്തുത വിവരണം വിശ്വാസികളോട് പറയാൻ ആഗ്രഹിക്കുന്ന പ്രതീകാത്മകാർഥമുണ്ട്. അതിനെ നമ്മൾ സ്വീകരിക്കണം. അവിടെയാണ് ആധ്യാത്മിക വ്യാഖ്യാനത്തിന്റെ പ്രാധാന്യം കാണുന്നത്.
ആദത്തിന്റെ പാപം മനുഷ്യവംശത്തിനു മാത്രമല്ല പ്രപഞ്ചം മുഴുവനും മുറിവേല്ക്കപ്പെടാൻ കാരണമായി. റോമാക്കാർക്ക് എഴുതിയ ലേഖനത്തിലൂടെ വിശുദ്ധ പൗലോസ് അതു വ്യക്തമാക്കുന്നു: ’’സൃഷ്ടി ജീർണതയുടെ അടിമത്തത്തിൽനിന്നു മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയുംചെയ്യും. സമസ്തസൃഷ്ടികളും ഒന്നുചേർന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുയും നെടുവീർപ്പിടുകയും ചെയ്യുന്നു എന്നു നമുക്കറിയാം.’’ ഫ്രാൻസിസ് പാപ്പാ നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുന്നതു സംബന്ധിച്ച് പുറപ്പെടുവിച്ച ചാക്രികലേഖനത്തിൽ പാപം സ്രഷ്ടാവിനോടും മനുഷ്യനു മറ്റു മനുഷ്യരോടും മുഴുവൻ സൃഷ്ടിയോടുമുള്ള ഐക്യം തകർക്കപ്പെട്ടതിനെക്കുറിച്ച് എഴുതുന്നുണ്ട്: ’’മനുഷ്യനും പ്രകൃതിയും തമ്മിൽ ആദികാലത്തുണ്ടായ ബന്ധം സംഘർഷം നിറഞ്ഞതായി.’’ പാപം പ്രകൃതിയിൽ ഏല്പിച്ച മുറിവിനെയാണു യേശുക്രിസ്തുവിന്റെ പെസഹാരഹസ്യം സുഖപ്പെടുത്തിയത്. അങ്ങനെ പാപം തകർത്ത ബന്ധം അവിടുന്നു വീണ്ടെടുത്തു; മനുഷ്യരോടൊപ്പം പ്രപഞ്ചവും നവീകരിക്കപ്പെട്ടു.
ഭൂമിയിളകുന്നതിനുമുന്പ് സുവിശേഷകൻ രേഖപ്പെടുത്തുന്നുണ്ടല്ലോ, ’’ആറാം മണിക്കൂർ മുതൽ ഒന്പതാം മണിക്കൂർ വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു’’ എന്ന്. മൂന്നു മണിക്കൂർ നേരത്തെ അന്ധകാരം! യേശു അനുഭവിച്ച വേദനയുടെയും അപമാനത്തിന്റെയും തീവ്രത പ്രകൃതയിൽ സൃഷ്ടിച്ച മാറ്റം എത്രയോ വലുതാണ്. ഒരു പകൽ സമയത്തു ലോകം അനുഭവിച്ച ഏറ്റവും ദൈർഘ്യമേറിയ അന്ധകാരം അന്നാണ് സംഭവിച്ചത്. ആ സഹനവും മരണവുമാണ് മനുഷ്യനും പ്രപഞ്ചത്തിനും രക്ഷ പ്രദാനം ചെയ്തത്.
വിശുദ്ധ യോഹന്നാൻ യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്ന ’’ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’’ എന്ന പ്രവചനവും യേശുവിന്റെ മരണത്തിൽ പൂർണമാകുന്നു. ആറാം മണിക്കൂറിലാണ് പ്രധാനപുരോഹിതൻ കുഞ്ഞാടിനെ ബലിയർപ്പിക്കുവാനുള്ള ദേവാലയപ്രദക്ഷിണം ആരംഭിച്ചിരുന്നത്. ഒന്പതാം മണിക്കൂറിന്റെ അവസാനനിമിഷങ്ങളിൽ അതിവിശുദ്ധസ്ഥലത്ത് പെസഹാകുഞ്ഞാടും ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു. ആ നിമിഷങ്ങളിലാണ് യേശു ’’എല്ലാം പൂർത്തിയായിരിക്കുന്നു’’ എന്നു കുരിശിൽകിടന്നുകൊണ്ട് അരുൾ ചെയ്തത്. പ്രവചനങ്ങളും സങ്കീർത്തനങ്ങളും പൂർത്തീകരിച്ച് അവിടുന്നു മനുഷ്യർക്കും പ്രപഞ്ചത്തിനും രക്ഷ നേടിയ നിമിഷം! ഹെബ്രായർക്ക് എഴുതിയ ലേഖനം അതിപ്രകാരം വിവരിക്കുന്നു: ’’ബലികളും കാഴ്ചകളും അവുടന്ന് ആഗ്രഹിച്ചില്ല.എന്നാൽ അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു... ആ ഹിതമനുസരിച്ച് യേശുക്രിസ്തുവിന്റെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.’’
യേശുവിന്റെ മരണാനന്തരം സംഭവിച്ച ഭൂമിയിലുണ്ടായ പിളർപ്പ് എന്ന ആശയത്തിലേയ്ക്കു നമുക്കു തിരിച്ചുവരാം. അതു നമ്മുടെ ശ്രദ്ധയെ പുറപ്പാടിന്റെ പുസ്തകത്തിലേക്കു ക്ഷണിക്കുന്നു. പ്രമാണങ്ങൾ നല്കുന്നതിനുമുന്പ് മോശയെ മലമുകളിലേക്ക് ക്ഷണിക്കാൻ ദൈവം ഇറങ്ങിവരുന്പോൾ മലകൾക്ക് എന്താണു സംഭവിക്കുന്നത്? ’’മല ശക്തമായി ഇളകി വിറച്ചു’’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. വായന മുന്നോട്ടുപോകുന്പോൾ ഉടന്പടി ഉറപ്പിക്കുന്നതായി നമ്മൾ കാണുന്നുണ്ട്. പുതിയ ഉടന്പടി ഉറപ്പിക്കുന്പോഴും പ്രകൃതിയിലെ മാറ്റം ശ്രദ്ധേയമാകുന്നു. പ്രകൃതിയും പുതിയ ഉടന്പടിയുടെ നന്മയിൽ പങ്കുചേരുന്നു എന്നു സാരം. മനുഷ്യനും പ്രപഞ്ചംമുഴുവനും ക്രിസ്തുവിൽ നവീകരിച്ചു പുതിയ സൃഷ്ടിയായി മാറുന്നു.
ഈ പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും ബഹുമാനത്തോടെ നോക്കാനുള്ള ക്ഷണം മുകളിൽ പറഞ്ഞ ചിന്തകളിലുണ്ട്. എന്തെന്നാൽ ഈ പ്രപഞ്ചം മുഴുവൻ അതിന്റെ സ്രഷ്ടാവിനെ വെളിപ്പെടുത്തുന്നു; അത് അവിടുത്തെ സ്ഥായിയായ സാന്നിധ്യത്തെ അനുസ്മരിപ്പിക്കുന്നു. യേശുവിന്റെ പെസഹാരഹസ്യത്താൽ വീണ്ടെടുപ്പിന്റെ ഫലം ഈ പ്രകൃതിയും പ്രപഞ്ചം മുഴുവനും ഏറ്റുവാങ്ങിയതാണ്. എന്നാൽ, ദൈവവും പ്രകൃതിയും ഒന്നാണെന്നു ചിന്തിച്ച് പ്രകൃതിവസ്തുക്കളെ ആരാധിച്ചാൽ വിശ്വദേവതാവാദത്തിലേയ്ക്കു നമ്മൾ നയിക്കപ്പെടും. ഓർക്കണം, സൃഷ്ടവസ്തുക്കൾ എല്ലാം നശ്വരങ്ങളാണ്.
വിശുദ്ധ അഗസ്റ്റിന്റെ പ്രാർഥന നമുക്ക് മനസിൽ സൂക്ഷിക്കാം: ’’ആകയാൽ സമസ്തചരാചരങ്ങളുടെയും വിധാതാവായ ദൈവമേ, സൃഷ്ടവസ്തുക്കളോരോന്നിനെയും പ്രതി എന്റെ ആത്മാവ് അങ്ങയെ സ്തുതിക്കട്ടെ. അതേസമയം അവയിലൊന്നിനോടും, ശരീരത്തിന്റെ ഇന്ദ്രിയങ്ങൾ വഴി, സ്നേഹമെന്ന പശകൊണ്ട് അത് ഒട്ടിപ്പിടിക്കാതെയുമിരിക്കട്ടെ.. കാരണം അഭാവത്തിലേയ്ക്ക് അവ നീങ്ങിക്കൊണ്ടിരിക്കുന്നു.
ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
നാലിടത്ത് കടുത്ത മത്സരം; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്ഗ്രസ്
സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനകാർക്ക് നോട്ടീസ്
കോൺഗ്രസിന്റെ അവിശ്വാസത്തിന് പിന്തുണ: സിപിഎം അംഗങ്ങളോട് വിശദീകരണം തേടി നേതൃത്വം
മെമ്മറി കാർഡ് മാറ്റിയത് കണ്ടക്ടറാകാം, സംശയമുണ്ടെന്ന് ഡ്രൈവർ യദു
തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളില് വീഴ്ചയുണ്ടായി; ടി.എന്.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
Latest News
നാലിടത്ത് കടുത്ത മത്സരം; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്ഗ്രസ്
സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനകാർക്ക് നോട്ടീസ്
കോൺഗ്രസിന്റെ അവിശ്വാസത്തിന് പിന്തുണ: സിപിഎം അംഗങ്ങളോട് വിശദീകരണം തേടി നേതൃത്വം
മെമ്മറി കാർഡ് മാറ്റിയത് കണ്ടക്ടറാകാം, സംശയമുണ്ടെന്ന് ഡ്രൈവർ യദു
തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളില് വീഴ്ചയുണ്ടായി; ടി.എന്.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top