സന്തോഷം, സർവത്ര ആനന്ദം
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്‍റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സങ്കീർത്തനം അവസാനിക്കുന്നത് ആനന്ദത്തിന്‍റെ സ്രോതസിനെ പ്രതിപാദിച്ചുകൊണ്ടാണ്. ’’അങ്ങ് എനിക്കു ജീവന്‍റെ മാർഗം കാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്‍റെ പൂർണതയുണ്ട്; അങ്ങയുടെ വലത്തുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്.’’ കർത്താവിൽ അഭയം തേടുന്നവൻ ജീവിതത്തിൽ ആനന്ദം, നിത്യമായ ആനന്ദം കരസ്ഥമാക്കുന്നു. സങ്കീർത്തകൻ മറ്റൊരിടത്ത് പാടുന്നുണ്ട്: ’’ധാന്യത്തിന്‍റെയും വീഞ്ഞിന്‍റെയു സമൃദ്ധിയിൽ അവർക്കുണ്ടായിരുന്നതിലേറെ ആനന്ദം എന്‍റെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു.’’

ആനന്ദലബ്ധിയാണു മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യം; ഭൗതികസന്പത്ത് മായപോലെ കടന്നുപോകുന്നു; ശാശ്വതമായ ആനന്ദം നല്കാൻ ദൈവത്തിനുമാത്രമേ കഴിയൂ. സമാന്തര സുവിശേഷങ്ങളിൽ കാണുന്ന ധനികനായ യുവാവിന്‍റെ ചിത്രമാണു മനസിലേക്കു വരുന്നത്. അവന്‍റെ ആശ്രയം സന്പത്തിലായിരുന്നു; കർത്താവാണെന്‍റെ സന്പാദ്യം എന്നു തിരിച്ചറിയാൻ അവനു കഴിഞ്ഞില്ല. പൗലോസ് ഉപദേശിക്കുന്നുണ്ട്: ’’നിങ്ങൾ എപ്പോഴും കർത്താവിൽ സന്തോഷിക്കുവിൻ, ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ സന്തോഷിക്കുവിൻ.’’

ഹിപ്പോയിലെ മെത്രാനായിരുന്നു വിശുദ്ധ അഗസ്റ്റിൻ ആനന്ദത്തെക്കുറിച്ച് എഴുതുന്നുണ്ട്. അദ്ദേഹത്തിന്‍റെ De Beata Vita എന്ന കൃതി ആനന്ദത്തെക്കുറിച്ചും അത് എങ്ങനെ കരസ്ഥമാക്കാം എന്നതിനെക്കുറിച്ചുമാണ്. ജീവിതമാകുന്ന സാഗരത്തിൽ ആനന്ദത്തിന്‍റെ തീരത്തണയാൻ ആഗ്രഹിക്കുന്ന യാത്രക്കാരെ മൂന്നു ഗണങ്ങളായി അദ്ദേഹം കാണുന്നു. ആദ്യകൂട്ടം ജീവിതസാഗരത്തിൽ കുറച്ചുമാത്രം തുഴയുകയും എത്തിച്ചേരുന്നിടത്തു സ്വസ്ഥമായി ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അലസതയുടെ ആധിക്യം അവരിൽ നിറഞ്ഞുനില്ക്കുന്നതിനാൽ ഉന്നതമായ ചിന്തകളോ ആഗ്രഹങ്ങളോ അവർക്കില്ല. രണ്ടാമത്തെ ഗണം ബാഹ്യകാഴ്ചകളിൽ ആകൃഷ്ടരായി അശാന്തിയുടെ തീരത്തണയുന്നു. പുറപ്പെട്ട സ്ഥലംപോലും അവർ മറന്നുപോകുന്നു.

മൂന്നാമത്തെ വിഭാഗം അന്വേഷണത്തിൽ സ്ഥിരോത്സാഹികളാണ്. അവർക്ക് ഉന്നതമായ ദർശനങ്ങളും സ്വപ്നങ്ങളുമുണ്ട്. അവർ അന്വേഷണത്തിൽ വഴിതെറ്റിപ്പോകാനുള്ള സാധ്യതകളുണ്ട്. എങ്കിലും സ്വഭവനത്തിലേയ്ക്കു തിരിഞ്ഞുനോക്കാനും അവിടെ ലഭിക്കുന്ന ആനന്ദം സ്വീകരിക്കാനും തയാറാകുന്നു. അങ്ങനെ വഴിതെറ്റലിനെ അതിജീവിക്കാനും സാവധാനമെങ്കിലും എത്തേണ്ടിടത്ത് എത്താനും അവർക്കു സാധിക്കുന്നു. സകലത്തിന്‍റെയും നാഥനും സകലരുടെയും ഗുരുവുമായ യേശുക്രിസ്തുവിലൂടെ മാത്രമേ ആനന്ദജീവിതം സംലബ്ധമാകൂ എന്നവർ തിരിച്ചറിയുന്നു.

അദ്ദേഹത്തിന്‍റെ തുടർന്നുള്ള ചിന്തകൾ ഇപ്രകാരം വിവരിക്കാം. സന്പത്തിലും ഇന്ദ്രിയസുഖങ്ങളിലും മുഴുകിയിരിക്കുന്പോഴും സന്തോഷമനുഭവിക്കാത്തവർ ഉണ്ട്. കാരണം അവർ അവയുടെ വ്യവഹാരങ്ങളിൽ ആകുലരാണ്. എല്ലാ വസ്തുക്കളും പ്രയോജനപ്രദങ്ങളല്ല; നിത്യതയിലേക്കു പ്രയോജനപ്പെടുന്നതും നിത്യമായ സ്നേഹത്തിനു യോഗ്യമായതും ദൈവം മാത്രമാണ്. അതിനാൽ എല്ലാത്തിനോടും നിശ്ചിത അകലം പാലിക്കുന്നതും ഈ ലോകവസ്തുക്കൾക്ക് അമിതപ്രാധാന്യം നല്കാത്തതും ജീവിതത്തിൽ സന്തോഷമുണ്ടാകാൻ സഹായകമാകും. യഥാർഥ സന്തോഷത്തിന്‍റെ സ്രോതസിനെക്കുറിച്ചുള്ള അജ്ഞത, മാനുഷികാവശ്യങ്ങളുടെ അളവ് വർധിപ്പിച്ചുകൊണ്ടിരിക്കും. യഥാർഥ ജ്ഞാനികൾ സുഖസൗകര്യങ്ങളിൽ മതിമറക്കുന്നില്ല; കാരണം അവർ ശക്തരാണ്, ആത്മവിശ്വാസികളാണ്. അവർ ശാരീരിക ക്ലേശങ്ങളിലും ആവശ്യങ്ങളിലും ആകുലരാകുന്നില്ല. അജ്ഞതയുടെ അഭാവത്തിൽനിന്ന്, വിലകെട്ട ചിന്തകളിൽനിന്നു നിറവിലേയ്ക്കും ശ്രേഷ്ഠതയിലേയ്ക്കും മിതത്വത്തിലേക്കും ആശയടക്കത്തിലേക്കും മാറുന്ന ഒരാധ്യാത്മിക അഭ്യാസം ആനന്ദലബ്ധിക്ക് ആവശ്യമാണ്.


സഭാശാസ്ത്ര പശ്ചാത്തലത്തിൽ മേൽപ്പറഞ്ഞ ആശയങ്ങളുടെ സന്ദേശം എന്താണ് ? സഭ ഏകവും വിശുദ്ധവും സാർവത്രികവും അപ്പസ്തോലികവുമാണെന്നതു പ്രഖ്യാപിക്കപ്പെടുന്ന വിശ്വാസ സത്യമാണ്. വിശ്വാസത്തിലും കൗദാശികജീവിതത്തിലും സ്നേഹത്തിലും ഐക്യപ്പെട്ടവരാണു തിരുസഭാംഗങ്ങൾ. തിരുസഭ യേശുക്രിസ്തുവിന്‍റെ ശരീരവും അവിടുന്ന് അതിന്‍റെ ശിരസുമാകുന്നു. ക്രിസ്തു ശിരസായിരിക്കുന്ന സഭാ ശരീരത്തിലെ ജീവദാതാവായ പരിശുദ്ധാത്മാവ് ഐക്യത്തിന്‍റെ അടയാളവും ശക്തിയുമാണ്.

ഒരു കർത്താവും ഒരു സഭയുമേയുള്ളൂ. ആനന്ദവും സായുജ്യവും തേടി പല നൂതന സെക്റ്റുകളിലേയ്ക്കും സഭയെന്ന പേരിനുപോലും അർഹതയില്ലാത്ത ചെറുസമൂഹങ്ങളിലേയ്ക്കും ആകർഷിക്കപ്പെട്ടു മാതൃസഭയെ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം വർധിച്ചുവരുന്നു. അവർ സമുദ്രജലോപരിതലത്തിലെ കാഴ്ചകളിൽ മുഴുകിപ്പോകുന്നവർക്കു തുല്യരല്ലേ? തിരുസഭ നമുക്കു ഭവനവും മാർഗവുമാകണം. അവളിലൂടെ വെളിപ്പെടുത്തപ്പെട്ട വിശ്വാസപ്രബോധനങ്ങളുടെ തിരസ്കരണം അശാന്തിയുടെ തീരത്തായിരിക്കും നമ്മെ എത്തിക്കുന്നത്.

പക്വമായി രൂപപ്പെടുത്തിയ മനസ് നല്ല മാർഗങ്ങൾ തെരഞ്ഞെടുക്കുന്നു. പരമനന്മയായ (Summum Bonum) ദൈവത്തോടു ചേർന്നു നടക്കാൻ, സഭയോടു ചേർന്നു ചിന്തിക്കാൻ, ആനന്ദിക്കാൻ, നിത്യമായി ആനന്ദിക്കാനുള്ള അഭിലാഷങ്ങൾ മനസിൽ നിറയട്ടെ! ആ ആനന്ദം വീഞ്ഞിനേക്കാൾ മാധുര്യമുള്ളതും സന്പത്തിനെപ്പോലെ മോഷ്ടിക്കപ്പെടാത്തതും ആയിരിക്കും; അവിടെ ആനന്ദത്തിന്‍റെ പൂർണതയുണ്ടാകും.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.