Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സങ്കീർത്തനം അവസാനിക്കുന്നത് ആനന്ദത്തിന്റെ സ്രോതസിനെ പ്രതിപാദിച്ചുകൊണ്ടാണ്. ’’അങ്ങ് എനിക്കു ജീവന്റെ മാർഗം കാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്; അങ്ങയുടെ വലത്തുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്.’’ കർത്താവിൽ അഭയം തേടുന്നവൻ ജീവിതത്തിൽ ആനന്ദം, നിത്യമായ ആനന്ദം കരസ്ഥമാക്കുന്നു. സങ്കീർത്തകൻ മറ്റൊരിടത്ത് പാടുന്നുണ്ട്: ’’ധാന്യത്തിന്റെയും വീഞ്ഞിന്റെയു സമൃദ്ധിയിൽ അവർക്കുണ്ടായിരുന്നതിലേറെ ആനന്ദം എന്റെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു.’’
ആനന്ദലബ്ധിയാണു മനുഷ്യജീവിതത്തിന്റെ ലക്ഷ്യം; ഭൗതികസന്പത്ത് മായപോലെ കടന്നുപോകുന്നു; ശാശ്വതമായ ആനന്ദം നല്കാൻ ദൈവത്തിനുമാത്രമേ കഴിയൂ. സമാന്തര സുവിശേഷങ്ങളിൽ കാണുന്ന ധനികനായ യുവാവിന്റെ ചിത്രമാണു മനസിലേക്കു വരുന്നത്. അവന്റെ ആശ്രയം സന്പത്തിലായിരുന്നു; കർത്താവാണെന്റെ സന്പാദ്യം എന്നു തിരിച്ചറിയാൻ അവനു കഴിഞ്ഞില്ല. പൗലോസ് ഉപദേശിക്കുന്നുണ്ട്: ’’നിങ്ങൾ എപ്പോഴും കർത്താവിൽ സന്തോഷിക്കുവിൻ, ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ സന്തോഷിക്കുവിൻ.’’
ഹിപ്പോയിലെ മെത്രാനായിരുന്നു വിശുദ്ധ അഗസ്റ്റിൻ ആനന്ദത്തെക്കുറിച്ച് എഴുതുന്നുണ്ട്. അദ്ദേഹത്തിന്റെ De Beata Vita എന്ന കൃതി ആനന്ദത്തെക്കുറിച്ചും അത് എങ്ങനെ കരസ്ഥമാക്കാം എന്നതിനെക്കുറിച്ചുമാണ്. ജീവിതമാകുന്ന സാഗരത്തിൽ ആനന്ദത്തിന്റെ തീരത്തണയാൻ ആഗ്രഹിക്കുന്ന യാത്രക്കാരെ മൂന്നു ഗണങ്ങളായി അദ്ദേഹം കാണുന്നു. ആദ്യകൂട്ടം ജീവിതസാഗരത്തിൽ കുറച്ചുമാത്രം തുഴയുകയും എത്തിച്ചേരുന്നിടത്തു സ്വസ്ഥമായി ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അലസതയുടെ ആധിക്യം അവരിൽ നിറഞ്ഞുനില്ക്കുന്നതിനാൽ ഉന്നതമായ ചിന്തകളോ ആഗ്രഹങ്ങളോ അവർക്കില്ല. രണ്ടാമത്തെ ഗണം ബാഹ്യകാഴ്ചകളിൽ ആകൃഷ്ടരായി അശാന്തിയുടെ തീരത്തണയുന്നു. പുറപ്പെട്ട സ്ഥലംപോലും അവർ മറന്നുപോകുന്നു.
മൂന്നാമത്തെ വിഭാഗം അന്വേഷണത്തിൽ സ്ഥിരോത്സാഹികളാണ്. അവർക്ക് ഉന്നതമായ ദർശനങ്ങളും സ്വപ്നങ്ങളുമുണ്ട്. അവർ അന്വേഷണത്തിൽ വഴിതെറ്റിപ്പോകാനുള്ള സാധ്യതകളുണ്ട്. എങ്കിലും സ്വഭവനത്തിലേയ്ക്കു തിരിഞ്ഞുനോക്കാനും അവിടെ ലഭിക്കുന്ന ആനന്ദം സ്വീകരിക്കാനും തയാറാകുന്നു. അങ്ങനെ വഴിതെറ്റലിനെ അതിജീവിക്കാനും സാവധാനമെങ്കിലും എത്തേണ്ടിടത്ത് എത്താനും അവർക്കു സാധിക്കുന്നു. സകലത്തിന്റെയും നാഥനും സകലരുടെയും ഗുരുവുമായ യേശുക്രിസ്തുവിലൂടെ മാത്രമേ ആനന്ദജീവിതം സംലബ്ധമാകൂ എന്നവർ തിരിച്ചറിയുന്നു.
അദ്ദേഹത്തിന്റെ തുടർന്നുള്ള ചിന്തകൾ ഇപ്രകാരം വിവരിക്കാം. സന്പത്തിലും ഇന്ദ്രിയസുഖങ്ങളിലും മുഴുകിയിരിക്കുന്പോഴും സന്തോഷമനുഭവിക്കാത്തവർ ഉണ്ട്. കാരണം അവർ അവയുടെ വ്യവഹാരങ്ങളിൽ ആകുലരാണ്. എല്ലാ വസ്തുക്കളും പ്രയോജനപ്രദങ്ങളല്ല; നിത്യതയിലേക്കു പ്രയോജനപ്പെടുന്നതും നിത്യമായ സ്നേഹത്തിനു യോഗ്യമായതും ദൈവം മാത്രമാണ്. അതിനാൽ എല്ലാത്തിനോടും നിശ്ചിത അകലം പാലിക്കുന്നതും ഈ ലോകവസ്തുക്കൾക്ക് അമിതപ്രാധാന്യം നല്കാത്തതും ജീവിതത്തിൽ സന്തോഷമുണ്ടാകാൻ സഹായകമാകും. യഥാർഥ സന്തോഷത്തിന്റെ സ്രോതസിനെക്കുറിച്ചുള്ള അജ്ഞത, മാനുഷികാവശ്യങ്ങളുടെ അളവ് വർധിപ്പിച്ചുകൊണ്ടിരിക്കും. യഥാർഥ ജ്ഞാനികൾ സുഖസൗകര്യങ്ങളിൽ മതിമറക്കുന്നില്ല; കാരണം അവർ ശക്തരാണ്, ആത്മവിശ്വാസികളാണ്. അവർ ശാരീരിക ക്ലേശങ്ങളിലും ആവശ്യങ്ങളിലും ആകുലരാകുന്നില്ല. അജ്ഞതയുടെ അഭാവത്തിൽനിന്ന്, വിലകെട്ട ചിന്തകളിൽനിന്നു നിറവിലേയ്ക്കും ശ്രേഷ്ഠതയിലേയ്ക്കും മിതത്വത്തിലേക്കും ആശയടക്കത്തിലേക്കും മാറുന്ന ഒരാധ്യാത്മിക അഭ്യാസം ആനന്ദലബ്ധിക്ക് ആവശ്യമാണ്.
സഭാശാസ്ത്ര പശ്ചാത്തലത്തിൽ മേൽപ്പറഞ്ഞ ആശയങ്ങളുടെ സന്ദേശം എന്താണ് ? സഭ ഏകവും വിശുദ്ധവും സാർവത്രികവും അപ്പസ്തോലികവുമാണെന്നതു പ്രഖ്യാപിക്കപ്പെടുന്ന വിശ്വാസ സത്യമാണ്. വിശ്വാസത്തിലും കൗദാശികജീവിതത്തിലും സ്നേഹത്തിലും ഐക്യപ്പെട്ടവരാണു തിരുസഭാംഗങ്ങൾ. തിരുസഭ യേശുക്രിസ്തുവിന്റെ ശരീരവും അവിടുന്ന് അതിന്റെ ശിരസുമാകുന്നു. ക്രിസ്തു ശിരസായിരിക്കുന്ന സഭാ ശരീരത്തിലെ ജീവദാതാവായ പരിശുദ്ധാത്മാവ് ഐക്യത്തിന്റെ അടയാളവും ശക്തിയുമാണ്.
ഒരു കർത്താവും ഒരു സഭയുമേയുള്ളൂ. ആനന്ദവും സായുജ്യവും തേടി പല നൂതന സെക്റ്റുകളിലേയ്ക്കും സഭയെന്ന പേരിനുപോലും അർഹതയില്ലാത്ത ചെറുസമൂഹങ്ങളിലേയ്ക്കും ആകർഷിക്കപ്പെട്ടു മാതൃസഭയെ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം വർധിച്ചുവരുന്നു. അവർ സമുദ്രജലോപരിതലത്തിലെ കാഴ്ചകളിൽ മുഴുകിപ്പോകുന്നവർക്കു തുല്യരല്ലേ? തിരുസഭ നമുക്കു ഭവനവും മാർഗവുമാകണം. അവളിലൂടെ വെളിപ്പെടുത്തപ്പെട്ട വിശ്വാസപ്രബോധനങ്ങളുടെ തിരസ്കരണം അശാന്തിയുടെ തീരത്തായിരിക്കും നമ്മെ എത്തിക്കുന്നത്.
പക്വമായി രൂപപ്പെടുത്തിയ മനസ് നല്ല മാർഗങ്ങൾ തെരഞ്ഞെടുക്കുന്നു. പരമനന്മയായ (Summum Bonum) ദൈവത്തോടു ചേർന്നു നടക്കാൻ, സഭയോടു ചേർന്നു ചിന്തിക്കാൻ, ആനന്ദിക്കാൻ, നിത്യമായി ആനന്ദിക്കാനുള്ള അഭിലാഷങ്ങൾ മനസിൽ നിറയട്ടെ! ആ ആനന്ദം വീഞ്ഞിനേക്കാൾ മാധുര്യമുള്ളതും സന്പത്തിനെപ്പോലെ മോഷ്ടിക്കപ്പെടാത്തതും ആയിരിക്കും; അവിടെ ആനന്ദത്തിന്റെ പൂർണതയുണ്ടാകും.
ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
കോൺഗ്രസിന്റെ അവിശ്വാസത്തിന് പിന്തുണ: സിപിഎം അംഗങ്ങളോട് വിശദീകരണം തേടി നേതൃത്വം
മെമ്മറി കാർഡ് മാറ്റിയത് കണ്ടക്ടറാകാം, സംശയമുണ്ടെന്ന് ഡ്രൈവർ യദു
തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളില് വീഴ്ചയുണ്ടായി; ടി.എന്.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഇളവുകള് വരുത്തി ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കി
വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; യൂണിറ്റിന് 19 പൈസ സര്ചാര്ജ് ഈടാക്കും
Latest News
കോൺഗ്രസിന്റെ അവിശ്വാസത്തിന് പിന്തുണ: സിപിഎം അംഗങ്ങളോട് വിശദീകരണം തേടി നേതൃത്വം
മെമ്മറി കാർഡ് മാറ്റിയത് കണ്ടക്ടറാകാം, സംശയമുണ്ടെന്ന് ഡ്രൈവർ യദു
തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളില് വീഴ്ചയുണ്ടായി; ടി.എന്.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഇളവുകള് വരുത്തി ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കി
വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; യൂണിറ്റിന് 19 പൈസ സര്ചാര്ജ് ഈടാക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top