Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു’’ എന്ന വചനം ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും മനുഷ്യജീവിതത്തിൽ സംഭവിക്കാനിരിക്കുന്ന തിരുമുഖദർശനത്തെയും സൂചിപ്പിക്കുന്നു. മനുഷ്യന്റെ മഹത്വത്തെയും അനന്യതയെയും ഒപ്പം അവന്റെ സാധ്യതകളെയും അത് അർഥമാക്കുന്നു. ഓരോ മനുഷ്യനോടുമുള്ള ദൈവത്തിന്റെ സവിശേഷമായ ബന്ധം ജെറെമിയ പ്രവാചകൻ പ്രവചിച്ചിട്ടുള്ളത് ഇവിടെ ഓർക്കാവുന്നതാണ്: “ഗർഭപാത്രത്തിൽ നിന്നെ ഞാൻ രൂപപ്പെടുത്തുന്നതിനുമുന്പേ ഞാൻ നിന്നെ അറിഞ്ഞു.’’
ഓരോ മനുഷ്യനും ദൈവത്തിന്റെ അമൂല്യസ്നേഹത്തിന്റെയും ചിന്തയുടെയും ഫലമാണ്. മനുഷ്യൻ ഉണ്ടാകട്ടെ എന്നല്ല ദൈവം കല്പിച്ചത്; ’’നമുക്ക് അവനെ സൃഷ്ടിക്കാം’’ എന്നാണ്. അവന്റെ താല്പര്യത്തിനു ചേരുന്ന വിധത്തിലല്ല, ’’നമ്മുടെ ഛായയിലും സാദൃശ്യത്തിലുമെന്നാണ്.’’ ഹിപ്പോയിലെ മെത്രാനായിരുന്ന വിശുദ്ധ അഗസ്റ്റിൻ ഇതിന് മനോഹരമായ വ്യാഖ്യാനം നല്കുന്നുണ്ട്: ’’.... കാരണം നവീകൃതമായ ഹൃദയത്തോടെ നിന്റെ സത്യത്തെ നോക്കിക്കാണുകയും മനസിലാക്കുകയും ചെയ്യുന്ന മനുഷ്യനെ, മനുഷ്യനല്ല നയിക്കേണ്ടത്... ഉത്തമവും സ്വീകാര്യവും പരിപൂർണവുമായ നിന്റെ ഇഷ്ടം അവനിൽ നിറവേറുന്നത് നിന്റെ നിർദേശമനുസരിച്ചായിരിക്കണം. നീയാണ് അവനെ പഠിപ്പിക്കുന്നുത്.’’
ദൈവ- മനുഷ്യ ബന്ധത്തിന്റെ ആഴമേറിയ ആവിഷ്കാരം ഇവിടെ കാണുന്നു. കേവലം ഉപരിപ്ലവമായ ബന്ധമല്ല, മനുഷ്യനെ സമഗ്രമായി ബാധിക്കുന്ന സന്പർക്കമാണ് ’ ഛായ - സാദൃശ്യ’ അവതരണങ്ങളിൽ കാണുന്നത്. മനുഷ്യന് ദൈവത്തെ മനസിലാക്കാനും അതിന്റെ വെളിച്ചത്തിൽ അവന്റെ അനന്യതയും ഉത്തരവാദിത്വവും ഗ്രഹിക്കാനും സഹായിക്കുന്നത്, അതിനാൽ ’ ഛായ-സാദൃശ്യ’ ചിന്തകളാണ്.
ലിയോണ്സിലെ മെത്രാനായ വിശുദ്ധ ഇരണേവൂസ് ഛായയെ മനുഷ്യനു സൃഷ്ടിയിൽത്തന്നെ ലഭിക്കുന്ന കാര്യമായും സാദൃശ്യത്തെ ദൈവത്തിന്റെ കൃപയായും കാണുന്നു. ദൈവപുത്രനായി തീരാൻ മനുഷ്യനെ സഹായിക്കുന്നതു ദാനമായി ലഭിക്കുന്ന കൃപയാണ്. അലക്സാണ്ട്രിയായിൽ നിന്നുള്ള ക്ലമന്റും ഒരിജനും ഛായയെയും സാദൃശ്യത്തെയും മറ്റൊരു രീതിയിൽ കാണുന്നു. ’ ഛായ’പ്രകൃതിദത്തവും ’ സാദൃശ്യം’ മനുഷ്യൻ നേടിയെടുക്കേണ്ടതുമാണ്. അതു പൂർത്തിയാകുന്നതു ദൈവമുഖദർശനത്തിലാണ്. ക്രിസ്താനുകരണമാണ് അതിനുള്ള ഉത്തമമാർഗം.
യേശുക്രിസ്തുവിനാൽ പ്രബോധിക്കപ്പെടുന്പോൾ വചനവും മനുഷ്യനും ഒന്നായിത്തീരാനുള്ള അവസരമൊരുക്കുന്നു. ആഫ്രിക്കയിൽ നിന്നുള്ള തെർത്തുല്യൻ പറയുന്നതു ദൈവം മനുഷ്യനെ തന്റെ ഛായയിൽ സൃഷ്ടിക്കുകയും തന്റെ സാദൃശ്യം അവനു നല്കുകയും ചെയ്തു എന്നാണ്. പാപത്തിലൂടെ സാദൃശ്യം നഷ്ടമായെങ്കിലും ഛായ മാറ്റമില്ലാതെ തുടരുന്നു. അദ്ദേത്തിന്റെ അഭിപ്രായമനുസരിച്ച് പരസ്പരം അറിയാനും സ്നേഹിക്കാനും മനുഷ്യരെ പ്രാപ്തരാക്കുന്നത് ഛായയും സാദൃശ്യവുമാണ്. ഉല്പത്തിപുസ്തകത്തിന്റെ മനുഷ്യസൃഷ്ടിവിവരണവും പാരന്പര്യങ്ങളിൽകാണുന്ന അതിന്റെ വ്യാഖ്യാനങ്ങളും മനുഷ്യന്റെ മഹത്വവും അതുപോലെതന്നെ ഉത്തരവാദിത്വവും വെളിവാക്കുകയും മനഷ്യജീവിതലക്ഷ്യത്തെക്കുറിച്ചും അതു നേടാനുള്ള മാർഗങ്ങളെക്കുറിച്ചും സൂചനകൾ നല്കുകയും ചെയ്യുന്നു.
ആദ്യകുർബാന സ്വീകരണത്തിന്റെ ഒരുക്കദിവസങ്ങളിൽ പഠിച്ച മനുഷ്യന്റെ ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള പാഠമാണ് മനസിലേക്കു വരുന്നത്: ’’ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ അറിയാനും സ്നേഹിക്കാനും അവിടത്തെ പ്രമാണങ്ങൾ അനുസരിച്ച് നിത്യമായ ജീവൻ നേടാനുമാണ്.’’ സൃഷ്ടികർമവും നമ്മൾ മുകളിൽ കണ്ടുമുട്ടിയ സഭാപിതാക്കന്മാരും നമ്മെ അനുസ്മരിപ്പിച്ചതും അതുതന്നെയാണ്. എന്നാൽ, നമ്മൾ മനുഷ്യരാണ്; മനുഷ്യരാണെങ്കിൽ കുറവുകളും ഉണ്ടാകും; ഏറ്റുപറയാൻ പാപങ്ങളുടെ നീണ്ട നിരതന്നെയുണ്ടാകും.
സൃഷ്ടിയെ തുടർന്നുള്ള വിശുദ്ധഗ്രന്ഥത്തിലെ താളുകളിലൂടെ കടന്നുപോകുന്പോൾ പാപത്തിലേക്കു ചാഞ്ഞിരിക്കുന്ന മനുഷ്യന്റെ അവസ്ഥയും അതിനെ ഓർത്തു ദൈവത്തിന്റെ മുന്പിൽ വിലപിക്കുന്ന അവന്റെ ചിത്രങ്ങളും കാണുന്നു. പാപസങ്കീർത്തനം, ഏറ്റുപറച്ചിൽ - അതിനു മനുഷ്യനോളം തന്നെ പഴക്കമുണ്ട്. കാരണം മനുഷ്യർക്കു നന്നാകാൻ വീണ്ടും കഴിയുമെന്ന് അവർ വിശ്വസിച്ചു. ഇവിടെയാണ് കുന്പസാരമെന്ന കൂദാശയുടെ പ്രാധാന്യം നമ്മൾ ഓർത്തെടുക്കുന്നത്. തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ നമ്മെ ഓർമിപ്പിക്കുന്നു: ’’ കുന്പസാരമെന്ന കൂദാശയ്ക്കണയുന്നവർ ദൈവത്തിനെതിരായി ചെയ്ത അപരാധങ്ങൾക്ക്, അവിടുത്തെ കരുണയാൽ പൊറുതിപ്രാപിക്കുകയും സ്വന്തം പാപം വഴി തങ്ങൾ മുറിവേല്പിച്ച സഭയുമായി രമ്യതയിൽ എത്തുകയും ചെയ്യുന്നു.’’
ഫ്രാൻസിസ് പാപ്പാ എഴുതുന്നുണ്ടല്ലോ, ദൈവത്തിന്റെ രക്ഷാകര സ്നേഹത്തിന്റെ ആശ്വാസവും ആകർഷണവും വ്യക്തികളെ സ്പർശിക്കുന്നിടമാണു കുന്പസാരക്കൂടുകൾ എന്ന്. അനുരഞ്ജനത്തിന്റെ ഈ കാലയളവിൽ സന്തോഷപൂർവം നമുക്ക് ഈ കൂദാശ സ്വീകരണത്തിനണയാം. വൈദികരും ഒൗദാര്യപൂർവം അതിനുള്ള അവസരം വിശ്വാസികൾക്കായി ഒരുക്കട്ടെ. അതു നമ്മുടെ മാർഗത്തെയും ലക്ഷ്യത്തെയും തെളിമയുള്ളതാക്കും; ദൈവം നമുക്കു നല്കിയ അവിടുത്തെ ഛായയും സാദൃശ്യവും കൂടുതൽ അനുഭവവേദ്യമാകും.
ഫാ. അഗസ്റ്റിൻ കടേപറന്പിൽ, സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
Latest News
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top