Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം എന്ന പഴയനിയമ പുസ്തകം അവതരിപ്പിക്കുന്നത്. പ്രേമബദ്ധരായ സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണത്തിലൂടെ പുരോഗമിക്കുന്ന പുസ്തകം വായനക്കാരെ മിസ്റ്റിക്കൽ അനുഭവത്തിലേക്കു നയിക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമായും പിന്നീടു യേശുക്രിസ്തുവും അവിടുത്തെ വധുവായ സഭയും തമ്മിലുള്ള സംഭാഷണമായും ഉത്തമഗീതം മനസിലാക്കപ്പെടുന്നു. എന്നാൽ, കുറച്ചുകൂടി ആഴത്തിലേക്കു പോയാൽ മറ്റൊരു അർഥംകൂടി ഈ പുസ്തകത്തിനു കല്പിക്കപ്പെടുന്നു.
അലക്സാണ്ട്രിയായിലെ ചിന്തകനായ ഒരിജൻ ആധ്യാത്മിക വ്യാഖ്യാനംവഴി അതു കൈമാറുന്നു. ഓരോ മനുഷ്യാത്മാവും യേശുക്രിസ്തുവും തമ്മിലുള്ള ബന്ധമാണിവിടെ പ്രതിപാദിക്കുന്നത്. മനുഷ്യാത്മാവാകുന്ന മണവാട്ടി തന്റെ മണവാളനെക്കുറിച്ചുള്ള സ്വർഗീയ സ്നേഹത്താൽ ജ്വലിക്കുകയാണ്. ആരാണ് ആ വരൻ? അതു ദൈവത്തിന്റെ വചനമാകുന്നു. വധു വചനത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവളാണ്; അഗാധമായ തലത്തിൽ ആത്മാവാകുന്ന വധു തന്റെ മണവാളനായ ക്രിസ്തുവിനെ പ്രണയിക്കുന്നു. ആത്മാവിനെ ഭൂമിയിൽനിന്നു സ്വർഗത്തിന്റെ ഒൗന്നത്യങ്ങളിലേക്കു നയിക്കാൻ കഴിയുന്ന പരിശുദ്ധമായ പ്രേമം- അതാണു ദൈവ- മനുഷ്യബന്ധത്തിൽ നിലനിൽക്കേണ്ടത് എന്ന് ഒരിജൻ ഉദ്ബോധിപ്പിക്കുന്നു.
ആത്മീയജീവിതത്തിൽ പാലുകുടിക്കുന്നവരേയും കട്ടിയുള്ള ഭക്ഷണം കഴിക്കുന്നവരേയും കുറിച്ചുള്ള ഹെബ്രായ ലേഖനകർത്താവിന്റെ ചിന്തയാണ് മനസിൽ തെളിയുന്നത്. ഉത്തമഗീതം വായിക്കാൻ ആത്മീയജീവിതത്തിൽ കുറച്ചൊക്കെ പരിശീലനം ലഭിച്ചവരും വളർന്നവരുമായിരിക്കണം. ’’അക്ഷരം മുറിപ്പെടുത്തുന്നു, എന്നാൽ, ആത്മാവ് ജീവൻ നൽകുന്നു.’’ എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ദർശനം ഉത്തമഗീതം കൃത്യമായി ഗ്രഹിക്കാൻ പ്രയോജനപ്പെടുത്തണം. വിശുദ്ധ ഗ്രന്ഥവ്യഖ്യാന മേഖലയിൽ അതൊരു ഉപകരണമായി ഉപയോഗിച്ച ആളാണ് ഒരിജൻ.
ആത്മാവാകുന്ന വധു പറയുന്നു: ’’ഞാൻ എന്റെ അങ്കി ഉൗരി കളഞ്ഞു. ഞാൻ അത് എങ്ങനെ അണിയും? ഞാൻ എന്റെ പാദങ്ങൾ കഴുകി; ഞാനിനി എങ്ങനെ മണ്ണിൽ ചവിട്ടും? എന്റെ പ്രിയൻ വാതിൽകൊളുത്തിൽ പിടിച്ചു. എന്റെ ഹൃദയം ആനന്ദം കൊണ്ട് തുള്ളിച്ചാടി. എന്റെ പ്രിയനു തുറന്നുകൊടുക്കാൻ എഴുന്നേറ്റു.’’ തുടർന്നുള്ള വായന ആത്മാവ് അനുഭവിക്കുന്ന വേദന വർണിക്കുന്നു. എങ്കിലും തന്റെ മണവാളനുവേണ്ടിയുള്ള അന്വേഷണം അവൾ അവസാനിപ്പിക്കുന്നില്ല. ശാരീരികമോ ഭൗതികമോ ആയ ഏതെങ്കിലും ലാഭമല്ല അന്വേഷണത്തിനു പിന്നിൽ. ദൈവവചനമാകുന്ന മണവാളനോടു സ്നേഹത്താൽ ജ്വലിക്കുന്ന മനുഷ്യാത്മാവിന്റെ ഭാവമാണത്. അവികലമായി സ്നേഹിക്കുന്നവനു സഹിക്കാൻ കഴിയാത്തതായി ഒന്നുമില്ല.
വിശുദ്ധ പൗലോസ് എഴുതുന്നുണ്ട്: ’’സ്നേഹം സകലതും സഹിക്കുന്നു. സകലതും പ്രത്യാശിക്കുന്നു. സകലത്തെയും അതിജീവിക്കുന്നു.’’ റാഹേലിനു വേണ്ടി യാക്കോബ് ഏറ്റെടുത്ത നീണ്ട വർഷങ്ങൾ നീളുന്ന സഹനവും, ജോനാഥന് ദാവീദിനോടു തോന്നുന്ന സൗഹൃദവും അത് നിലനിർത്താനുള്ള പരിശ്രമവും വാക്കുകൾക്ക് അപ്പുറത്തേക്ക് നീളുന്ന സ്നേഹത്തിന്റെ പ്രകാശനങ്ങളാണ്. അതേ, സ്നേഹം എല്ലാം സഹിക്കുന്നു, എല്ലാം കൊടുക്കുന്നു; അത് ദൈവത്തിനായാലും മനുഷ്യനായാലും. ഒരിജൻ ഈ പുസ്തകത്തിന് വിശുദ്ധഗ്രന്ഥത്തിൽ അവസാന സ്ഥാനം നൽകാനാണ് ആഗ്രഹിച്ചത്. കാരണം ജീവിതരീതി വിശുദ്ധീകൃതമായി കഴിയുന്പോൾ ആത്മാവ് തന്റെ മണവാളനായ യേശുക്രിസ്തുവുമായി ലയിക്കുന്നു. നിയമവും പ്രവാചകന്മാരും മറ്റു ലിഖിതങ്ങളും അതിന് വഴിയൊരുക്കുന്നു.
ആവേശം നിറഞ്ഞ സ്നേഹമാണ് ഉത്തമഗീതം മുന്നോട്ടു വയ്ക്കുന്നത്, ഒപ്പം ക്രിസ്റ്റ്യൻ മിസ്റ്റിസിസത്തിന്റെ സ്വഭാവവും. ആത്മാവാകുന്ന മണവാട്ടി പറയുന്നു: ’’ജെറുസലം പുത്രിമാരേ, ഞാൻ കെഞ്ചുന്നു; എന്റെ പ്രിയനെ കാണ്ടാൽ. ഞാൻ പ്രേമാതുരയാണെന്ന് അവനെ അറിയിക്കുക.’’ ആ മുറിവിൽ ആനന്ദവും സായൂജ്യവുമുണ്ട്. അങ്ങനെ ഉത്തമഗീതം എന്ന പുസ്തകത്തിന്റെ വ്യാഖ്യാനത്തിലൂടെ ഒരിജൻ പരിശുദ്ധമായ സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെടണം എന്നു പറയുന്നതോടൊപ്പം ക്രിസ്റ്റ്യൻ മിസ്റ്റിസിസത്തിന്റെ പരിസമാപ്തി ക്രൂശിതനോട് അനുരൂപപ്പെടുന്നതാണെന്നുകൂടി പഠിപ്പിക്കുന്നുണ്ട്. ആത്മാവിന് ഏൽക്കേണ്ടിവരുന്ന വേദനകൾ അതിന്റെ അടയാളങ്ങളാണ്. എന്നാൽ, ആ വേദനകളിൽ അതിരറ്റ ആശ്ചര്യവും സന്തോഷവും ആത്മാവ് അനുഭവിക്കുന്നു.
നോന്പുകാലം പരിശുദ്ധമായ സ്നേഹം അനുഭവിക്കാനും കൊടുക്കാനുമുള്ള കാലമാണ്. സ്നേഹം ആദ്യമായി ദൈവത്തെക്കുറിച്ചാകുന്നു. ആ സ്നേഹം മറ്റെല്ലാ സുകൃതങ്ങളെയും ഉൾക്കൊള്ളുന്നതാണ്. അതിൽ അയൽക്കാരനെ സ്നേഹിക്കാനുള്ള ആജ്ഞയും ഉൾക്കൊള്ളുന്നു. ആ സ്നേഹവും വിശുദ്ധമായിരിക്കണം. ’’അങ്കി മാറ്റി പാദങ്ങൾ കഴുകിയെങ്കിലും വാതിൽ തുറന്നുകൊടുക്കാൻ ചാടി എഴുന്നേൽക്കുന്ന വധു’’വിന്റെ ചിത്രം സൽപ്രവൃത്തികൾക്കുവേണ്ടി പാദങ്ങൾ അഴുക്കാക്കാനുള്ള മനോനന്മയുടെ പ്രകാശനമാണ്.
ഒരാളുടെ പാദത്തിലേക്ക് നോക്കിയാൽ മതിയല്ലോ അയാൾ അനുഭവിച്ച വേദനകളുടെ ആഴവും യാത്രയുടെ ദൈർഘ്യവും മനസിലാക്കാൻ- അതു ദൈവത്തിനുവേണ്ടി ആയാലും മനുഷ്യർക്കുവേണ്ടി ആണെങ്കിലും.
വൈഷയികമായ പ്രവൃത്തികളാലും അച്ചടക്കമില്ലായാമയാലും സ്നേഹം വികൃതമാക്കപ്പെടുന്ന സാഹചര്യമാണ് നമുക്കു ചുറ്റുമുള്ളത്. നമ്മളും അതിൽ പങ്കാളികളോ?
ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top