ഉത്തമഗീതം- ഉത്തമസ്നേഹം
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്‍റെ ഉദാത്തഭാവമാണ് ഉത്തമഗീതം എന്ന പഴയനിയമ പുസ്തകം അവതരിപ്പിക്കുന്നത്. പ്രേമബദ്ധരായ സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണത്തിലൂടെ പുരോഗമിക്കുന്ന പുസ്തകം വായനക്കാരെ മിസ്റ്റിക്കൽ അനുഭവത്തിലേക്കു നയിക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമായും പിന്നീടു യേശുക്രിസ്തുവും അവിടുത്തെ വധുവായ സഭയും തമ്മിലുള്ള സംഭാഷണമായും ഉത്തമഗീതം മനസിലാക്കപ്പെടുന്നു. എന്നാൽ, കുറച്ചുകൂടി ആഴത്തിലേക്കു പോയാൽ മറ്റൊരു അർഥംകൂടി ഈ പുസ്തകത്തിനു കല്പിക്കപ്പെടുന്നു.
അലക്സാണ്ട്രിയായിലെ ചിന്തകനായ ഒരിജൻ ആധ്യാത്മിക വ്യാഖ്യാനംവഴി അതു കൈമാറുന്നു. ഓരോ മനുഷ്യാത്മാവും യേശുക്രിസ്തുവും തമ്മിലുള്ള ബന്ധമാണിവിടെ പ്രതിപാദിക്കുന്നത്. മനുഷ്യാത്മാവാകുന്ന മണവാട്ടി തന്‍റെ മണവാളനെക്കുറിച്ചുള്ള സ്വർഗീയ സ്നേഹത്താൽ ജ്വലിക്കുകയാണ്. ആരാണ് ആ വരൻ? അതു ദൈവത്തിന്‍റെ വചനമാകുന്നു. വധു വചനത്തിന്‍റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവളാണ്; അഗാധമായ തലത്തിൽ ആത്മാവാകുന്ന വധു തന്‍റെ മണവാളനായ ക്രിസ്തുവിനെ പ്രണയിക്കുന്നു. ആത്മാവിനെ ഭൂമിയിൽനിന്നു സ്വർഗത്തിന്‍റെ ഒൗന്നത്യങ്ങളിലേക്കു നയിക്കാൻ കഴിയുന്ന പരിശുദ്ധമായ പ്രേമം- അതാണു ദൈവ- മനുഷ്യബന്ധത്തിൽ നിലനിൽക്കേണ്ടത് എന്ന് ഒരിജൻ ഉദ്ബോധിപ്പിക്കുന്നു.

ആത്മീയജീവിതത്തിൽ പാലുകുടിക്കുന്നവരേയും കട്ടിയുള്ള ഭക്ഷണം കഴിക്കുന്നവരേയും കുറിച്ചുള്ള ഹെബ്രായ ലേഖനകർത്താവിന്‍റെ ചിന്തയാണ് മനസിൽ തെളിയുന്നത്. ഉത്തമഗീതം വായിക്കാൻ ആത്മീയജീവിതത്തിൽ കുറച്ചൊക്കെ പരിശീലനം ലഭിച്ചവരും വളർന്നവരുമായിരിക്കണം. ’’അക്ഷരം മുറിപ്പെടുത്തുന്നു, എന്നാൽ, ആത്മാവ് ജീവൻ നൽകുന്നു.’’ എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്‍റെ ദർശനം ഉത്തമഗീതം കൃത്യമായി ഗ്രഹിക്കാൻ പ്രയോജനപ്പെടുത്തണം. വിശുദ്ധ ഗ്രന്ഥവ്യഖ്യാന മേഖലയിൽ അതൊരു ഉപകരണമായി ഉപയോഗിച്ച ആളാണ് ഒരിജൻ.

ആത്മാവാകുന്ന വധു പറയുന്നു: ’’ഞാൻ എന്‍റെ അങ്കി ഉൗരി കളഞ്ഞു. ഞാൻ അത് എങ്ങനെ അണിയും? ഞാൻ എന്‍റെ പാദങ്ങൾ കഴുകി; ഞാനിനി എങ്ങനെ മണ്ണിൽ ചവിട്ടും? എന്‍റെ പ്രിയൻ വാതിൽകൊളുത്തിൽ പിടിച്ചു. എന്‍റെ ഹൃദയം ആനന്ദം കൊണ്ട് തുള്ളിച്ചാടി. എന്‍റെ പ്രിയനു തുറന്നുകൊടുക്കാൻ എഴുന്നേറ്റു.’’ തുടർന്നുള്ള വായന ആത്മാവ് അനുഭവിക്കുന്ന വേദന വർണിക്കുന്നു. എങ്കിലും തന്‍റെ മണവാളനുവേണ്ടിയുള്ള അന്വേഷണം അവൾ അവസാനിപ്പിക്കുന്നില്ല. ശാരീരികമോ ഭൗതികമോ ആയ ഏതെങ്കിലും ലാഭമല്ല അന്വേഷണത്തിനു പിന്നിൽ. ദൈവവചനമാകുന്ന മണവാളനോടു സ്നേഹത്താൽ ജ്വലിക്കുന്ന മനുഷ്യാത്മാവിന്‍റെ ഭാവമാണത്. അവികലമായി സ്നേഹിക്കുന്നവനു സഹിക്കാൻ കഴിയാത്തതായി ഒന്നുമില്ല.

വിശുദ്ധ പൗലോസ് എഴുതുന്നുണ്ട്: ’’സ്നേഹം സകലതും സഹിക്കുന്നു. സകലതും പ്രത്യാശിക്കുന്നു. സകലത്തെയും അതിജീവിക്കുന്നു.’’ റാഹേലിനു വേണ്ടി യാക്കോബ് ഏറ്റെടുത്ത നീണ്ട വർഷങ്ങൾ നീളുന്ന സഹനവും, ജോനാഥന് ദാവീദിനോടു തോന്നുന്ന സൗഹൃദവും അത് നിലനിർത്താനുള്ള പരിശ്രമവും വാക്കുകൾക്ക് അപ്പുറത്തേക്ക് നീളുന്ന സ്നേഹത്തിന്‍റെ പ്രകാശനങ്ങളാണ്. അതേ, സ്നേഹം എല്ലാം സഹിക്കുന്നു, എല്ലാം കൊടുക്കുന്നു; അത് ദൈവത്തിനായാലും മനുഷ്യനായാലും. ഒരിജൻ ഈ പുസ്തകത്തിന് വിശുദ്ധഗ്രന്ഥത്തിൽ അവസാന സ്ഥാനം നൽകാനാണ് ആഗ്രഹിച്ചത്. കാരണം ജീവിതരീതി വിശുദ്ധീകൃതമായി കഴിയുന്പോൾ ആത്മാവ് തന്‍റെ മണവാളനായ യേശുക്രിസ്തുവുമായി ലയിക്കുന്നു. നിയമവും പ്രവാചകന്മാരും മറ്റു ലിഖിതങ്ങളും അതിന് വഴിയൊരുക്കുന്നു.


ആവേശം നിറഞ്ഞ സ്നേഹമാണ് ഉത്തമഗീതം മുന്നോട്ടു വയ്ക്കുന്നത്, ഒപ്പം ക്രിസ്റ്റ്യൻ മിസ്റ്റിസിസത്തിന്‍റെ സ്വഭാവവും. ആത്മാവാകുന്ന മണവാട്ടി പറയുന്നു: ’’ജെറുസലം പുത്രിമാരേ, ഞാൻ കെഞ്ചുന്നു; എന്‍റെ പ്രിയനെ കാണ്ടാൽ. ഞാൻ പ്രേമാതുരയാണെന്ന് അവനെ അറിയിക്കുക.’’ ആ മുറിവിൽ ആനന്ദവും സായൂജ്യവുമുണ്ട്. അങ്ങനെ ഉത്തമഗീതം എന്ന പുസ്തകത്തിന്‍റെ വ്യാഖ്യാനത്തിലൂടെ ഒരിജൻ പരിശുദ്ധമായ സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെടണം എന്നു പറയുന്നതോടൊപ്പം ക്രിസ്റ്റ്യൻ മിസ്റ്റിസിസത്തിന്‍റെ പരിസമാപ്തി ക്രൂശിതനോട് അനുരൂപപ്പെടുന്നതാണെന്നുകൂടി പഠിപ്പിക്കുന്നുണ്ട്. ആത്മാവിന് ഏൽക്കേണ്ടിവരുന്ന വേദനകൾ അതിന്‍റെ അടയാളങ്ങളാണ്. എന്നാൽ, ആ വേദനകളിൽ അതിരറ്റ ആശ്ചര്യവും സന്തോഷവും ആത്മാവ് അനുഭവിക്കുന്നു.

നോന്പുകാലം പരിശുദ്ധമായ സ്നേഹം അനുഭവിക്കാനും കൊടുക്കാനുമുള്ള കാലമാണ്. സ്നേഹം ആദ്യമായി ദൈവത്തെക്കുറിച്ചാകുന്നു. ആ സ്നേഹം മറ്റെല്ലാ സുകൃതങ്ങളെയും ഉൾക്കൊള്ളുന്നതാണ്. അതിൽ അയൽക്കാരനെ സ്നേഹിക്കാനുള്ള ആജ്ഞയും ഉൾക്കൊള്ളുന്നു. ആ സ്നേഹവും വിശുദ്ധമായിരിക്കണം. ’’അങ്കി മാറ്റി പാദങ്ങൾ കഴുകിയെങ്കിലും വാതിൽ തുറന്നുകൊടുക്കാൻ ചാടി എഴുന്നേൽക്കുന്ന വധു’’വിന്‍റെ ചിത്രം സൽപ്രവൃത്തികൾക്കുവേണ്ടി പാദങ്ങൾ അഴുക്കാക്കാനുള്ള മനോനന്മയുടെ പ്രകാശനമാണ്.

ഒരാളുടെ പാദത്തിലേക്ക് നോക്കിയാൽ മതിയല്ലോ അയാൾ അനുഭവിച്ച വേദനകളുടെ ആഴവും യാത്രയുടെ ദൈർഘ്യവും മനസിലാക്കാൻ- അതു ദൈവത്തിനുവേണ്ടി ആയാലും മനുഷ്യർക്കുവേണ്ടി ആണെങ്കിലും.

വൈഷയികമായ പ്രവൃത്തികളാലും അച്ചടക്കമില്ലായാമയാലും സ്നേഹം വികൃതമാക്കപ്പെടുന്ന സാഹചര്യമാണ് നമുക്കു ചുറ്റുമുള്ളത്. നമ്മളും അതിൽ പങ്കാളികളോ?

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.