അമ്മയെ സ്നേഹിക്കാൻ
അമ്മയെ സ്നേഹിക്കാൻ
”നിന്‍റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാലം മുഴുവൻ അവളെ ആദരിക്കണം; അമ്മയുടെ ഹിതം നോക്കണം. ഒരിക്കലും അവളെ വേദനിപ്പിക്കരുത്. മകനേ, നിന്നെ ഉദരത്തിൽ വഹിക്കുന്ന കാലത്ത് അവൾ നിനക്കുവേണ്ടി വളരെ അപകടങ്ങളെ നേരിട്ടിട്ടുണ്ടെന്ന് ഓർക്കണം. മരിക്കുന്പോൾ അവളെ എനിക്കു സമീപം അതേ ശവകുടീരത്തിൽ സംസ്കരിക്കണം.’’ യാത്ര പുറപ്പെടുന്നതിനുമുന്പ് തോബിയാസ് തന്‍റെ മകനായ തോബിത്തിന് കൊടുക്കുന്ന ഉപദേശങ്ങളിൽ ഹൃദയസ്പർശിയായ ഒരു ഭാഗമാണിത്. ഭർത്താവും മക്കളും നഷ്ടപ്പെട്ട നവോമി തന്‍റെ ദേശത്തേയ്ക്ക് മടങ്ങാൻ തുടങ്ങുന്പോൾ മരുമകളായ റൂത്ത് പറയുന്നതും മാതൃകാപൂർണങ്ങളായ വാക്കുകളാണ്. ”അമ്മയെ ഉപേക്ഷിക്കാനോ കൂടെ പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മ പോകുന്നിടത്ത് ഞാനും വരും, വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാർച്ചക്കാർ എന്‍റെ ചാർച്ചക്കാരും അമ്മയുടെ ദൈവം എന്‍റെ ദൈവവുമായിരിക്കും; അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ച് അടയ്ക്കപ്പെടും. മരണംതന്നെ എന്നെ വേർപെടുത്തിയാൽ കർത്താവ് ഏതുശിക്ഷയും എനിക്ക് നല്കിക്കൊള്ളട്ടെ.’’ വൃദ്ധസദനങ്ങളുടെയും ആതുരാലയങ്ങളുടെയും എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ മുകളിൽവായിച്ച ചിന്തകൾ ആത്മപരിശോധനയ്ക്കായി ക്ഷണിക്കുന്നു.

കുരിശിൽ കിടന്നുകൊണ്ട് മരണത്തിനുമുന്പ് യേശു അരുൾചെയ്ത ”സ്ത്രീയേ ഇതാ നിന്‍റെ മകൻ, അനന്തരം അവൻ ശിഷ്യനോടു പറഞ്ഞു ഇതാ നിന്‍റെ അമ്മ’’ എന്ന വാചകം മനസിലേക്ക് നല്കുന്നത് തോബിത്തിന്‍റെയും റൂത്തിന്‍റെയും പുസ്തകത്തിലെ ഭാഗങ്ങളാണ്. യോഹന്നാന്‍റെ സുവിശേഷത്തിൽ മാത്രം കാണുന്ന പ്രസ്തുതഭാഗം വ്യാഖ്യാനിക്കുന്പോൾ വിശുദ്ധ അഗസ്റ്റിൻ എഴുതുന്നു: ”അതിനാൽ ധാർമ്മിക സ്വഭാവത്തിന്‍റെ ഒരു പരിച്ഛേദം ഇവിടെ ഉൾച്ചേർത്തിട്ടുണ്ട്. അപ്രകാരം നല്ലവനായ ഗുരു നാം ചെയ്യേണ്ടത് എന്താണെന്ന് ഓർമിപ്പിക്കുന്നു. തന്‍റെ തന്നെ മാതൃകയിലൂടെ അവൻ ശിഷ്യരെ പഠിപ്പിച്ചഈ കാര്യം ഭക്തരായ മക്കൾക്ക് തങ്ങളുടെ മാതാപിതാക്കളുടെ കാര്യത്തിൽ താത്പര്യം ഉണ്ടായിരിക്കണം എന്നതാണ്.’’ ഒരുപക്ഷേ ഇതു പ്രസംഗിക്കുന്പോൾ മിലാനിൽനിന്ന് ആഫ്രിക്കയിലേക്കുള്ള യാത്രയ്ക്ക് ഒരുക്കമായി ഓസ്തിയായിൽ താമസിച്ചതും അമ്മയായ മോനിക്ക രോഗിയാകുന്നതും അവളെ ശുശ്രൂഷിക്കുന്നതും വിശുദ്ധന്‍റെ മനസിൽ ഉണ്ടായിരുന്നിരിക്കണം. പ്രഭാഷകന്‍റെ പുസ്തകത്തിൽ മൂന്നാം അധ്യായത്തിൽ വിവരിക്കുന്ന മക്കൾക്ക് മാതാപിതാക്കന്മാരോടുള്ള കടമകൾ ഇവിടെ ഓർക്കാവുന്നതാണ്. യേശു കുരിശിൽ കിടന്നുകൊണ്ട് അതും പൂർത്തീകരിക്കുന്നു.

യേശുവിന്‍റെ മാനുഷികഭാവവും അമ്മയോടുള്ള സമീപനവും അനുകരണീയമാണ്. വിധവയായ അമ്മ; നിഷ്കളങ്കനായ തന്‍റെ ഏകപുത്രൻ ഒരു കുറ്റവാളിയെപ്പോലെ കുരിശിൽ കൊല്ലപ്പെടുന്നു; ബന്ധുക്കളും സുഹൃത്തുക്കളും ഇനി അവളെ വിളിക്കുന്നത് കുരിശിൽ തൂക്കപ്പെട്ടവന്‍റെ അമ്മ എന്നായിരിക്കും. ഒരു സ്ത്രീക്കും ഇങ്ങനെ സംഭവിക്കരുത് എന്ന് ഇതെഴുന്പോൾ ഞാൻ പ്രാർത്ഥിക്കുന്നു. അപമാനവും വേദനയും അതിന്‍റെ പാരമ്യതയിൽ നില്ക്കുന്ന ആ നിമിഷങ്ങളിൽ, യേശു തന്‍റെ അമ്മയെ താൻ ഏറ്റവും അധികം സ്നേഹിച്ച ശിഷ്യനെ - യോഹന്നാനെ ഏല്പിക്കുന്നു. എത്ര മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി! മരണസമയത്തും വേദനിക്കുന്നവന്‍റെ ഭാഗത്തുനിന്നു ചിന്തിക്കുന്ന യേശു!


യേശു മറിയത്തെ ഏല്പിച്ച മാത്രയിൽ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു എന്നാണ് സുവിഷേകൻ എഴുതുന്നത്. ആരായിരുന്നു യേശുവിന് ആ ശിഷ്യൻ? യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ എന്നാണല്ലോ സുവിശേഷത്തിൽ യോഹന്നാൻ സ്വയം പരിചയപ്പെടുത്തുന്നത്. പതിമൂന്നാം അധ്യായത്തിൽ യേശുവിന്‍റെ വക്ഷസിൽ ചാരിക്കിടക്കുന്ന ശിഷ്യൻ ആരുടെയും ഹൃദയം ആകർഷിക്കുന്ന വ്യക്തിയാണ്. മലയാളം ബൈബിളിൽ - പി.ഒ.സി. - പതിമൂന്നാം അധ്യായത്തിൽ ഇരുപത്തിമൂന്ന് ഇരുപത്തിനാല് വാക്യങ്ങളിലായി വക്ഷസ് എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ മൂലഭാഷയായ ഗ്രീക്കിൽ രണ്ടു വ്യത്യസ്ത പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്; ആദ്യത്തേത് കോൾപ്പോസും രണ്ടാമത്തേത് സ്തേത്തോസും. ആലങ്കാരികമായി ഉപയോഗിച്ചിരിക്കുന്ന വാക്കുകളിൽ ആദ്യത്തേതിന് ”മടി’ എന്നും രണ്ടാമത്തേതിന് ”മാറിടം’ എന്നും വിവർത്തനം ചെയ്യുന്നവരുണ്ട്. ഈ രണ്ടുവാക്കുകളും യോഹന്നാൻ യേശുവിൽനിന്ന് അനുഭവിച്ച സ്നേഹത്തെയും ദൃഢബന്ധത്തെയും ഓർമിപ്പിക്കുന്നു. അവിടുത്തെ ഹൃദയവിചാരങ്ങൾപോലും വായിച്ചെടുക്കാനും വളരെ ഉന്നതമായ ക്രിസ്തുശാസ്ത്രം തന്‍റെ സുവിശേഷത്തിലൂടെ പകർന്നു നല്കാനും യോഹന്നാന് കഴിഞ്ഞത് യേശുവുമായുള്ള അദ്ദേഹത്തിന്‍റെ ദൃഢമൈത്രിയിൽ നിന്നാണ്. യേശുവിന്‍റെ വക്ഷസിൽ അല്ലെങ്കിൽ മടിയിൽ ചാരിക്കിടക്കുന്ന യോഹന്നാന്‍റെ ചിത്രത്തെ പിതാവിന്‍റെ മടിയിൽ ആയിരിക്കുന്ന പുത്രന്‍റെ ചിത്രവുമായി അലക്സാണ്ട്രിയായിലെ ഒരിജൻ താരതമ്യം ചെയ്യുന്നത് വായനക്കാർക്ക് രസം പകരുന്ന ഒരനുഭവമാണ്. ആലങ്കാരിക വ്യാഖ്യാനത്തിന്‍റെ ആത്മീയ സൗന്ദര്യം അദ്ദേഹം തന്‍റെ കമന്‍ററിയിലൂടെ നല്കുന്നു.

യേശുവിനോടുള്ള സ്നേഹബന്ധം അവിടുത്തെ അമ്മയെ സ്വീകരിക്കാൻ യോഹന്നാനെ പ്രേരിപ്പിച്ചു. വിശുദ്ധ അഗസ്റ്റിൻ ചോദിക്കുന്ന ചോദ്യമുണ്ട്: ”യോഹന്നാൻ മാതാവിനെ എവിടേയ്ക്കാണ് സ്വീകരിച്ചത്?’’ ശരിയായ ഒരു ചോദ്യമാണത്. എല്ലാം ഉപേക്ഷിച്ചവൻ എവിടേയ്ക്കു സ്വീകരിക്കും? കാരണം യേശു വിളിച്ച മാത്രയിൽ അവൻ എല്ലാം ഉപേക്ഷിച്ചു പോന്നതാണ്! വിശുദ്ധൻ തന്നെ അതിനു മറുപടി നല്കുന്നു: ”എല്ലാം എല്ലാവർക്കുമായി പങ്കുവയ്ക്കുന്ന, എല്ലാം എല്ലാവരുടേതുമായി കരുതുന്ന സഭയിലേയ്ക്കാണ് യോഹന്നാൻ അവളെ സ്വീകരിച്ചത്.’’ അങ്ങനെ യേശുവിന്‍റെ അമ്മ എല്ലാവരുടെയും അമ്മയായി; യോഹന്നാനിലൂടെ നമ്മൾ എല്ലാവരും അവളുടെ മക്കളും!

മനുഷ്യബന്ധങ്ങളുടെ മൂല്യവും അതു പരിപാലിക്കേണ്ടതിന്‍റെ ആവശ്യകതയും കുരിശിൽ മരണവേദന അനുഭവിക്കുന്ന യേശുവിന്‍റെ വാക്കുകൾ ഓർമിപ്പിക്കുന്നു.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.