അവൻ വീണ്ടുംവരും!
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാരനായ ശിമയോൻ നാട്ടിൻപുറത്തുനിന്നുവരികയും കടന്നുപോകുകയും ചെയ്യുന്ന ഒരാളാണ്. എന്നാൽ, ചരിത്രകാരന്മാർ അവകാശപ്പെടുന്നതനുസരിച്ച് അയാൾ ജറുസലേം ദേവാലയം സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു യഹൂദനനായിരുന്നത്രെ! യേശുവിനോടുള്ള അയാളുടെ കരുണാർദ്രമായ നോട്ടം മൂലമാണു കുരിശുചുമന്ന് അവിടുത്തെ സഹായിക്കാൻ അയാൾ നിർബന്ധിതനായത് എന്ന ചിലർ വ്യാഖ്യാനിക്കുന്പോൾ സുവിശേഷങ്ങൾ അപ്രകാരമുള്ള സൂചനകൾ നല്കുന്നില്ല എന്നു ചിന്തിക്കുന്നവരുമുണ്ട്.

വ്യാഖ്യാനം ഏതായാലും ശിമയോൻ എന്ന വ്യക്തി സംവേദനം ചെയ്യുന്ന സന്ദേശം അനുകരണീയമാണ്. എവിടെയെല്ലാം യേശുവിനെ കുരിശിൽ തറയ്ക്കുന്ന സുവിശേഷ ഭാഗം വായിക്കുന്നുവോ അവിടെയെല്ലാം ശിമയോനെയും വായനക്കാർ കണ്ടുമുട്ടുന്നു. അവിചാരിതമായി ചെയ്യേണ്ടിവന്ന പ്രവൃത്തി ചരിത്രത്തിൽ സ്ഥാനം നേടുന്നു. പാരന്പര്യം വിവക്ഷിക്കുന്നതനുസരിച്ച് അദ്ദേഹത്തിന്‍റെ പുത്രന്മാരായ റൂഫസും അലക്സാണ്ടറും യേശുവിനെ പ്രഘോഷിക്കുന്ന മിഷനറിമാരായി പിന്നീടു സഭയിൽ ജീവിച്ചു.

ശിമയോന്‍റെ ചിത്രം മനസിലേക്കു നല്കുന്നത് അന്ത്യവിധിസമയത്ത് മത്തായിയുടെ സുവിശേഷം രേഖപ്പെടുത്തുന്ന യേശുവിന്‍റെ വാചകമാണ്. ’’സത്യമായി ഞാൻ നിങ്ങളോടു പറയുന്നു എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്.’’ദാഹിക്കുന്നവനും വിശക്കുന്നവനും പരദേശിക്കും കാരാഗൃഹവാസിക്കും ചെയ്ത സഹായവും സേവനവും ദൈവത്തിനുള്ളതായിരുന്നുവെന്ന് യേശു അവരോടു പറയുന്നു. ഇതിന്‍റെ മറുവശവും സുവിശേഷകൻ രേഖപ്പെടുത്തുന്നുണ്ട്. ’’ഈ ഏറ്റവും എളിയവരിൽ ഒരുവന് ഇതു നിങ്ങൾ ചെയ്യാതിരുന്നപ്പോൾ എനിക്കുതന്നെയാണു ചെയ്യാതിരുന്നത്.’’

പഴയനിയമത്തിലെ അബ്രഹാമിന്‍റെ ചിത്രവും തുല്യമായ ആശയമാണു വായനക്കാരുമായി പങ്കുവയ്ക്കുന്നത്. അബ്രഹാമിനെ മൂന്നാളുകൾ സന്ദർശിക്കുന്പോൾ അവർക്കായി അദ്ദേഹം ചെയ്യുന്ന ശുശ്രൂഷകൾ ദൈവത്തിനു തന്നെയായി തീരുന്നതു വായന മുന്നോട്ടുപോകുന്പോൾ വ്യക്തമാകുന്നു.

അലക്സാണ്ട്രിയായിലെ ചിന്തകനായ ഫൈലോ പ്രസ്തുത ഭാഗം വ്യാഖ്യാനിക്കുന്പോൾ അബ്രഹാമിനുണ്ടായിരുന്ന കണ്ണുകളെക്കുറിച്ച് പറയുന്നുണ്ട്: ’’ബാഹ്യമായ നേത്രങ്ങൾകൊണ്ട് അദ്ദേഹം അതിഥികളിൽ മനുഷ്യരെ കണ്ടപ്പോൾ, ആന്തരിക നയനങ്ങൾകൊണ്ട് അവരിൽ ദൈവത്തെ ദർശിച്ചു.’’ അറിഞ്ഞും അറിയാതെയും ചെയ്യുന്ന സത്പ്രവൃത്തികൾ സ്വർഗരാജ്യവും നിത്യജീവനും ഉറപ്പാക്കുന്നുവെന്ന് മേല്പറഞ്ഞ ഉദാഹരണങ്ങളും യേശുവിന്‍റെ വചനങ്ങളും വ്യക്തമാക്കുന്നു. അവയെല്ലാം രക്ഷയിലേയ്ക്കുള്ള മാർഗമായും ദൈവത്തിനുതന്നെയുള്ള ശുശ്രൂഷയായും എണ്ണപ്പെട്ടത് മനുഷ്യപുത്രൻ എല്ലാദൂതന്മാരോടും‌കൂടെ മഹത്വത്തിൽ എഴുന്നുള്ളുന്പോളാണെന്നു സുവിശേഷം പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. കർത്താവിന്‍റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ആ വാക്യം.

കർത്താവിന്‍റെ ആഗമനം പ്രത്യാശയോടെ കാത്തിരിക്കുന്നവരാണു നമ്മൾ. അതു നമ്മുടെ വിശ്വാസമാണ്; സഭയുടെ പ്രബോധനമാണ്. വിശ്വാസപ്രമാണത്തിൽ അതു പ്രഘോഷിക്കപ്പെടുന്നു: ’’ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ അവിടുന്ന് വീണ്ടുംവരും.’’ ലോകത്തിൽ നീതിപൂർണമായ വിധി നടപ്പിലാക്കാൻ ദൈവപുത്രനല്ലാതെ മറ്റാർക്കും അധികാരമില്ലെന്നാണ് അതിന്‍റെ അർഥം. ദൈവശാസ്ത്രജ്ഞനായ ബെനഡിക്ട് പാപ്പാ ക്രിസ്തുവിന്‍റെ പ്രസ്തുത അധികാരത്തെ ലോകത്തിൽ നീതിയെ നിലനിർത്താനുള്ള അന്തിമകോടതിയായി പഠിപ്പിക്കുന്നു.



ലോകത്തിലെ അധാർമികതയ്ക്കല്ല അന്തിമവിജയം; ദൈവത്തിന്‍റെ നീതിക്കാകുന്നു; സ്നേഹവും കാരുണ്യവും നിറഞ്ഞ നീതി. സ്നേഹവും കാരുണ്യവും നിറഞ്ഞ നീതി എന്നു ഞാൻ മനഃപൂർവം എഴുതിയതാണ്. എന്തെന്നാൽ അന്ത്യവിധിയെക്കുറിച്ച് ഭയത്തോടെയല്ല നമ്മൾ ചിന്തിക്കേണ്ടത്; സ്നേഹത്തോടെ നമ്മൾ അതിനെ സമീപിക്കണം. എന്തെന്നാൽ വിശുദ്ധ യോഹന്നാൻ എഴുതുന്നു: ’’പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവൻ അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു.’’

ആ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു ഹെബ്രായ ലേഖകൻ എഴുതുന്നു, ’’നമ്മോടു സഹതപിക്കാൻ കഴിയാത്ത ഒരു മഹാപുരോഹിതനല്ല നമുക്കുള്ളത്’’ എന്ന്. എന്താണ് അത് അർഥമാക്കുന്നത്? അപരിചിതനായ ഒരാളല്ല നമ്മെ വിധിക്കുന്നത് എന്നാകുന്നു. നമ്മൾ വിശ്വസിക്കുന്ന നമ്മെ അറിയുന്ന നമ്മുടെ സഹോദരനാണ്; പാപമൊഴികെ മനുഷ്യജീവിതത്തിന്‍റെ എല്ലാ പ്രശ്നങ്ങളെയും അനുഭവിച്ച ദൈവപുത്രനായ നസ്രത്തിലെ യേശുവാണ് നമ്മെ വിധിക്കുന്നത്. യേശുവാണ് വിധിക്കുന്നത് എന്ന ചിന്ത പ്രത്യാശ നിറഞ്ഞ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. അതിനാൽ ആ ദിനത്തെ സ്നേഹപൂർവം പ്രതീക്ഷിക്കണം.

സഭയുടെ ’മാറാനാത്ത’ എന്ന പ്രാർഥനയും ഇവിടെ ചിന്തയ്ക്കു വിഷയമാക്കേണ്ടതാണ്. ആദിമസഭയിലെന്നപോലെ ഇന്നും നമ്മൾ ആ പ്രാർഥന തുടരുന്നു - കർത്താവേ, അങ്ങു വന്നാലും. മാറാനാത്ത എന്ന വാക്കിനെ മറ്റൊരുതലത്തിലും മനസിലാക്കാം. മാറാൻ ആത്ത - അർഥം കർത്താവു വന്നു കഴിഞ്ഞു. കർത്താവേ, അങ്ങു വന്നാലും എന്നു പ്രാർഥിക്കുന്നവർക്ക് കർത്താവേ അങ്ങു വന്നുവല്ലോ, ഞാനിതാ അങ്ങയെ സ്വീകരിക്കാൻ അല്ലെങ്കിൽ അഭിമുഖീകരിക്കാൻ തയാറായി എന്ന മനോഭാവത്തോടെയും പ്രാർഥിക്കാം. ഇവിടെയാണ് നമ്മൾ കണ്ടുമുട്ടിയ കൈറീൻകാരനായ ശിമയോന്‍റെയും പഴയനിയമത്തിലെ അബ്രഹാമിന്‍റെയും അന്ത്യവിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഉദ്ധരണിയുടെയും പ്രാധാന്യം വ്യക്തമാകുന്നത്.

നമ്മുടെ സഹായവും സേവനവും നമ്മുടെ പരിചയത്തിലുള്ളവർക്കു മാത്രമല്ല നല്കേണ്ടത്; അത് അപരിചിതരിലേക്കും എത്തിച്ചേരണം. വരാനിരിക്കുന്ന കർത്താവ് ഇതാ വന്നു കഴിഞ്ഞു. അവിടുത്തെ സ്വീകരിക്കാൻ എഴുന്നേല്ക്കാം എന്ന മനോഭാവത്തോടെ നമ്മൾ ജീവിക്കുകയും വേണം.

ദൈവപുത്രന്‍റെ രണ്ടാമത്തെ ആഗമനം ക്രൈസ്തവരെ ഉദ്ദേശിച്ച് മാത്രമല്ല; അതു മനുഷ്യവംശത്തെ മുഴുവൻ ലക്ഷ്യം വയ്ക്കുന്നതിനാൽ അന്ത്യവിധിയെക്കുറിച്ചുള്ള വിശുദ്ധ മത്തായിയുടെ വിവരണം സകല മനുഷ്യർക്കുമുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്നു. ഒരുക്കമുള്ള നമ്മുടെ ജീവിതം മറ്റുള്ളവർക്കു മാതൃകയാകട്ടെ!

ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.