Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാരനായ ശിമയോൻ നാട്ടിൻപുറത്തുനിന്നുവരികയും കടന്നുപോകുകയും ചെയ്യുന്ന ഒരാളാണ്. എന്നാൽ, ചരിത്രകാരന്മാർ അവകാശപ്പെടുന്നതനുസരിച്ച് അയാൾ ജറുസലേം ദേവാലയം സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു യഹൂദനനായിരുന്നത്രെ! യേശുവിനോടുള്ള അയാളുടെ കരുണാർദ്രമായ നോട്ടം മൂലമാണു കുരിശുചുമന്ന് അവിടുത്തെ സഹായിക്കാൻ അയാൾ നിർബന്ധിതനായത് എന്ന ചിലർ വ്യാഖ്യാനിക്കുന്പോൾ സുവിശേഷങ്ങൾ അപ്രകാരമുള്ള സൂചനകൾ നല്കുന്നില്ല എന്നു ചിന്തിക്കുന്നവരുമുണ്ട്.
വ്യാഖ്യാനം ഏതായാലും ശിമയോൻ എന്ന വ്യക്തി സംവേദനം ചെയ്യുന്ന സന്ദേശം അനുകരണീയമാണ്. എവിടെയെല്ലാം യേശുവിനെ കുരിശിൽ തറയ്ക്കുന്ന സുവിശേഷ ഭാഗം വായിക്കുന്നുവോ അവിടെയെല്ലാം ശിമയോനെയും വായനക്കാർ കണ്ടുമുട്ടുന്നു. അവിചാരിതമായി ചെയ്യേണ്ടിവന്ന പ്രവൃത്തി ചരിത്രത്തിൽ സ്ഥാനം നേടുന്നു. പാരന്പര്യം വിവക്ഷിക്കുന്നതനുസരിച്ച് അദ്ദേഹത്തിന്റെ പുത്രന്മാരായ റൂഫസും അലക്സാണ്ടറും യേശുവിനെ പ്രഘോഷിക്കുന്ന മിഷനറിമാരായി പിന്നീടു സഭയിൽ ജീവിച്ചു.
ശിമയോന്റെ ചിത്രം മനസിലേക്കു നല്കുന്നത് അന്ത്യവിധിസമയത്ത് മത്തായിയുടെ സുവിശേഷം രേഖപ്പെടുത്തുന്ന യേശുവിന്റെ വാചകമാണ്. ’’സത്യമായി ഞാൻ നിങ്ങളോടു പറയുന്നു എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്.’’ദാഹിക്കുന്നവനും വിശക്കുന്നവനും പരദേശിക്കും കാരാഗൃഹവാസിക്കും ചെയ്ത സഹായവും സേവനവും ദൈവത്തിനുള്ളതായിരുന്നുവെന്ന് യേശു അവരോടു പറയുന്നു. ഇതിന്റെ മറുവശവും സുവിശേഷകൻ രേഖപ്പെടുത്തുന്നുണ്ട്. ’’ഈ ഏറ്റവും എളിയവരിൽ ഒരുവന് ഇതു നിങ്ങൾ ചെയ്യാതിരുന്നപ്പോൾ എനിക്കുതന്നെയാണു ചെയ്യാതിരുന്നത്.’’
പഴയനിയമത്തിലെ അബ്രഹാമിന്റെ ചിത്രവും തുല്യമായ ആശയമാണു വായനക്കാരുമായി പങ്കുവയ്ക്കുന്നത്. അബ്രഹാമിനെ മൂന്നാളുകൾ സന്ദർശിക്കുന്പോൾ അവർക്കായി അദ്ദേഹം ചെയ്യുന്ന ശുശ്രൂഷകൾ ദൈവത്തിനു തന്നെയായി തീരുന്നതു വായന മുന്നോട്ടുപോകുന്പോൾ വ്യക്തമാകുന്നു.
അലക്സാണ്ട്രിയായിലെ ചിന്തകനായ ഫൈലോ പ്രസ്തുത ഭാഗം വ്യാഖ്യാനിക്കുന്പോൾ അബ്രഹാമിനുണ്ടായിരുന്ന കണ്ണുകളെക്കുറിച്ച് പറയുന്നുണ്ട്: ’’ബാഹ്യമായ നേത്രങ്ങൾകൊണ്ട് അദ്ദേഹം അതിഥികളിൽ മനുഷ്യരെ കണ്ടപ്പോൾ, ആന്തരിക നയനങ്ങൾകൊണ്ട് അവരിൽ ദൈവത്തെ ദർശിച്ചു.’’ അറിഞ്ഞും അറിയാതെയും ചെയ്യുന്ന സത്പ്രവൃത്തികൾ സ്വർഗരാജ്യവും നിത്യജീവനും ഉറപ്പാക്കുന്നുവെന്ന് മേല്പറഞ്ഞ ഉദാഹരണങ്ങളും യേശുവിന്റെ വചനങ്ങളും വ്യക്തമാക്കുന്നു. അവയെല്ലാം രക്ഷയിലേയ്ക്കുള്ള മാർഗമായും ദൈവത്തിനുതന്നെയുള്ള ശുശ്രൂഷയായും എണ്ണപ്പെട്ടത് മനുഷ്യപുത്രൻ എല്ലാദൂതന്മാരോടുംകൂടെ മഹത്വത്തിൽ എഴുന്നുള്ളുന്പോളാണെന്നു സുവിശേഷം പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ആ വാക്യം.
കർത്താവിന്റെ ആഗമനം പ്രത്യാശയോടെ കാത്തിരിക്കുന്നവരാണു നമ്മൾ. അതു നമ്മുടെ വിശ്വാസമാണ്; സഭയുടെ പ്രബോധനമാണ്. വിശ്വാസപ്രമാണത്തിൽ അതു പ്രഘോഷിക്കപ്പെടുന്നു: ’’ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ അവിടുന്ന് വീണ്ടുംവരും.’’ ലോകത്തിൽ നീതിപൂർണമായ വിധി നടപ്പിലാക്കാൻ ദൈവപുത്രനല്ലാതെ മറ്റാർക്കും അധികാരമില്ലെന്നാണ് അതിന്റെ അർഥം. ദൈവശാസ്ത്രജ്ഞനായ ബെനഡിക്ട് പാപ്പാ ക്രിസ്തുവിന്റെ പ്രസ്തുത അധികാരത്തെ ലോകത്തിൽ നീതിയെ നിലനിർത്താനുള്ള അന്തിമകോടതിയായി പഠിപ്പിക്കുന്നു.
ലോകത്തിലെ അധാർമികതയ്ക്കല്ല അന്തിമവിജയം; ദൈവത്തിന്റെ നീതിക്കാകുന്നു; സ്നേഹവും കാരുണ്യവും നിറഞ്ഞ നീതി. സ്നേഹവും കാരുണ്യവും നിറഞ്ഞ നീതി എന്നു ഞാൻ മനഃപൂർവം എഴുതിയതാണ്. എന്തെന്നാൽ അന്ത്യവിധിയെക്കുറിച്ച് ഭയത്തോടെയല്ല നമ്മൾ ചിന്തിക്കേണ്ടത്; സ്നേഹത്തോടെ നമ്മൾ അതിനെ സമീപിക്കണം. എന്തെന്നാൽ വിശുദ്ധ യോഹന്നാൻ എഴുതുന്നു: ’’പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവൻ അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു.’’
ആ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു ഹെബ്രായ ലേഖകൻ എഴുതുന്നു, ’’നമ്മോടു സഹതപിക്കാൻ കഴിയാത്ത ഒരു മഹാപുരോഹിതനല്ല നമുക്കുള്ളത്’’ എന്ന്. എന്താണ് അത് അർഥമാക്കുന്നത്? അപരിചിതനായ ഒരാളല്ല നമ്മെ വിധിക്കുന്നത് എന്നാകുന്നു. നമ്മൾ വിശ്വസിക്കുന്ന നമ്മെ അറിയുന്ന നമ്മുടെ സഹോദരനാണ്; പാപമൊഴികെ മനുഷ്യജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങളെയും അനുഭവിച്ച ദൈവപുത്രനായ നസ്രത്തിലെ യേശുവാണ് നമ്മെ വിധിക്കുന്നത്. യേശുവാണ് വിധിക്കുന്നത് എന്ന ചിന്ത പ്രത്യാശ നിറഞ്ഞ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. അതിനാൽ ആ ദിനത്തെ സ്നേഹപൂർവം പ്രതീക്ഷിക്കണം.
സഭയുടെ ’മാറാനാത്ത’ എന്ന പ്രാർഥനയും ഇവിടെ ചിന്തയ്ക്കു വിഷയമാക്കേണ്ടതാണ്. ആദിമസഭയിലെന്നപോലെ ഇന്നും നമ്മൾ ആ പ്രാർഥന തുടരുന്നു - കർത്താവേ, അങ്ങു വന്നാലും. മാറാനാത്ത എന്ന വാക്കിനെ മറ്റൊരുതലത്തിലും മനസിലാക്കാം. മാറാൻ ആത്ത - അർഥം കർത്താവു വന്നു കഴിഞ്ഞു. കർത്താവേ, അങ്ങു വന്നാലും എന്നു പ്രാർഥിക്കുന്നവർക്ക് കർത്താവേ അങ്ങു വന്നുവല്ലോ, ഞാനിതാ അങ്ങയെ സ്വീകരിക്കാൻ അല്ലെങ്കിൽ അഭിമുഖീകരിക്കാൻ തയാറായി എന്ന മനോഭാവത്തോടെയും പ്രാർഥിക്കാം. ഇവിടെയാണ് നമ്മൾ കണ്ടുമുട്ടിയ കൈറീൻകാരനായ ശിമയോന്റെയും പഴയനിയമത്തിലെ അബ്രഹാമിന്റെയും അന്ത്യവിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഉദ്ധരണിയുടെയും പ്രാധാന്യം വ്യക്തമാകുന്നത്.
നമ്മുടെ സഹായവും സേവനവും നമ്മുടെ പരിചയത്തിലുള്ളവർക്കു മാത്രമല്ല നല്കേണ്ടത്; അത് അപരിചിതരിലേക്കും എത്തിച്ചേരണം. വരാനിരിക്കുന്ന കർത്താവ് ഇതാ വന്നു കഴിഞ്ഞു. അവിടുത്തെ സ്വീകരിക്കാൻ എഴുന്നേല്ക്കാം എന്ന മനോഭാവത്തോടെ നമ്മൾ ജീവിക്കുകയും വേണം.
ദൈവപുത്രന്റെ രണ്ടാമത്തെ ആഗമനം ക്രൈസ്തവരെ ഉദ്ദേശിച്ച് മാത്രമല്ല; അതു മനുഷ്യവംശത്തെ മുഴുവൻ ലക്ഷ്യം വയ്ക്കുന്നതിനാൽ അന്ത്യവിധിയെക്കുറിച്ചുള്ള വിശുദ്ധ മത്തായിയുടെ വിവരണം സകല മനുഷ്യർക്കുമുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്നു. ഒരുക്കമുള്ള നമ്മുടെ ജീവിതം മറ്റുള്ളവർക്കു മാതൃകയാകട്ടെ!
ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top