Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദനയുടെയോ പ്രകൃതിയിലെ തിന്മകളുടെയോ അനുഭവത്തിൽനിന്ന് ആർക്കും രക്ഷപ്പെടാനാവില്ല.’’ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലെ ഈ പ്രസ്താവന താത്വികവും ദൈവശാസ്ത്രപരവുമായ വിശകലനത്തിനായി നമ്മെ ക്ഷണിക്കുന്നു.
’’താൻ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു.’’ ദൈവം സൃഷ്ടിച്ചതിനെ അവിടുന്നു നന്നായിക്കാണുന്ന പ്രസ്താവന. ദൈവപുത്രൻ തന്റെ ശിഷ്യഗണത്തെ പഠിപ്പിച്ച പ്രാർഥന അവസാനിക്കുന്നത്, ’’തിന്മയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ’’ എന്നാണ്. ’’തിന്മയെ ദ്വേഷിക്കുവിൻ; നന്മയെ മുറുകെപ്പിടിക്കുവിൻ’’ എന്നു വിശുദ്ധ പൗലോസ് റോമാക്കാർക്ക് എഴുതിയ ലേഖനത്തിലൂടെ ഓർമിപ്പിക്കുന്നു. ’’സ്വാതന്ത്ര്യം തിന്മയുടെ ആവരണമാക്കരുത്’’ എന്ന വിശുദ്ധ പത്രോസും തന്റെ ഒന്നാം ലേഖനത്തിലൂടെ എഴുതുന്നുണ്ട്. ദൈവപുത്രനും അപ്പോസ്തലന്മാരും സൂചിപ്പിക്കുന്ന തിന്മ എവിടെ നിന്ന് ഉദ്ഭവിച്ചു? മനുഷ്യ മനസിനെ അലട്ടുന്ന ചോദ്യമാണിത്.
പ്രകാശത്തിന്റേതും അന്ധകാരത്തിന്റേതുമായ രണ്ട് അധികാര മണ്ഡലങ്ങളെക്കുറിച്ചുള്ള ചിന്തകൾ രൂപപ്പെട്ടത് പ്രസ്തുത സംശയത്തിന്റെയും ചോദ്യത്തിന്റെയും പശ്ചാത്തലത്തിലാണ്. അതനുസരിച്ച് ആദ്യകാരണങ്ങളായ പ്രകാശത്തിൽനിന്നു നന്മയുടെ ലോകവും അന്ധകാരത്തിൽനിന്നു തിന്മയുടെ ലോകവും പുറപ്പെട്ടു. എന്നാൽ, വിശുദ്ധഗ്രന്ഥവും ക്രിസ്തീയ പാരന്പര്യവും ഈ ആശയത്തെ തളളിക്കളയുന്നു. കാരണം ദൈവം പരമനന്മയാണ്. പരമനന്മയായ അവിടുന്ന് സൃഷ്ടിച്ച വസ്തുക്കളും നല്ലതാണ്. നമ്മുടെ കേന്ദ്രവും ആസ്ഥാനവുമായ സ്രഷ്ടാവിലുള്ളിടത്തോളം നന്മ, സൃഷ്ടവസ്തുക്കളിലില്ലെന്നതു ശരിയാണ്. എന്നാലും സൃഷ്ടികളും നല്ലതാണ്. നല്ലതായ സൃഷ്ടവസ്തുക്കളുടെ അസ്തിത്വം അധിഷ്ഠിതമായിരിക്കുന്നത് അവിടുത്തെ നന്മയുടെ സന്പൂർണതയിലത്രേ! സൃഷ്ടവസ്തുക്കൾ അവിടുത്തെപ്പോലെ അനശ്വരമല്ല; നശ്വരമാണ്. ’’ദൈവം എണ്ണിത്തൂക്കി അളന്ന് ക്രമപ്പെടുത്തിയിരിക്കുന്നു’’ എന്ന വചനം ദൈവത്തിനു സൃഷ്ടവസ്തുക്കളുടെ മേലുള്ള സന്പൂർണനിയന്ത്രണത്തെയും പരിപാലനയേയും സൂചിപ്പിക്കുന്നു.
അപ്പോഴും ചോദ്യം അവശേഷിക്കുന്നു, പിന്നെ എവിടെനിന്നാണു തിന്മ ഉദ്ഭവിക്കുക? വിശുദ്ധ അഗസ്റ്റിന്റെ സംഭാവന ഇവിടെ ശ്രദ്ധേയമാകുന്നു. അരൂപിയും സർവനന്മയും നിത്യനുമായ ദൈവത്തോടൊപ്പം മറ്റൊരു നിത്യമായ പദാർഥത്തെ സങ്കല്പിക്കാൻ സാധ്യമല്ല. അദ്ദേഹം എഴുതി: സകലമനുഷ്യരെയും വസ്തുക്കളെയും സൃഷ്ടിച്ചു ക്രമീകരിച്ച ദൈവം അവികലനും നിർവികാരനും ഒരുവിധ മാറ്റത്തിനും വിധേയനല്ലാത്തവനുമാണ്. അക്ഷയനായ ദൈവത്തോടൊപ്പം തിന്മ നിലനില്ക്കുന്നില്ല. അപ്പോഴും ചോദ്യം അവശേഷിക്കുന്നു, പിന്നെ എവിടെ നിന്നാണു തിന്മ ഉദ്ഭവിച്ചത്? വിശുദ്ധ അഗസ്റ്റിൻ അതിനു മറുപടി നല്കുന്നു: ഇച്ഛാസ്വാതന്ത്ര്യം ലഭിച്ച മനുഷ്യന്റെ തെറ്റായ തിരഞ്ഞെടുപ്പിന്റെ ഫലമാണു തിന്മ. താത്വികമായി നന്മയുടെ അഭാവമാണു തിന്മ.
On Nature of Good എന്ന കൃതിയിൽ അദ്ദേഹം ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: നന്മയുടെ അഭാവം നൈസർഗികമായ ഭോഷത്തത്തിനും അസന്മാർഗിക ദൗർഭാഗ്യങ്ങൾക്കും കാരണമാകുന്നു. ഒരാൾ ഒരു കാര്യം ആഗ്രഹിക്കുകയോ ആഗ്രഹിക്കാതിരിക്കുകയോ ചെയ്യുന്പോൾ, അങ്ങനെ ചെയ്യുന്നത് മറ്റാരുമല്ല, അയാൾ തന്നെയാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള സിദ്ധി ദൈവികമായ ദാനമാണ്. അതു മനുഷ്യൻ നല്ല രീതിയിൽ പ്രയോജനപ്പെടുത്തണമെന്നു ദൈവം ആഗ്രഹിക്കുന്നു; അതു ദുരുപയോഗിക്കുന്പോൾ തിന്മ രൂപപ്പെടുന്നു.
നന്മതിന്മകളെക്കുറിച്ചുള്ള ചർച്ച മനുഷ്യന്റെ തെരഞ്ഞെടുക്കാനുള്ള പ്രാപ്തിയെയും പാപത്തെയുംകുറിച്ച് ചിന്തിക്കാൻ വഴിയൊരുക്കുന്നു. ’’ഇതാ ഇന്നു ഞാൻ നിന്റെ മുന്പിൽ ജീവനും നന്മയും മരണവും തിന്മയും വച്ചിരിക്കുന്നു’’ എന്ന നിയമാവർത്തനപുസ്തകത്തിലെ വാചകം തെരഞ്ഞെടുക്കാനുള്ള കഴിവിനെയാണല്ലോ സൂചിപ്പിക്കുന്നത്.
ദൈവികപ്രകാശത്തെ അവഗണിച്ചു സ്വന്തം ശക്തിയിലേയ്ക്കു തിരിഞ്ഞു തെരഞ്ഞെടുപ്പുകൾ നടത്തുന്പോൾ അതു പാപമാകുന്നു. ഇത് അസ്തിത്വത്തിൽ ചിന്താക്കുഴപ്പവും അസ്ഥിരതയും സൃഷ്ടിക്കുന്നു. പാപം തിന്മയുടെ ഫലമാകുന്നു അല്ലെങ്കിൽ തെരഞ്ഞെടുപ്പിന്റെ ഫലമാകുന്നു. അതിനാൽ തിന്മയും പാപവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. മനുഷ്യപ്രകൃതി തിന്മയിലേയ്ക്ക് ചാഞ്ഞിരിക്കുന്നതിനാൽ പലപ്പോഴും തെരഞ്ഞെടുപ്പ് തെറ്റാകുന്നു. കാരണം എല്ലാവരും ആദത്തിന്റെ പിൻതലമുറക്കാരാണല്ലോ! ഈ ചിന്ത മറ്റൊരു ചോദ്യത്തെ ജനിപ്പിക്കുന്നു. നല്ലതു തെരഞ്ഞെടുക്കാൻ ആരു മനുഷ്യരെ സഹായിക്കും? മനുഷ്യമനസിൽ പ്രകാശമായും സ്നേഹമായും വസിക്കുന്ന ദൈവികചൈതന്യം എന്നാണ് അതിനുള്ള ഉത്തരം.
മനസിൽ പ്രകാശമായും ചിന്തകളിൽ സ്നേഹമായും ദൈവത്തിന്റെ ചൈതന്യം നമ്മിൽ പ്രവർത്തിക്കുന്നു. നമ്മിലെ വെളിച്ചം ദൈവത്തിന്റെ വചനമാണ്. ആ വചനം ബുദ്ധിപൂർവം കാര്യങ്ങൾ ഗ്രഹിക്കാനും എല്ലാ അന്തർജ്ഞാനത്തോടെ വിലയിരുത്താനും സഹായിക്കുന്നു. ഈ സ്നേഹം ദൈവത്തിന്റെ ആത്മാവാണ്. നമ്മുടെ ഹൃദയത്തിൽ ഈ സ്നേഹാത്മാവ് വസിക്കുന്നു. ദൈവത്തിന്റെ ദാനവും ദൈവത്തിൽതന്നെ ഒരാളുമായ പരിശുദ്ധാത്മാവ് , ദൈവത്തെ ആഗ്രഹിക്കാനും മറ്റെന്തിനെയുംകാൾ ഉപരി ദൈവത്തെ വിമതിക്കാനും സ്നേഹിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നു. ഇതുമൂലം മറ്റെല്ലാ വസ്തുക്കളോടുമുള്ള നമ്മുടെ സ്നേഹം ആത്യന്തിക നന്മയായ ദൈവത്തിനുവേണ്ടി മാത്രമാകുന്നു.
ആദത്തിന്റെ പിൻതലമുറക്കാരായ നമ്മെ പാപത്തിൽനിന്ന് പിൻതിരിച്ച് നല്ലതു തെരഞ്ഞെടുക്കാനും ദൈവത്തിലേയ്ക്കും സഭയുടെ കൂട്ടായ്മയിലേക്കും അതുവഴി സ്വർഗീയ ജറുസലമിലേയ്ക്കും നയിക്കാൻ ഹൃദയത്തിൽ വസിക്കുന്ന ആത്മാവ് അനുസ്യൂതം ശ്രമിക്കുന്നു. ദൈവത്തിനു നമ്മോടുള്ള കാരുണ്യമാണ് ഈ ദാനത്തിന്റെ അടിസ്ഥാനം. നമ്മുടെ സ്വാതന്ത്ര്യം നന്മയുടെ ആവരണമാകട്ടെ!
ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
താനൂര് കസ്റ്റഡി മരണം; നാല് പോലീസുകാര് അറസ്റ്റില്
പാലക്കാട്ട് പ്ലാസ്റ്റിക് മാലിന്യ ഗോഡൗണിൽ തീപിടിത്തം; കെട്ടിടം കത്തിനശിച്ചു
കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്ത്താവ് കസ്റ്റഡിയിൽ
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; തീരുമാനം തനിക്ക് ലഭിച്ച വലിയ അംഗീകാരമെന്ന് സ്മൃതി ഇറാനി
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഫ്ലാറ്റിൽനിന്ന് താഴെയിട്ടെന്ന് യുവതി
Latest News
താനൂര് കസ്റ്റഡി മരണം; നാല് പോലീസുകാര് അറസ്റ്റില്
പാലക്കാട്ട് പ്ലാസ്റ്റിക് മാലിന്യ ഗോഡൗണിൽ തീപിടിത്തം; കെട്ടിടം കത്തിനശിച്ചു
കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്ത്താവ് കസ്റ്റഡിയിൽ
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; തീരുമാനം തനിക്ക് ലഭിച്ച വലിയ അംഗീകാരമെന്ന് സ്മൃതി ഇറാനി
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഫ്ലാറ്റിൽനിന്ന് താഴെയിട്ടെന്ന് യുവതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top