കുരിശടയാളത്തോടെ ആരംഭിക്കാം
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശാസ്ത്രദർശനങ്ങളാൽ സന്പന്നമാണ്. യോഹന്നാൻ സുവിശേഷകന്‍റെ ആഖ്യാനശൈലി ഈ സംഭാഷണത്തിലും തെളിഞ്ഞുകാണാം. ഒരു സാധാരണ സംഭാഷണം വായനക്കാരെ കൊണ്ടുചെന്ന് എത്തിക്കുന്നത് രക്ഷാകരചരിത്രത്തിന്‍റെ വിവിധ ഘട്ടങ്ങളിലേക്കാണ്. യേശുവിന്‍റെ വരാനിരിക്കുന്ന കുരിശുമരണത്തിന്‍റെയും അതിന്‍റെ പഴയനിയമ പ്രവചനത്തിന്‍റെയും ചിന്തകളിലേയ്ക്കു വായനക്കാരെ നയിക്കുന്ന വെളിപാടാണ് ഈ സംഭാഷണത്തിലെ യേശുവിന്‍റെ വചനം.

’’മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു.’’ ഇസ്രയേൽ ജനത്തിന്‍റെ മരുഭൂമിയിലെ അനുഭവം ഇവിടെ പശ്ചാത്തലമാകുന്നു. ഹോർമലയിൽനിന്നു ചെങ്കടലിലേയ്ക്കുള്ള യാത്രാമധ്യേ ജനം അക്ഷമരാകുകയും അവർ മോശയ്ക്കും ദൈവത്തിനുമെതിരായി സംസാരിക്കുകയും ചെയ്യുന്നു; കർത്താവ് ആഗ്നേയ സർപ്പങ്ങളെ അയച്ച് ജനത്തെ ശിക്ഷിക്കുന്നു; ജനം തെറ്റ് ഏറ്റുപറയുകയും മോശ പ്രാർഥിക്കുകയും ചെയ്യുന്പോൾ കർത്താവ് പറയുന്നു: ’’ ഒരു പിച്ചളസർപ്പത്തെ ഉണ്ടാക്കി വടിയിൽ ഉയർത്തി നിർത്തുക. ദംശനമേല്ക്കുന്നവൻ അതിനെ നോക്കിയാൽ മരിക്കുകയില്ല. ദംശനമേറ്റവർ പിച്ചളസർപ്പത്തെ നോക്കി അവർ ജീവിച്ചു.’’

പഴയനിയമത്തിലെ പിച്ചളസർപ്പത്തിന്‍റെ അന്തരാർഥം വ്യക്തമാക്കുന്നതാണു പുതിയനിയമത്തിലെ യേശുവിന്‍റെ വാക്കുകൾ. ജ്ഞാനത്തിന്‍റെ പുസ്തകവും അതിനു സഹായകമാകുന്നു. അവിടുത്തെ ജനം വന്യമൃഗങ്ങളുടെ ക്രൗര്യത്തിനിരയാകുകയും സർപ്പദംശനമേറ്റു നശിക്കുകയും ചെയ്തപ്പോൾ അങ്ങയുടെ ക്രോധം നീണ്ടുനിന്നില്ല. അവർ അല്പകാലം താക്കീതെന്ന നിലയിൽ പീഡനമേറ്റു; അങ്ങയുടെ നിയമത്തിലെ അനുശാസനകൾ ഓർമിപ്പിക്കാൻ അവർക്കു രക്ഷയുടെ അടയാളം നല്കി.’’ യേശുവിന്‍റെ കുരിശുമരണത്തിന്‍റെ പ്രതിരൂപമായി പഴയനിയമസംഭവത്തെ സഭ മനസിലാക്കുന്നു. രക്ഷയുടെ അടയാളമായി മനുഷ്യപുത്രൻ കുരിശിൽ ഉയർത്തപ്പെടേണ്ടിയിരിക്കുന്നു. കുരിശ് അങ്ങനെ രക്ഷയുടെയും പ്രത്യാശയുടെയും ചിഹ്നമായി മാറി. അതിൽ ഭൂത - വർത്തമാന- ഭാവികാലങ്ങൾ ഒരേസമയം സന്ധിക്കുന്നു.

നെറ്റിയിൽ കുരിശുവരച്ചുകൊണ്ടാണു നോന്പുകാലത്തിലേക്കു പ്രവേശിച്ചത്. അതിനൊരർഥമുണ്ട്. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷഭാഗങ്ങളെ വ്യാഖ്യാനിക്കുന്പോൾ വിശുദ്ധ അഗസ്റ്റിൻ ഇപ്രകാരം പ്രസംഗിക്കുന്നു: ’’ ഓരോ പ്രാവശ്യം നമ്മൾ നെറ്റിയിൽ കുരിശടയാളം വരയ്ക്കുന്പോൾ നമ്മൾ അവന്‍റെ കടന്നുപോകലിനെ സ്മരിക്കുന്നു.’’ പഴയനിയമത്തിലെ അബ്രഹാമിന്‍റെ ചരിത്രം മുതൽ ഇസ്രായേൽ ജനത്തിന്‍റെ ഈജിപ്തിൽനിന്നുള്ള പലായനവും പ്രവചനങ്ങളുടെയും ലിഖിതങ്ങളുടെയും പൂർത്തീകരണമായ യേശുവിന്‍റെ ജനന - മരണ - ഉത്ഥാന രഹസ്യങ്ങൾ നമ്മൾ അനുസ്മരിക്കുന്നു.


നെറ്റിയിൽ കുരിശുവരയ്ക്കുന്പോൾ ചെറിയ ഒരു കാര്യമല്ല ചെയ്യുന്നത് എന്ന ഓർമ നമുക്കുണ്ടാകണം. അതു നമ്മുടെ കടന്നുപോകലിനെയും ഓർമിപ്പിക്കുന്നു. കടന്നുപോകൽ രണ്ടുവിധത്തിലാകാം. കർത്താവിനോടുകൂടെയും കർത്താവില്ലാതെയും. കർത്താവിനോടുകൂടെയുള്ള കടന്നുപോകൽ സ്വർഗീയഭവനത്തിലെത്തിക്കും; അവനോടുകൂടെയല്ലാത്തത് നമ്മെ എത്തിക്കുന്നത് അടിമത്തത്തിന്‍റെ രാജ്യത്തിലായിരിക്കും.

ഇസ്രയേൽ ജനം സർപ്പദംശനത്തിൽനിന്നു രക്ഷപ്പെട്ട സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് കുരിശിനെക്കുറിച്ചു വിശുദ്ധ അത്തനേഷ്യസിന്‍റെ വാക്കുകൾ. മരുഭൂമിയിലെ വിശുദ്ധ അന്തോണിയുടെ ജീവചരിത്രം എഴുതുന്ന അവസരത്തിൽ വിശുദ്ധ അത്തനേഷ്യസ് എഴുതുന്നു: ’’കുരിശടയാളം എവിടെയുണ്ടോ അവിടെ എല്ലാ കണ്‍കെട്ടുവിദ്യകളും പരാജയപ്പെടുന്നു; ആഭിചാരകർമങ്ങളുടെയും കൂടോത്രങ്ങളുടെയും ശക്തി ക്ഷയിക്കുന്നു.’’ വിശുദ്ധ അന്തോണിക്കു മരുഭൂമിയിൽ വച്ചുണ്ടായ പൈശാചികപ്രലോഭനങ്ങളായിരിക്കണം വിശുദ്ധ അത്തനേഷ്യസിന്‍റെ മനസിലുണ്ടായിരുന്നത്. അതേ, കുരിശ് നമ്മുടെ നെറ്റിയിലും മനസിലും ഉണ്ടാകട്ടെ! പ്രലോഭനങ്ങളെ അതിജീവിക്കാൻ അതു നമ്മെ സഹായിക്കും.

ജറുസലമിലെ വിശുദ്ധ സിറിൾ ഓർമിപ്പിക്കുന്നു: ’’ കുരിശ് നമ്മുടെ മുദ്രയായിരിക്കട്ടെ. നമ്മൾ എന്തുചെയ്യുന്പോഴും ആ മുദ്രയോടുകൂടി ആരംഭിക്കാൻ ഇടയാകട്ടെ.’’ വിശുദ്ധഎഫ്രേമിന്‍റെ ചിന്തയും ഇവിടെ ചേർക്കാവുന്നതാണ് : ’’ എല്ലാ കാര്യങ്ങളും വിശുദ്ധകുരിശിനാൽ മുദ്രചെയ്യുക. കുരിശുവരയ്ക്കാതെ നിങ്ങൾ ഭവനം വിട്ടു പുറത്തിറങ്ങരുത്.’’ വിശ്വാസത്തിന്‍റെ വലിയ പ്രഘോഷണം ഈ വാക്കുകളിൽ കാണാം. വിശുദ്ധ പൗലോസ് എഴുതുന്നത് ഓർക്കുക: ’’ നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്‍റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്‍റെ ശക്തിയാണ്.’’

പ്രഭാതത്തിൽ ഉണരുന്പോഴും രാത്രിയിൽ ഉറങ്ങാൻ തുടങ്ങുന്പോഴും നെറ്റിയിൽ വരയ്ക്കുന്ന കുരിശ് ക്രിസ്തുചരിത്രത്തോടും രഹസ്യങ്ങളോടും നമ്മെ ചേർത്തുനിർത്തുന്നു. മുടക്കം വരുത്താതെയും മറക്കാതെയും അതു ചെയ്യുക. എന്തെന്നാൽ അതു ബലഹീനതയുടേതല്ല മറിച്ച് ശക്തിയുടെയും രക്ഷയുടെയും പ്രതീകമാണ്.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.