വിശ്വസിക്കുക, മനസിലാക്കുക
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്ചുവന്നു. അവളുടെ നിലപാട് വിനയാന്വിതവും സത്യസന്ധവുമായി തോന്നി. വിശ്വസിക്കാൻ തന്‍റെ സന്താനങ്ങളോട് അവൾ ആജ്ഞാപിക്കുന്ന എല്ലാ കാര്യങ്ങളും യുക്തികൊണ്ടു തെളിയിക്കാമെന്ന് അവകാശപ്പെടുന്നില്ല. ചിലത് തെളിയിക്കാവുന്നതാണെങ്കിലും എല്ലാവർക്കും വ്യക്തമായെന്നുവരില്ല. മറ്റുള്ളവ ഒരുത്തർക്കും തെളിയിച്ചുകൊടുക്കുവാൻ സാധിക്കുന്നവയല്ല.’’ വിശുദ്ധ അഗസ്റ്റിൻ കുറിച്ചുവച്ചിരിക്കുന്ന പ്രസ്തുത ചിന്ത വിശ്വാസത്തിന്‍റെ അനന്യതയെ സൂചിപ്പിക്കുന്നു. സത്യാനേഷണപാതയിൽ ആശ്രയം യുക്തി മാത്രമാണെന്ന് കരുതരുത്. യുക്തിയോടൊപ്പം വിശ്വാസവും ചേരണം. എന്തെന്നാൽ അജ്ഞതയും മാനുഷികമായ ബലഹീനതകളും ബുദ്ധിയെ ദുർബലപ്പെടുത്താൻ പ്രാപ്തമാണ്.

വിശുദ്ധ പൗലോസ് എഴുതുന്നു: ’’അവർ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്ക് നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല. മറിച്ച് അവരുടെ യുക്തിവിചാരങ്ങൾ നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം അന്ധകാരത്തിൽ ആണ്ടുപോകുകയും ചെയ്തു.’’ വിശുദ്ധ അഗസ്റ്റിൻ മറ്റൊരവസരത്തിൽ എഴുതുന്നുണ്ട്: Crede, ut intelligas, intellige ut credas. ദൈവികരഹസ്യങ്ങളെ വിശ്വസിച്ചുതുടങ്ങുന്പോൾ അവ സുഗ്രഹ്യങ്ങളാകുന്നു. ഗണിതശാസ്ത്രത്തിലെന്നപോലെ എല്ലാം കൃത്യമായി ചിട്ടപ്പെടുത്തിയപോലെ തോന്നും വിശ്വാസത്തോടെ ദൈവികകാര്യങ്ങളെ സമീപിക്കുന്പോൾ. വിശ്വാസവും യുക്തിയും രണ്ടു ധ്രുവങ്ങളിലാകാതെ അവ പരസ്പരം പൂരകങ്ങളാകുന്നു.

അന്ത്യോക്യയിലെ വിശുദ്ധ തെയോഫിലോസിന്‍റെ ചോദ്യം ഇവിടെ പ്രസക്തമാണ്. ’’ഏറ്റവും പ്രധാനപ്പെട്ടതു വിശ്വാസമാണെന്നു നിങ്ങൾ അറിയുന്നില്ലേ? വിതയ്ക്കുന്ന വിത്തിലും വിത്തുവിതയ്ക്കപ്പെടുന്ന മണ്ണിലും വിശ്വാസമില്ലെങ്കിൽ കർഷകന് എങ്ങനെ വിളവെടുപ്പ് നടത്താൻ കഴിയും? കടൽ മുറിച്ച് കടക്കുന്ന യാത്രികൻ അവൻ സഞ്ചരിക്കുന്ന നൗകയിലും അതിനെ നിയന്ത്രിക്കുന്ന അമരക്കാരനിലും ആദ്യം വിശ്വസിക്കേണ്ടതല്ലേ? രോഗത്തിനു ചികിത്സ തേടുന്ന രോഗിക്കും വൈദ്യനിൽ വിശ്വാസമുണ്ടാകണം.. കർഷകനു മണ്ണിലും യാത്രക്കാരനു നൗകയിലും രോഗിക്കു വൈദ്യനിലും വിശ്വസിക്കാമെങ്കിൽ വാഗ്ദാനങ്ങൾ നിറവേറ്റുന്ന ദൈവത്തിൽ വിശ്വസിക്കേണ്ടതല്ലേ?’’ വാസ്തവത്തിൽ സർവജ്ഞാനിയും സർവശക്തനും സർവനന്മസ്വരൂപനുമായ ദൈവമാണ് ഏറ്റവും വിശ്വസനീയമായിട്ടുള്ളത് എന്ന യാഥാർത്ഥ്യത്തിലേയ്ക്കു വിശുദ്ധ തെയോഫിലോസിന്‍റെ വാക്കുകൾ വിരൽചൂണ്ടുന്നു. ’’വിശ്വസിച്ചാൽ ദൈവമഹത്വം ദർശിക്കുമെന്നു ഞാൻ നിന്നോടു പറഞ്ഞില്ലേ?’’ എന്നു മാർത്തായോടുള്ള യേശുവിന്‍റെ ചോദ്യത്തിന്‍റെ അന്തരാർഥം ഇതുതന്നെയാണല്ലോ! എന്നാൽ, ഇവിടെയൊന്നും യുക്തിയെ പൂർണമായി തള്ളിക്കളയുന്നതായി ധ്വനിയില്ല.

ഇതെഴുതുന്പോൾ എന്‍റെ മനസിൽ നിറയുന്ന കഥാപാത്രമാണു വിശുദ്ധ മർക്കോസ് അവതരിപ്പിക്കുന്ന ബർത്തിമേയൂസ് എന്ന അന്ധനായ യാചകൻ. യേശു ശിഷ്യരോടും വലിയ ഒരു ജനാവലിയോടും കൂടെ ജെറീക്കോ വിട്ടുപോകുന്പോൾ വഴിയരികിൽ ഭിക്ഷയാചിച്ചിരുന്ന ബർത്തിമേയൂസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ’’ ദാവീദിന്‍റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ.’’ യേശുവിനോടു കൂടെ നടന്നവർ അവനെ തടസപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അവസരങ്ങളെ അയുക്തികമായി സമീപിച്ച് അവൻ വീണ്ടും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ദാവീദിന്‍റെ പുത്രാ എന്നിൽ കനിയണമെ! യേശു അവനെ അരികെ വിളിച്ച് ചോദിക്കുന്നു: ’’ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്.. എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നീ പൊയ്ക്കൊള്ളുക നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.’’ബാഹ്യമായ വെളിച്ചത്തോടൊപ്പം ആന്തരിക വെട്ടവും അവനു ലഭിച്ചു. എന്തെന്നാൽ സുവിശേഷകൻ എഴുതുന്നു: ’’അവൻ യേശുവിനെ അനുഗമിച്ചു.’’ ചോദ്യം അപ്പോഴും അവശേഷിക്കുന്നു; ബർത്തിമേയൂസിൽ പ്രവർത്തിച്ചതു വികാരമാണോ വിചാരമാണോ? പലപ്പോഴും വിചാരത്തേക്കാൾ ശക്തമായത് വികാരമാണെന്ന് അനുഭവം സാക്ഷ്യപ്പെടുന്നു.


ബർത്തിമേയൂസിനുമുന്പ് സുവിശേഷകനായ മർക്കോസ് മറ്റു രണ്ടു സ്ത്രീകഥാപാത്രങ്ങളെ ചിത്രീകരിക്കുന്നുണ്ട്: രക്തസ്രാവക്കാരിയും ജായ്റോസിന്‍റെ മകളും. അവിടെയും യേശു വിശ്വാസത്തെ പ്രകീർത്തിക്കുകയും അതിന്‍റെ ആവശ്യകത പ്രഖ്യാപിക്കുകയും ചെയ്യുന്നു. ’’കേവലം യുക്തികൊണ്ടു മാത്രം സത്യം കണ്ടെത്താൻ ഞങ്ങൾ അശക്തരാണ്. അതിനു വിശുദ്ധഗ്രന്ഥത്തിന്‍റെ സഹായം കൂടിയേ തീരൂ. വിശുദ്ധഗ്രന്ഥത്തിലൂടെ വേണം ഞങ്ങൾ നിന്നിൽ വിശ്വസിക്കാനും നിന്നെ അന്വേഷിക്കാനുമെന്നത്രെ നീ നിശ്ചയിച്ചിരിക്കുന്നത്.’’ ബൗദ്ധികതയെ മാത്രം ആശ്രയിക്കുന്ന അക്കാദമി അംഗങ്ങളുടെയും പെലാജിയൂസിന്‍റെ പിൻഗാമികളുടെയും യുക്തിവിചാരങ്ങളിൽ സത്യം കണ്ടെത്താൻ പറ്റാതെപോയ വിശുദ്ധ അഗസ്റ്റിന്‍റെ വാക്കുകളാണ് നമ്മൾ വായിച്ചതിപ്പോൾ. മറ്റൊരിടത്ത് അദ്ദേഹം എഴുതുന്നു : ’’ദൈവം നമ്മെ ആദ്യം കണ്ടുമുട്ടാൻ പുറപ്പെട്ടിരുന്നില്ലെങ്കിൽ നമുക്ക് അവിടത്തെ അന്വേഷിക്കാൻ കഴിയുമായിരുന്നില്ല.’’

വിശുദ്ധ ജോണ്‍പോൾ രണ്ടാമൻ പാപ്പ പഠിപ്പിക്കുന്നു: ദൈവം മനുഷ്യനിൽ സത്യത്തെ അറിയാനുള്ള ആഗ്രഹം നിക്ഷേപിച്ചിരിക്കുന്നു. ആ സത്യത്തിലേക്കു മനുഷ്യന്‍റെ ആത്മാവിനെ ഉയർത്തുന്ന രണ്ടു ചിറകുകളാണു ഭക്തിയും യുക്തിയും. ഞാൻ വിശ്വസിക്കുന്നു അതിനാൽ ഞാൻ മനസിലാക്കുന്നു, ഞാൻ മനസിലാക്കുന്നു അതിനാൽ വിശ്വസിക്കുന്നു. യേശുവിന്‍റെ പ്രബോധനങ്ങൾ നമ്മുടെ ചിന്തകളിലൂടെയും സന്ധിബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരു യാത്രയാണു വിശ്വാസം എന്നറിയുക.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ ( സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.