ജ്ഞാനസ്നാന സുകൃതങ്ങൾ
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്‍റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളിൽ ഒന്നാണു ജോർദാൻ നദിയിൽ വച്ച് അവിടുന്നു സ്വീകരിക്കുന്ന ജ്ഞാനസ്നാനം. അത് അവിടുത്തെ ദൗത്യത്തിന്‍റെ ആരംഭവും സംഭവിക്കേണ്ടിയിരുന്ന പെസഹാരഹസ്യങ്ങളുടെ സൂചനയുമായിരുന്നു. ലൂക്കായുടെ സുവിശേഷത്തിൽ അവിടുന്നു തന്നെ അതു വെളിപ്പെടുത്തുന്നു: ’’ എനിക്ക് ഒരു സ്നാനം സ്വീകരിക്കാനുണ്ട് അതു നിവൃത്തിയാകുവോളം ഞാൻ എത്ര ഞെരുങ്ങുന്നു.’’ ജോർദാൻ നദിയിൽവച്ച് യോഹന്നാനിൽനിന്ന് അവിടുന്നു സ്വീകരിച്ച ജ്ഞാനസ്നാനം എന്തിനുവേണ്ടിയായിരുന്നു? എന്തായിരുന്നു അതിന്‍റെ അർഥം? അവിടുത്തേക്ക് അതിന്‍റെ ആവശ്യം ഉണ്ടായിരുന്നോ?

വിശുദ്ധ അഗസ്റ്റിൻ നല്കുന്ന മറുപടി ശ്രദ്ധേയമാണ്. യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ആദ്യ അധ്യായം വ്യാഖ്യാനിക്കുന്പോൾ അദ്ദേഹം പ്രസംഗിക്കുന്നു: ’’ അവനിൽ ക്ഷമിക്കപ്പെടുവാനായി ഒരു പാപവും ഇല്ലായിരുന്നുവെങ്കിലും കഴുകപ്പെടാനായി അവനിൽ എന്തെങ്കിലും ഇല്ലായിരുന്നുവെങ്കിലും അവൻ ദാസനിൽനിന്നു മാമ്മോദീസ സ്വീകരിച്ചു. അപ്രകാരം ചെയ്തുകൊണ്ട് അഹങ്കരിക്കുന്ന, സ്വയം പുകഴ്ത്തുന്ന, അജ്ഞരോടുകൂടെ അവൻ നല്കുന്ന രക്ഷ സ്വീകരിക്കാൻ വിസമ്മതിക്കുന്ന മക്കളോട് അവൻ ചോദിക്കുകയാണ്.

എങ്ങനെയാണു നീ നിന്നെത്തന്നെ വലിയവനാക്കുന്നത്? എങ്ങനെയാണ് നിന്നെത്തന്നെ പുകഴ്ത്തുന്നത്? നിന്‍റെ നന്മകൾ എത്രത്തോളം മഹത്തരമാണ്? നിന്‍റെ കൃപകൾ എത്രത്തോളം ഉന്നതമാണ്? അത് എന്‍റേതിനേക്കാൾ മഹത്തരമോ? ഞാൻ ദാസന്‍റെ പക്കലേക്കു വന്നുവെങ്കിൽ നീ കർത്താവിലേക്കു വരുവാൻ വിസമ്മതിക്കുന്നുവോ? ഞാൻ ദാസന്‍റെ മാമ്മോദീസ സ്വീകരിച്ചെങ്കിൽ നീ കർത്താവിന്‍റെ മാമ്മോദീസ സ്വീകരിക്കാൻ വിസമ്മതിക്കുന്നുവോ?’’

യേശുവിന്‍റെ ജ്ഞാനസ്നാനം തന്‍റെ ചുറ്റും നിന്നവർക്കുവേണ്ടിയും വരാനിരിക്കുന്ന സകലജനതയ്ക്കുവേണ്ടിയുമായിരുന്നു. പ്രത്യേകിച്ചു തന്നിൽ വിശ്വസിച്ച് ഒരു സമൂഹമായിത്തീരാൻ ഉള്ളവർക്കുവേണ്ടി എന്നു മുകളിൽ പറഞ്ഞ ആശയം വ്യക്തമാക്കുന്നു. അങ്ങനെ യേശുവിന്‍റെ ജ്ഞാനസ്നാനം ഒരു ബിംബമായി സുവിശേഷകന്മാർ അവതരിപ്പിക്കുന്നു. എന്താണ് ആ അടയാളം നല്കുന്ന സന്ദേശം? യേശു സ്വീകരിച്ചതും യോഹന്നാൻ നല്കിയതും മാമ്മോദിസയാൽ അവിടത്തെ എളിമയെ വെളിപ്പെടുത്താനായിരുന്നു. ’’സർവനീതിയും പൂർത്തിയാക്കുക’’ എന്ന യേശു വചനത്തെ എല്ലാ എളിമയും പൂർത്തിയാകട്ടെ എന്നു വായിക്കാം.

ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിലെ വിശുദ്ധ പൗലോസിന്‍റെ തന്നെത്തന്നെ ശൂന്യനാക്കിയ യേശുവിനെക്കുറിച്ചു പാടുന്ന കീർത്തനം അവിടുത്തെ ജ്ഞാനസ്നാനപശ്ചാത്തലത്തിൽ എത്രയോ അർഥപൂർണമാണ്.

യേശുവിന്‍റെ ജ്ഞാനസ്നാനത്തെക്കുറിച്ചു ചിന്തിക്കുന്പോൾ റോമിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ അവിടുത്തെ ജ്ഞാനസ്നാനത്തെ ചിത്രീകരിക്കുന്ന ദൃശ്യമാണു മനസിൽ തെളിയുന്നത്. യോഹന്നാന്‍റെ മുന്പിൽ മേൽവസ്ത്രമില്ലാത്ത അർധനഗ്നനായ യേശുവിനെ ചിത്രകാരനായ കാർലോ മരാട്ട ( Carlo Maratta) അവതരിപ്പിക്കുന്നു. കുരിശിൽ കിടക്കുന്ന യേശുവിന്‍റെ ചിത്രം മനസിലേക്കു തരുന്നതും അർധനഗ്നനായതും ശരീരം മുഴുവൻ മുറിവേറ്റതുമായ മനുഷ്യന്‍റെ ചിത്രമാണ്. കാരണം സുവിശേഷകൻ എഴുതുന്നു: ’’പിന്നീട്, അവർ അവനെ കുരിശിൽ തറച്ചു. അതിനുശേഷം അവർ അവന്‍റെ വസ്ത്രങ്ങൾ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു.’’ സർവത്തിന്‍റെയും സൃഷ്ടാവും സർവശക്തനുമായ ദൈവപുത്രൻ സ്വയം എളിമപ്പെടുകയും മറ്റുള്ളവരാൽ അപമാനിതനായിത്തീരുകയും ചെയ്യുന്നു. വിനയത്തിന്‍റെ മൂർത്തീഭാവമായി, അടിസ്ഥാനശിലയായി യേശുവിനെ ഈ രണ്ടുരംഗങ്ങളിലും നമ്മൾ കാണുന്നു. എന്നാൽ, മനുഷ്യന്‍റെ അഹന്തയ്ക്കും അതു വരുത്തിവച്ച വിനകൾക്കും അവിടുന്ന് എളിമകൊണ്ടു നല്കിയ മറുപടിയാണത്.



അഹങ്കാരം മൂലം സ്വർഗത്തിൽനിന്നു വീണുപോയ മാലാഖമാരെക്കുറിച്ചു കേട്ടിട്ടുണ്ട്. ഇസയാസ് പ്രവാചകന്‍റെ വാക്കുകൾ ഇങ്ങനെ: ’’നീ തന്നത്താൻ പറഞ്ഞു: ഞാൻ സ്വർഗത്തിലേക്കു കയറും. ഉന്നതത്തിൽ ദൈവത്തിന്‍റെ നക്ഷത്രങ്ങൾക്കുപരി എന്‍റെ സിംഹാസനം ഞാൻ സ്ഥാപിക്കും; ഉന്നതമായ മേഘങ്ങൾക്കുമീതെ ഞാൻ കയറും...., എന്നാൽ നീ പാതാളത്തിന്‍റെ അഗാധഗർത്തത്തിലേക്ക് തള്ളിയിടപ്പെട്ടിരിക്കുന്നു.’’ അഹങ്കാരം ആത്മാവിനെ മുഴുവനായി ഇരുട്ടിലാഴ്ത്തുകയും അധഃപതനത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.

യേശുവിന്‍റെ മാമ്മോദീസയിൽ നാമെല്ലാവരും മാമ്മോദീസ മുങ്ങിയിരിക്കുന്നു; നാം മാത്രമല്ല ലോകം മുഴവനും. ഇതു ലോകാവസാനം വരെ തുടരുകയും ചെയ്യും. അതിനാൽ അവിടുത്തെ ജ്ഞാനസ്നാനം നമ്മുടെയെല്ലാവരുടെയും ജ്ഞാനസ്നാനത്തെ അനുസ്മരിപ്പിക്കുന്നു. എന്നാൽ, അതു ജീവിതത്തിന്‍റെ അന്ത്യമല്ലായിരുന്നു, മറിച്ച് പലതിന്‍റെയും ആരംഭം ആയിരുന്നു. അലക്സാണ്ട്രിയായിലെ ക്ലമന്‍റ് ഓർമിപ്പിക്കുന്നതുപോലെ, ’’ജ്ഞാനസ്നാനം വഴി നാം പ്രകാശിതരാകുന്നു; പ്രകാശിതരായ നമ്മൾ ദൈവമക്കളായി; ദൈവമക്കളാകുന്നതുവഴി നമ്മൾ പൂർണരായി; പൂർണരാക്കപ്പെടുന്നതിനാൽ നമ്മൾ അമർത്യരായി.’’

പ്രസ്തുത കൂദാശസ്വീകരണത്തിലൂടെ നമ്മൾ കരസ്ഥമാക്കിയ ആനുകൂല്യങ്ങൾ നമുക്കു സുപരിചിതമാണ്; എന്നാൽ, അവ നമ്മിലേക്കു ചൊരിഞ്ഞ ഉത്തരവാദിത്വങ്ങളെക്കുറിച്ചോ? യേശുവിന്‍റെ ജ്ഞാനസ്നാനന്തരജീവിതം പിതാവിന്‍റെ തിരുവിഷ്ടം നിറവേറ്റുന്നതിന്‍റെ തിടുക്കത്തിലാണു മുന്നോട്ടുപോയത്; അതു വിശക്കുന്നവർക്കു ഭക്ഷണവും രോഗികൾക്കു സൗഖ്യവും അനീതിയെ തിരുത്തുന്നതും ആയിരുന്നു. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ഒരു ദിശാബോധത്തിലേയ്ക്കും വേറിട്ട വഴികളിലേക്കും നടക്കാൻ ആഹ്വാനം ചെയ്ത നമ്മുടെ ജ്ഞാനസ്നാന ഉത്തരവാദിത്വ നിർവഹണം ഇന്ന് എവിടെ എത്തിനില്ക്കുന്നു? നമുക്ക് ആത്മപരിശോധനയ്ക്കു തയാറാകാം.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ, സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.