Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളിൽ ഒന്നാണു ജോർദാൻ നദിയിൽ വച്ച് അവിടുന്നു സ്വീകരിക്കുന്ന ജ്ഞാനസ്നാനം. അത് അവിടുത്തെ ദൗത്യത്തിന്റെ ആരംഭവും സംഭവിക്കേണ്ടിയിരുന്ന പെസഹാരഹസ്യങ്ങളുടെ സൂചനയുമായിരുന്നു. ലൂക്കായുടെ സുവിശേഷത്തിൽ അവിടുന്നു തന്നെ അതു വെളിപ്പെടുത്തുന്നു: ’’ എനിക്ക് ഒരു സ്നാനം സ്വീകരിക്കാനുണ്ട് അതു നിവൃത്തിയാകുവോളം ഞാൻ എത്ര ഞെരുങ്ങുന്നു.’’ ജോർദാൻ നദിയിൽവച്ച് യോഹന്നാനിൽനിന്ന് അവിടുന്നു സ്വീകരിച്ച ജ്ഞാനസ്നാനം എന്തിനുവേണ്ടിയായിരുന്നു? എന്തായിരുന്നു അതിന്റെ അർഥം? അവിടുത്തേക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നോ?
വിശുദ്ധ അഗസ്റ്റിൻ നല്കുന്ന മറുപടി ശ്രദ്ധേയമാണ്. യോഹന്നാന്റെ സുവിശേഷത്തിന്റെ ആദ്യ അധ്യായം വ്യാഖ്യാനിക്കുന്പോൾ അദ്ദേഹം പ്രസംഗിക്കുന്നു: ’’ അവനിൽ ക്ഷമിക്കപ്പെടുവാനായി ഒരു പാപവും ഇല്ലായിരുന്നുവെങ്കിലും കഴുകപ്പെടാനായി അവനിൽ എന്തെങ്കിലും ഇല്ലായിരുന്നുവെങ്കിലും അവൻ ദാസനിൽനിന്നു മാമ്മോദീസ സ്വീകരിച്ചു. അപ്രകാരം ചെയ്തുകൊണ്ട് അഹങ്കരിക്കുന്ന, സ്വയം പുകഴ്ത്തുന്ന, അജ്ഞരോടുകൂടെ അവൻ നല്കുന്ന രക്ഷ സ്വീകരിക്കാൻ വിസമ്മതിക്കുന്ന മക്കളോട് അവൻ ചോദിക്കുകയാണ്.
എങ്ങനെയാണു നീ നിന്നെത്തന്നെ വലിയവനാക്കുന്നത്? എങ്ങനെയാണ് നിന്നെത്തന്നെ പുകഴ്ത്തുന്നത്? നിന്റെ നന്മകൾ എത്രത്തോളം മഹത്തരമാണ്? നിന്റെ കൃപകൾ എത്രത്തോളം ഉന്നതമാണ്? അത് എന്റേതിനേക്കാൾ മഹത്തരമോ? ഞാൻ ദാസന്റെ പക്കലേക്കു വന്നുവെങ്കിൽ നീ കർത്താവിലേക്കു വരുവാൻ വിസമ്മതിക്കുന്നുവോ? ഞാൻ ദാസന്റെ മാമ്മോദീസ സ്വീകരിച്ചെങ്കിൽ നീ കർത്താവിന്റെ മാമ്മോദീസ സ്വീകരിക്കാൻ വിസമ്മതിക്കുന്നുവോ?’’
യേശുവിന്റെ ജ്ഞാനസ്നാനം തന്റെ ചുറ്റും നിന്നവർക്കുവേണ്ടിയും വരാനിരിക്കുന്ന സകലജനതയ്ക്കുവേണ്ടിയുമായിരുന്നു. പ്രത്യേകിച്ചു തന്നിൽ വിശ്വസിച്ച് ഒരു സമൂഹമായിത്തീരാൻ ഉള്ളവർക്കുവേണ്ടി എന്നു മുകളിൽ പറഞ്ഞ ആശയം വ്യക്തമാക്കുന്നു. അങ്ങനെ യേശുവിന്റെ ജ്ഞാനസ്നാനം ഒരു ബിംബമായി സുവിശേഷകന്മാർ അവതരിപ്പിക്കുന്നു. എന്താണ് ആ അടയാളം നല്കുന്ന സന്ദേശം? യേശു സ്വീകരിച്ചതും യോഹന്നാൻ നല്കിയതും മാമ്മോദിസയാൽ അവിടത്തെ എളിമയെ വെളിപ്പെടുത്താനായിരുന്നു. ’’സർവനീതിയും പൂർത്തിയാക്കുക’’ എന്ന യേശു വചനത്തെ എല്ലാ എളിമയും പൂർത്തിയാകട്ടെ എന്നു വായിക്കാം.
ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിലെ വിശുദ്ധ പൗലോസിന്റെ തന്നെത്തന്നെ ശൂന്യനാക്കിയ യേശുവിനെക്കുറിച്ചു പാടുന്ന കീർത്തനം അവിടുത്തെ ജ്ഞാനസ്നാനപശ്ചാത്തലത്തിൽ എത്രയോ അർഥപൂർണമാണ്.
യേശുവിന്റെ ജ്ഞാനസ്നാനത്തെക്കുറിച്ചു ചിന്തിക്കുന്പോൾ റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അവിടുത്തെ ജ്ഞാനസ്നാനത്തെ ചിത്രീകരിക്കുന്ന ദൃശ്യമാണു മനസിൽ തെളിയുന്നത്. യോഹന്നാന്റെ മുന്പിൽ മേൽവസ്ത്രമില്ലാത്ത അർധനഗ്നനായ യേശുവിനെ ചിത്രകാരനായ കാർലോ മരാട്ട ( Carlo Maratta) അവതരിപ്പിക്കുന്നു. കുരിശിൽ കിടക്കുന്ന യേശുവിന്റെ ചിത്രം മനസിലേക്കു തരുന്നതും അർധനഗ്നനായതും ശരീരം മുഴുവൻ മുറിവേറ്റതുമായ മനുഷ്യന്റെ ചിത്രമാണ്. കാരണം സുവിശേഷകൻ എഴുതുന്നു: ’’പിന്നീട്, അവർ അവനെ കുരിശിൽ തറച്ചു. അതിനുശേഷം അവർ അവന്റെ വസ്ത്രങ്ങൾ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു.’’ സർവത്തിന്റെയും സൃഷ്ടാവും സർവശക്തനുമായ ദൈവപുത്രൻ സ്വയം എളിമപ്പെടുകയും മറ്റുള്ളവരാൽ അപമാനിതനായിത്തീരുകയും ചെയ്യുന്നു. വിനയത്തിന്റെ മൂർത്തീഭാവമായി, അടിസ്ഥാനശിലയായി യേശുവിനെ ഈ രണ്ടുരംഗങ്ങളിലും നമ്മൾ കാണുന്നു. എന്നാൽ, മനുഷ്യന്റെ അഹന്തയ്ക്കും അതു വരുത്തിവച്ച വിനകൾക്കും അവിടുന്ന് എളിമകൊണ്ടു നല്കിയ മറുപടിയാണത്.
അഹങ്കാരം മൂലം സ്വർഗത്തിൽനിന്നു വീണുപോയ മാലാഖമാരെക്കുറിച്ചു കേട്ടിട്ടുണ്ട്. ഇസയാസ് പ്രവാചകന്റെ വാക്കുകൾ ഇങ്ങനെ: ’’നീ തന്നത്താൻ പറഞ്ഞു: ഞാൻ സ്വർഗത്തിലേക്കു കയറും. ഉന്നതത്തിൽ ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുപരി എന്റെ സിംഹാസനം ഞാൻ സ്ഥാപിക്കും; ഉന്നതമായ മേഘങ്ങൾക്കുമീതെ ഞാൻ കയറും...., എന്നാൽ നീ പാതാളത്തിന്റെ അഗാധഗർത്തത്തിലേക്ക് തള്ളിയിടപ്പെട്ടിരിക്കുന്നു.’’ അഹങ്കാരം ആത്മാവിനെ മുഴുവനായി ഇരുട്ടിലാഴ്ത്തുകയും അധഃപതനത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.
യേശുവിന്റെ മാമ്മോദീസയിൽ നാമെല്ലാവരും മാമ്മോദീസ മുങ്ങിയിരിക്കുന്നു; നാം മാത്രമല്ല ലോകം മുഴവനും. ഇതു ലോകാവസാനം വരെ തുടരുകയും ചെയ്യും. അതിനാൽ അവിടുത്തെ ജ്ഞാനസ്നാനം നമ്മുടെയെല്ലാവരുടെയും ജ്ഞാനസ്നാനത്തെ അനുസ്മരിപ്പിക്കുന്നു. എന്നാൽ, അതു ജീവിതത്തിന്റെ അന്ത്യമല്ലായിരുന്നു, മറിച്ച് പലതിന്റെയും ആരംഭം ആയിരുന്നു. അലക്സാണ്ട്രിയായിലെ ക്ലമന്റ് ഓർമിപ്പിക്കുന്നതുപോലെ, ’’ജ്ഞാനസ്നാനം വഴി നാം പ്രകാശിതരാകുന്നു; പ്രകാശിതരായ നമ്മൾ ദൈവമക്കളായി; ദൈവമക്കളാകുന്നതുവഴി നമ്മൾ പൂർണരായി; പൂർണരാക്കപ്പെടുന്നതിനാൽ നമ്മൾ അമർത്യരായി.’’
പ്രസ്തുത കൂദാശസ്വീകരണത്തിലൂടെ നമ്മൾ കരസ്ഥമാക്കിയ ആനുകൂല്യങ്ങൾ നമുക്കു സുപരിചിതമാണ്; എന്നാൽ, അവ നമ്മിലേക്കു ചൊരിഞ്ഞ ഉത്തരവാദിത്വങ്ങളെക്കുറിച്ചോ? യേശുവിന്റെ ജ്ഞാനസ്നാനന്തരജീവിതം പിതാവിന്റെ തിരുവിഷ്ടം നിറവേറ്റുന്നതിന്റെ തിടുക്കത്തിലാണു മുന്നോട്ടുപോയത്; അതു വിശക്കുന്നവർക്കു ഭക്ഷണവും രോഗികൾക്കു സൗഖ്യവും അനീതിയെ തിരുത്തുന്നതും ആയിരുന്നു. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ഒരു ദിശാബോധത്തിലേയ്ക്കും വേറിട്ട വഴികളിലേക്കും നടക്കാൻ ആഹ്വാനം ചെയ്ത നമ്മുടെ ജ്ഞാനസ്നാന ഉത്തരവാദിത്വ നിർവഹണം ഇന്ന് എവിടെ എത്തിനില്ക്കുന്നു? നമുക്ക് ആത്മപരിശോധനയ്ക്കു തയാറാകാം.
ഫാ. അഗസ്റ്റിൻ കടേപറന്പിൽ, സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
നാലിടത്ത് കടുത്ത മത്സരം; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്ഗ്രസ്
Latest News
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
നാലിടത്ത് കടുത്ത മത്സരം; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്ഗ്രസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top