കൃപയുടെ ഉപാസകരാകുക
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എഴുതുന്ന രണ്ടാമത്തെ ലേഖനത്തിൽ അദ്ദേഹമനുഭവിച്ച ചില ആത്മീയ- ശാരീരിക പ്രതിസന്ധികളെ ചിത്രീകരിക്കുന്നുണ്ട്. ’’ വെളിപാടുകളുടെ ആധിക്യത്താൽ ഞാൻ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിനു ശരീരത്തിൽ ഒരു മുള്ള് എനിക്കു നല്കപ്പെട്ടിരിക്കുന്നു. എന്നെ ശല്യപ്പെടുത്തുന്നതിനും മതിമറന്ന് ആഹ്ലാദിക്കാതെ എന്നെ നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള പിശാചിന്‍റെ ദൂതൻ. അത് എന്നെ വിട്ടകലാൻവേണ്ടി മൂന്നുപ്രാവശ്യം കർത്താവിനോട് ഞാൻ പ്രാർഥിച്ചു. എന്നാൽ, എന്നോട് അവിടുന്ന് അരുളിചെയ്തു: നിനക്ക് എന്‍റെ കൃപമതി; എന്തെന്നാൽ, ബലഹീനതയിലാണ് എന്‍റെ ശക്തി പൂർണമായി പ്രകടമാകുന്നത്.’’

വിശ്വാസവും ബോധ്യവും നിറഞ്ഞ പൗലോസിന്‍റെ വാക്യങ്ങൾ ദൈവത്തിന്‍റെ മുന്പിലുള്ള മനുഷ്യന്‍റെ അസ്തിത്വത്തിലേക്കു വിരൽചൂണ്ടുന്നു. സ്വന്തം സ്വാതന്ത്ര്യവും സാമർഥ്യവും സമർഥിച്ച് തനിക്ക് എല്ലാം നേടാൻ സാധിക്കും എന്നു ചിന്തിക്കാം; താൻ പാതി ദൈവം പാതി എന്നു ചിന്തിച്ചുകൊണ്ടു ദൈവത്തിനു തുല്യനായി സ്വയം ചിത്രീകരിക്കാം; ഈ പ്രപഞ്ചവും മനുഷ്യനുൾപ്പെടെ അതിലെ ജീവജാലങ്ങളും തനിക്കുള്ളതാണെന്ന സ്വാർഥത നിറഞ്ഞ ചിന്തയോടെ ജീവിക്കാം; ദൈവം എന്നിൽ സമാരംഭിച്ചത് അവിടുന്നു തന്നെ പൂർത്തിയാക്കും എന്നു വിചാരിച്ചു ജീവിതത്തെ ദൈവകൃപയുടെ ആകെത്തുകയായും സ്വീകരിക്കാം.

പൗലോസിന്‍റെ ചിന്ത അവസാനം പറഞ്ഞ ആശയവുമായി ചേർന്നുനിൽക്കുന്നു. വിശുദ്ധഗ്രന്ഥത്തിലും സഭാ പാരന്പര്യത്തിലും നിറഞ്ഞുനിൽക്കുന്നതു പ്രസ്തുത ചിന്തതന്നെയാണ്. സർവശക്തനും നന്മസ്വരൂപനുമായ ദൈവത്തിലുള്ള മനുഷ്യന്‍റെ ശിശുതുല്യമായ ആശ്രയബോധമാണ് അതുവഴി വ്യക്തമാകുന്നത്. മനുഷ്യസ്വാതന്ത്ര്യത്തിന്‍റെയും അവനിൽ സ്രഷ്ടാവായ ദൈവം നിക്ഷേപിച്ചിരിക്കുന്ന ഇതര കഴിവുകളുടെയും നിഷേധമല്ല മേൽപ്പറഞ്ഞത്; അതു ദൈവത്തിന്‍റെ സർവജ്ഞാനത്തെയും ജീവിതത്തിലുള്ള അവിടുത്തെ അനന്തമായ പരിപാലനയെയും പദ്ധതിയെയും അംഗീകരിച്ച് പ്രഘോഷിക്കുന്ന ഉത്തമ ക്രൈസ്തവ വിശ്വാസരീതിയാണ്.

സ്രഷ്ടാവായ നമ്മുടെ ദൈവം നമ്മെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു, അവിടുത്തെ പരിപാലനയിൽ എല്ലാം നമുക്കായി ക്രമീകരിക്കുന്നു; എങ്കിലും അതെല്ലാം അവിടുത്തെ ദാനമായി നമ്മൾ സ്വീകരിക്കുന്നു. പൗലോസ് ചോദിക്കുന്നുണ്ടല്ലോ, ’’ദാനമായി ലഭിച്ചതല്ലാതെ നിനക്കെന്തുണ്ട്? എല്ലാം ദാനമായിരിക്കെ, ദാനമല്ല എന്ന മട്ടിൽ എന്തിനു നീ അഹങ്കരിക്കുന്നു?’’ ദൈവത്തിനു മനുഷ്യജീവിതത്തിലുള്ള അപ്രമാദിത്വത്തെ നിഷേധിക്കുന്ന എല്ലാ ചിന്തകളെയും ഉപേക്ഷിക്കാൻ വിശുദ്ധ പൗലോസിന്‍റെ വാചകം നമ്മെ പ്രേരിപ്പിക്കുന്നു. ദൈവകൃപയുടെ ഉപാസകനാകുക. എന്താണു ജീവിതത്തിലെ ആഗ്രഹം എന്ന് ആരെങ്കിലും എന്നോടു ചോദിച്ചാൽ ഞാൻ നല്കുന്ന മറുപടി അതുതന്നെയാകും: ദൈവകൃപയുടെ ഉപാസകനാകുക. ആ ചിന്ത നമ്മുടെ എല്ലാവരുടേതുമാകട്ടെ!


വിശുദ്ധ പൗലോസിനോടൊപ്പം വിശുദ്ധ അഗസ്റ്റിനും ഈ ചിന്തയ്ക്കു കാര്യമായ പ്രാധാന്യം നല്കുന്നുണ്ട്. യേശുവിന്‍റെ രക്ഷാകരപ്രവൃത്തികളെ മുഴുവൻ ദൈവകൃപയുടെ ആവിഷ്കരണങ്ങളായി വിശുദ്ധ പൗലോസ് അവതരിപ്പിക്കുന്ന അതേ ശൈലിയിൽ വിശുദ്ധ അഗസ്റ്റിനും തന്‍റെ ദൈവശാസ്ത്ര ദർശനങ്ങൾ രൂപപ്പെടുത്തുന്നു. കൃപ പ്രകൃതി മുഴുവൻ നിറഞ്ഞു നിൽക്കുന്നു; അത് എല്ലാ നന്മപ്രവൃത്തികളെയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഈ ദൈവകൃപയില്ലെങ്കിൽ സൃഷ്ടി ശൂന്യതയിലേക്കു വഴുതിവീഴും.

ദൈവകൃപ നമ്മുടെ ആരുടെയും അവകാശമല്ല; അതു ദൈവത്തിന്‍റെ ഒൗദാര്യമാണ്. ജീവിതത്തെ മുഴുവൻ അങ്ങനെ ദൈവത്തിന്‍റെ കൃപയായി കാണാൻ വിശുദ്ധ അഗസ്റ്റിൻ നമ്മെ പ്രചോദിപ്പിക്കുന്നു. അദ്ദേഹം എഴുതുന്നു: ’’എന്‍റെ വിമോചകനും സഹായകനുമായ സർവേശ്വരാ, ജഡികസന്തോഷങ്ങളോടുള്ള ആസക്തിയിൽ നിന്നും ലൗകിക വസ്തുക്കൾക്കു ദാസ്യവൃത്തി ചെയ്തുകൊണ്ടുള്ള ജീവിതത്തിൽനിന്നും നീ എന്നെ വിമുക്തനാക്കി.’’

മറ്റൊരവസരത്തിൽ അദ്ദേഹം എഴുതുന്നു: “എന്നെ സൃഷ്ടിക്കുകയും ഞാൻ നിന്നെ മറന്നപ്പോൾപ്പോലും എന്നെ മറക്കാതിരിക്കുകയും ചെയ്ത കരുണാനിധിയായ ദൈവമേ, ഞാനിതാ നിന്നെ വിളിക്കുന്നു. നിന്നെ വിളിക്കാനുള്ള ആഗ്രഹം നല്കികൊണ്ടു നീ തന്നെ സജ്ജീകരിച്ച എന്‍റെ ആത്മാവിലേക്കാണു ഞാൻ നിന്നെ വിളിക്കുന്നത്. ഞാൻ നിന്നെ വിളിക്കുന്നതിനുമുന്പുതന്നെ നീ വന്ന് എന്നെ പ്രേരിപ്പിച്ചു.’’ ദൈവത്തിന്‍റെ മുന്പിൽ ‘ഞാൻ’ ഇല്ലാതാകുകയും എന്‍റെ എല്ലാം ദൈവത്താൽ ചലിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്ന ആഴമേറിയ വിശ്വാസമാണ്, ആത്മീയ ദർശനമാണ് പ്രസ്തുത ചിന്ത നമുക്കു പ്രദാനം ചെയ്യുന്നത്. വിശുദ്ധ പൗലോസ് എഴുതുന്നുണ്ടല്ലോ: “ഞാൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്... എന്നാൽ, ഞാനല്ല എന്നിലെ കൃപയാണ് അധ്വാനിച്ചത്.’’

ജീവിതത്തിലെ എല്ലാം ദൈവത്തിന്‍റെ ദാനമാണ് എന്നറിഞ്ഞുള്ള ജീവിതം ലാളിത്യത്തിന്‍റെയും എളിമയുടെയും പ്രകാശനം കൂടിയാണ്. എല്ലാം ഉള്ളപ്പോഴും അതെല്ലാം ദൈവാനു ഗ്രഹത്തിന്‍റെ ഫലമാണെന്ന തിരിച്ചറിവ് മനുഷ്യരിലേയ്ക്കും ദൈവത്തിലേയ്ക്കും ഒരേസമയം നമ്മെ അടുപ്പിക്കും.

ക്രിസ്തുരഹസ്യത്തിലൂടെ ദൈവകൃപ മനുഷ്യരിലേയ്ക്കും സകലസൃഷ്ടികളിലേയ്ക്കും കവിഞ്ഞൊഴുകിയ ജറുസലം സംഭവങ്ങളെ അനുസ്മരിക്കുന്ന ദിനങ്ങളിലൂടെയാണ് നമ്മുടെ യാത്ര. ശൂന്യവത്കരണത്തിന്‍റെ വലിയ പാഠവും ആ സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. ഒരിക്കൽ തുറന്ന കൈകളുമായി നിത്യമായ തീർഥാടനം നടത്തേണ്ടവരാണു നമ്മൾ. അന്നും നമ്മെ പിന്തുടരാൻ തന്പുരാന്‍റെ കൃപ കൂടെയുണ്ടാകുമെങ്കിൽ നമ്മൾ ഭാഗ്യവാന്മാർ.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.