ഫെലിക്സ് കുൾപ്പ
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യൻ വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യൻ വഴി പുനരുത്ഥാനവും ഉണ്ടായി. ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസതുവിൽ എല്ലാവരും പുനർജനിക്കും.’’ ഇതിലൂടെ പാപത്തിന്‍റെയും മരണത്തിന്‍റെയും സർവലൗകികതയെയും ക്രിസ്തുപ്രദാനം ചെയ്യുന്ന സാർവത്രിക രക്ഷയെയും അപ്പോസ്തലൻ താരതമ്യം ചെയ്യുന്നു. ഇതേ ആശയം മറ്റു വാക്കുകളിൽ വേറൊരിടത്ത് അദ്ദേഹം പറയുന്നു: “ഒരു മനുഷ്യന്‍റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഒരു മനുഷ്യന്‍റെ അനുസരണത്താൽ അനേകർ നീതിയുള്ളവരാകുന്നു.’’

മേലുദ്ധരിച്ചത് ഉത്ഭവപാപത്തിന്‍റെ സംക്രമണത്തെപ്പറ്റിയുള്ള അഞ്ചാം നൂറ്റാണ്ടിലെ ചർച്ചകൾക്ക് ആധാരമായ വിശുദ്ധഗ്രന്ഥഭാഗങ്ങളാണ്. പെലാജിയൂസിന്‍റെ വാദഗതികൾക്കെതിരെ സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ അടിസ്ഥാനമിട്ടത് ഈ വാക്യങ്ങളിലാണ്. ഉദാഹരണത്തിന് മിലാനിലെ മെത്രാനായിരുന്ന സിംപ്ലിഷ്യാനസിന് വിശുദ്ധ അഗസ്റ്റിൻ എഴുതുന്ന കൃതിയിൽ മേൽപറഞ്ഞ വിശുദ്ധഗ്രന്ഥഭാഗങ്ങളെ ആസ്പദമാക്കി എഴുതുന്നുണ്ട്, എല്ലാ മനുഷ്യരും ആദം ചെയ്ത പാപവും അതിന്‍റെ ശിക്ഷയും ഏറ്റുവാങ്ങുന്നു എന്ന്. ഉത്ഭവപാപം എന്ന പ്രയോഗം വിശുദ്ധ അഗസ്റ്റിൻ ആദ്യമായി നടത്തുന്നതും ഈ കൃതിയിലാണ്. ആദത്തിന്‍റെ പാപം കേവലം ഒരു മാതൃക മാത്രമല്ല, വ്യക്തിപരമായി എല്ലാവരും അതിൽ പങ്കുപറ്റുന്നു; അനുകരണത്തിലൂടെയല്ല, പ്രജനനത്തിലൂടെ. സർവമനുഷ്യരും ആ പാപത്തിൽ ഉൾപ്പെടുന്നു.

എന്തായിരുന്നു ആദത്തിന്‍റെ പാപം? ആദത്തിന്‍റെ പാപം ദൈവകല്പനയുടെ ലംഘനവും സ്വാതന്ത്യത്തിന്‍റെ ദുർവിനിയോഗവും ഉൾക്കൊള്ളുന്നു. പാപം വഴി സൃഷ്ടാവിലുള്ള വിശ്വാസത്തെ നിർജീവമക്കിയതും ദൈവത്തെ കൂടാതെ ദൈവത്തെപ്പോലെ ആകാൻ ആഗ്രഹിച്ചതും ആദത്തിന്‍റെ പാപം തന്നെയാണ്. അതു പാപത്തിലേക്ക് ചാഞ്ഞിരിക്കുന്ന മുറിവേറ്റ പ്രകൃതിയെ മനുഷ്യനു സമ്മാനിച്ചു. അങ്ങനെ ആദ്യമനുഷ്യനെന്ന നിലയിൽ സ്വന്തം പാപം മൂലം ദൈവദത്തമായ ഉത്ഭവവിശുദ്ധിയും നീതിയും നഷ്ടമാക്കി; തനിക്ക് മാത്രമല്ല എല്ലാ മനുഷ്യർക്കും. പൗലോസ് നല്കുന്ന വെളിപാടിന്‍റെ സാംഗത്യം ഇവിടെ നമ്മൾ മനസിലാക്കുന്നു: “ഒരുവനിലൂടെ പാപവും മരണവും കടന്നുവന്നു.’’ എല്ലാ മനുഷ്യരും അങ്ങനെ പാപത്തിനും മരണത്തിനും അധീനരായി.
എന്നാൽ രക്ഷാകരചരിത്രം മറ്റൊരു സത്യം നമ്മെ ഓർമിപ്പിക്കുന്നു; അത് നിത്യമായ മരണത്തിലേക്കു മനുഷ്യരെ തള്ളി വിടാതിരുന്ന ദൈവത്തിന്‍റെ കൃപയെക്കുറിച്ചാണ്. പുതിയ ആദത്തിലൂടെ - കർത്താവായ യേശുക്രിസ്തുവിലൂടെ അത് നമുക്കു ലഭ്യമായി. ത്രിത്വത്തിലെ രണ്ടാമത്തെയും നസ്രത്തിലെ യേശുവിൽ മാംസം ധരിച്ച് മനുഷ്യനുമായ വചനം - ലോഗോസ് - മനുഷ്യരെ മരണത്തിന്‍റെ ശക്തിക്ക് എന്നെന്നേയ്ക്കുമായി വിട്ടുകൊടുത്തില്ല. ഇവിടെയാണ് വിശുദ്ധ പൗലോസിന്‍റെ വാചകത്തിന്‍റെ രണ്ടാം ഭാഗം പ്രസക്തമാകുന്നത്: “ഒരു മനുഷ്യൻ വഴി പുനരുത്ഥാനം ഉണ്ടായി.’’

മേൽപറഞ്ഞ വിഷയം കൈകാര്യം ചെയ്ത കാർത്തേജിലെ കൗണ്‍സിൽ മുതൽ വത്തിക്കാൻ സൂനഹദോസ് വരെ ആദം മൂലം സംഭവിച്ച പാപത്തിന്‍റെയും മരണത്തിന്‍റെയും സാർവത്രികതയേയും യേശുവിലൂടെ സർവരും നേടിയെടുത്ത രക്ഷയേയും പുനരുത്ഥാനത്തെയും പഠിപ്പിക്കുന്നുണ്ട്. യേശുക്രിസ്തുവിലൂടെ സംഭവിച്ച രക്ഷാകരചരിത്രത്തിന്‍റെ വലിപ്പവും മഹത്വവും തിരിച്ചറിഞ്ഞുകൊണ്ടാണ് ചില ചിന്തകർ ആദ്യപാപത്തെ പുണ്യപാപം എന്നു വിളിച്ചത്. ഉദാഹരണത്തിന് മിലാനിലെ മെത്രാനായിരുന്ന വിശുദ്ധ അംബ്രോസ് ആദ്യപാപത്തെ വിശേഷിപ്പിച്ചത് Felix culpa എന്നാണ്. പിന്നീട് വിശുദ്ധരായ അഗസ്റ്റിനും തോമസ് അക്വിനാസും ഈ ആശയത്തെ വിപുലീകരിച്ചു.


എന്തായിരുന്നു ആദ്യത്തെ ആദവും രണ്ടാമത്തെ ആദവും തമ്മിലുള്ള വ്യത്യാസം? ആദ്യത്തെ ആദത്തിന്‍റെ ജീവിതം ദൈവത്തോടുള്ള No പറച്ചിൽ ആയിരുന്നു; രണ്ടാമത്തെ ആദം അതിനു പരിഹാരം ചെയ്തു - മരണംവരെ കുരിശുമരണംവരെ അനുസരണയുള്ളവനായി തീർന്നുകൊണ്ട്. അങ്ങനെ അവിടുന്നു ഒരു പുതിയ ആരംഭം കുറിച്ചു; മനുഷ്യവംശത്തിന്‍റെ ചരിത്രം മാറ്റി എഴുതി; സൃഷ്ടിയെ പുതിയ സൃഷ്ടിയാക്കി മാറ്റി. പിതാവിലേക്ക് അനുനിമിഷം അനുദിനം അവിടുന്നു തിരിയുന്നു. “പിതാവേ’ എന്ന വിളിയിൽ യേശുവിന്‍റെ ജീവിതം മുഴുവൻ നമുക്ക് ഉൾക്കൊള്ളിക്കാം. എല്ലാവരാലും അപമാനിതനായി മരണവേദനയോടെ കുരിശിൽ കിടക്കുന്പോഴും യേശു നോക്കുന്നത് തന്‍റെ പിതാവിലേക്കാണ്. കുരിശിൽ കിടക്കുന്പോഴുള്ള അവിടുത്തെ പ്രാർഥന, “പിതാവേ, അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല’’ എന്നാണ്. ആദ്യത്തെ ആദം പിതാവിന്‍റെ സന്നിധിയിൽനിന്ന് ഓടി ഒളിച്ചപ്പോൾ രണ്ടാമത്തെ ആദം മരണത്തിൽപ്പോലും പിതാവിന്‍റെ കൂടെയാണ്. ആ പ്രാർത്ഥന ആദത്തിനും അവനിൽ നിന്നു പിറന്ന സകല മനുഷ്യർക്കുവേണ്ടി ആയിരുന്നു.

ലൂക്കായുടെ സുവിശേഷത്തിൽ മാത്രമായി രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്‍റെ കുരിശിൽ കിടന്നുകൊണ്ടുള്ള ഈ പ്രാർത്ഥന ആർക്കുവേണ്ടിയാണ് സുവിശേഷം രചിക്കപ്പെട്ടത് എന്ന ചോദ്യത്തിന്‍റെയും സുവിശേഷകൻ നല്കുന്ന വംശാവലി വിവരണത്തിന്‍റെയും പശ്ചാത്തലത്തിൽ ചിന്തിച്ചാൽ മേൽപറഞ്ഞ രക്ഷയുടെ സാർവത്രിക ആശയം കൂടുതൽ വ്യക്തമാകും. അങ്ങനെ കുരിശിൽ കിടന്നുകൊണ്ടുള്ള യേശുവിന്‍റെ ആദ്യപ്രാർത്ഥനയിൽ അവിടുന്ന് ആരെന്നു വ്യക്തമാക്കുന്നു; അവിടുത്തെ ദൗത്യത്തിന്‍റെ ലക്ഷ്യം അനാവരണം ചെയ്യുന്നു; അവിടുത്തെ സമർപ്പണത്തിന്‍റെ സന്നദ്ധത പ്രകാശിപ്പിക്കുന്നു.
വിശുദ്ധ പൗലോസ് നടത്തുന്ന പഴയ ആദവും പുതിയ ആദവും തമ്മിലുള്ള താരതമ്യപഠനം പെസഹാരഹസ്യത്തിന്‍റെയും അതുവഴി ലഭ്യമായ പ്രസാദവരത്തിന്‍റെയും സാർവത്രികതയെ വെളിപ്പെടുത്തുന്നു. യേശുക്രിസ്തു പ്രപഞ്ചത്തിന്‍റെ മുഴുവൻ രക്ഷകനാണ്.

ഉയിർപ്പിന്‍റെ സുനിശ്ചിതത്വവും വിശുദ്ധ പൗലോസിന്‍റെ വാക്കുകൾ പ്രഘോഷിക്കുന്നുണ്ട്. ക്രിസ്തുവിൽ എല്ലാവരും പുനർജനിക്കും; അത് സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന പുതിയ ആദത്തിന്‍റെ സാദൃശ്യം ധരിക്കാൻ നമ്മെ സഹായിക്കും. പഴയ ആദത്തിൽനിന്ന് പുതിയ ആദത്തിലേയ്ക്കുള്ള യാത്ര നമുക്ക് ലഭിച്ച ആനുകൂല്യവും നമ്മുടെ ഉത്തരവാദിത്വവുമാണ്. മാധുര്യം നിറഞ്ഞതും എന്നാൽ ക്ഷമയും ത്യാഗവും ആവശ്യപ്പെടുന്ന ആ യാത്ര സന്തോഷപൂർവം നമുക്ക് തുടരാം.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.