Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യൻ വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യൻ വഴി പുനരുത്ഥാനവും ഉണ്ടായി. ആദത്തിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസതുവിൽ എല്ലാവരും പുനർജനിക്കും.’’ ഇതിലൂടെ പാപത്തിന്റെയും മരണത്തിന്റെയും സർവലൗകികതയെയും ക്രിസ്തുപ്രദാനം ചെയ്യുന്ന സാർവത്രിക രക്ഷയെയും അപ്പോസ്തലൻ താരതമ്യം ചെയ്യുന്നു. ഇതേ ആശയം മറ്റു വാക്കുകളിൽ വേറൊരിടത്ത് അദ്ദേഹം പറയുന്നു: “ഒരു മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഒരു മനുഷ്യന്റെ അനുസരണത്താൽ അനേകർ നീതിയുള്ളവരാകുന്നു.’’
മേലുദ്ധരിച്ചത് ഉത്ഭവപാപത്തിന്റെ സംക്രമണത്തെപ്പറ്റിയുള്ള അഞ്ചാം നൂറ്റാണ്ടിലെ ചർച്ചകൾക്ക് ആധാരമായ വിശുദ്ധഗ്രന്ഥഭാഗങ്ങളാണ്. പെലാജിയൂസിന്റെ വാദഗതികൾക്കെതിരെ സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ അടിസ്ഥാനമിട്ടത് ഈ വാക്യങ്ങളിലാണ്. ഉദാഹരണത്തിന് മിലാനിലെ മെത്രാനായിരുന്ന സിംപ്ലിഷ്യാനസിന് വിശുദ്ധ അഗസ്റ്റിൻ എഴുതുന്ന കൃതിയിൽ മേൽപറഞ്ഞ വിശുദ്ധഗ്രന്ഥഭാഗങ്ങളെ ആസ്പദമാക്കി എഴുതുന്നുണ്ട്, എല്ലാ മനുഷ്യരും ആദം ചെയ്ത പാപവും അതിന്റെ ശിക്ഷയും ഏറ്റുവാങ്ങുന്നു എന്ന്. ഉത്ഭവപാപം എന്ന പ്രയോഗം വിശുദ്ധ അഗസ്റ്റിൻ ആദ്യമായി നടത്തുന്നതും ഈ കൃതിയിലാണ്. ആദത്തിന്റെ പാപം കേവലം ഒരു മാതൃക മാത്രമല്ല, വ്യക്തിപരമായി എല്ലാവരും അതിൽ പങ്കുപറ്റുന്നു; അനുകരണത്തിലൂടെയല്ല, പ്രജനനത്തിലൂടെ. സർവമനുഷ്യരും ആ പാപത്തിൽ ഉൾപ്പെടുന്നു.
എന്തായിരുന്നു ആദത്തിന്റെ പാപം? ആദത്തിന്റെ പാപം ദൈവകല്പനയുടെ ലംഘനവും സ്വാതന്ത്യത്തിന്റെ ദുർവിനിയോഗവും ഉൾക്കൊള്ളുന്നു. പാപം വഴി സൃഷ്ടാവിലുള്ള വിശ്വാസത്തെ നിർജീവമക്കിയതും ദൈവത്തെ കൂടാതെ ദൈവത്തെപ്പോലെ ആകാൻ ആഗ്രഹിച്ചതും ആദത്തിന്റെ പാപം തന്നെയാണ്. അതു പാപത്തിലേക്ക് ചാഞ്ഞിരിക്കുന്ന മുറിവേറ്റ പ്രകൃതിയെ മനുഷ്യനു സമ്മാനിച്ചു. അങ്ങനെ ആദ്യമനുഷ്യനെന്ന നിലയിൽ സ്വന്തം പാപം മൂലം ദൈവദത്തമായ ഉത്ഭവവിശുദ്ധിയും നീതിയും നഷ്ടമാക്കി; തനിക്ക് മാത്രമല്ല എല്ലാ മനുഷ്യർക്കും. പൗലോസ് നല്കുന്ന വെളിപാടിന്റെ സാംഗത്യം ഇവിടെ നമ്മൾ മനസിലാക്കുന്നു: “ഒരുവനിലൂടെ പാപവും മരണവും കടന്നുവന്നു.’’ എല്ലാ മനുഷ്യരും അങ്ങനെ പാപത്തിനും മരണത്തിനും അധീനരായി.
എന്നാൽ രക്ഷാകരചരിത്രം മറ്റൊരു സത്യം നമ്മെ ഓർമിപ്പിക്കുന്നു; അത് നിത്യമായ മരണത്തിലേക്കു മനുഷ്യരെ തള്ളി വിടാതിരുന്ന ദൈവത്തിന്റെ കൃപയെക്കുറിച്ചാണ്. പുതിയ ആദത്തിലൂടെ - കർത്താവായ യേശുക്രിസ്തുവിലൂടെ അത് നമുക്കു ലഭ്യമായി. ത്രിത്വത്തിലെ രണ്ടാമത്തെയും നസ്രത്തിലെ യേശുവിൽ മാംസം ധരിച്ച് മനുഷ്യനുമായ വചനം - ലോഗോസ് - മനുഷ്യരെ മരണത്തിന്റെ ശക്തിക്ക് എന്നെന്നേയ്ക്കുമായി വിട്ടുകൊടുത്തില്ല. ഇവിടെയാണ് വിശുദ്ധ പൗലോസിന്റെ വാചകത്തിന്റെ രണ്ടാം ഭാഗം പ്രസക്തമാകുന്നത്: “ഒരു മനുഷ്യൻ വഴി പുനരുത്ഥാനം ഉണ്ടായി.’’
മേൽപറഞ്ഞ വിഷയം കൈകാര്യം ചെയ്ത കാർത്തേജിലെ കൗണ്സിൽ മുതൽ വത്തിക്കാൻ സൂനഹദോസ് വരെ ആദം മൂലം സംഭവിച്ച പാപത്തിന്റെയും മരണത്തിന്റെയും സാർവത്രികതയേയും യേശുവിലൂടെ സർവരും നേടിയെടുത്ത രക്ഷയേയും പുനരുത്ഥാനത്തെയും പഠിപ്പിക്കുന്നുണ്ട്. യേശുക്രിസ്തുവിലൂടെ സംഭവിച്ച രക്ഷാകരചരിത്രത്തിന്റെ വലിപ്പവും മഹത്വവും തിരിച്ചറിഞ്ഞുകൊണ്ടാണ് ചില ചിന്തകർ ആദ്യപാപത്തെ പുണ്യപാപം എന്നു വിളിച്ചത്. ഉദാഹരണത്തിന് മിലാനിലെ മെത്രാനായിരുന്ന വിശുദ്ധ അംബ്രോസ് ആദ്യപാപത്തെ വിശേഷിപ്പിച്ചത് Felix culpa എന്നാണ്. പിന്നീട് വിശുദ്ധരായ അഗസ്റ്റിനും തോമസ് അക്വിനാസും ഈ ആശയത്തെ വിപുലീകരിച്ചു.
എന്തായിരുന്നു ആദ്യത്തെ ആദവും രണ്ടാമത്തെ ആദവും തമ്മിലുള്ള വ്യത്യാസം? ആദ്യത്തെ ആദത്തിന്റെ ജീവിതം ദൈവത്തോടുള്ള No പറച്ചിൽ ആയിരുന്നു; രണ്ടാമത്തെ ആദം അതിനു പരിഹാരം ചെയ്തു - മരണംവരെ കുരിശുമരണംവരെ അനുസരണയുള്ളവനായി തീർന്നുകൊണ്ട്. അങ്ങനെ അവിടുന്നു ഒരു പുതിയ ആരംഭം കുറിച്ചു; മനുഷ്യവംശത്തിന്റെ ചരിത്രം മാറ്റി എഴുതി; സൃഷ്ടിയെ പുതിയ സൃഷ്ടിയാക്കി മാറ്റി. പിതാവിലേക്ക് അനുനിമിഷം അനുദിനം അവിടുന്നു തിരിയുന്നു. “പിതാവേ’ എന്ന വിളിയിൽ യേശുവിന്റെ ജീവിതം മുഴുവൻ നമുക്ക് ഉൾക്കൊള്ളിക്കാം. എല്ലാവരാലും അപമാനിതനായി മരണവേദനയോടെ കുരിശിൽ കിടക്കുന്പോഴും യേശു നോക്കുന്നത് തന്റെ പിതാവിലേക്കാണ്. കുരിശിൽ കിടക്കുന്പോഴുള്ള അവിടുത്തെ പ്രാർഥന, “പിതാവേ, അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല’’ എന്നാണ്. ആദ്യത്തെ ആദം പിതാവിന്റെ സന്നിധിയിൽനിന്ന് ഓടി ഒളിച്ചപ്പോൾ രണ്ടാമത്തെ ആദം മരണത്തിൽപ്പോലും പിതാവിന്റെ കൂടെയാണ്. ആ പ്രാർത്ഥന ആദത്തിനും അവനിൽ നിന്നു പിറന്ന സകല മനുഷ്യർക്കുവേണ്ടി ആയിരുന്നു.
ലൂക്കായുടെ സുവിശേഷത്തിൽ മാത്രമായി രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ കുരിശിൽ കിടന്നുകൊണ്ടുള്ള ഈ പ്രാർത്ഥന ആർക്കുവേണ്ടിയാണ് സുവിശേഷം രചിക്കപ്പെട്ടത് എന്ന ചോദ്യത്തിന്റെയും സുവിശേഷകൻ നല്കുന്ന വംശാവലി വിവരണത്തിന്റെയും പശ്ചാത്തലത്തിൽ ചിന്തിച്ചാൽ മേൽപറഞ്ഞ രക്ഷയുടെ സാർവത്രിക ആശയം കൂടുതൽ വ്യക്തമാകും. അങ്ങനെ കുരിശിൽ കിടന്നുകൊണ്ടുള്ള യേശുവിന്റെ ആദ്യപ്രാർത്ഥനയിൽ അവിടുന്ന് ആരെന്നു വ്യക്തമാക്കുന്നു; അവിടുത്തെ ദൗത്യത്തിന്റെ ലക്ഷ്യം അനാവരണം ചെയ്യുന്നു; അവിടുത്തെ സമർപ്പണത്തിന്റെ സന്നദ്ധത പ്രകാശിപ്പിക്കുന്നു.
വിശുദ്ധ പൗലോസ് നടത്തുന്ന പഴയ ആദവും പുതിയ ആദവും തമ്മിലുള്ള താരതമ്യപഠനം പെസഹാരഹസ്യത്തിന്റെയും അതുവഴി ലഭ്യമായ പ്രസാദവരത്തിന്റെയും സാർവത്രികതയെ വെളിപ്പെടുത്തുന്നു. യേശുക്രിസ്തു പ്രപഞ്ചത്തിന്റെ മുഴുവൻ രക്ഷകനാണ്.
ഉയിർപ്പിന്റെ സുനിശ്ചിതത്വവും വിശുദ്ധ പൗലോസിന്റെ വാക്കുകൾ പ്രഘോഷിക്കുന്നുണ്ട്. ക്രിസ്തുവിൽ എല്ലാവരും പുനർജനിക്കും; അത് സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന പുതിയ ആദത്തിന്റെ സാദൃശ്യം ധരിക്കാൻ നമ്മെ സഹായിക്കും. പഴയ ആദത്തിൽനിന്ന് പുതിയ ആദത്തിലേയ്ക്കുള്ള യാത്ര നമുക്ക് ലഭിച്ച ആനുകൂല്യവും നമ്മുടെ ഉത്തരവാദിത്വവുമാണ്. മാധുര്യം നിറഞ്ഞതും എന്നാൽ ക്ഷമയും ത്യാഗവും ആവശ്യപ്പെടുന്ന ആ യാത്ര സന്തോഷപൂർവം നമുക്ക് തുടരാം.
ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പാട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
നാലിടത്ത് കടുത്ത മത്സരം; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്ഗ്രസ്
സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനകാർക്ക് നോട്ടീസ്
കോൺഗ്രസിന്റെ അവിശ്വാസത്തിന് പിന്തുണ: സിപിഎം അംഗങ്ങളോട് വിശദീകരണം തേടി നേതൃത്വം
Latest News
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പാട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
നാലിടത്ത് കടുത്ത മത്സരം; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്ഗ്രസ്
സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനകാർക്ക് നോട്ടീസ്
കോൺഗ്രസിന്റെ അവിശ്വാസത്തിന് പിന്തുണ: സിപിഎം അംഗങ്ങളോട് വിശദീകരണം തേടി നേതൃത്വം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top