മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ ക്രിസ്തീയജീവിതത്തിന്‍റെ തികഞ്ഞ മാനദണ്ഡവും ദർശനവുമാണ്. സ്വർഗീയപിതാവ് പരിപൂർണനായിരിക്കുന്നതുപോലെ മനുഷ്യൻ പൂർണനായിരിക്കാൻ പുത്രനാൽ നല്കപ്പെട്ട മാർഗങ്ങളാണ് മലയിലെ പ്രസംഗത്തിലെ അഷ്ടസൗഭാഗ്യങ്ങളെ വിവരിക്കുന്ന ഭാഗം. സഭയുടെ ധാർമികജീവിതത്തിന്‍റെ കേന്ദ്രാശയമായും സാമൂഹികപരിവർത്തത്തിനും പരിഷ്കരണത്തിനുമുള്ള പെരുമാറ്റരീതിയായും അതിനെ വ്യാഖ്യാനിക്കാം.

വിശുദ്ധ അഗസ്റ്റിന്‍റെ പ്രസംഗപരന്പരയിലെ അന്പത്തിമൂന്നാം പ്രസംഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ മുകളിൽ പറഞ്ഞ പൊതുവായ നിഗമനങ്ങൾ ക്രൈസ്തവജീവിതത്തിന്‍റെ പ്രശ്നങ്ങളിലേക്കു നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. എന്താണു ലോകത്തിൽ ക്രൈസ്തവജീവിതം അഭിമുഖീകരിക്കുന്ന പ്രശ്നം? അതിപ്രകാരം സുവിശേഷകൻ എഴുതിയിരിക്കുന്നു. ’’ എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാ വിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുന്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.’’

എന്തുകൊണ്ടാണു സൗഭാഗ്യങ്ങൾ പ്രശ്നങ്ങളാകുന്നത് എന്നു കുറച്ചുകൂടി വ്യക്തമാക്കാം. നമുക്കു സുവിശേഷകൻ നല്കുന്ന വിവരണം ശ്രദ്ധിക്കാം. മത്തായി എഴുതിയ സുവിശേഷത്തിന്‍റെ സമാന്തരഭാഗമായ ലൂക്കായുടെ സുവിശേഷത്തിൽ, യേശു സൗഭാഗ്യങ്ങൾ പ്രഖ്യാപിക്കുന്നതിനുമുന്പ് ’’ അവൻ ശിഷ്യരുടെ നേരെ കണ്ണുകളുയർത്തി അരുളിചെയ്തു’’ എന്നെഴുതിയിരിക്കുന്നു. വിശുദ്ധ പൗലോസിന്‍റെ ഒരു വാചകം ഇവിടെ ചേർത്തുവായിക്കണം. കൊറിന്തോസിലെ ജനങ്ങളോട് അദ്ദേഹം പറയുന്നു: ’’ ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡപ്പിക്കപ്പെടുന്നു; എങ്കിലും പരത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല.’’

വിശ്വാസത്തെപ്രതി അപ്പോസ്തലൻ ഈ ലോകത്തു ജീവിച്ച സാഹചര്യത്തെയാണ് ഉദ്ധരണി വ്യക്തമാക്കുന്നത്. കണ്ണുകൾ ഉയർത്തി നോക്കുന്ന യേശു തന്‍റെ മുന്നിൽ നില്ക്കുന്നവരുടെ ജീവിതസാഹചര്യങ്ങൾ മനസിലാക്കി അവർക്കു നല്കുന്ന പ്രതീക്ഷയാണ് അഷ്ടസൗഭാഗ്യങ്ങൾ. ലോകത്തിന്‍റെ വഴികൾ ക്രൈസ്തവർക്കു തടസങ്ങൾ സൃഷ്ടിക്കുന്നു; അവർക്ക് പ്രത്യാശയും ആത്മധൈര്യവും ആവശ്യമാണ്. സഹനങ്ങൾക്കിടയിലും തളരാതിരിക്കാനും ആനന്ദിക്കാനും അപ്പോസ്തലന്മാർക്കും ശിഷ്യന്മാർക്കും സാധിക്കുന്നത് യേശു നല്കുന്ന പ്രത്യാശയും ആത്മധൈര്യവുമാണ്. ഉത്തമവിശ്വാസികൾക്ക് ലോകത്തിലെ അഴിമതിയും അക്രമവും മറ്റു സാമൂഹികതിന്മകളും പ്രശ്നം തന്നെയാണ്. അവിടെ ഇടപെടേണ്ടിവരുന്പോൾ അനുഭവിക്കുന്ന സഹനവും വലുതാണ്. കൂടാതെ സുവിശേഷപ്രഘോഷണത്തിനും ദൈവരാജ്യ വിസ്തൃതിക്കുവേണ്ടിയും അവർ സഹിക്കേണ്ടിവരുന്നത് വലിയ പീഡനങ്ങളാണല്ലോ!

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം അഷ്ടസൗഭാഗ്യത്തെക്കുറിച്ച് എഴുതുന്ന ചിന്ത മേല്പറഞ്ഞ ആശയത്തിന്‍റെ പശ്ചാത്തലത്തിൽ അർഥപൂർണമാകുന്നു:’’ വിശ്വാസികളുടെ വിളിയെ അവ വിശദമാക്കുന്നു; ക്രിസ്തീയ ജീവിതത്തിനു പ്രത്യേകമായ പ്രവൃത്തികളും മനോഭാവങ്ങളും അവ പ്രകാശിപ്പിക്കുന്നു.’’ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ വാക്കുകൾ ഉപയോഗിച്ചാൽ, ’’ അഷ്ടസൗഭാഗ്യങ്ങൾ ശിഷ്യത്വത്തിന്‍റെ അർഥമെന്തെന്ന് വ്യക്തമാക്കുന്നു.’’ കാരണം യേശുവിനെ അനുഗമിക്കാൻ സ്വയം സമർപ്പിക്കുന്ന ശിഷ്യരുടെ ജീവിതത്തിലൂടെയാണ് അഷ്ടസൗഭാഗ്യങ്ങൾ പ്രഖ്യാപിക്കപ്പെടുന്നതും ലക്ഷ്യം കൈവരിക്കുന്നതും. ഇവിടെ വിശുദ്ധ അംബ്രോസിന്‍റെ നിരീക്ഷണം ശ്രദ്ധേയമാണ്. അതായത്, അഷ്ടസൗഭാഗ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഒരു ആധ്യാത്മികതയുണ്ട്. അത് മനുഷ്യന്‍റെ ആത്മാവിനെ സ്പർശിക്കുന്ന അവയുടെ ആന്തരിക സ്വഭാവമാണ്. അതു പിന്തുടരുന്പോൾ വ്യക്തികളിലും സമൂഹത്തിലും പുതുമകൾ സംഭവിക്കുന്നു.


ലോകം ഇന്ന് ഉപഭോഗസംസ്കാത്തിന്‍റെ പിന്നാലെയാണ്.

ഫ്രാൻസിസ് പാപ്പാ പറയുന്നതുപോലെ ആവശ്യത്തിലേറെ വാങ്ങുകയും വലിച്ചെറിയുകയും ചെയ്യുന്ന സംസ്കാരമുള്ളവരായി മാറുന്നു നമ്മൾ. അവിടെ ദാരിദ്യ്രത്തെക്കുറിച്ച് പറയുന്പോഴും പഠിപ്പിക്കുന്പോഴും ഒരാൾ അനുഭവക്കുന്ന ഒറ്റപ്പെടൽ വളരെ വലുതാണ്. എന്നാൽ അവർ ഭാഗ്യവാന്മാരാണ് , എന്തെന്നാൽ അവർക്കു ദൈവികവും സ്വർഗീയവുമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കുന്നു. ശാന്തത കാരിരുന്പുപോലെ ശക്തവും തൂവൽപോലെ മൃദുലവുമാണ്. എന്നാൽ, പല്ലിനുപകരം തലയെടുക്കുന്ന ഈ കാലഘട്ടത്തിൽ ശാന്തത ബലഹീനതയായി ചിത്രീകരിക്കപ്പെടുന്നു. ശാന്തശീലർ ഭാഗ്യവാന്മാർതന്നെ. കാരണം ഭൂമിയെ അവർ കീഴടക്കുന്പോൾ ആ പുണ്യമില്ലാത്തവരെ ഭൂമി വിഴുങ്ങുന്നു. എത്ര ലഭിച്ചാലും മതിവരാത്തതും ഒന്നിലും തൃപ്തി കണ്ടെത്താൻ പറ്റാത്തതുമായ മനുഷ്യരുടെ സമൂഹത്തിൽ കരയുന്നവർ ഭാഗ്യവാന്മാരാണ്, കാരണം ഇല്ലായ്മയെയും കുറവിനെയും അവർ സന്പന്നതയായി കാണുന്നു.

വിശുദ്ധ അഗസ്റ്റിന്‍റെ സാഹിത്യശേഖരത്തിൽ പല സ്ഥലങ്ങളിലായി കാണുന്ന രണ്ടു ലത്തീൻ പദങ്ങളാണ് uti യും frui യും. വിവിധ സാഹചര്യങ്ങളിൽ വിവിധ രീതിയിൽ ഇവ ഉപയോഗിക്കപ്പെട്ടിരിക്കുന്നുവെങ്കിലും നമ്മുടെ ചിന്തകൾക്ക് അനുയോജ്യമായ രീതിയിൽ അവയെ ഉപയോഗിച്ചാൽ ആദ്യത്തേത് ഒരു വസ്തുവിന്‍റെ ഉപയോഗത്തെക്കുറിച്ചും രണ്ടാമത്തേത് അതു നല്കുന്ന ഫലത്തെക്കുറിച്ചുമാണ്. വിശുദ്ധന്‍റെ മനോഭാവം ഉൾക്കൊണ്ടുകൊണ്ടു പറഞ്ഞാൽ എല്ലാ വസ്തുക്കളും ഉപയോഗപ്രദങ്ങളാണ്, എന്നാൽ എല്ലാം ഫലപ്രദങ്ങളല്ല. ഫലപ്രദമായവ ഉപയോഗിക്കാൻ അദ്ദേഹം ഉപദേശിക്കുന്നു. ജീവിതത്തിൽ സന്പന്നരായിരിക്കാൻ ഈ രണ്ടു പദങ്ങളും അവയുടെ അർഥവ്യാപ്തിയും ഓർത്തിരിക്കുന്നതു നല്ലതാണ്.

ശരീരത്തെയും ശാരീരികകാര്യങ്ങളെയും പ്രധാന ചർച്ചാവിഷയമാക്കുന്ന ഈ കാലയളവിൽ ഹൃദയശുദ്ധിയും, പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരും പിന്നോക്കക്കാർ എന്നും പിന്നോക്കക്കാരുമാകുകയും ചെയ്യുന്പോൾ കരുണയും നീതിയും സമാധാനവും പ്രസംഗങ്ങളിലും പേപ്പറുകളിലുമായി ചുരുങ്ങുന്നത് യഥാർഥ വിശ്വാസിക്കു വലിയ സഹനം തന്നെയാണ്. ഇവിടെയാണ് മുകളിൽ പറഞ്ഞ ആശയങ്ങളുടെ പ്രാധാന്യം. അഷ്ടസൗഭാഗ്യം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതു സ്ഥാപിക്കാനുള്ള ഉദ്യമത്തിൽ തളരാൻ പാടില്ല; എന്തെന്നാൽ അതു സൗഭാഗ്യങ്ങളായി വ്യക്തികളിലും സമൂഹത്തിലും രൂപപ്പെടും. അതുകൊണ്ടാണ് യേശു പറഞ്ഞത്: ’’ എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാ വിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുന്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.’’
ക്രിസ്തുവിന്‍റെ വാക്കും ജീവിതവും നമുക്കു ശക്തിയും മാതൃകയുമാകട്ടെ!.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.