ആത്മാവ് നയിക്കട്ടെ!
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും അന്ത്രയോസിനെയും കണ്ടു. അവിടുന്ന് അവരോടു പറഞ്ഞു, ’’എന്നെ അനുഗമിക്കുക.’’ അതുകേട്ട മാത്രയിൽ അവർ വലകൾ ഉപേക്ഷിച്ച് അവനെ അനുഗമിച്ചു. യേശു മുന്നോട്ടുപോകുന്പോൾ യാക്കോബിനെയും യോഹന്നാനെയും കാണുന്നു. അവർ അവരുടെ പിതാവിനോടൊത്തു വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു; തത്ക്ഷണം അവർ വഞ്ചി ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ചു. വഞ്ചിയും വലയും ഉപേക്ഷിച്ച് അവർ യേശുവിനോടൊപ്പം നടന്നത് ഒന്നോ രണ്ടോ ദിവസങ്ങളല്ല; നീണ്ട മൂന്നു വർഷങ്ങളായിരുന്നു. എന്നാൽ, ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമല്ല അവരുടെ ജീവിതത്തിൽ സംഭവിച്ചത്.

ഒരിക്കൽ ശിഷ്യന്മാർ ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. പത്രോസ് അവരോടു പറഞ്ഞു: ’’ഞാൻ മീൻ പിടിക്കാൻ പോകുകയാണ്.’’അവർ അവനോടു നിരുത്സാഹത്തിന്‍റെ വാക്കുകളല്ല പറഞ്ഞത്, മറിച്ച് ’’ഞങ്ങളും നിന്നോടുകൂടെ വരുന്നു’’ എന്നാണ്. മൂന്നു വർഷങ്ങൾക്കുമുന്പ് ഉപേക്ഷിച്ച വലയെയും വഞ്ചിയെയും അവർ പൊടിതട്ടി എടുത്തു. സുവിശേഷങ്ങളുടെ ആദ്യഭാഗത്ത് എല്ലാം ഉപേക്ഷിച്ചു എന്നു വിശേഷിപ്പിക്കപ്പെട്ടവർ അവസാനഭാഗത്ത് എത്തുന്പോൾ പഴയ ജീവിതസാഹചര്യങ്ങളിലേയ്ക്കും തൊഴിൽ മേഖലയിലേയ്ക്കും തിരിച്ചുപോകുന്നു. ’’കലപ്പയിൽ കൈ വച്ചതിനുശേഷം തിരിഞ്ഞു നോക്കരുത് ’’ എന്നു ഗുരുവിന്‍റെ അധരങ്ങളിൽനിന്ന് അവർ കേട്ടതാണ്. എന്നാൽ ജീവിതംവച്ചു കളിക്കാൻ അവർ തയാറായില്ല. ജീവിതത്തിന്‍റെ ഓരോരോ അവസ്ഥകൾ!

എന്നാൽ, നടപടിപുസ്തകത്തിലേക്കു ശ്രദ്ധ തിരിക്കുന്പോൾ പത്രോസിന്‍റെയും കൂട്ടരുടെയും മറ്റൊരു മുഖം വെളിപ്പെടുന്നു. പത്രോസ് മറ്റു പതിനൊന്നുപേരോടൊപ്പം എഴുന്നേറ്റുനിന്ന് യഹൂദജനങ്ങളോട് യേശുവിനെപ്പറ്റി പ്രസംഗിക്കുന്നു. എന്തൊരു ധീരത! വിശുദ്ധ ലൂക്കാ എഴുതുന്നു: ’’ആ ദിവസം തന്നെ മൂവായിരത്തോളം ആളുകൾ അവരോടു ചേർന്നു.’’ മൂവായിരം എന്ന എണ്ണമല്ല; പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യമാണ് പ്രധാനപ്പെട്ടതും എടുത്തു പറയേണ്ടതും. എന്താണ് ഇവർക്കു സംഭവിച്ചത്? യോഹന്നാന്‍റെ സുവിശേഷത്തിലെ യേശു ശിഷ്യന്മാരോടു പറഞ്ഞ വാക്യമാണ് മനസിലേക്കു വരുന്നത്: ’’എന്‍റെ നാമത്തിൽ പിതാവ് അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം അനുസ്മരിപ്പിക്കുകയും ചെയ്യും’’.

പരിശുദ്ധാത്മാവിനാൽ സ്നാനമേറ്റ അപ്പോസ്തലന്മാരിൽ വന്ന ആന്തരിക മാറ്റം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. പെന്തക്കോസ്ത അനുഭവത്തിനു മുന്പും പിന്പും ഉള്ള അപ്പോസ്തലന്മാർ! എന്തൊരു മാറ്റം! ’’പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നുകഴിയുന്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജെറുസലെമിലും യൂദയാ മുഴുവനിലും സമറിയായിലും ഭൂമിയുടെ അതിർത്തികൾവരെയും നിങ്ങൾ എനിക്കു സാക്ഷികൾ ആയിരിക്കുകയും ചെയ്യും’’ എന്ന തിരുവചനത്തിന്‍റെ പൂർത്തീകരണം അവരിൽ കാണുന്നു. അന്നാണു വഞ്ചിയും വലയും അവർ ഉപേക്ഷിച്ചത്. പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം അപ്പോസ്തലന്മാരിൽ പ്രദാനം ചെയ്ത പ്രചോദനം ഇന്നും തുടരുന്നു, അതു തുടർന്നുകൊണ്ടേയിരിക്കും.


സഭയുടെ ജീവിതത്തിലുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തെക്കുറിച്ച് അവൾ എന്നും ബോധ്യമുള്ളവൾ ആയിരുന്നു എന്നു പഠനങ്ങൾ തെളിയിക്കുന്നു. ലിയോണ്‍സിലെ വിശുദ്ധ ഇറനേവൂസ് ഇങ്ങനെ പഠിപ്പിക്കുന്നു: ’’സുവിശേഷവും ജീവന്‍റെ ആത്മാവുമാണ് സഭയെ താങ്ങിനിർത്തുന്ന തൂണും പിൻബലവും.’’ ഒരാലയത്തിലെന്നപോലെ പരിശുദ്ധാത്മാവ് സഭയിൽ വസിച്ചുകൊണ്ട് അവളെ നിരന്തരം വിശുദ്ധീകരിക്കുകയും സത്യത്തിന്‍റെ പൂർണതയിലേക്കു നയിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ലെയോ പതിമൂന്നാമൻ പാപ്പായെ അനുകരിച്ച് വിശുദ്ധ ജോണ്‍പോൾ രണ്ടാമൻ പാപ്പാ പഠിപ്പിച്ചത്, ’’യേശുക്രിസ്തു സഭയുടെ ശിരസാണെങ്കിൽ പരിശുദ്ധാത്മാവ് സഭയുടെ പ്രാണൻ ആകുന്നു’’ എന്ന്.

ഓരോ വിശ്വാസിയും പരിശുദ്ധാത്മാവിന്‍റെ ആലയങ്ങളാണെന്നു പാരന്പര്യം പഠിപ്പിക്കുന്നു. ജ്ഞാനസ്നാനമെന്ന കൂദാശയിലൂടെ പരിശുദ്ധാത്മാവിനെ ധരിച്ചവർ സ്ഥൈര്യലേപനമെന്ന കൂദാശയിലൂടെ പരിശുദ്ധാത്മാവിനെ സവിശേഷമായി സ്വീകരിക്കുന്നു. അങ്ങനെ ജ്ഞാനസ്നാനം മനുഷ്യാത്മാവിൽ വിതച്ച പരിശുദ്ധാത്മാവാകുന്ന വിത്തിനെ സ്ഥൈര്യലേപനം പൂർണതയിലേയ്ക്കു വളർത്തി വിശ്വാസികളുടെ ബന്ധങ്ങൾക്കും ദൗത്യനിർവഹണത്തിനും പുതിയ അർഥവും മാനവും നല്കുന്നു. തിരുസഭയെക്കുറിച്ചു പ്രമാണരേഖ ഉദ്ബോധിപ്പിക്കുന്നു: ’’സ്ഥൈര്യലേപനമെന്ന കൂദാശയാൽ സഭയുമായി ഗാഢബന്ധം പ്രാപിക്കുന്ന അവർ പരിശുദ്ധാത്മാവിൽനിന്നു പ്രത്യേക ശക്തി കൈക്കൊണ്ട് അനുഗ്രഹീതരായിത്തീരുന്നു. അതുകൊണ്ട് യഥാർത്ഥ സാക്ഷികളെന്ന നിലയ്ക്കു വാക്കാലും പ്രവൃത്തിയാലും വിശ്വാസം പ്രചരിപ്പിക്കാനും സംരക്ഷിക്കാനും അവർ ഗൗരവപൂർവം ബാധ്യസ്ഥരാകുന്നു.’’

പത്രോസും കൂട്ടരും പഴയ വഞ്ചിയും വലയും തേടിപ്പോയത് എല്ലാ കാലങ്ങളിലുമുള്ള മനുഷ്യരുടെയും നമ്മുടെയും സ്വഭാവത്തെ കാണിക്കുന്നു. ഭയപ്പെടേണ്ട! അവിടുത്തെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്‍റെ അഭിഷേകം പുതിയ പ്രവർത്തന വഴികൾ തുറന്നു നല്കുന്നു. വിശുദ്ധ അഗസ്റ്റിനോടു ചേർന്ന് നമുക്കു പ്രാർത്ഥിക്കാം: ’’പരിശുദ്ധാത്മാവേ എന്നിലെ ശ്വാസമായാലും എന്‍റെ ചിന്തകൾ വിശുദ്ധീകരിക്കപ്പെടട്ടെ; പരിശുദ്ധാത്മാവേ എന്നിൽ ചലനമുളവാക്കിയാലും, എന്‍റെ പ്രവർത്തനങ്ങൾ വിശുദ്ധീകരിക്കപ്പെടട്ടെ; പരിശുദ്ധാത്മാവേ എന്‍റെ ഹൃദയത്തെ അങ്ങിലേയ്ക്ക് അടുപ്പിച്ചാലും, ഞാൻ വിശുദ്ധമായവയെ സ്നേഹിക്കട്ടെ; എന്നെ ശക്തീകരിച്ചാലും, വിശുദ്ധമായവയെ ഞാൻ ആശ്ലേഷിക്കട്ടെ; എന്നെ പരിരക്ഷിച്ചാലും, ഞാൻ എപ്പോഴും നിർമലനായിരിക്കട്ടെ!’’

സ്ഥൈര്യലേപനകൂദാശയുടെ ഉത്തരവാദിത്വങ്ങൾ കൂടുതലായി നിർവഹിക്കുന്ന നല്ല ദിനങ്ങൾ നമുക്കു പരസ്പരം ആശംസിക്കാം!

ജറുസലം തീർത്ഥാടനം-23 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.