ഭക്ഷണമേശയിലെ യോഗ്യത
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി

പന്ത്രണ്ടുപേരിൽ ഒരുവനും ഒറ്റുകാരനുമായ യൂദാസ് അന്ത്യ അത്താഴസമയത്ത് യേശുവിനോടൊപ്പം ഉണ്ടായിരുന്നു. സുവിശേഷകനായ യോഹന്നാൻ അതു രേഖപ്പെടുത്തുന്നുണ്ട്: ’’ അപ്പക്കഷണം സ്വീകരിച്ചതിനുശേഷം തുടർന്ന് സാത്താൻ അവനിൽ പ്രവേശിച്ചു.’’ യേശുവിന്‍റെ മേശയിൽനിന്ന് അപ്പം വാങ്ങി ഭക്ഷിച്ച യൂദാസിൽ അപ്പത്തോടൊപ്പം പിശാച് എങ്ങനെ കയറിക്കൂടി എന്നതു പലപ്പോഴും പലർക്കും ആശയക്കുഴപ്പത്തിനു വക നല്കിയിട്ടുണ്ട്. അതിനാൽ യേശുക്രിസ്തുവിന്‍റെ തിരുശരീരമായ പരിശുദ്ധ കുർബാന യൂദാസ് സ്വീകരിച്ചോ ഇല്ലയോ എന്ന ചോദ്യവും ചർച്ചയും സഭാപിതാക്കന്മാരുടെ കാലം മുതൽ ശക്തമായിരുന്നു. സുവിശേഷങ്ങൾ താരതമ്യപ്പെടുത്തിയാൽ സംശയത്തിനു വകയുണ്ടുതാനും.

എന്നാൽ, വിശുദ്ധ ലൂക്കായുടെ സുവിശേഷം അനുസരിച്ച് യേശു കൗദാശികമായ തന്‍റെ ശരീരരക്തങ്ങൾ യൂദാസു കൂടി സന്നിഹിതനായിരുന്ന അവസരത്തിൽ എല്ലാ ശിഷ്യന്മാർക്കും നല്കിയെന്നാണ്. വിശുദ്ധരായ അഗസ്റ്റിന്‍റെയും തോമസ് അക്വിനാസിന്‍റെയും ദൈവശാസ്ത്ര നിലപാടുകൾ ലൂക്കാ സുവിശേഷത്തോടു ചേർന്നുപോകുന്നതാണ്; അതുതന്നെയാണു നമ്മുടെ നിലപാടും. ദൈവശാസ്ത്രപഠനകാലം മുതൽ എന്‍റെ മനസിൽ തോന്നിയ സംശയത്തിനു പിന്നീട് ഉപരിപഠനകാലത്ത് ഉത്തരം ലഭിച്ചതും ഇവരുടെ കൃതികളിൽ നിന്നാണ്. വിശുദ്ധ പൗലോസ് കൊറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിലെ വാക്കുകൾ അതിന് അടിസ്ഥാനമാകുന്നു: “തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കർത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽനിന്ന് പാനം ചെയ്യുകയും ചെയ്താൽ അവൻ കർത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാൽ ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽനിന്നു പാനം ചെയ്യുകയും ചെയ്യട്ടെ.’’

കർത്താവായ യേശുക്രിസ്തുവിന്‍റെ ശരീരം വിവേചനം കൂടാതെ മറ്റു ഭക്ഷണപദാർഥങ്ങളെപ്പോലെ സ്വീകരിക്കാൻ പാടില്ല എന്നർഥം പൗലോസിന്‍റെ വാക്കുകൾക്ക്. വിശുദ്ധ അഗസ്റ്റിൻ എഴുതുന്നു: ’’പാപാവസ്ഥയിൽ ആയിരിക്കുന്പോൾ നന്മ തന്നെയായ അവിടുത്തെ സ്വീകരിക്കാൻ നാം എത്രമാത്രം ഭയപ്പെടണം എന്നു സൂചിപ്പിക്കുകയാണ് അവിടുന്ന്. നല്കുന്ന വസ്തുവിന്‍റെ സ്വഭാവമല്ല, സ്വീകരിക്കുന്ന വ്യക്തിയുടെ സ്വഭാവമനുസരിച്ചു നന്മ ചിലപ്പോൾ അപകടകരമായും തിന്മ ചിലപ്പോൾ പ്രയോജനപ്രദമായും തീരും.’’ യൂദാസിന് അതാണു സംഭവിച്ചത്. വലിയ ദുഷ്ടത നേരത്തേതന്നെ അവനിൽ കുടികൊണ്ടിരുന്നു എന്നുവേണം മനസിലാക്കാൻ.

കൊറിന്തോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിലേക്കു നമുക്ക് ഒരിക്കൽക്കൂടി ശ്രദ്ധ തിരിക്കാം. പുതിയ ഉടന്പടിയെക്കുറിച്ചും അതിൽ പങ്കുചേരാൻ ഉണ്ടാകേണ്ട മാനസികവും ആന്തരികവുമായ ഒരുക്കത്തെക്കുറിച്ചും പറയുന്നതിനുമുന്പ് വിശുദ്ധ പൗലോസ് അത്താഴവിരുന്നിലെ ഭിന്നിപ്പിനെക്കുറിച്ച് എഴുതുന്നു: “നിങ്ങൾ ഒന്നിച്ചുകൂടുന്പോൾ കർത്താവിന്‍റെ അത്താഴമല്ല നിങ്ങൾ ഭക്ഷിക്കുന്നത്. കാരണം ഓരോരുത്തരും നേരത്തെതന്നെ സ്വന്തം ഭക്ഷണം കഴിക്കുന്നു. തൽഫലമായി ഒരുവൻ വിശന്നും അപരൻ കുടിച്ച് ഉന്മത്തനായും ഇരിക്കുന്നു.’’ കർത്താവിന്‍റെ അത്താഴം നമ്മെ ദൈവത്തിലേക്കും മനുഷ്യരിലേക്കും അടുപ്പിക്കുന്ന ഐക്യത്തിന്‍റെ അടയാളമാണെന്ന സത്യത്തെ മറക്കുന്ന മനോഭാവത്തെയാണ് പൗലോസ് ഇവിടെ വിമർശിക്കുന്നത്.



ഡിഡാക്കെ എന്ന ആദ്യകാല കൃതി മുതൽ പരിശുദ്ധ കുർബാന തിരുസഭയിൽ വിശ്വാസികളെ ഐക്യപ്പെടുത്തുന്നു എന്ന ആശയം കാണാം. ഡിഡാക്കെ എഴുതുന്നു: “മുറിക്കപ്പെട്ട ഈ അപ്പം മലമുകളിൽ ചിതറപ്പെട്ടു കിടക്കുകയും ശേഖരിക്കപ്പെട്ടു കഴിഞ്ഞപ്പോൾ ഒന്നായിത്തീരുകയും ചെയ്തതുപോലെ നിന്‍റെ രാജ്യത്തിലേക്കു ഭൂമിയുടെ അതിർത്തികളിൽനിന്നു നിന്‍റെ സഭ ശേഖരിക്കപ്പെട്ടിരിക്കുന്നു.’’ കാർത്തേജിലെ മെത്രാനായിരുന്ന വിശുദ്ധ സിപ്രിയാൻ തിരുസഭയെ വർണിക്കാൻ പ്രയോജനപ്പെടുത്തുന്ന ഗോതന്പുമണിയുടെയും അപ്പത്തിന്‍റെയും ഉപമ ഇവിടെ എടുത്തുപറയാവുന്നതാണ്. നമുക്കു വളരെ സുപരിചിതമാണല്ലോ ഈ ഉപമ. ഓരോ ഗോതന്പ് അപ്പത്തിന്‍റെയും പിന്നിൽ അനേകം ഗോതന്പുമണികളുടെ ചരിത്രമുണ്ട്; അവയുടെ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥയുണ്ട്. ഒന്നായിത്തീരാൻ അവ സമർപ്പിക്കുന്നതുപോലെ ഓരോ ക്രിസ്ത്യാനിയും ഐക്യത്തിനുവേണ്ടി പരിശ്രമിക്കേണ്ടതാണ്. പരിശുദ്ധ കുർബാന അതിനായി വിശ്വാസികളെ നിർബന്ധിക്കുന്നു എന്ന് അദ്ദേഹം പറയുന്നു.

“വണക്കത്തിന്‍റെ രഹസ്യം, ഐക്യത്തിന്‍റെ അടയാളം, സ്നേഹത്തിന്‍റെ ബന്ധം’’ എന്നു പരിശുദ്ധ കുർബാനയെ വാഴ്ത്തിക്കൊണ്ടു വിശുദ്ധ അഗസ്റ്റിൻ എഴുതുന്പോഴും ഐക്യമെന്ന ആശയത്തിനാണ് ഉൗന്നൽ നല്കുന്നത്. തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ ഉദ്ബോധിപ്പിക്കുന്നു: “ദിവ്യകാരുണ്യമെന്ന കൂദാശയിലെ അപ്പത്തിൽ, ക്രിസ്തുവിൽ ഏക ശരീരമായിരിക്കുന്ന വിശ്വാസികളുടെ ഐക്യം പ്രകടമാക്കുകയും ഉളവാക്കുകയും ചെയ്യുന്നു.’’ അങ്ങനെ പരിശുദ്ധ കുർബാനയുടെ സമുന്നതമായ ലക്ഷ്യം സഭയാകുന്ന മൗതികശരീരത്തിന്‍റെ ഐക്യമാണെന്ന ആശയം ആധുനികസഭയും പഠിപ്പിക്കുന്നു. അപ്പം ഒന്നല്ലേയുള്ളൂ; അതിനാൽ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്; കാരണം ഒരേ അപ്പത്തിൽ നാം ഭാഗഭാക്കാകുന്നു.

സ്വർഗീയ ജറുസലമിലേക്കുള്ള നമ്മുടെ തീർഥാടനത്തിൽ ആത്മാവിനെ സുഖപ്പെടുത്തുന്ന, പോഷിപ്പിക്കുന്ന ദിവ്യമായ ഒൗഷധവും ഭക്ഷണവുമാണ് കർത്താവിന്‍റെ ശരീരവും രക്തവും. അതു വാഴ്ത്തി വിഭജിച്ചു നമുക്കായി നല്കുന്ന ബലിവേദിയെ അനുദിനം യോഗ്യതയോടെ സമീപിക്കാം. യൂദാസ് ഒഴികെ മറ്റെല്ലാ അപ്പോസ്തലന്മാരിലും അവിടുത്തെ ശരീരരക്തങ്ങൾ സൃഷ്ടിച്ച ഫലങ്ങൾ നമ്മിലും അനുഭവവേദ്യമാകട്ടെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.