പുതിയ നിയമവും പുതിയ കാലവും
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ’’കർത്താവേ അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയയ്ക്കണമേ! എന്തെന്നാൽ, സകലജനതകൾക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകൾ കണ്ടു കഴിഞ്ഞു. അതു വിജാതീയർക്കു വെളിപാടിന്‍റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രയേലിന്‍റെ മഹിമയുമാണ്.’’ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ വായിക്കുന്ന ഈ ഭാഗം യേശുവിൽ പ്രതീക്ഷയും കാത്തിരിപ്പും നിറവേറുന്നു എന്ന ആശയത്തിലേയ്ക്കു നയിക്കുന്നു.

പഴയതുമാറി പുതിയതു വന്നു. മനുഷ്യനിർമിത വസ്തുക്കളിൽ എഴുതിയ പഴയകല്പനയുടെ സ്ഥാനത്ത് ഹൃദയത്തിൽ എഴുതിയ സ്നേഹത്തിന്‍റെ പുതിയ നിയമം നിലവിൽവന്നു; പഴയ ഉടന്പടിയെ പൂർത്തീകരിച്ചുകൊണ്ട് പുതിയ ഉടന്പടിയും. ശിമയോന്‍റെ വാക്കുകളെ അന്വർത്ഥമാക്കിക്കൊണ്ട് യേശുവിന്‍റെ പെസഹാരഹസ്യം പുതിയനിയമത്തിനും കാലത്തിനും വഴിയൊരുക്കി. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വായിക്കുന്ന യേശുവിന്‍റെ മരണസമയത്തെ സംഭവിവികാസങ്ങളിൽ ദേവാലയത്തിലെ തിരശീല മുകൾ മുതൽ താഴെവരെ രണ്ടായി കീറുന്ന വിവരണം പുതിയ നിയമത്തിന്‍റെയും പുതിയ കാലത്തിന്‍റെയും അടയാളമാണ്. ക്രിസ്തുവിൽ എല്ലാം പുതിയതായി; എല്ലാം ക്രിസ്തുവിൽ നവീകരിക്കപ്പെട്ടിരിക്കുന്നു.

യേശുവിന്‍റെ കാലത്ത് ജറുസലം ദേവാലയം യഹൂദവിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും കേന്ദ്രമായിരുന്നു. അവിടെയാണു മോശയുടെ നിയമപ്രകാരം ബലിയർപ്പിക്കപ്പെട്ടിരുന്നത്. പുറത്തെ കൂടാരം വിശുദ്ധസ്ഥലമെന്നും രണ്ടാം വിരിക്കകത്തുള്ള കൂടാരം അതിവിശുദ്ധസ്ഥലമെന്നും വിളിക്കപ്പെട്ടിരുന്നു. അതിവിശുദ്ധസ്ഥലത്ത് ആണ്ടിൽ ഒരു പ്രാവശ്യം മാത്രം മഹാപുരോഹിതൻ പ്രവേശിക്കുകയും ജനങ്ങളുടെ പാപപരിഹാരാർഥം ബലിയർപ്പിക്കുകയുംചെയ്തു. ’’നിന്‍റെ അകൃത്യങ്ങൾ നിന്നെയും ദൈവത്തെയും തമ്മിൽ അകറ്റിയിരിക്കുന്നു’’ എന്ന ഏശയ്യായുടെ പ്രവചനം ഇവിടെ ഓർക്കാവുന്നതാണ്. ദൈവം വസിച്ചിരുന്ന അതിവിശുദ്ധ സ്ഥലത്തെയും മനുഷ്യരെയും വേർതിരിച്ചിരുന്ന നീണ്ട തിരശീല യേശുവിന്‍റെ മരണസമയത്ത് രണ്ടായി കീറി. ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നതുപോലെ തിരശീലയ്ക്ക് അറുപതടി ഉയരവും മുപ്പതടി വീതിയും നാല് ഇഞ്ച് കനവുമുണ്ടായിരുന്നു. ആ തിരശീല രണ്ടായി കീറപ്പെടുന്നു; അതു ദൈവത്തിന്‍റെ പ്രവൃത്തിയായിരുന്നു.

എന്താണ് തിരശീല രണ്ടായി കീറുന്നതിന്‍റെ പ്രതീകാത്മകാർഥം? നമ്മൾ ആദ്യഖണ്ഡികയിൽ പറഞ്ഞതുതന്നെയാണ് അതിന്‍റെ അർഥം. യേശുവിന്‍റെ ബലി പാപപരിഹാരത്തിനായി സ്വീകരിക്കപ്പെട്ടിരിക്കുന്നു; ഇനി മറ്റൊരു ബലിയുടെ ആവശ്യമില്ല. പാപപരിഹാരത്തിനായി പഴയ നിയമങ്ങളിൽ അർപ്പിച്ചിരുന്ന എല്ലാ ബലികളും യേശുവിന്‍റെ ബലിയിൽ പൂർണമായിരിക്കുന്നു. അങ്ങനെ ദൈവവും മനുഷ്യനുമായി അനുരഞ്ജനം സാധിച്ചിരിക്കുന്നു; ദൈവവും മനുഷ്യനും തമ്മിലുള്ള ശത്രുത നിത്യമായി അവസാനിച്ചിരിക്കുന്നു;അതിവിശുദ്ധ സ്ഥലത്തേക്കുള്ള മാർഗം എല്ലാവർക്കുമായി തുറക്കപ്പെട്ടിരിക്കുന്നു. ദേവാലയത്തിലെ തിരശീലയും മറ്റു കാര്യങ്ങളും വരാനിരുന്നവയുടെ നിഴൽ മാത്രമായിരുന്നു; അവയെല്ലാം ക്രിസ്തുവിലേക്ക് വിരൽചൂണ്ടുന്നവയായിരുന്നു; ക്രിസ്തുവിനോടുകൂടെ എല്ലാം പുതുതായി തീർന്നിരിക്കന്നു. പുതിയ ഉടന്പടി നിലവിൽ വരികയും പിതാവിലേയ്ക്കുള്ള ഏകമാർഗം യേശുക്രിസ്തു മാത്രവുമായി. അവിടുന്നു തന്നെ പറഞ്ഞിട്ടുണ്ടല്ലോ, ’’ഞാനാകുന്നു വഴി’’ എന്ന്.


ക്രിസ്തുവാണ് ഇനി പ്രധാന പുരോഹിതൻ; നമ്മൾ അവിടുത്തെ പൗരോഹിത്യത്തിൽ പങ്കുപറ്റുന്നു. ’’പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വർഗത്തിന്‍റെയും ഭൂമിയുടെയും കർത്താവുമായ ദൈവം മനുഷ്യനിർമിതമായ ആലയങ്ങളിലല്ല വസിക്കുന്നത്’’ എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്‍റെ പ്രസംഗഭാഗം ഇവിടെ സ്മരണീയമാണ്. ക്രിസ്തുവിനുശേഷം എഴുപതാം ആണ്ടിൽ ദേവാലയം നശിപ്പിക്കപ്പെടുകയും ചെയ്തുവല്ലോ!

ഇസ്രയേലിന്‍റെ വിളിയെ യേശു പൂർണമായി നിറവേറ്റുന്നതിനാൽ മധ്യസ്ഥൻ ഏകനായിരിക്കുന്നതുപോലെ വഴിയും ഒന്നുമാത്രം- യേശുക്രിസ്തു. അവിടുന്നു സഭയാകുന്ന തന്‍റെ ശരീരത്തിലൂടെ നമ്മുടെ ഇടയിൽസന്നിഹിതനാകുന്നു. അതിനാൽ സഭയെക്കുറിച്ചുള്ള ദർശനവും ഇവിടെ പ്രസക്തമാണ്. സഭ പഴയ ഉടന്പടിയിൽ ഒരുക്കപ്പെട്ടു; പഴയത് പുതിയതിൽ പൂർത്തിയാകുന്നു. അലക്സാണ്ട്രിയായിലെ ചിന്തകനായ ക്ലമന്‍റ് എഴുതുന്നു: ’’ദൈവത്തിന്‍റെ ഇച്ഛയാണ് സൃഷ്ടി; അതിനെ ലോകമെന്നുവിളിക്കുന്നു. അതുപോലെ അവിടുത്തെ ഉദ്ദേശ്യമാണ് മനുഷ്യരക്ഷ. അതു സഭ എന്നു വിളിക്കപ്പെടുന്നു.’’ മിലാനിലെ മെത്രാനായിരുന്ന വിശുദ്ധ അംബ്രോസ് പറയുന്നുണ്ട്, ’’ഉറങ്ങുന്ന ആദത്തിൽനിന്ന് ഹവ്വായെ രൂപപ്പെടുത്തിയതുപോലെ കുരിശിൽ തറയ്ക്കപ്പെട്ട യേശുവിന്‍റെ പാർശ്വത്തിൽനിന്ന് സഭ രൂപപ്പെട്ടു.’’ അങ്ങനെ ഹവ്വ ആദത്തിനെന്നതുപോലെ, യേശുവിനു സഭ വധുവായിരിക്കുന്നു. ദൈവം പ്രദാനം ചെയ്യുന്ന രക്ഷയും കൃപയും ലോകത്തിലേക്ക് ഒഴുകുന്ന മാർഗം സഭയാകുന്നു.

വിശുദ്ധ അഗസ്റ്റിന്‍റെ സഭയെക്കുറിച്ചുള്ള ദർശനം നിയമം നല്കപ്പെടുന്നതിനുമുന്പ് (ante legem) , നിയമത്തിന്‍റെ കാലഘട്ടത്തിൽ (in lege), കൃപയുടെ കാലഘട്ടം (tempus gratiae) എന്നീ തലങ്ങൾ ഉൾക്കൊള്ളുന്നു. ദൈവത്തിന്‍റെ പരിപാലനയിൽ മനുഷ്യരക്ഷയ്ക്കായി രൂപീകരിക്കപ്പെട്ട സഭയുടെ ഒരുക്കം പഴയനിയമത്തിനും അപ്പുറത്തേക്ക് നീളുന്നു എന്നും സഭ എല്ലാക്കാലത്തിലുമുണ്ടായിരുന്നു എന്നുമർഥം. ശിശുവിനെ കൈയിലെടുത്തുകൊണ്ട് സകല മനുഷ്യർക്കുംവേണ്ടിയുള്ള രക്ഷ ഞാൻ കണ്ടിരിക്കുന്നു എന്നു ശിമയോൻ പറയുന്നതിന്‍റെ അർഥവ്യാപ്തി വിശുദ്ധ അഗസ്റ്റിന്‍റെ ദർശനത്തിൽ പൂർണമാകുന്നു. യേശുക്രിസ്തുവിനോടുകൂടെ കൃപയുടെ കാലഘട്ടം ആരംഭിച്ചിരിക്കുന്നു. നമ്മൾ അതിന്‍റെ ഗുണം അനുഭവിക്കുന്നവരാണ്. അത് അനുഭവിക്കുന്നതോടൊപ്പം എല്ലാവരിലേക്കും പകർന്നു നല്കാൻ നമുക്കു സാധിക്കണം. ദേവാലയത്തിലെ തിരശീല കീറിയതിന്‍റെ ദൈവശാസ്ത്രദർശനങ്ങൾ എത്രയോ വലുതാണ്! അത് എന്നും നമ്മുടെ ഓർമകളിൽ ഉണ്ടായിരിക്കട്ടെ!

ജറുസലമിലേക്കുള്ള യേശുവിന്‍റെ രാജകീയപ്രവേശനവും പുതുപ്പിറവിക്കുവേണ്ടിയുള്ള സൂചനകളാണ് നല്കിയത്. ജനം ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നു; രക്ഷയ്ക്കുവേണ്ടി ദാഹിക്കുന്നു. സമഗ്രമായ മോചനത്തിനായി അവർ യേശുവിനോടു യാചിക്കുന്നു. നസ്രത്തിലെ യേശുവിൽ അതു നിറവേറുന്നുവെന്ന് ഗാഗുൽത്തായിലെ സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്!

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.