കൊടുക്കുന്നതാണു ശ്രേയസ്കരം
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്‍റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്തിനുശേഷം ലൂക്കാ സുവിശേഷകൻ രേഖപ്പെടുത്തുന്ന ശ്രദ്ധേയമായ സംഭവമാണു കാണിക്കയിടുന്ന വിധവയുടേത്. ദരിദ്രയായ വിധവ ദൈവാലയ ഭണ്ഡാരത്തിൽ രണ്ടു ചെന്പുതുട്ടുകൾ ഇടുന്നതുകണ്ട് അവളെ അഭിനന്ദിച്ച് യേശു പറയുന്നു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു. എന്തെന്നാൽ, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നു സംഭാവനചെയ്തു. ഇവളാകട്ടെ തന്‍റെ ദാരിദ്യ്രത്തിൽനിന്ന്, ഉപജീവനത്തിനുള്ള വക മുഴുവൻ നിക്ഷേപിച്ചിരിക്കുന്നു.

ഇതു വായിക്കുന്പോൾ മറ്റൊരു വിധവയുടെ ചിത്രം നമ്മുടെ മനസിൽ തെളിഞ്ഞുവരുന്നു. അതു രാജാക്കന്മാരുടെ പുസ്തകത്തിൽ കാണുന്ന സറേഫാത്തിലെ വിധവയാണ്. എന്താണ് ഇവർ തമ്മിലുള്ള സാമ്യം? രണ്ടുപേരും ദരിദ്രരായിരുന്നു; രണ്ടുപേരും സന്മനസ്സുള്ളവരായിരുന്നു; ദൈവത്തിന്‍റെ പരിപാലനയിൽ ആശ്രയിക്കുന്നവരും ആയിരുന്നു. ’’കർത്താവാണ് എന്‍റെ ഇടയൻ, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല’’ എന്ന സങ്കീർത്തനവചനം ജീവിച്ചു കാണിച്ച വിധവകൾ! ഈ വിധവകളുടെ ഒൗദാര്യത്തെയും ആശ്രയബോധത്തെയുമൊക്കെ വർണിക്കുന്പോഴും നമ്മെ അസ്വസ്ഥരാക്കേണ്ട ഒരു ചോദ്യമുണ്ട്. എങ്ങനെ ഇവർ ദരിദ്രരായി? അതു മനസിലാക്കണമെങ്കിൽ നമ്മൾ ഇസ്രയേലിന്‍റെ ചരിത്രത്തിലേക്കു നടക്കണം.

ഇസ്രയേൽ ഗോത്രങ്ങൾക്കിടയിൽ നടത്തിയ ദേശവിഭജനത്തെക്കുറിച്ച് ജോഷ്വായുടെ പുസ്തകം വിവരിക്കുന്നുണ്ട്. ലേവ്യരെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു: ലേവ്യർക്കു നിങ്ങളുടെ ഇടയിൽ ഓഹരിയുണ്ടായിരിക്കുകയില്ല. കർത്താവിന്‍റെ പൗരോഹിത്യമാണ് അവരുടെ ഓഹരി. മറ്റൊരിടത്ത് അവരെക്കുറിച്ച് പറഞ്ഞിരിക്കുന്നു: ഇസ്രയേലിന്‍റെ ദൈവമായ കർത്താവിൽ അർപ്പിക്കുന്ന ദഹനബലികളാണ് അവരുടെ അവകാശം. എല്ലാ ഗോത്രങ്ങൾക്കും ഭൂമി അവകാശമായി നല്കി; ലേവ്യർ ഒഴിച്ച് ഭൂമിയില്ലാത്ത ആരും ഇസ്രയേലിൽ ഇല്ലായിരുന്നു. എങ്കിലും ഇസ്രയേലിലെ ഭൂമി ദൈവത്തിന്‍റേതാണ്; തന്മൂലം ഒരുവനും നിത്യദാരിദ്യ്രത്തിൽ കഴിയാൻ ഇടവരരുത് എന്ന ആശയവും പ്രബലമായിരുന്നു.

പിന്നെയെങ്ങനെയാണു സാമൂഹിക - സാന്പത്തികമേഖലയിൽ വലിയ അന്തരം രൂപപ്പെടാനും ദരിദ്രരുടെ എണ്ണം വർധിക്കാനും ദരിദ്രരായവർ കൂടുതൽ ദരിദ്രരാകാനുമൊക്കെ ഇടയായത്? ആഹാബ് രാജാവിന്‍റെയും നാബോത്തിന്‍റെയും ചരിത്രം അതിനു മറുപടി നല്കുന്നുണ്ട്. നിങ്ങൾ വിചാരിക്കുന്നുണ്ടോ ആഹാബ് രാജാവിനു തോട്ടങ്ങൾ കുറവായതുകൊണ്ടാണു നാബോത്തിന്‍റെ മുന്തിരിത്തോട്ടം സ്വന്തമാക്കിയതെന്ന്? അല്ല എന്നാകും മറുപടി. അത് അവന്‍റെ അത്യാഗ്രഹമായിരുന്നു. അത്യാഗ്രഹം ആഹാബിനെയും ജെസബെൽ രാജ്ഞിയെയും കൊണ്ടു ചെയ്യിക്കുന്ന ഹീനകൃത്യങ്ങളുടെ പരന്പര രാജാക്കന്മാരുടെ പുസ്തകത്തിൽ വായിക്കുന്നു.

നാബോത്ത് ദരിദ്രനായതും വധിക്കപ്പെട്ടതും ഒറ്റപ്പെട്ട സംഭവമാണോ? വിശുദ്ധഗ്രന്ഥത്തിൽ പലയിടത്തും പലരീതിയിൽ സമാനസംഭവങ്ങൾ കാണാം. കൂടാതെ വൈവിധ്യമാർന്ന ജീവിതവ്യാപാരങ്ങളും രാജഭരണത്തിന്‍റെ ആവിർഭവാവും വിജാതീയരുമായുള്ള സംസർഗവും സമൂഹത്തിൽ സാന്പത്തിക ഏറ്റക്കുറച്ചിൽ സൃഷ്ടിക്കാൻ കാരണമായി. ഇതെല്ലാം സംവേദനം ചെയ്യുന്ന ഒരു സന്ദേശമുണ്ട്. വ്യക്തികളുടെയും സമൂഹത്തിന്‍റെയും ഭാഗത്തുനിന്നുള്ള വീഴ്ചകളാണു ദരിദ്രരെ സൃഷ്ടിക്കുന്നത്. ഇവിടെയാണു നോന്പുകാലം മുന്നോട്ടുവയ്ക്കുന്ന പങ്കുവയ്ക്കലിന്‍റെയും ദാനധർമ്മത്തിന്‍റെയും സാംഗത്യം.


യോഹന്നാന്‍റെ ചോദ്യം ഇവിടെ പ്രസക്തമാകുന്നു: ലൗകികസന്പത്ത് ഉണ്ടായിരിക്കുന്ന ഒരുവൻ തന്‍റെ സഹോദരനെ സഹായമർഹിക്കുന്നവനായി കണ്ടിട്ടും അവനെതിരെ ഹൃദയം അടയ്ക്കുന്നെങ്കിൽ അവനിൽ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും? പാവപ്പെട്ടവരുടെ അവകാശങ്ങൾ കാത്തുസംരക്ഷിക്കുന്നവനാണു മാതൃകാ ഭരണാധികാരി എന്ന ഏശയ്യാപ്രവാചകന്‍റെ പുസ്തകത്തിലെ ആശയവും ഇവിടെ ചേർത്തുപറയേണ്ടതാണ്. നോന്പുകാലം ദരിദ്രരെക്കുറിച്ചു ചിന്തിക്കേണ്ടതും അവർക്കുവേണ്ടി അധികമായി പ്രവർത്തിക്കേണ്ടതുമായ കാലമാണ്.

ഉപവാസത്തോടും പ്രാർഥനയോടുമൊപ്പം സഭ തന്‍റെ മക്കളിൽനിന്ന് ആവശ്യപ്പെടുന്ന മറ്റൊരു പുണ്യപ്രവൃത്തിയാണല്ലോ ദാനധർമം. പങ്കുവയ്ക്കലിലൂടെയും ദാനധർമത്തിലൂടെയും പാവപ്പെട്ടവരോടു പക്ഷംചേരാൻ, ദാരിദ്യ്രം കുറെയൊക്കെ നിർമാർജനം ചെയ്യാൻ ശ്രമിച്ചാൽ, നോന്പുകാലം കൂടുതൽ അർഥപൂർണമാകും എന്നറിയുക. ’ഐക്യദാർഢ്യം ’ എന്നു ഫ്രാൻസിസ് പാപ്പ ഇതിനെ വിളിക്കുന്നു. വല്ലപ്പോഴും ചെയ്യുന്ന ഒൗദാര്യത്തിന്‍റെ പ്രവൃത്തിയെക്കാൾ ഉപരിയായ ഒന്നാണ് ഐക്യദാർഢ്യം. അതു ദരിദ്രരുടേതായിരിക്കുന്നത് അവർക്ക് തിരിച്ചുകൊടുക്കാനുള്ള തീരുമാനമാണെന്ന് അദ്ദേഹം തന്‍റെ അപ്പസ്തോലികലേഖനത്തിലൂടെ നമ്മെ ഓർമിപ്പിക്കുന്നു.

സഭാപിതാവായ വിശുദ്ധ ബേസിൽ ഇപ്രകാരം പഠിപ്പിക്കുന്നു: നിങ്ങൾ ഉപയോഗിക്കാത്ത അപ്പം വിശക്കുന്നവർക്കുള്ളതാണ്; വെറുതെ സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ വസ്ത്രം നഗ്നർക്കുള്ളതാണ്; നിങ്ങൾ ധരിക്കാത്ത ചെരിപ്പുകൾ നിഷ്പാദുകരുടേതാണ്; നിങ്ങൾ പൂട്ടിസൂക്ഷിക്കുന്ന പണം ദരിദ്രരുടേതാണ്; നിങ്ങൾ ചെയ്യാത്ത ഉപവി പ്രവൃത്തികൾ നിങ്ങൾ ചെയ്യുന്ന അനീതികളാണ്. ആത്മപരിശോധനയ്ക്ക് ഉപകാരപ്പെടുന്ന ചിന്തയാണ് വിശുദ്ധ ബേസിൽ മുന്നോട്ടുവയ്ക്കുന്നത്. ദാനം നല്കുന്നത് അത്ഭുതം പ്രവർത്തിക്കുന്നതിനേക്കാൾ മഹത്വമേറിയ പ്രവൃത്തിയാണ്; വിശക്കുന്നവന് ക്രിസ്തുവിന്‍റെ നാമത്തിൽ ഭക്ഷണം നല്കുന്നത് അവന്‍റെ നാമത്തിൽ ഒരാളെ ഉയിർപ്പിക്കുന്നതിനെക്കാൾ ശ്രേഷ്ഠകരമാണ്; അത്ഭുതം പ്രവർത്തിക്കുന്പോൾ നീ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു; എന്നാൽ നീ ദാനം ചെയ്യുന്പോൾ ദൈവം നിന്നോടും. വിശുദ്ധ ജോസ് ക്രിസോസ്തോമിന്‍റെ വാക്കുൾ സാമൂഹിക ഉത്തരവാദിത്വം കൂടുതലായി നമ്മിലേക്കു നല്കുന്നു.

ഞാൻ മൂലം ഒരാൾ വിശപ്പനുഭവിക്കില്ല, ദരിദ്രനാകില്ല എന്നു തീരുമാനിച്ചാൽ നമ്മൾ എല്ലാവരും സന്പന്നരാകുന്ന കാലവും വിധവകൾ അവരുടെ സന്പന്നതയിൽനിന്ന് പങ്കുവയ്ക്കുന്ന കാലവും ദൂരെയല്ലെന്നറിയുക. ’’സ്വീകരിക്കുന്നതിനെക്കാൾ കൊടുക്കുന്നതാണ് ശ്രേയസ്കരം എന്നു പറഞ്ഞ കർത്താവായ യേശുവിന്‍റെ വാക്കുകൾ ഞാൻ നിങ്ങളെ അനുസ്മരിപ്പിക്കുന്നു.’’ ഇതു പറഞ്ഞത് വിശുദ്ധ പൗലോസാണ്. സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘടിത ചൂഷണത്തെക്കുറിച്ചു ബോധവാന്മാരാകാനും ദരിദ്രരുമായി ഉള്ളത് പങ്കുവയ്ക്കാനും നമുക്കാകണം. ഓർക്കുക: ത്യാഗമില്ലാത്ത നോന്പാചരണം തിന്മയാണ്.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.