യാത്രയും ഭക്ഷണവും
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർക്കു യാത്രാമധ്യേ ഉപകാരപ്പെടുന്ന നിർദേശമാണ് വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന യേശു എഴുപത്തിരണ്ടുപേരെ അയക്കുന്ന ഭാഗത്ത് കാണുന്നത്. ’’മടിശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങൾ കൊണ്ടുപോകരുത്’’ എന്ന നിർദേശത്തോടൊപ്പം ഭക്ഷണത്തെക്കുറിച്ചും യേശു ഓർമിപ്പിക്കുന്നു. ’’നിങ്ങൾക്കു വിളന്പുന്നതു ഭക്ഷിക്കുവിൻ.’’ മടിശീല, സഞ്ചി, ചെരിപ്പ് എന്നിവയുടെ അഭാവവും ലഭിക്കുന്ന ഭക്ഷണത്തിൽ കണ്ടെത്തുന്ന സന്തോഷവും ഓർമിപ്പിക്കുന്നത് മിതത്വമുള്ള ജീവിതരീതിയെക്കുറിച്ചാണ്; ആത്മനിയന്ത്രണത്തെക്കുറിച്ചാണ്.

നോന്പുകാലം ആത്മനിയന്ത്രണത്തിന്‍റെ കാലമാണ്. എല്ലാ കാലങ്ങളിലും ഇത് ഉണ്ടാകേണ്ടതാണെങ്കിലും നോന്പുകാലം അധികമായി വിശ്വാസികളിൽനിന്ന് ഇതു പ്രതീക്ഷിക്കുന്നു. ഉപവാസം, പ്രാർഥന, ദാനധർമം തുടങ്ങിയ പാരന്പര്യ ശീലങ്ങൾ വർധമാനമാക്കാൻ കഴിയുന്നതു മനസിന്‍റെ നിയന്ത്രണത്തിലൂടെയും തുറവിയിലൂടെയുമാണല്ലോ. അങ്ങനെ മനസ് ശരീരത്തിന്‍റെ വെളിച്ചമാകേണ്ട കാലമാണു നോന്പുകാലം. ഓട്ട മത്സരത്തിൽ പങ്കെടുക്കുന്നവർ നീണ്ട കുപ്പായങ്ങൾ ധരിക്കാറില്ല; കാരണം അത് അവർക്കു തടസം സൃഷ്ടിക്കുന്നു. ആവശ്യത്തിലധികം മനസിനെ വിശ്വാസത്തിനും ധാർമികതക്കും ചേരാത്ത കാര്യങ്ങളിൽ വ്യാപരിക്കാൻ അനുവദിച്ചാൽ നോന്പുകാലം ഫലപ്രദമാകില്ല എന്നു സാരം. മരുഭൂമിയിലെ വിശുദ്ധ അന്തോണി എഴുതുന്നുണ്ട്. ’’മനസിൽ രൂപപ്പെടുന്ന ആഗ്രഹങ്ങളാണ് എല്ലാ വികാരങ്ങളുടെയും തുടക്കം.’’

കപ്പൽ അപകടത്തിൽപ്പെട്ടു കൊടുങ്കാറ്റിനോടും തിരമാലകളോടും മല്ലിടുന്ന അവസരത്തിൽ യാത്രക്കാർ എന്താണു ചെയ്തതെന്നു യോനാപ്രവാചകന്‍റെ പുസ്തകം വിവരിക്കുന്നുണ്ട്. ’’ഭാരം കുറയ്ക്കാൻവേണ്ടി കപ്പലിലുണ്ടായിരുന്ന ചരക്കുകളെല്ലാം അവർ കടലിലേയ്ക്കു വലിച്ചെറിഞ്ഞു.’’ ഇത് എല്ലാവർക്കുമുള്ള ഒരു പാഠമാണ്. ഭക്ഷണത്തെക്കുറിച്ചും സന്പത്തിനെക്കുറിച്ചും ആകുലപ്പെടുന്നില്ലെങ്കിൽ നോന്പുകാലം പുണ്യകാലം തന്നെയായിരിക്കും. പ്രാർഥന അതിനു സഹായിക്കും.

താപസനായ വിശുദ്ധ ഇവാഗ്രിയൂസ് വിശുദ്ധ മക്കാറിയോസിനെ സന്ദർശിച്ച സംഭവം ഇവിടെ സ്മരണീയമാണ്. കടുത്ത ദാഹത്താൽ വിഷമിച്ച ഒരു നട്ടുച്ചയ്ക്കായിരുന്നു ആ സന്ദർശനം. മക്കാറിയോസിനോടു വെള്ളം ചോദിച്ച ഇവാഗ്രിയോസിനു ലഭിച്ച മറുപടി ഇപ്രകാരമായിരുന്നു: വെള്ളം കുടിക്കുന്നത് ആഗ്രഹിക്കുന്നതിനു പകരം തണലത്തു നില്ക്കുന്നതുകൊണ്ട് തൃപ്തിപ്പെടുക; ഈ നിമിഷം അതുപോലും ലഭിക്കാത്ത എത്രയോ യാത്രക്കാരുണ്ട്. മറ്റുള്ളവരുടെ ഇല്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും നമ്മുടെ കണ്ണുകൾ തുറക്കുന്പോണല്ലോ നമ്മുടെ ഉൾക്കണ്ണ് തുറന്ന് നമ്മെത്തന്നെ കാണാൻ കഴിയുന്നത്. നമ്മൾ എത്രയോ അനുഗൃഹീതരാണ്. തിമിരം ബാധിച്ച കണ്ണുകൾക്കും അത്യാഗ്രഹം കുത്തിനിറച്ച മനസുകൾക്കും ചികിത്സ കൊടുക്കേണ്ട കാലമാണു നോന്പുകാലം. പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളിലൊന്നായ ആത്മനിയന്ത്രണത്താൽ ജീവിതം നിറയേണ്ട കാലമാണിത്.

ഉപവാസാചരണത്തിനു ബാഹ്യപ്രകടനത്തേക്കാൾ ആന്തരികതയ്ക്കാണു യേശു പ്രാധാന്യം നല്കുന്നതെങ്കിലും അവിടുന്നു നടത്തുന്ന ചില പരാമർശങ്ങളും പരസ്യജീവിതത്തിനുമുന്പുള്ള നാല്പതു ദിവസത്തെ ഒരുക്കവും ബാഹ്യാചരണം ആന്തരികത സൃഷ്ടിക്കാൻ സഹായിക്കും എന്നുതന്നെ വേണം മനസിലാക്കാൻ. ഉപവാസം ഭക്ഷണ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു. എങ്ങനെ ഭക്ഷണത്തിനുമേലുള്ള നിയന്ത്രണം ആത്മീയജീവിതത്തിനു സഹായമാകുന്നു? മരുഭൂമിയിലെ വിശുദ്ധ അന്തോണി അതിനു മറുപടി നല്കുന്നുണ്ട്. ’’ രുചികരമായ ഭക്ഷണങ്ങളും സുഖഭോഗങ്ങളും മനുഷ്യനിൽ ദുർവിചാരങ്ങൾ ഉജ്വലിപ്പിക്കുന്നു. എന്നാൽ വയറിനുമേലുള്ള നിയന്ത്രണം വികാരങ്ങളെ നിയന്തിച്ച് ആത്മാവിനു രക്ഷയേകുന്നു.’’ വിശുദ്ധ ജോണ്‍ കസിയാനോസും ഇതേ അഭിപ്രായക്കാരനാണ്: ’’ വയറു നിറയ്ക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളാൽ വഞ്ചിതരാകരുത്. രുചിയുടെ സുഖത്തിനു പിന്നാലെ പായുകയുമരുത്. വൈവിധ്യമുള്ള ഭക്ഷണസാധനങ്ങളുടെ രുചിമാത്രമല്ല അവയുടെ അളവും നമ്മുടെ വിഷായസക്തിയുടെ തീനാളത്തെ ഉണർത്തുന്നുണ്ട്. ഭക്ഷണം ഏത് ഇനത്തിൽപ്പെട്ടതായാലും ശരി, അമിതമായി ഭക്ഷിക്കുന്പോൾ അത് ദുർവൃത്തിയുടെ വിത്ത് നമ്മിൽ ഉത്പാദിപ്പിക്കുകയായിരിക്കും ചെയ്യുക.’’


ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിൽനിന്ന് അവർ നമ്മെ വിലക്കുകയല്ല, സുഖലോലുപതയിൽ വ്യാപരിക്കുന്നതിനെതിരേ ചില താക്കീതുകൾ നല്കുകയാണ്. ’വിഷയ’ ദാരിദ്ര്യമില്ലാത്ത ഒരു സമൂഹമായി നമ്മുടെ സഭയും മാറുന്നുണ്ടെന്ന കാര്യം മറക്കരുത്. മരുഭൂമിയിലെ താപസശ്രേഷ്ഠരുടെ ഈ ചിന്തകളിൽ ലാളിത്യം നിറഞ്ഞ ജീവിതത്തിന്‍റെ പ്രകാശനം കൂടിയാണ്. ഭക്ഷണം രോഗത്തെ ഉത്പാദിപ്പിക്കുന്ന കാലഘട്ടത്തിലാണു നമ്മൾ ജീവിക്കുന്നത്. പുറംഭക്ഷണം ഒഴിവാക്കാനും വീട്ടിൽ പാകം ചെയ്യുന്നതുമാത്രമേ ഭക്ഷിക്കുകയുള്ളൂ എന്നു തീരുമാനം എടുക്കാനും സാധിച്ചാൽ തന്നെ കുറെയൊക്കെ ആത്മനിയന്ത്രണവും ലാളിത്യവും പരിശീലിക്കാൻ സാധിക്കും. ആത്മനിയന്ത്രണത്താൽ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ സ്വർഗത്തിലെ പൗരന്മാർക്കു തുല്യരാകുന്നു എന്നാണു വിശുദ്ധ പൗലോസ് ഫിലിപ്പിയരെ ഓർമിപ്പിക്കുന്നത്. ആത്മനിയന്ത്രണം ഭക്ഷണകാര്യങ്ങളിൽ മാത്രം മതിയോ? ഇല്ലെന്നായിരിക്കും നമ്മുടെ മറുപടി. ബന്ധങ്ങൾക്കു വിള്ളൽ വരുത്തുന്ന എല്ലാ ആധുനിക മാധ്യമസാധ്യതകളുടെമേലും കുറച്ചൊക്കെ നിയന്ത്രണം വരുത്തുന്നതും ഉചിതമായിരിക്കും.

എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നുവെന്നാണു വിശുദ്ധ ലൂക്കാ എഴുതുന്നത്. അപ്പോൾ, യാത്രയ്ക്കു മുൻകൂട്ടി തയാറാക്കിയ സുരക്ഷാക്രമീകരണങ്ങൾ ഒന്നുമില്ലായിരുന്നെങ്കിലും യേശു അയച്ച എല്ലാവരും സന്തോഷവും ആനന്ദവും അനുഭവിച്ചവരാണ്. ഒഴിഞ്ഞ മടിശീലയും ശൂന്യമായ സഞ്ചിയും നഗ്നപാദങ്ങളും ഭക്ഷണമേശയിലെ ലാളിത്യവും ജീവിതത്തിനു മിഴിയേകാൻ പ്രാപ്തമാണെന്നു യേശു നമ്മെ പഠിപ്പിക്കുന്നു. തുറന്ന മനസോടെ അവിടുത്തെ പ്രബോധനം ഉൾക്കൊള്ളുന്ന നല്ല ദിനങ്ങളായിരിക്കട്ടെ നമ്മുടെ മുന്പിൽ വിരിയുന്നത്.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.