Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആയിരുന്നു. അത് യേശുക്രിസ്തുവിന്റെ നിർദേശത്തിന്റെ ഭാഗമായിരുന്നു. പരിശുദ്ധത്രിത്വത്തിലുള്ള അടിയുറച്ച വിശ്വാസമാണ് ഇതുവഴി സഭ പ്രഘോഷിച്ചത്. ദൈവത്തിന്റെ ഏകജാതനും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളുമായ വചനം കാലത്തിന്റെ തികവിൽ നിയമങ്ങളുടെയും പ്രവചനങ്ങളുടെയും സങ്കീർത്തനങ്ങളുടെയും പൂർത്തീകരണമായി സ്വർഗത്തിൽനിന്നിറങ്ങി നസ്രത്തിലെ യേശുവിൽ മാംസം ധരിച്ച് മനുഷ്യനായി. സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന ദൈവപുത്രൻ സ്വർഗത്തിലേക്കു തിരിച്ചുപോകുന്നു.
കുരിശിൽ കിടന്നുകൊണ്ടുള്ള യേശുവിന്റെ ’’പിതാവേ അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു’’ എന്ന അവസാന വാചകം പിതാവിന്റെ പക്കലേയ്ക്കുള്ള അവിടുത്തെ കടന്നുപോകലിനെ സൂചിപ്പിക്കുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഈ വാചകം അതേ സുവിശേഷത്തിന്റെ ആദ്യഭാഗത്തേയ്ക്കും വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. യേശുവിന്റെ പരസ്യജീവിതാരംഭനേരത്ത് ജ്ഞാനസ്നാന സ്വീകരണാനന്തരം പിതാവിന്റെ ശബ്ദം ഇപ്രകാരം പറയുന്നു: ’’ നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ സംപ്രീതനായിരിക്കുന്നു.’’ പിതാവിന്റെ സാന്നിധ്യത്തിൽ ആരംഭിച്ച പരസ്യജീവിതം പിതാവിനോടുള്ള ബന്ധത്തിൽ അവസാനിക്കുന്നു.
കുരിശിൽ കിടന്നുകൊണ്ട് അവിടുന്ന് അരുൾചെയ്ത വാക്കുകൾ അവിടുത്തെ പൂർവാസ്തിത്വത്തെ അനുസ്മരിപ്പിക്കുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യ പതിനെട്ടു വാക്യങ്ങൾ ആദിമുതലേ പിതാവിനോടൊപ്പമുള്ള വചനത്തെ ചിത്രീകരിക്കുന്നു. ആ വചനമാണ് യേശുവിൽ മനുഷ്യനായത്. യേശു സ്വയം അതു പിന്നീട് വെളിപ്പെടുത്തുന്നുണ്ട്: ’’ആകയാൽ പിതാവേ, ലോകസൃഷ്ടിക്കുമുന്പ് എനിക്ക് അവിടുത്തോടുകൂടെ ഉണ്ടായിരുന്ന മഹത്വത്താൽ ഇപ്പോൾ അവിടുത്തെ സന്നിധിയിൽ എന്നെ മഹത്വപ്പെടുത്തണമേ.’’ ’’ പിതാവേ, ലോകസ്ഥാപനത്തിനുമുന്പ്, എന്നോടുള്ള അവിടുത്തെ സ്നേഹത്താൽ അങ്ങ് എനിക്കു മഹത്വം നൽകി’’ എന്ന ീ വാക്യങ്ങൾ അവിടുത്തെ പൂർവാസ്തിത്വത്തെക്കുറിച്ചുള്ള വെളിപാടുകളാണ്. അതിനാൽ അവിടുത്തെ മനുഷ്യവതാരം ഭൗമികജീവിതത്തെയും (earthly dimension) കടന്നുപോക്ക് പിതാവിനോടുകൂടെയുള്ള നിത്യതയേയും (eternal dimension) ഓർമിപ്പിക്കുന്നു.
സഭാപിതാക്കന്മാരുടെ ചിന്തകൾ യേശുവിന്റെ നിത്യത എന്ന ആശയത്തെ ആവർത്തിച്ചു പറയുന്നു. അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ് മഗ്നേഷ്യയിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ മേൽപ്പറഞ്ഞ ആശയം സ്ഥാപിച്ചുകൊണ്ട് എഴുതുന്നു: ’’ദൈവിക മനുഷ്യർ ആയിരുന്ന പ്രവാചകന്മാർ യേശുക്രിസ്തുവിന് അനുസൃതമായി ജീവിച്ചു. അതിനാൽ അവർ പീഡിപ്പിക്കപ്പെട്ടു.’’ വിശുദ്ധ ജെസ്റ്റിന്റെ ട്രിഫോയുമായുള്ള സംവാദമനുസരിച്ച് പുത്രനായ ദൈവം പിതാവുമായി എന്നുമുണ്ടായിരുന്നു. സൃഷ്ടികർമത്തിൽ അവർ പങ്കാളികളായിരുന്നു. സൃഷ്ടികർമത്തെ വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം ഈ കൃതിയിൽ പറയുന്നത്, നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം എന്ന വാക്യത്തിൽ ദൈവം സംസാരിച്ചത് എണ്ണത്തിൽ വ്യത്യസ്തനായ ഒരാളുമായിട്ടാണ് എന്നാകുന്നു. വിശുദ്ധ പൗലോസിനെ പ്രത്യേകമായി അനുസ്മരിച്ച് തിരുസഭ ആചരിച്ച ജൂബിലി വർഷത്തിൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ മനുഷ്യാവതാരത്തിനു മുന്പുള്ള യേശുവിന്റെ നിത്യതയും പിതാവുമായുള്ള ഐക്യവും ബുധനാഴ്ച തന്നെ കേൾക്കാൻ വന്നിരുന്ന സദസ്യർക്കുവേണ്ടി പ്രസംഗിച്ചിരുന്നു. വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളും പഴയ നിയമത്തിലെ ജ്ഞാനത്തിന്റെ പുസ്തകങ്ങളും അദ്ദേഹം അതിനായി പ്രയോജനപ്പെടുത്തി. സഭ അഭംഗുരം ഈ വിശ്വാസസത്യം പഠിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു എന്നർഥം.
വചനത്തിന്റെ നിത്യത പിതാവിന്റെ പുത്രനുമായുള്ള സത്താപരമായ ഐക്യത്തേയും സൂചിപ്പിക്കുന്നു. സത്താപരമായി പിതാവും പുത്രനും ഒന്നാകുന്നു. എന്നാൽ, അവർ രണ്ടാളുകൾ ആകുന്നു. സത്താപരമായ ഐക്യം നിഷേധിച്ചാൽ ബഹുദൈവ വിശ്വാസത്തിലേക്കും ആളത്തത്തിന്റെ നിഷേധം യഹൂദവിശ്വാസത്തിലേക്കും ക്രിസ്തീയവിശ്വാസം നിപതിക്കാം എന്ന കപ്പദോച്ചിയായിലെ വിശുദ്ധ ബേസിലിന്റെ ചിന്ത സഭയ്ക്കു ലഭിച്ച വലിയ പ്രചോദനമായിരുന്നു. ബന്ധത്തിലെ വ്യതിരിക്തതയാണ് അവരെ വേർതിരിക്കുന്നത്. പിതൃത്വം, പുത്രത്വം, ദാനം എന്നിങ്ങനെ വിശുദ്ധ അഗസ്റ്റിൻ ആ ബന്ധത്തെ വിളിച്ചു. പിതാവ് സൃഷ്ടിക്കപ്പെടാത്തവനും പുത്രൻ പിതാവിൽനിന്നു ജനിച്ചവനും പരിശുദ്ധാത്മാവ് അവരുടെ സ്നേഹത്തിൽനിന്ന് പുറപ്പെട്ടവനും ആകുന്നു എന്ന് അദ്ദേഹം പഠിപ്പിച്ചു. ജനനവും പുറപ്പെടലും കാലങ്ങൾക്ക് അതീതവും സത്തയിൽ വേർപെടുത്തൽ നൽകാത്തതും ആകുന്നു.
കുരിശിലെ യേശുവിന്റെ അവസാനവാചകം മേൽപറഞ്ഞ ചിന്തയുടെ പശ്ചാത്തലത്തിൽ ദൈവശാസ്ത്ര ദർശനങ്ങളാൽ സന്പന്നമാണ്. അതു നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടതുമാണ്. നമ്മുടെ ജീവിതത്തിലെ സഹനങ്ങളിൽ നമ്മൾ ഏകരല്ലെന്നും കൂടെ സഹിക്കാൻ ദൈവമുണ്ടെന്നുമുള്ള പ്രത്യാശ അതു പ്രദാനം ചെയ്യുന്നു. ’’ നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ. അതിനാൽ വേണ്ടസമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.’’
ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top