Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേയനും ചുങ്കക്കാരനും ആത്മീയജീവിതത്തിന് ഉപകരിക്കുന്ന ചില സദ്ചിന്തകൾ പ്രദാനം ചെയ്യുന്നു. അവർ ദൈവാലയത്തിൽ പ്രാർഥിക്കാൻ പോയവരാണ്. ഫരിസേയനിൽ നിറഞ്ഞുനിന്ന ആത്മവിശ്വാസവും ധർമനിഷ്ഠയും അയാളുടെ പ്രാർഥനയിൽ വെളിപ്പെടുന്നുണ്ട്. അയാൾ നന്നായി ജീവിക്കാൻ ശ്രമിച്ച ഒരു വ്യക്തിതന്നെയാണെന്ന് അതു വ്യക്തമാക്കുന്നു. ചുങ്കക്കാരൻ ദൂരെനിന്നു സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്താൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ടു ദൈവമേ, പാപിയായ എന്നിൽ കനിയണമേ എന്നു പ്രാർത്ഥിക്കുന്നു. യേശു പറയുന്നു: ചുങ്കക്കാരൻ ഫരിസേയനെക്കാൾ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി.
എന്താണ് ഇവർക്കു സംഭവിച്ചത്? ഫരിസേയൻ ദൈവസന്നിധി സ്വയം നീതീകരണത്തിനായി പ്രയോജനപ്പെടുത്തിയപ്പോൾ ചുങ്കക്കാരൻ അതേ വേദിതന്നെ അനുതപിക്കാനും വിനീതനാകാനും എളിമപ്പെടുത്താനുമായി ഉപയോഗിക്കുന്നു. പ്രാർഥന സൗരഭ്യമുള്ള മഞ്ഞുതുള്ളികൾപോലെയാണ്. എന്നാൽ, ഇത് അനുഭവപ്പെടണമെങ്കിൽ എളിമനിറഞ്ഞ ഹൃദയത്തോടെ ദൈവതിരുമുന്പിൽ വ്യാപരിക്കണമെന്നു ചുങ്കക്കാരൻ പഠിപ്പിക്കുന്നു. വിശുദ്ധ അഗസ്റ്റിന്റെ ചിന്ത ഇവിടെ സ്മരണീയമാണ്: അഹങ്കാരം മാലാഖമാരെ പിശാചുക്കളാക്കി മാറ്റുന്നു; എളിമ മനുഷ്യരെ മാലാഖമാരാക്കുന്നു.
മുകളിൽ പറഞ്ഞ കഥയിലെ ചുങ്കക്കാരൻ മറ്റു ചില കഥാപാത്രങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. അവരെയും വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽത്തന്നെ കാണാവുന്നതാണ്. അവരിൽ പ്രമുഖനാണ് ചുങ്കക്കാരനായ സക്കേവൂസ്. തന്റെ ഭവനത്തിൽ അതിഥിയായി എത്തിയ യേശുവിന്റെ സാന്നിധ്യത്തിൽ സക്കേവൂസ് പറയുന്നു: ’’കർത്താവേ, ഇതാ എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.’’ അവനെയും അവന്റെ കുടുംബത്തെയും അഭിനന്ദിച്ചുകൊണ്ട് യേശു പറയുന്നു: ’’ഇന്ന് ഈ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു’’.
കുടുംബത്തിൽ പ്രാർഥന ഉണ്ടായിരിക്കട്ടെ. മക്കളോടൊത്തു പ്രാർഥിക്കുക; കുടുംബം മുഴുവനും ചേർന്നു പ്രാർഥിക്കുക; പ്രാർഥനയുടെ ഫലം വിശ്വാസമാകുന്നു. വിശ്വാസത്തിന്റെ ഫലം സ്നേഹമാകുന്നു; സ്നേഹത്തിന്റെ ഫലം സേവനവും സേവനത്തിന്റെ ഫലം സമാധാനവുമാകുന്നു. സക്കേവൂസിന് ലഭിച്ചത് ഈ സമാധാനമാണ്; ആർക്കും എടുത്തുകളയാൻ കഴിയാത്ത സമാധാനം. അനുതാപം എല്ലാവരെയും ഉൾക്കൊള്ളാൻവേണ്ടിയും ഹൃദയത്തെ വികസിപ്പിക്കുമെന്നു സക്കേവൂസ് പറയാതെ പറയുന്നു.
വിശുദ്ധ ലൂക്ക പരിചയപ്പെടുത്തുന്ന മറ്റൊരു ചുങ്കക്കാരനാണു ലേവി. ചുങ്കസ്ഥലത്തിരുന്നു ചുങ്കം പിരിച്ചിരുന്ന ലേവിയെ യേശു വിളിക്കുന്നു. അവൻ എല്ലാം ഉപേക്ഷിച്ച് എഴുന്നേറ്റ് അവനെ അനുഗമിച്ചു. യേശു ലേവിയെക്കുറിച്ച് എന്ത് ആഗ്രഹിച്ചുവോ ആ തലത്തിലേക്കു ലേവി മാറുന്നു. ലേവിയുടെ ’എഴുന്നേല്ക്കൽ’ പ്രക്രിയയിൽ ആ മാറ്റം ഉണ്ടായിരുന്നു. യേശു വിളിച്ചമാത്രയിൽത്തന്നെ വഞ്ചിയും വലയും അപ്പനെയും ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ച ആദ്യശിഷ്യന്മാരുടെ ചിത്രം മനസിലേക്കു വരുന്നില്ലേ? ’ഉണ്ട്’ എന്നുതന്നെയാകും ഉത്തരം. മൂത്തുപഴുത്ത മുന്തിരിങ്ങയിൽനിന്ന് ഉൗറുന്ന വീഞ്ഞുപോലെ അവരിൽനിന്നു പിന്നീട് യേശുവിനെക്കുറിച്ചുള്ള ഹൃദ്യമായ മാധുര്യവചസുകൾ ഒഴുകിയെത്തി. അതാണ് ’എഴുന്നേല്പിന്റെ’ ഫലം.
ദൈവസാന്നിധ്യബോധം വ്യക്തികളിൽ കൊണ്ടുവരുന്ന സമൂലമാറ്റത്തിന്റെ ഉദാഹരണങ്ങളാണ് വിശുദ്ധ ലൂക്കായുടെ ചുങ്കക്കാർ. ഇവർ എന്റെ ചിന്തകളിലേക്കു നല്കുന്നത് ദാവീദ് ബെർഷെബായെ ദുരുപയോഗിച്ചതിനുശേഷം അവനെ നാഥാൻ പ്രവാചകൻ സന്ദർശിച്ചപ്പോൾ പാടിയ സങ്കീർത്തനത്തിലെ ഒരു ഭാഗമാണ്: ’’ ദൈവമേ നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ, അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കേണമേ.’’ എളിമയും തപശ്ചര്യകളും ഒരുവനെ എല്ലാ പാപങ്ങളിൽനിന്നും മോചിപ്പിക്കുന്നു. കാരണം വിനയം ആത്മാവിൽനിന്നും പ്രായശ്ചിത്ത പ്രവൃത്തികൾ ശരീരത്തിൽനിന്നും ദുഷ്ടവിചാരങ്ങളെ വിച്ഛേദിച്ചു കളയുന്നുവെന്ന് ദാവീദിന് അറിയാമായിരുന്നു.
മിസ്റ്റിക് ദൈവശാസ്ത്രത്തിന്റെ അന്തരാർഥങ്ങൾ ഹൃദ്യമായി എഴുതിയിട്ടുള്ള ഫോതികിയിലെ വിശുദ്ധ ഡയഡോക്കസ് എഴുതുന്നുണ്ട്: ’’സ്വയം തിരിച്ചറിഞ്ഞു കഴിയുന്പോൾ ആത്മാവിൽ ദൈവത്തോടുള്ള സ്നേഹം നിറയുന്നു. അവിടുത്തെ മുന്പിൽ എളിമയോടെ നിൽക്കാൻ നമ്മൾ ഇടയാകുന്നു.’’ ലൂക്കാ അവതരിപ്പിക്കുന്ന ചുങ്കക്കാർ സ്വയം തിരിച്ചറിഞ്ഞവരായിരുന്നു. സർവനന്മയായ ദൈവത്തിന്റെ മുന്പിൽ നില്ക്കുന്പോൾ നമ്മൾ നമ്മുടെ കുറവുകൾ തിരിച്ചറിയുന്നു.
നോന്പുകാലം നമ്മുടെ അതിർത്തികളുടെ വിസ്തൃതി വർധിപ്പിക്കാൻവേണ്ടി പ്രാർഥിക്കേണ്ട കാലമല്ല. ഉപവാസത്തോടും ദാനധർമത്തോടും ചേർത്തുപറയുന്ന പ്രാർഥന സ്വയം മനസിലാക്കാനും തെറ്റുകൾ തിരുത്താനുമുള്ള അനുഗ്രഹത്തിനുവേണ്ടിയാകണം. ഉരുകുന്ന ഹൃദയമാകണം തന്പുരാന്റെ സന്നിധിയിലേക്ക് ഉയരേണ്ടത്. വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നതുപോലെ, ’’ഭൂതകാലത്തെ ദൈവത്തിന്റെ കാരുണ്യത്തിനും ഭാവിയെ അവിടുത്തെ പരിപാലനയ്ക്കും ഇപ്പോഴുള്ള ജീവിതത്തെ ദൈവസ്നേഹത്തിനും ’’ നമുക്കു സമർപ്പിക്കാം.
ഫാ. അഗസ്റ്റിൻ കടേപറന്പിൽ, സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന് ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
Latest News
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന് ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top