സ്വയം അറിയുക
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേയനും ചുങ്കക്കാരനും ആത്മീയജീവിതത്തിന് ഉപകരിക്കുന്ന ചില സദ്ചിന്തകൾ പ്രദാനം ചെയ്യുന്നു. അവർ ദൈവാലയത്തിൽ പ്രാർഥിക്കാൻ പോയവരാണ്. ഫരിസേയനിൽ നിറഞ്ഞുനിന്ന ആത്മവിശ്വാസവും ധർമനിഷ്ഠയും അയാളുടെ പ്രാർഥനയിൽ വെളിപ്പെടുന്നുണ്ട്. അയാൾ നന്നായി ജീവിക്കാൻ ശ്രമിച്ച ഒരു വ്യക്തിതന്നെയാണെന്ന് അതു വ്യക്തമാക്കുന്നു. ചുങ്കക്കാരൻ ദൂരെനിന്നു സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്താൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ടു ദൈവമേ, പാപിയായ എന്നിൽ കനിയണമേ എന്നു പ്രാർത്ഥിക്കുന്നു. യേശു പറയുന്നു: ചുങ്കക്കാരൻ ഫരിസേയനെക്കാൾ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി.

എന്താണ് ഇവർക്കു സംഭവിച്ചത്? ഫരിസേയൻ ദൈവസന്നിധി സ്വയം നീതീകരണത്തിനായി പ്രയോജനപ്പെടുത്തിയപ്പോൾ ചുങ്കക്കാരൻ അതേ വേദിതന്നെ അനുതപിക്കാനും വിനീതനാകാനും എളിമപ്പെടുത്താനുമായി ഉപയോഗിക്കുന്നു. പ്രാർഥന സൗരഭ്യമുള്ള മഞ്ഞുതുള്ളികൾപോലെയാണ്. എന്നാൽ, ഇത് അനുഭവപ്പെടണമെങ്കിൽ എളിമനിറഞ്ഞ ഹൃദയത്തോടെ ദൈവതിരുമുന്പിൽ വ്യാപരിക്കണമെന്നു ചുങ്കക്കാരൻ പഠിപ്പിക്കുന്നു. വിശുദ്ധ അഗസ്റ്റിന്‍റെ ചിന്ത ഇവിടെ സ്മരണീയമാണ്: അഹങ്കാരം മാലാഖമാരെ പിശാചുക്കളാക്കി മാറ്റുന്നു; എളിമ മനുഷ്യരെ മാലാഖമാരാക്കുന്നു.

മുകളിൽ പറഞ്ഞ കഥയിലെ ചുങ്കക്കാരൻ മറ്റു ചില കഥാപാത്രങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. അവരെയും വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽത്തന്നെ കാണാവുന്നതാണ്. അവരിൽ പ്രമുഖനാണ് ചുങ്കക്കാരനായ സക്കേവൂസ്. തന്‍റെ ഭവനത്തിൽ അതിഥിയായി എത്തിയ യേശുവിന്‍റെ സാന്നിധ്യത്തിൽ സക്കേവൂസ് പറയുന്നു: ’’കർത്താവേ, ഇതാ എന്‍റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.’’ അവനെയും അവന്‍റെ കുടുംബത്തെയും അഭിനന്ദിച്ചുകൊണ്ട് യേശു പറയുന്നു: ’’ഇന്ന് ഈ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു’’.

കുടുംബത്തിൽ പ്രാർഥന ഉണ്ടായിരിക്കട്ടെ. മക്കളോടൊത്തു പ്രാർഥിക്കുക; കുടുംബം മുഴുവനും ചേർന്നു പ്രാർഥിക്കുക; പ്രാർഥനയുടെ ഫലം വിശ്വാസമാകുന്നു. വിശ്വാസത്തിന്‍റെ ഫലം സ്നേഹമാകുന്നു; സ്നേഹത്തിന്‍റെ ഫലം സേവനവും സേവനത്തിന്‍റെ ഫലം സമാധാനവുമാകുന്നു. സക്കേവൂസിന് ലഭിച്ചത് ഈ സമാധാനമാണ്; ആർക്കും എടുത്തുകളയാൻ കഴിയാത്ത സമാധാനം. അനുതാപം എല്ലാവരെയും ഉൾക്കൊള്ളാൻവേണ്ടിയും ഹൃദയത്തെ വികസിപ്പിക്കുമെന്നു സക്കേവൂസ് പറയാതെ പറയുന്നു.

വിശുദ്ധ ലൂക്ക പരിചയപ്പെടുത്തുന്ന മറ്റൊരു ചുങ്കക്കാരനാണു ലേവി. ചുങ്കസ്ഥലത്തിരുന്നു ചുങ്കം പിരിച്ചിരുന്ന ലേവിയെ യേശു വിളിക്കുന്നു. അവൻ എല്ലാം ഉപേക്ഷിച്ച് എഴുന്നേറ്റ് അവനെ അനുഗമിച്ചു. യേശു ലേവിയെക്കുറിച്ച് എന്ത് ആഗ്രഹിച്ചുവോ ആ തലത്തിലേക്കു ലേവി മാറുന്നു. ലേവിയുടെ ’എഴുന്നേല്ക്കൽ’ പ്രക്രിയയിൽ ആ മാറ്റം ഉണ്ടായിരുന്നു. യേശു വിളിച്ചമാത്രയിൽത്തന്നെ വഞ്ചിയും വലയും അപ്പനെയും ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ച ആദ്യശിഷ്യന്മാരുടെ ചിത്രം മനസിലേക്കു വരുന്നില്ലേ? ’ഉണ്ട്’ എന്നുതന്നെയാകും ഉത്തരം. മൂത്തുപഴുത്ത മുന്തിരിങ്ങയിൽനിന്ന് ഉൗറുന്ന വീഞ്ഞുപോലെ അവരിൽനിന്നു പിന്നീട് യേശുവിനെക്കുറിച്ചുള്ള ഹൃദ്യമായ മാധുര്യവചസുകൾ ഒഴുകിയെത്തി. അതാണ് ’എഴുന്നേല്പിന്‍റെ’ ഫലം.


ദൈവസാന്നിധ്യബോധം വ്യക്തികളിൽ കൊണ്ടുവരുന്ന സമൂലമാറ്റത്തിന്‍റെ ഉദാഹരണങ്ങളാണ് വിശുദ്ധ ലൂക്കായുടെ ചുങ്കക്കാർ. ഇവർ എന്‍റെ ചിന്തകളിലേക്കു നല്കുന്നത് ദാവീദ് ബെർഷെബായെ ദുരുപയോഗിച്ചതിനുശേഷം അവനെ നാഥാൻ പ്രവാചകൻ സന്ദർശിച്ചപ്പോൾ പാടിയ സങ്കീർത്തനത്തിലെ ഒരു ഭാഗമാണ്: ’’ ദൈവമേ നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ, അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കേണമേ.’’ എളിമയും തപശ്ചര്യകളും ഒരുവനെ എല്ലാ പാപങ്ങളിൽനിന്നും മോചിപ്പിക്കുന്നു. കാരണം വിനയം ആത്മാവിൽനിന്നും പ്രായശ്ചിത്ത പ്രവൃത്തികൾ ശരീരത്തിൽനിന്നും ദുഷ്ടവിചാരങ്ങളെ വിച്ഛേദിച്ചു കളയുന്നുവെന്ന് ദാവീദിന് അറിയാമായിരുന്നു.

മിസ്റ്റിക് ദൈവശാസ്ത്രത്തിന്‍റെ അന്തരാർഥങ്ങൾ ഹൃദ്യമായി എഴുതിയിട്ടുള്ള ഫോതികിയിലെ വിശുദ്ധ ഡയഡോക്കസ് എഴുതുന്നുണ്ട്: ’’സ്വയം തിരിച്ചറിഞ്ഞു കഴിയുന്പോൾ ആത്മാവിൽ ദൈവത്തോടുള്ള സ്നേഹം നിറയുന്നു. അവിടുത്തെ മുന്പിൽ എളിമയോടെ നിൽക്കാൻ നമ്മൾ ഇടയാകുന്നു.’’ ലൂക്കാ അവതരിപ്പിക്കുന്ന ചുങ്കക്കാർ സ്വയം തിരിച്ചറിഞ്ഞവരായിരുന്നു. സർവനന്മയായ ദൈവത്തിന്‍റെ മുന്പിൽ നില്ക്കുന്പോൾ നമ്മൾ നമ്മുടെ കുറവുകൾ തിരിച്ചറിയുന്നു.

നോന്പുകാലം നമ്മുടെ അതിർത്തികളുടെ വിസ്തൃതി വർധിപ്പിക്കാൻവേണ്ടി പ്രാർഥിക്കേണ്ട കാലമല്ല. ഉപവാസത്തോടും ദാനധർമത്തോടും ചേർത്തുപറയുന്ന പ്രാർഥന സ്വയം മനസിലാക്കാനും തെറ്റുകൾ തിരുത്താനുമുള്ള അനുഗ്രഹത്തിനുവേണ്ടിയാകണം. ഉരുകുന്ന ഹൃദയമാകണം തന്പുരാന്‍റെ സന്നിധിയിലേക്ക് ഉയരേണ്ടത്. വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നതുപോലെ, ’’ഭൂതകാലത്തെ ദൈവത്തിന്‍റെ കാരുണ്യത്തിനും ഭാവിയെ അവിടുത്തെ പരിപാലനയ്ക്കും ഇപ്പോഴുള്ള ജീവിതത്തെ ദൈവസ്നേഹത്തിനും ’’ നമുക്കു സമർപ്പിക്കാം.

ഫാ. അഗസ്റ്റിൻ കടേപറന്പിൽ, സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.