അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്‍റെ പുസ്തകം അടയാളങ്ങൾ കാണാതെ വിശ്വസിക്കുന്ന നിനെവേ നഗരത്തിന്‍റെയും നഗരവാസികളുടെയും കഥ കൂടിയാണ്. ദൈവത്തിന്‍റെ കല്പന അനുസരിച്ച് യോനാ നിനെവേയിലേക്കു പോകുകയും നഗരത്തിൽ കടന്നു നാല്പതു ദിവസങ്ങൾ കഴിയുന്പോൾ നിനെവേ നശിപ്പിക്കപ്പെടുകയും ചെയ്യുമെന്നു വിളിച്ചുപറയുന്നു. നിനെവേയിലെ ജനങ്ങൾ ദൈവത്തിൽ വിശ്വസിച്ച് ഒരു ഉപവാസം പ്രഖ്യാപിക്കുന്നു. ഉപവാസത്തിന്‍റെ തീവ്രതയും അനുഷ്ഠിക്കേണ്ട രീതികളും പുസ്തകം വിവരിക്കുന്നുണ്ട്. എന്നാൽ നമുക്കു പ്രധാനപ്പെട്ടത് അവരുടെ മനോഭാവമാണ്. അടയാളങ്ങൾ ഇല്ലാതെ വാക്കുകളിൽ മാത്രം വിശ്വസിച്ച് ദൈവത്തിന്‍റെ മനസുപോലും മാറ്റാൻ കാരണമായ നിനെവേ ജനത്തിന്‍റെ മനോഭാവം.

വിശുദ്ധ ഗ്രന്ഥം പറയുന്നു: ’’തങ്ങളുടെ ദുഷ്ടതയിൽനിന്ന് അവർ പിന്തിരിഞ്ഞു എന്നു കണ്ട ദൈവം മനസു മാറ്റി; അവരുടെമേൽ അയക്കുമെന്നു പറഞ്ഞ തിന്മ അയച്ചില്ല.’’ അവരെ ഇങ്ങനെ പ്രശംസിക്കുന്പോഴും നിനെവേക്കാർ നശിപ്പിക്കപ്പെടുന്നത് തോബിത്തിന്‍റെ പുസ്തകത്തിൽ വായിക്കുന്നത് മറക്കാതിരിക്കുക.

കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ; അടയാളങ്ങൾ ഇല്ലാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. വിശ്വസിക്കാൻ അടയാളങ്ങൾ ആവശ്യപ്പെട്ട ജനാവലിയെ യേശു വിളിച്ചതു ദുഷിച്ചതും അവിശ്വസ്തയുമായ തലമുറ എന്നാണ്. മത്തായിയുടെ സുവിശേഷങ്ങളിൽ രണ്ടു സ്ഥലങ്ങളിലായി യേശുവിന്‍റെ മേൽപറഞ്ഞ പരാമർശം കാണാം. അടയാളങ്ങൾ ഇല്ലാതെ മനുഷ്യനു വിശ്വസിക്കാൻ സാധിക്കണം; ദൈവം ആഗ്രഹിക്കുന്നതും അതുതന്നെയാണ്. എന്നാൽ, മനുഷ്യന്‍റെ അപര്യാപ്തത എത്രയോ വലുതാണ്!

അടയാളങ്ങളില്ലാതെ, കാണാതെ വിശ്വസിക്കാൻ മനുഷ്യർക്കു പ്രയാസമാണ്. അതിനാൽ അടയാളങ്ങളിലൂടെ മനുഷ്യരോടു സംവദിക്കുന്ന ദൈവത്തെയാണു വിശുദ്ധഗ്രന്ഥം ചിത്രീകരിക്കുന്നത്. പഴയനിയമത്തിലെ മഴവില്ലും പരിഛേദനകർമവും ദൈവമനുഷ്യബന്ധത്തിന്‍റെ അടയാളവും ഓർമപ്പെടുത്തലുമായിരുന്നു. അടയാളങ്ങളിലൂടെ ദൈവസാന്നിധ്യം അവർ അനുഭവിച്ചിരുന്നു എന്നാണ് അതിന്‍റെ അർഥം.

അടയാളങ്ങളിലൂടെ സംസാരിക്കുന്ന യേശുവിനെ സുവിശേഷകന്മാർ അവതരിപ്പിക്കുന്നു: ’’നീ അവരോട് ഉപമകൾ വഴി സംസാരിക്കുന്നതെന്തുകൊണ്ട്’’ എന്ന ചോദ്യത്തിനു യേശു നല്കുന്ന മറുപടി ശ്രദ്ധേയമാണ്: ’’സ്വർഗരാജ്യത്തിന്‍റെ രഹസ്യങ്ങൾ അറിയാനുള്ള വരം നിങ്ങൾക്കാണു ലഭിച്ചിരിക്കുന്നത്. അവർക്ക് അത് ലഭിച്ചിട്ടില്ല.’’ മനുഷ്യന്‍റെ ഗ്രഹണശക്തിയുടെ അപര്യാപ്തത ഉപമകൾ വഴിയും അത്ഭുതങ്ങൾ വഴിയും സ്വർഗരാജ്യം പ്രഘോഷിക്കാൻ യേശുവിനെ പ്രേരിപ്പിച്ചു. യോഹന്നാന്‍റെ സുവിശേഷങ്ങളിലെ അത്ഭുതങ്ങളെല്ലാം അടയാളങ്ങൾ എന്നാണല്ലോ വിളിക്കപ്പെടുന്നത്. ദൈവത്തിന്‍റെ അപരിമേയസ്വഭാവവും മനുഷ്യന്‍റെ അപര്യാപ്തതയും അവ വെളിപ്പെടുത്തുന്നു.

പഴയനിയമത്തിലെയും പുതിയനിയമത്തിലെയും അടയാളങ്ങളുടെ പൊതുവായ സ്വഭാവം, അവ യാഥാർഥ്യത്തെ സൂചിപ്പിക്കുകയും അവയെ യാഥാർഥ്യമാക്കുകയും ചെയ്യുന്നു. അടയാളങ്ങൾ ഫലദായകങ്ങളാണ് എന്നർഥം. ആ അർഥത്തിൽ തിരുസഭ ദർശിച്ച യേശുക്രിസ്തുവിന്‍റെ ഉത്ഥാനം ഏറ്റവും വലിയ അടയാളമായി നിലനില്ക്കുന്നു. അത് എല്ലാവരുടെയും ഉത്ഥാനത്തിന്‍റെ മാതൃകയും സകല മനുഷ്യരുടെയും നിത്യതയിലേക്കുള്ള പ്രവേശനത്തിന്‍റെ ഉറപ്പുമാണ്.


ഇതെഴുതുന്പോൾ കൂദാശകളാകുന്ന അടയാളങ്ങളാണു മനസിൽ നിറയുന്നത്. കൂദാശകളാകുന്ന അടയാളങ്ങൾ യാഥാർഥ്യത്തെ സൂചിപ്പിക്കുകയും ഫലങ്ങൾ വിശ്വാസികൾക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്നു. മാമ്മോദീസയിൽ ഉപയോഗിക്കുന്ന വെള്ളം പ്രത്യക്ഷത്തിൽ ബാഹ്യമായ ശുദ്ധിയാണു പ്രദാനം ചെയ്യുന്നത് എന്ന് തോന്നിയാലും അത് ആന്തരിക വിശുദ്ധീകരണത്തിന്‍റെ അടയാളങ്ങളാണ്. അതു യഥാർഥത്തിൽ അങ്ങനെ തന്നെയാണ്. വിശുദ്ധ കുർബാനയിൽ അർപ്പിക്കുന്ന അപ്പവും വീഞ്ഞും യേശുവിന്‍റെ തിരുശരീര രക്തങ്ങളുടെ പ്രതീകങ്ങളാണ്. എന്നാൽ, അവ അങ്ങനെതന്നെ എന്നു നമ്മൾ വിശ്വസിക്കുന്നു. കാരണം അപ്പം എടുത്തുകൊണ്ട് ഇതെന്‍റെ ശരീരമാകുന്നു എന്നും വീഞ്ഞെടുത്തുകൊണ്ട് ഇതെന്‍റെ രക്തമാകുന്നു എന്നും യേശു പറഞ്ഞിട്ടുണ്ട്.

ആരാധനക്രമം വികസിക്കുന്നത് അടയാളങ്ങളിലൂടെയാണല്ലോ. കൂദാശകളാകുന്ന അടയാളങ്ങൾ, അങ്ങനെ ദൈവ- മനുഷ്യബന്ധത്തിന്‍റെ കഥ പറയുന്നു; ദൈവവരപ്രസാദം മനുഷ്യരിലേക്ക് ഒഴുകിയെത്തുന്ന മാർഗമായി അവ മാറുന്നു. കൂദാശകളുടെ നിർവചനം തന്നെ കാണപ്പെടാത്ത ദൈവവരപ്രസാദം ലഭിക്കുന്നതിനുവേണ്ടി യേശുക്രിസ്തു സ്ഥാപിച്ച കാണപ്പെടുന്ന അടയാളങ്ങളാണ് എന്നാണല്ലോ! അതുകൊണ്ട് അടയാളങ്ങൾക്ക് ഒരു ആധ്യാത്മികതയുണ്ട്. എന്താണ് അടയാളങ്ങളുടെ ആധ്യാത്മികത? ഓർക്കുന്നുണ്ടല്ലോ യേശു പറഞ്ഞത്, ’’എന്നെ കാണുന്നവൻ എന്‍റെ പിതാവിനെ കാണുന്നു.’’ യേശുവിന്‍റെ സാന്നിധ്യം പിതാവിനെക്കുറിച്ചുളള പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ ആയിരുന്നു; പിതാവിലേയ്ക്കുള്ള വഴിയും അവിടുന്നുതന്നെ ആയിരുന്നല്ലോ.

കൂദാശകൾ ആകുന്ന അടയാളങ്ങൾ യേശുവിലേക്കുള്ള മാർഗങ്ങൾ ആകുന്നു; അവിടെനിന്ന് പരിശുദ്ധത്രിത്വത്തിന്‍റെ രഹസ്യത്തിലേയ്ക്കും. യേശു കേന്ദ്രീകൃത സ്വഭാവം അങ്ങനെ കൂദാശകളെ മറ്റെല്ലാ അടയാളങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നു. അടയാളങ്ങളെക്കുറിച്ചുള്ള ചിന്തകൾ വിശ്വാസികളെ വലിയ ഉത്തരവാദിത്വങ്ങൾ ഏല്പിക്കുന്നു. അത് അടയാളങ്ങൾ ആയിത്തീരാനും ആയിരിക്കാനുമുള്ള ഉത്തരവാദിത്വമാണ്.

സഭ രക്ഷയുടെ അടയാളമായിരിക്കുന്നതുപോലെ സഭാതനയരും രക്ഷയുടെ അടയാളങ്ങളും മറ്റുള്ളവർ സഭയാകുന്ന സ്രോതസിലേക്കു വരാനുള്ള മാർഗങ്ങളുമാകണം.

ജറുസലം തീർത്ഥാടനം-29 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.