Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വിശ്വസിക്കുന്ന നിനെവേ നഗരത്തിന്റെയും നഗരവാസികളുടെയും കഥ കൂടിയാണ്. ദൈവത്തിന്റെ കല്പന അനുസരിച്ച് യോനാ നിനെവേയിലേക്കു പോകുകയും നഗരത്തിൽ കടന്നു നാല്പതു ദിവസങ്ങൾ കഴിയുന്പോൾ നിനെവേ നശിപ്പിക്കപ്പെടുകയും ചെയ്യുമെന്നു വിളിച്ചുപറയുന്നു. നിനെവേയിലെ ജനങ്ങൾ ദൈവത്തിൽ വിശ്വസിച്ച് ഒരു ഉപവാസം പ്രഖ്യാപിക്കുന്നു. ഉപവാസത്തിന്റെ തീവ്രതയും അനുഷ്ഠിക്കേണ്ട രീതികളും പുസ്തകം വിവരിക്കുന്നുണ്ട്. എന്നാൽ നമുക്കു പ്രധാനപ്പെട്ടത് അവരുടെ മനോഭാവമാണ്. അടയാളങ്ങൾ ഇല്ലാതെ വാക്കുകളിൽ മാത്രം വിശ്വസിച്ച് ദൈവത്തിന്റെ മനസുപോലും മാറ്റാൻ കാരണമായ നിനെവേ ജനത്തിന്റെ മനോഭാവം.
വിശുദ്ധ ഗ്രന്ഥം പറയുന്നു: ’’തങ്ങളുടെ ദുഷ്ടതയിൽനിന്ന് അവർ പിന്തിരിഞ്ഞു എന്നു കണ്ട ദൈവം മനസു മാറ്റി; അവരുടെമേൽ അയക്കുമെന്നു പറഞ്ഞ തിന്മ അയച്ചില്ല.’’ അവരെ ഇങ്ങനെ പ്രശംസിക്കുന്പോഴും നിനെവേക്കാർ നശിപ്പിക്കപ്പെടുന്നത് തോബിത്തിന്റെ പുസ്തകത്തിൽ വായിക്കുന്നത് മറക്കാതിരിക്കുക.
കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ; അടയാളങ്ങൾ ഇല്ലാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. വിശ്വസിക്കാൻ അടയാളങ്ങൾ ആവശ്യപ്പെട്ട ജനാവലിയെ യേശു വിളിച്ചതു ദുഷിച്ചതും അവിശ്വസ്തയുമായ തലമുറ എന്നാണ്. മത്തായിയുടെ സുവിശേഷങ്ങളിൽ രണ്ടു സ്ഥലങ്ങളിലായി യേശുവിന്റെ മേൽപറഞ്ഞ പരാമർശം കാണാം. അടയാളങ്ങൾ ഇല്ലാതെ മനുഷ്യനു വിശ്വസിക്കാൻ സാധിക്കണം; ദൈവം ആഗ്രഹിക്കുന്നതും അതുതന്നെയാണ്. എന്നാൽ, മനുഷ്യന്റെ അപര്യാപ്തത എത്രയോ വലുതാണ്!
അടയാളങ്ങളില്ലാതെ, കാണാതെ വിശ്വസിക്കാൻ മനുഷ്യർക്കു പ്രയാസമാണ്. അതിനാൽ അടയാളങ്ങളിലൂടെ മനുഷ്യരോടു സംവദിക്കുന്ന ദൈവത്തെയാണു വിശുദ്ധഗ്രന്ഥം ചിത്രീകരിക്കുന്നത്. പഴയനിയമത്തിലെ മഴവില്ലും പരിഛേദനകർമവും ദൈവമനുഷ്യബന്ധത്തിന്റെ അടയാളവും ഓർമപ്പെടുത്തലുമായിരുന്നു. അടയാളങ്ങളിലൂടെ ദൈവസാന്നിധ്യം അവർ അനുഭവിച്ചിരുന്നു എന്നാണ് അതിന്റെ അർഥം.
അടയാളങ്ങളിലൂടെ സംസാരിക്കുന്ന യേശുവിനെ സുവിശേഷകന്മാർ അവതരിപ്പിക്കുന്നു: ’’നീ അവരോട് ഉപമകൾ വഴി സംസാരിക്കുന്നതെന്തുകൊണ്ട്’’ എന്ന ചോദ്യത്തിനു യേശു നല്കുന്ന മറുപടി ശ്രദ്ധേയമാണ്: ’’സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാനുള്ള വരം നിങ്ങൾക്കാണു ലഭിച്ചിരിക്കുന്നത്. അവർക്ക് അത് ലഭിച്ചിട്ടില്ല.’’ മനുഷ്യന്റെ ഗ്രഹണശക്തിയുടെ അപര്യാപ്തത ഉപമകൾ വഴിയും അത്ഭുതങ്ങൾ വഴിയും സ്വർഗരാജ്യം പ്രഘോഷിക്കാൻ യേശുവിനെ പ്രേരിപ്പിച്ചു. യോഹന്നാന്റെ സുവിശേഷങ്ങളിലെ അത്ഭുതങ്ങളെല്ലാം അടയാളങ്ങൾ എന്നാണല്ലോ വിളിക്കപ്പെടുന്നത്. ദൈവത്തിന്റെ അപരിമേയസ്വഭാവവും മനുഷ്യന്റെ അപര്യാപ്തതയും അവ വെളിപ്പെടുത്തുന്നു.
പഴയനിയമത്തിലെയും പുതിയനിയമത്തിലെയും അടയാളങ്ങളുടെ പൊതുവായ സ്വഭാവം, അവ യാഥാർഥ്യത്തെ സൂചിപ്പിക്കുകയും അവയെ യാഥാർഥ്യമാക്കുകയും ചെയ്യുന്നു. അടയാളങ്ങൾ ഫലദായകങ്ങളാണ് എന്നർഥം. ആ അർഥത്തിൽ തിരുസഭ ദർശിച്ച യേശുക്രിസ്തുവിന്റെ ഉത്ഥാനം ഏറ്റവും വലിയ അടയാളമായി നിലനില്ക്കുന്നു. അത് എല്ലാവരുടെയും ഉത്ഥാനത്തിന്റെ മാതൃകയും സകല മനുഷ്യരുടെയും നിത്യതയിലേക്കുള്ള പ്രവേശനത്തിന്റെ ഉറപ്പുമാണ്.
ഇതെഴുതുന്പോൾ കൂദാശകളാകുന്ന അടയാളങ്ങളാണു മനസിൽ നിറയുന്നത്. കൂദാശകളാകുന്ന അടയാളങ്ങൾ യാഥാർഥ്യത്തെ സൂചിപ്പിക്കുകയും ഫലങ്ങൾ വിശ്വാസികൾക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്നു. മാമ്മോദീസയിൽ ഉപയോഗിക്കുന്ന വെള്ളം പ്രത്യക്ഷത്തിൽ ബാഹ്യമായ ശുദ്ധിയാണു പ്രദാനം ചെയ്യുന്നത് എന്ന് തോന്നിയാലും അത് ആന്തരിക വിശുദ്ധീകരണത്തിന്റെ അടയാളങ്ങളാണ്. അതു യഥാർഥത്തിൽ അങ്ങനെ തന്നെയാണ്. വിശുദ്ധ കുർബാനയിൽ അർപ്പിക്കുന്ന അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീര രക്തങ്ങളുടെ പ്രതീകങ്ങളാണ്. എന്നാൽ, അവ അങ്ങനെതന്നെ എന്നു നമ്മൾ വിശ്വസിക്കുന്നു. കാരണം അപ്പം എടുത്തുകൊണ്ട് ഇതെന്റെ ശരീരമാകുന്നു എന്നും വീഞ്ഞെടുത്തുകൊണ്ട് ഇതെന്റെ രക്തമാകുന്നു എന്നും യേശു പറഞ്ഞിട്ടുണ്ട്.
ആരാധനക്രമം വികസിക്കുന്നത് അടയാളങ്ങളിലൂടെയാണല്ലോ. കൂദാശകളാകുന്ന അടയാളങ്ങൾ, അങ്ങനെ ദൈവ- മനുഷ്യബന്ധത്തിന്റെ കഥ പറയുന്നു; ദൈവവരപ്രസാദം മനുഷ്യരിലേക്ക് ഒഴുകിയെത്തുന്ന മാർഗമായി അവ മാറുന്നു. കൂദാശകളുടെ നിർവചനം തന്നെ കാണപ്പെടാത്ത ദൈവവരപ്രസാദം ലഭിക്കുന്നതിനുവേണ്ടി യേശുക്രിസ്തു സ്ഥാപിച്ച കാണപ്പെടുന്ന അടയാളങ്ങളാണ് എന്നാണല്ലോ! അതുകൊണ്ട് അടയാളങ്ങൾക്ക് ഒരു ആധ്യാത്മികതയുണ്ട്. എന്താണ് അടയാളങ്ങളുടെ ആധ്യാത്മികത? ഓർക്കുന്നുണ്ടല്ലോ യേശു പറഞ്ഞത്, ’’എന്നെ കാണുന്നവൻ എന്റെ പിതാവിനെ കാണുന്നു.’’ യേശുവിന്റെ സാന്നിധ്യം പിതാവിനെക്കുറിച്ചുളള പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ ആയിരുന്നു; പിതാവിലേയ്ക്കുള്ള വഴിയും അവിടുന്നുതന്നെ ആയിരുന്നല്ലോ.
കൂദാശകൾ ആകുന്ന അടയാളങ്ങൾ യേശുവിലേക്കുള്ള മാർഗങ്ങൾ ആകുന്നു; അവിടെനിന്ന് പരിശുദ്ധത്രിത്വത്തിന്റെ രഹസ്യത്തിലേയ്ക്കും. യേശു കേന്ദ്രീകൃത സ്വഭാവം അങ്ങനെ കൂദാശകളെ മറ്റെല്ലാ അടയാളങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നു. അടയാളങ്ങളെക്കുറിച്ചുള്ള ചിന്തകൾ വിശ്വാസികളെ വലിയ ഉത്തരവാദിത്വങ്ങൾ ഏല്പിക്കുന്നു. അത് അടയാളങ്ങൾ ആയിത്തീരാനും ആയിരിക്കാനുമുള്ള ഉത്തരവാദിത്വമാണ്.
സഭ രക്ഷയുടെ അടയാളമായിരിക്കുന്നതുപോലെ സഭാതനയരും രക്ഷയുടെ അടയാളങ്ങളും മറ്റുള്ളവർ സഭയാകുന്ന സ്രോതസിലേക്കു വരാനുള്ള മാർഗങ്ങളുമാകണം.
ജറുസലം തീർത്ഥാടനം-29 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കു
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനകാർക്ക് നോട്ടീസ്
കോൺഗ്രസിന്റെ അവിശ്വാസത്തിന് പിന്തുണ: സിപിഎം അംഗങ്ങളോട് വിശദീകരണം തേടി നേതൃത്വം
മെമ്മറി കാർഡ് മാറ്റിയത് കണ്ടക്ടറാകാം, സംശയമുണ്ടെന്ന് ഡ്രൈവർ യദു
തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളില് വീഴ്ചയുണ്ടായി; ടി.എന്.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഇളവുകള് വരുത്തി ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കി
Latest News
സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനകാർക്ക് നോട്ടീസ്
കോൺഗ്രസിന്റെ അവിശ്വാസത്തിന് പിന്തുണ: സിപിഎം അംഗങ്ങളോട് വിശദീകരണം തേടി നേതൃത്വം
മെമ്മറി കാർഡ് മാറ്റിയത് കണ്ടക്ടറാകാം, സംശയമുണ്ടെന്ന് ഡ്രൈവർ യദു
തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളില് വീഴ്ചയുണ്ടായി; ടി.എന്.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഇളവുകള് വരുത്തി ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top