Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കുറിച്ചുള്ള ചിത്രമാണ്. അബ്രഹാം പ്രാർഥിക്കുന്നതും അവന്റെ പ്രാർഥനകേട്ട് അബിമെലെക്കും ഭാര്യയും വേലക്കാരിയും സൗഖ്യം പ്രാപിക്കുന്നതും ഉല്പത്തി പുസ്തകത്തിൽ നമ്മൾ കാണുന്നു. കുഷ്ഠം പിടിച്ചു മഞ്ഞുപോലെ വെളുത്തുപോയ മിറിയം മോസസിന്റെ പ്രാർഥനാഫലമായി സൗഖ്യം പ്രാപിക്കുന്നതു സംഖ്യ പുസ്തകത്തിലുണ്ട്. പ്രവാചകൻ ബഥേലിലെ ബലിപീഠത്തിനെതിരേ പ്രവചിക്കുന്നതുകേട്ട് ജെറോബോവാം പീഠത്തിനരികെനിന്ന് കൈനീട്ടിക്കൊണ്ട് അവനെ പിടിക്കാൻ കല്പിച്ചു; എന്നാൽ അവന്റെ കരം മരവിച്ചു മടക്കാൻ കഴിയാതെയായി. ദൈവപുരുഷൻ രാജാവിനുവേണ്ടി പ്രാർഥിക്കുകയും ദൈവം അവന്റെ കരം പഴയ പടിയാക്കുകയും ചെയ്തു എന്ന് രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ വിവരിക്കുന്നു.
ദൈവത്തിന്റെ അഭീഷ്ടത്തിനെതിരായി പ്രവർത്തിച്ച് ജനസംഖ്യാ കണക്ക് എടുത്തതിന്റെ പേരിൽ ദൈവം പകർച്ചവ്യാധി അയയ്ക്കുന്നതും എന്നാൽ, ദാവീദിന്റെ പ്രാർഥനകേട്ട് ഇസ്രയേലിൽനിന്ന് മഹാമാരി വിട്ടുപോകുന്നതും സാമുവേലിന്റെ രണ്ടാം പുസ്തകത്തിന്റെ അവസാനതാളുകളിൽ നമുക്കു കാണാം. ദാവീദ് പിന്നീട് പാടുന്നുണ്ട്. "എന്റെ ദൈവമായ കർത്താവേ, ഞാൻ അങ്ങയോട് നിലവിളിച്ച് അപേക്ഷിച്ചു, അവിടുന്നു എന്നെ സുഖപ്പെടുത്തുകയും ചെയ്തു.’കർത്താവിന്റെ സൗഖ്യദാനത്തെ പുകഴ്ത്തിക്കൊണ്ട് ദാവീദ് വീണ്ടും പാടുന്നുണ്ട്: "ദരിദ്രരോട് കരുണകാണിക്കുന്നവൻ ഭാഗ്യവാൻ.... കർത്താവ് അവന്റെ രോഗശയ്യയിൽ ആശ്വാസം പകരും. അവിടുന്നു രോഗശാന്തി നല്കും.’
രോഗബാധിതരോടുള്ള ദൈവത്തിന്റെ കാരുണ്യം നിറഞ്ഞ ഇടപെടലുകളാണു മുകളിൽ പറഞ്ഞ സംഭവങ്ങളിലും സ്തുതിഗീതങ്ങളിലും നിറഞ്ഞുനില്ക്കുന്നത്. മാറായിലെ ജലം നല്കി ഇസ്രയേൽ ജനത്തെ അനുഗ്രഹിച്ച് ദൈവം സ്വയം പറയുന്നുണ്ടല്ലോ: "ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്.’ പ്രസ്തുതകാരണങ്ങളാൽ ആകണം ഇസ്രയേൽ ജനത "യഹോവാ റാഫാ - സൗഖ്യദായകനായ കർത്താവ് -’ എന്ന് പറഞ്ഞുകൊണ്ട് അവിടുത്തെ വിളിച്ച് അപേക്ഷിച്ചത്.
പഴയനിയമത്തിലെ സുഖപ്പെടുത്തുന്ന ദൈവാനുഭവം പുതിയ നിയമത്തിൽ യേശുവിലൂടെ കൂടുതൽ പ്രകടമാകുകയും പൂർണതയിൽ എത്തുകയും ചെയ്യുന്നു. മർക്കോസിന്റെ സുവിശേഷം ആദ്യ അധ്യായം തന്നെ ഈ ആശയം വ്യക്തമാക്കുന്നു. പിശാചുബാധിതർ, കുഷ്ഠരോഗികൾ,പത്രോസിന്റെ അമ്മായിഅമ്മ തുടങ്ങിയവർ അവിടുന്നു നല്കിയ സൗഖ്യം സ്വീകരിച്ചവരാണ്. രോഗികളോടുള്ള യേശുവിന്റെ അനുകന്പ മർക്കോസ് സുവിശേഷകനോടൊപ്പം മറ്റു സുവിശേഷകരും എടുത്തു പറയുന്നു, കാരണം യേശുവിന്റെ പരസ്യ ജീവിതശുശ്രൂഷയുടെ നല്ലൊരു പങ്കും രോഗികളോടുകൂടെ ആയിരുന്നല്ലോ! അവിടുന്നു അവരെ വിധിക്കുകയോ പുറംതള്ളുകയോ ചെയ്തില്ല. അവിടുന്നു ശരീരത്തിന്റെ സൗഖ്യത്തിൽ മാത്രമായിരുന്നില്ല ശ്രദ്ധപതിപ്പിച്ചത്; ആത്മാവിന്റെ മോചനവും സൗഖ്യവും രക്ഷയും അവിടുന്നു അവർക്കു നല്കി.
ആദിമസഭയും രോഗികളോടുള്ള സമീപനത്തിൽ യേശുവിന്റെ മനോഭാവം പിൻതുടരുന്നതിൽ ഒൗത്സുക്യം കാണിച്ചിരുന്നത് പുതിയ നിയമത്തിൽ കാണാവുന്നതാണ്. സുന്ദരകവാടത്തിങ്കൽ ഇരുന്ന് ഭിക്ഷയാചിച്ചിരുന്ന മുടന്തനു പത്രോസും യോഹന്നാനും സൗഖ്യം നല്കി അനുഗ്രഹിക്കുന്നത് അനേക സംഭവങ്ങളിൽ ഒന്നാണ്. യേശുതന്നെ തന്റെ അപ്പോസ്തലന്മാരെ അതിനായി ഒരുക്കിയെന്നു സുവിശേഷകന്മാർ എഴുതുന്നുണ്ട്: "ശിഷ്യന്മാർ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു; അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലം പൂശി സുഖപ്പെടുത്തി.’
സഭ എന്നും ഈ ശുശ്രൂഷ തുടരണമെന്നാണു യാക്കോബ് ശ്ലീഹ ഓർമിപ്പിക്കുന്നത്. "........... നിങ്ങളിൽ ആരെങ്കിലും രോഗിയാണെങ്കിൽ അവൻ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവൻ കർത്താവിന്റെ നാമത്തിൽ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാർഥിക്കട്ടെ..’ സഭ അഭംഗുരം പ്രസ്തുതനിർദേശം പാലിച്ചിട്ടുണ്ടല്ലോ. രോഗീലേപനമെന്ന കൂദാശ പരികർമം ചെയ്തുകൊണ്ട് രോഗികളോടും വാർധക്യത്തിൽ ഉള്ളവരോടുമുള്ള സഭയുടെ കടമ നിർവഹിക്കുന്നു. അതുവഴി രോഗികളിൽ ധൈര്യവും പ്രത്യാശയും വർധിക്കുന്നു; സഹനത്തിന് പുതിയ അർഥവും നിത്യതയിലേക്കുള്ള യാത്രയ്ക്ക് വഴിയും ഒരുങ്ങുന്നു.
പഴയനിയമത്തിലും പുതിയ നിയമത്തിലും സഭയിലും നമ്മൾ ദർശിച്ച കാരുണ്യത്തിന്റെ മുഖം പ്രാർഥനയിലും തൈലാഭിഷേകത്തിലും മാത്രമായി ചുരുങ്ങിപ്പോയി എന്നു കരുതരുത്; രോഗികളോടും വാർധക്യം അനുഭവിക്കുന്നവരോടുമുള്ള സാമീപ്യവും ഐക്യദാർഢ്യവും അതു മുൻകൂട്ടി കാണുന്നുണ്ട്. എന്നാൽ, വലിയ വെല്ലുവിളി നേരിടുന്ന ഒരു തലമായി ഇതു മാറിക്കഴിഞ്ഞു. കുറച്ചുകൂടി വിശാലമായ അർഥത്തിൽ എല്ലാവരിലേക്കും ശുശ്രൂഷാരംഗം എത്തിച്ചേരാൻ അതു നമ്മെ നിർബന്ധിക്കുന്നതായി കാണാം. സങ്കീർത്തനവചനങ്ങളാണ് മനസിൽ തെളിയുന്നത്: ’’വാർധക്യത്തിൽ തള്ളിക്കളയരുതേ! ബലം ക്ഷയിക്കുന്പോൾ എന്നെ ഉപേക്ഷിക്കരുത്! ... ദൈവമേ വാർധക്യവും നരയും ബാധിച്ച എന്നെ പരിത്യജിക്കരുതേ...’’
സങ്കീർത്തകന്റെ ഈ വിലാപം എന്നത്തേക്കാൾ ഉപരി ഇന്നു വർധിച്ചിരിക്കുന്നു. വിസ്മരിക്കപ്പെടുകയും നിരാകരിക്കപ്പെടുകയു ചെയ്യുമെന്നു ഭയപ്പെടുന്ന വൃദ്ധരുടെയും രോഗികളുടെയും ആകുലത നമ്മുടെ മനസിനെ സ്പർശിക്കട്ടെ! ചെറുപ്പക്കാരും വൃദ്ധരും ആരോഗ്യവാന്മാരും രോഗികളും തമ്മിലുള്ള പുതിയ ഒരാശ്ലേഷത്തിന്റെ കവിഞ്ഞൊഴുകുന്ന ആനന്ദം സംജാതമാകേണ്ടിയിരിക്കുന്നു. വൃദ്ധരെയും രോഗികളെയും സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുക വഴി യേശുവിന്റെ സൗഖ്യദായക ശുശ്രൂഷയിലാണ് നമ്മൾ പങ്കുചേരുന്നത് എന്ന് അറിയുക.
ജറുസലം തീർത്ഥാടനം-26 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എല്ലാവരും മിഷനറിമാർ
""നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും
മലയിലെ പ്രസംഗവും ഭൂമിയിലെ ജീവിതവും
വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ
അവൻ വീണ്ടുംവരും!
സമാന്തരസുവിശേഷങ്ങൾ പരിചയപ്പെടുത്തുന്ന കൈറീൻകാര
""സാർവത്രിക ഉത്ഥാനം’’ഒരു പുനർവായന
’’എന്തെന്നാൽ സകല ശത്രുക്കളെയും തന്റെ പാദസേവ
പുതിയ നിയമവും പുതിയ കാലവും
ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊ
വിമർശിക്കപ്പെടുന്ന നിയോഗം
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിര
നല്ല സുഹൃത്തുക്കൾ ഉണ്ടാവട്ടെ!
’’ദാവീദിനോടു സംസാരിച്ചു തീർന്നപ്പോൾ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒ
നല്ലതു തെരഞ്ഞെടുക്കാം
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദന
വിശ്വാസം സാമൂഹികനിർമിതിക്ക്
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേ
പിതാവിൽനിന്ന് ... പിതാവിലേയ്ക്ക്
ക്രൈസ്തവസഭ അതിന്റെ ആരംഭം മുതൽ വിശ്വാസികളെ സ്വീകരിച്ചിരുന്നതു പിതാവിന്റെയും
എല്ലാം എഴുതപ്പെട്ടതുപോലെ
“പിതാക്കന്മാരിൽനിന്ന് നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ
നല്ലതിനായി ദാഹിക്കൂ..!
അപ്പോസ്തലനായ യോഹന്നാൻ ദാഹത്തെയും വെള്ളത്തെയും സുവി
എന്റെ ദൈവമേ, എന്തുകൊണ്ട്?
ആദിമസഭയിൽ പടർന്നുപിടിച്ച പാഷണ്ഡതകളിൽ ഏറ്റവും അധികം പ്രഹരം സഭയ്ക്കു സ്വീക
അമ്മയെ സ്നേഹിക്കാൻ
”നിന്റെ അമ്മയുടെ കാര്യം ഒരിക്കലും മറക്കരുത്. ജീവിതകാ
വിശുദ്ധ ദിസ്മസ് - നല്ല കള്ളൻ
ആശ്വാസം പകരുന്ന വാക്കുകളാണ് കുരിശിൽ കിടന്നു
ഫെലിക്സ് കുൾപ്പ
അപ്പോസ്തലനായ വിശുദ്ധ പൗലോസ് എഴുതുന്നു: “ഒരു മനുഷ്യ
വചനവും ധർമവും
വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ
അടയാളങ്ങൾ: സാംഗത്യവും ഉത്തരവാദിത്വവും
പ്രബോധനാത്മകമായ കഥ പറയുന്ന യോനാ പ്രവാചകന്റെ പുസ്തകം അടയാളങ്ങൾ കാണാതെ വി
വലിയ കുടുംബം വലിയ സന്തോഷം
മണവറയിൽ തനിച്ചായപ്പോൾ അവർ ഇങ്ങ
ഭക്ഷണമേശയിലെ യോഗ്യത
ജറുസലം തീർത്ഥാടനം -25 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്റ്
തെളിമയാർന്ന മാർഗവും ലക്ഷ്യവും
“ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടി
ആത്മാവ് നയിക്കട്ടെ!
യേശു ഗലീലി കടൽത്തീരത്തുകൂടി നടക്കുന്പോൾ വലവീശിക്കൊണ്ടിരുന്ന പത്രോസിനെയും
ജ്ഞാനസ്നാന സുകൃതങ്ങൾ
യേശുവിന്റെ പരസ്യജീവിതകാലത്തെ പ്രധാനസംഭവങ്ങളി
വിക്ടറിനസ് - ഒരു വിജയഗാഥ
സഭാരംഭകാലത്തു സാഹിത്യത്തിലൂടെയും തത്ത്വശാസ്ത്രത്തി
ഉത്തമഗീതം- ഉത്തമസ്നേഹം
ദൈവമനുഷ്യബന്ധത്തിന്റെ ഉദാത്തഭാവമാണ് ഉത്തമഗീതം
പ്രത്യാശയിൽ വളരുക
’’നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പ
വിശ്വസിക്കുക, മനസിലാക്കുക
“ഇവിടം മുതൽ കത്തോലിക്കാസഭയുടെ സിദ്ധാന്തസംഹിതയോട് എനിക്കു താല്പര്യം വർധിച്
സന്തോഷം, സർവത്ര ആനന്ദം
ദൈവമാണ് എന്റെ അവകാശം എന്നു പ്രഖ്യാപിക്കുന്ന പതിനാറാം സ
കൃപയുടെ ഉപാസകരാകുക
അപ്പോസ്തലനായ വിശുദ്ധ പൗലോസ് കൊറിന്തോസിലെ സഭയ്ക്ക് എ
പത്രോസും തോമസും ചില പാഠങ്ങളും
അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ
നല്കപ്പെട്ടതു കൈമാറുക
മരണം അടുത്തപ്പോൾ ദാവീദ് പുത്രൻ സോളമനെ വിളി
മറിയത്തെ കൂടെക്കൂട്ടുക
ലൂക്കാ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പരസ്യജീവിതത്തിനുമുന്പുള്ള ക്രമമായ വ
നന്നായി പഠിക്കുക
സഭയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യാജപ്രബോധകർ
നന്നായി വായിക്കുക
അപ്പോസ്തലന്മാരുടെ നടപടിപുസ്തകത്തിലെ ഫിലിപ്പോസും എ
എല്ലാവരും വിലപ്പെട്ടവർ
പ്രപഞ്ചത്തിന്റെയും അതിന്റെ ക്രമാനുഗതമായ ചലനത്തി
ഒരു ബോട്ടുയാത്ര
വലയും മത്സ്യങ്ങളും അവയുടെ അർഥതലങ്ങളുമാ
എല്ലാവരെയും ഉൾക്കൊള്ളുക
വിശുദ്ധഗ്രന്ഥത്തിൽ മത്സ്യബന്ധന സാമഗ്രികളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളുണ്
വിശ്വാസിയും തിരുവസ്ത്രവും
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്
യോജിച്ചു മുന്നോട്ട്
റോമിലെ മെത്രാനായിരുന്ന വിശുദ്ധ ക്ലെമന്റ് കൊറിന്തോസി
കുരിശടയാളത്തോടെ ആരംഭിക്കാം
വിശുദ്ധ യോഹന്നാൻ വിവരിക്കുന്ന യേശുവും നിക്കൊദേമൂസും തമ്മിലുള്ള സംഭാഷണം ദൈവശ
സ്വയം അറിയുക
സുവിശേഷകനായ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തുന്ന ഫരിസേ
കൊടുക്കുന്നതാണു ശ്രേയസ്കരം
യേശുവിന്റെ ജറുസലമിലേയ്ക്കുള്ള രാജകീയപ്രവേശനത്ത
യാത്രയും ഭക്ഷണവും
നെറ്റിയിൽ ക്ഷാരം പൂശി ജറുസലം തീർഥാടനം ആരംഭിച്ചവർ
യാത്രയും ജീവിതവും
എത്രയോ യാത്രകളാണു വിശുദ്ധഗ്രന്ഥം നമ്മുടെ മുന്പിൽ അവ
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top