രോഗവും വാർധക്യവും ചില ആകുലതകളും
രോഗവും വാർധക്യവും ചില ആകുലതകളും
സൗഖ്യദായകനായ ദൈവം! വിശുദ്ധഗ്രന്ഥത്തിൽ ഉടനീളം നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കുറിച്ചുള്ള ചിത്രമാണ്. അബ്രഹാം പ്രാർഥിക്കുന്നതും അവന്‍റെ പ്രാർഥനകേട്ട് അബിമെലെക്കും ഭാര്യയും വേലക്കാരിയും സൗഖ്യം പ്രാപിക്കുന്നതും ഉല്പത്തി പുസ്തകത്തിൽ നമ്മൾ കാണുന്നു. കുഷ്ഠം പിടിച്ചു മഞ്ഞുപോലെ വെളുത്തുപോയ മിറിയം മോസസിന്‍റെ പ്രാർഥനാഫലമായി സൗഖ്യം പ്രാപിക്കുന്നതു സംഖ്യ പുസ്തകത്തിലുണ്ട്. പ്രവാചകൻ ബഥേലിലെ ബലിപീഠത്തിനെതിരേ പ്രവചിക്കുന്നതുകേട്ട് ജെറോബോവാം പീഠത്തിനരികെനിന്ന് കൈനീട്ടിക്കൊണ്ട് അവനെ പിടിക്കാൻ കല്പിച്ചു; എന്നാൽ അവന്‍റെ കരം മരവിച്ചു മടക്കാൻ കഴിയാതെയായി. ദൈവപുരുഷൻ രാജാവിനുവേണ്ടി പ്രാർഥിക്കുകയും ദൈവം അവന്‍റെ കരം പഴയ പടിയാക്കുകയും ചെയ്തു എന്ന് രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ വിവരിക്കുന്നു.

ദൈവത്തിന്‍റെ അഭീഷ്ടത്തിനെതിരായി പ്രവർത്തിച്ച് ജനസംഖ്യാ കണക്ക് എടുത്തതിന്‍റെ പേരിൽ ദൈവം പകർച്ചവ്യാധി അയയ്ക്കുന്നതും എന്നാൽ, ദാവീദിന്‍റെ പ്രാർഥനകേട്ട് ഇസ്രയേലിൽനിന്ന് മഹാമാരി വിട്ടുപോകുന്നതും സാമുവേലിന്‍റെ രണ്ടാം പുസ്തകത്തിന്‍റെ അവസാനതാളുകളിൽ നമുക്കു കാണാം. ദാവീദ് പിന്നീട് പാടുന്നുണ്ട്. "എന്‍റെ ദൈവമായ കർത്താവേ, ഞാൻ അങ്ങയോട് നിലവിളിച്ച് അപേക്ഷിച്ചു, അവിടുന്നു എന്നെ സുഖപ്പെടുത്തുകയും ചെയ്തു.’കർത്താവിന്‍റെ സൗഖ്യദാനത്തെ പുകഴ്ത്തിക്കൊണ്ട് ദാവീദ് വീണ്ടും പാടുന്നുണ്ട്: "ദരിദ്രരോട് കരുണകാണിക്കുന്നവൻ ഭാഗ്യവാൻ.... കർത്താവ് അവന്‍റെ രോഗശയ്യയിൽ ആശ്വാസം പകരും. അവിടുന്നു രോഗശാന്തി നല്കും.’

രോഗബാധിതരോടുള്ള ദൈവത്തിന്‍റെ കാരുണ്യം നിറഞ്ഞ ഇടപെടലുകളാണു മുകളിൽ പറഞ്ഞ സംഭവങ്ങളിലും സ്തുതിഗീതങ്ങളിലും നിറഞ്ഞുനില്ക്കുന്നത്. മാറായിലെ ജലം നല്കി ഇസ്രയേൽ ജനത്തെ അനുഗ്രഹിച്ച് ദൈവം സ്വയം പറയുന്നുണ്ടല്ലോ: "ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്.’ പ്രസ്തുതകാരണങ്ങളാൽ ആകണം ഇസ്രയേൽ ജനത "യഹോവാ റാഫാ - സൗഖ്യദായകനായ കർത്താവ് -’ എന്ന് പറഞ്ഞുകൊണ്ട് അവിടുത്തെ വിളിച്ച് അപേക്ഷിച്ചത്.

പഴയനിയമത്തിലെ സുഖപ്പെടുത്തുന്ന ദൈവാനുഭവം പുതിയ നിയമത്തിൽ യേശുവിലൂടെ കൂടുതൽ പ്രകടമാകുകയും പൂർണതയിൽ എത്തുകയും ചെയ്യുന്നു. മർക്കോസിന്‍റെ സുവിശേഷം ആദ്യ അധ്യായം തന്നെ ഈ ആശയം വ്യക്തമാക്കുന്നു. പിശാചുബാധിതർ, കുഷ്ഠരോഗികൾ,പത്രോസിന്‍റെ അമ്മായിഅമ്മ തുടങ്ങിയവർ അവിടുന്നു നല്കിയ സൗഖ്യം സ്വീകരിച്ചവരാണ്. രോഗികളോടുള്ള യേശുവിന്‍റെ അനുകന്പ മർക്കോസ് സുവിശേഷകനോടൊപ്പം മറ്റു സുവിശേഷകരും എടുത്തു പറയുന്നു, കാരണം യേശുവിന്‍റെ പരസ്യ ജീവിതശുശ്രൂഷയുടെ നല്ലൊരു പങ്കും രോഗികളോടുകൂടെ ആയിരുന്നല്ലോ! അവിടുന്നു അവരെ വിധിക്കുകയോ പുറംതള്ളുകയോ ചെയ്തില്ല. അവിടുന്നു ശരീരത്തിന്‍റെ സൗഖ്യത്തിൽ മാത്രമായിരുന്നില്ല ശ്രദ്ധപതിപ്പിച്ചത്; ആത്മാവിന്‍റെ മോചനവും സൗഖ്യവും രക്ഷയും അവിടുന്നു അവർക്കു നല്കി.


ആദിമസഭയും രോഗികളോടുള്ള സമീപനത്തിൽ യേശുവിന്‍റെ മനോഭാവം പിൻതുടരുന്നതിൽ ഒൗത്സുക്യം കാണിച്ചിരുന്നത് പുതിയ നിയമത്തിൽ കാണാവുന്നതാണ്. സുന്ദരകവാടത്തിങ്കൽ ഇരുന്ന് ഭിക്ഷയാചിച്ചിരുന്ന മുടന്തനു പത്രോസും യോഹന്നാനും സൗഖ്യം നല്കി അനുഗ്രഹിക്കുന്നത് അനേക സംഭവങ്ങളിൽ ഒന്നാണ്. യേശുതന്നെ തന്‍റെ അപ്പോസ്തലന്മാരെ അതിനായി ഒരുക്കിയെന്നു സുവിശേഷകന്മാർ എഴുതുന്നുണ്ട്: "ശിഷ്യന്മാർ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു; അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലം പൂശി സുഖപ്പെടുത്തി.’

സഭ എന്നും ഈ ശുശ്രൂഷ തുടരണമെന്നാണു യാക്കോബ് ശ്ലീഹ ഓർമിപ്പിക്കുന്നത്. "........... നിങ്ങളിൽ ആരെങ്കിലും രോഗിയാണെങ്കിൽ അവൻ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവൻ കർത്താവിന്‍റെ നാമത്തിൽ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാർഥിക്കട്ടെ..’ സഭ അഭംഗുരം പ്രസ്തുതനിർദേശം പാലിച്ചിട്ടുണ്ടല്ലോ. രോഗീലേപനമെന്ന കൂദാശ പരികർമം ചെയ്തുകൊണ്ട് രോഗികളോടും വാർധക്യത്തിൽ ഉള്ളവരോടുമുള്ള സഭയുടെ കടമ നിർവഹിക്കുന്നു. അതുവഴി രോഗികളിൽ ധൈര്യവും പ്രത്യാശയും വർധിക്കുന്നു; സഹനത്തിന് പുതിയ അർഥവും നിത്യതയിലേക്കുള്ള യാത്രയ്ക്ക് വഴിയും ഒരുങ്ങുന്നു.

പഴയനിയമത്തിലും പുതിയ നിയമത്തിലും സഭയിലും നമ്മൾ ദർശിച്ച കാരുണ്യത്തിന്‍റെ മുഖം പ്രാർഥനയിലും തൈലാഭിഷേകത്തിലും മാത്രമായി ചുരുങ്ങിപ്പോയി എന്നു കരുതരുത്; രോഗികളോടും വാർധക്യം അനുഭവിക്കുന്നവരോടുമുള്ള സാമീപ്യവും ഐക്യദാർഢ്യവും അതു മുൻകൂട്ടി കാണുന്നുണ്ട്. എന്നാൽ, വലിയ വെല്ലുവിളി നേരിടുന്ന ഒരു തലമായി ഇതു മാറിക്കഴിഞ്ഞു. കുറച്ചുകൂടി വിശാലമായ അർഥത്തിൽ എല്ലാവരിലേക്കും ശുശ്രൂഷാരംഗം എത്തിച്ചേരാൻ അതു നമ്മെ നിർബന്ധിക്കുന്നതായി കാണാം. സങ്കീർത്തനവചനങ്ങളാണ് മനസിൽ തെളിയുന്നത്: ’’വാർധക്യത്തിൽ തള്ളിക്കളയരുതേ! ബലം ക്ഷയിക്കുന്പോൾ എന്നെ ഉപേക്ഷിക്കരുത്! ... ദൈവമേ വാർധക്യവും നരയും ബാധിച്ച എന്നെ പരിത്യജിക്കരുതേ...’’

സങ്കീർത്തകന്‍റെ ഈ വിലാപം എന്നത്തേക്കാൾ ഉപരി ഇന്നു വർധിച്ചിരിക്കുന്നു. വിസ്മരിക്കപ്പെടുകയും നിരാകരിക്കപ്പെടുകയു ചെയ്യുമെന്നു ഭയപ്പെടുന്ന വൃദ്ധരുടെയും രോഗികളുടെയും ആകുലത നമ്മുടെ മനസിനെ സ്പർശിക്കട്ടെ! ചെറുപ്പക്കാരും വൃദ്ധരും ആരോഗ്യവാന്മാരും രോഗികളും തമ്മിലുള്ള പുതിയ ഒരാശ്ലേഷത്തിന്‍റെ കവിഞ്ഞൊഴുകുന്ന ആനന്ദം സംജാതമാകേണ്ടിയിരിക്കുന്നു. വൃദ്ധരെയും രോഗികളെയും സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുക വഴി യേശുവിന്‍റെ സൗഖ്യദായക ശുശ്രൂഷയിലാണ് നമ്മൾ പങ്കുചേരുന്നത് എന്ന് അറിയുക.

ജറുസലം തീർത്ഥാടനം-26 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.