സിവിൽ സർവീസ് വിജയത്തിളക്കത്തിൽ ഷിൽജ; അഭിമാനപൂർവം അതിരമ്പുഴ സെന്‍റ് മേരീസ്
Friday, April 19, 2024 6:36 AM IST
അതിരമ്പുഴ: അതിരമ്പുഴ സെന്‍റ് മേരീസ് ഗേൾസ് സ്കൂളിന് ഇത് അഭിമാന നിമിഷം. സ്കൂളിലെ പൂർവ വിദ്യാർഥിനിയായ ഷിൽജ ജോസ് സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി. 2012 എസ്എസ്എഎൽസി ബാച്ചിലെ വിദ്യാർഥിനിയായിരുന്നു ഷിൽജ.

കണ്ണൂർ അമ്പായത്തോട് പാൽച്ചുരം പുന്നത്തറ വീട്ടിൽ ജോസിന്‍റെയും കത്രീനയുടെയും ഏകമകളാണ് ഷിൽജ. 2009ൽ എട്ടാം ക്ലാസിലാണ് ഷിൽജ അതിരമ്പുഴ സെന്‍റ് മേരീസ് ഹൈസ്കൂളിൽ ചേരുന്നത്. എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയാണ് വിജയിച്ചത്.

പ്ലസ് ടുവിന് പഠിച്ചത് കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. കമ്പ്യൂട്ടർ സയൻസ് ആയിരുന്നു വിഷയം. കോഴിക്കോട് എൻഐടിയിൽനിന്നും മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി ചെന്നൈയിൽ ജോലിയിൽ പ്രവേശിച്ചു.

സിവിൽ സർവീസ് തയ്യാറെടുപ്പിനുവേണ്ടി ജോലി രാജിവയ്ക്കുകയായിരുന്നു. നിലവിൽ ബാംഗ്ലൂരുവിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ഓഫീസിൽ ആയിരിക്കുമ്പോഴാണ് സിവിൽ സർവീസ് വിജയ വാർത്ത അറിയുന്നത്.

സാധാരണ കുടുംബത്തിലെ അംഗമായ ഷിൽജ എയ്ഡഡ്, ഗവൺമെന്‍റ് സ്കൂളുകളിൽ പഠിച്ചു നേടിയ വിജയത്തിന് തിളക്കമേറും. അതിരമ്പുഴ സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ മൂന്നു വർഷത്തെ പഠനകാലം മറക്കില്ലെന്നും എത്രയും വേഗം സ്കൂളിൽ എത്തുമെന്നും ഷിൽജ പറഞ്ഞു.