കാട്ടുപോത്തിന്‍റെ ആക്രമണം: ഫോറസ്റ്റർക്കും വാച്ചർക്കും പരിക്ക്
Monday, April 29, 2024 11:21 PM IST
കുമളി: മംഗളാദേവി കർണകി ക്ഷേത്രത്തിനു സമീപം കാട്ടുപോത്തിന്‍റ അക്രമണത്തിൽ രണ്ടു തമിഴ്നാട് വനപാലകർക്ക് ഗുരുതരമായി പരിക്കേറ്റു. ഗൂഡല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റർ ഭൂപതി, വാച്ചർ സുമൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗളാദേവി ക്ഷേത്രത്തിനു സമീപം അടിവാരത്ത് തമിഴ്നാട് വനമേഖലയിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം.

വരയാടിന്‍റെ കണക്കെടുക്കാനെത്തിയ പത്തംഗ സംഘത്തിൽപ്പെട്ടവരായിരുന്നു ഇരുവരും. മലയിൽ മേഞ്ഞു നടന്നിരുന്ന ഒറ്റയാൻ പോത്തിന്‍റെ മുന്നിൽ വനപാലകർ പെടുകയായിരുന്നു. സുമന്‍റെ ഇരുകാലുകൾക്കും ഒടിവുണ്ട്. വിവരം ലഭിച്ചതിനെത്തുടർന്നു തേക്കടിയിൽനിന്നു വനപാലകർ എത്തിച്ച ആംബുലൻസിൽ ഇരുവരേയും കന്പം സർക്കാർ ആശുപത്രിയിലെത്തിച്ച ശേഷം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.

കനത്ത വേനലിൽ വനത്തിലെ ജലസ്രോതസുകൾ വറ്റി വരളുകയും പുൽമേടുകൾ കരിഞ്ഞുണങ്ങുകയും ചെയ്തിട്ടുണ്ടെങ്കിലും ക്ഷേത്രത്തിന്‍റെ താ‌ഴ്‌വാരത്ത് പുല്ലും വറ്റാത്ത കുടിവെള്ളവും ഉള്ളതിനാൽ ഈ പ്രദേശത്ത് വന്യമൃഗ സാന്നിധ്യം ഏറെയുണ്ട്.