വികസന ഫണ്ട് ചെലവഴിച്ചതില്‍ 100 ശതമാനം: കാണക്കാരിക്ക് നേട്ടം
Friday, April 19, 2024 6:50 AM IST
കടുത്തുരുത്തി: വികസന ഫണ്ട് ചെലവഴിച്ചതില്‍ 100 ശതമാനം നേട്ടം കൈവരിച്ചു സംസ്ഥാനത്തു മൂന്നാം സ്ഥാനത്തെത്തി കാണക്കാരി പഞ്ചായത്ത്. 2023-24 വാര്‍ഷിക പദ്ധതി വികസന ഫണ്ടുകളുടെ കാര്യത്തിൽ 102.89 ശതമാനം ചെലവഴിച്ചാണ് കാണക്കാരി പഞ്ചായത്ത് സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്തും ജില്ലാ തലത്തില്‍ കോട്ടയത്ത് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാമതും എത്തുന്നത്.

ജില്ലയില്‍ രണ്ടാം സ്ഥാനത്തുള്ള വെളിയന്നൂര്‍ പഞ്ചായത്ത് 100.79 ശതമാനവും മൂന്നാം സ്ഥാനത്തുളള മരങ്ങാട്ടുപിള്ളി പഞ്ചായത്ത് 100.45 ശതമാനം ചെലവുമാണ് നടപ്പാക്കിയത്.

ഭരണസമിതിയും നിര്‍വഹണ ഉദ്യോഗസ്ഥരും ജീവനക്കാരും ഒരു മനസ്സോടെ പ്രവര്‍ത്തിച്ചതാണ് കാണക്കാരി പഞ്ചായത്തിനെ അഭിമാനര്‍ഹമായ നേട്ടത്തിലെത്തിച്ചതെന്ന് പ്രസിഡന്‍റ് അംബിക സുകുമാരന്‍, വൈസ് പ്രസിഡന്‍റ് ബിജു പഴയപുരയ്ക്കല്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് പ്രിന്‍സ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

ഉത്പാദന, സേവന, പശ്ചാത്തല മേഖലകളിലായി ജനകീയ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്നതോടൊപ്പം അതിദരിദ്രരുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികളും പൂര്‍ത്തീകരിച്ചാണ് കാണക്കാരി മികച്ച നേട്ടം കൈവരിച്ചത്.