വീണ്ടുമൊരു കേരള കോണ്‍ഗ്രസ് കൂടി
Friday, April 19, 2024 11:54 PM IST
കോട്ടയം: പിറവിയും പിളര്‍പ്പും ലയനവും പതിവായ കേരള കോണ്‍ഗ്രസുകളുടെ നിരയിലേക്ക് ഇന്നലെ പുതിയൊരു കേരള കോണ്‍ഗ്രസ് കൂടി ഉദയം ചെയ്തു. കേരള കോണ്‍ഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്‍റ് പദവിയില്‍നിന്ന് രാജിവച്ച സജി മഞ്ഞക്കടമ്പലിന്‍റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് രൂപീകരിച്ചു തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്കു പിന്തുണ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ട ഒരു നിര നേതാക്കള്‍ ചേര്‍ന്നാണ് 1964 ഒക്‌ടോബര്‍ എട്ടിനു തിരുനക്കരയില്‍ കേരള കോണ്‍ഗ്രസ് സ്ഥാപിച്ചത്. പിന്നീട് മാണി, ജോസഫ്, പിള്ള, ജേക്കബ്, ജോര്‍ജ് തുടങ്ങി വിവിധ നേതാക്കള്‍ കാലവും കാലാവസ്ഥയും നോക്കിയും സ്ഥാനമാനങ്ങളെച്ചൊല്ലിയും കലഹിച്ചു ചെറുതും വലുതുമായ കേരള കോണ്‍ഗ്രസുകള്‍ക്കു രൂപംകൊടുത്തു. പകുതി വെളുപ്പും പകുതി ചുവപ്പുമുള്ള കൊടിയടയാളം എല്ലാ കേരള കോണ്‍ഗ്രസുകളും അടയാളമാക്കി.

ജന്മം കൊണ്ട തിരുനക്കര മൈതാനം തന്നെയാണ് മുഖ്യ പിളര്‍പ്പുകള്‍ക്കും ലയനങ്ങള്‍ക്കും വേദിയായത്. ഗ്രൂപ്പു മാറാത്ത നേതാക്കളും മുന്നണികളെ മാറിപ്പരീക്ഷിക്കാത്ത കേരള കോണ്‍ഗ്രസുകളും ഒന്നുംതന്നെയില്ല. നിലവില്‍ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്-എം, കേരള കോണ്‍ഗ്രസ്-ബി, കേരള കോണ്‍ഗ്രസ്-ജേക്കബ്, കേരള കോണ്‍ഗ്രസ് സെക്യുലര്‍, കേരള കോണ്‍ഗ്രസ്-നാഷണലിസ്റ്റ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് തുടങ്ങിവ തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷനില്ലാത്ത കേരള കോണ്‍ഗ്രസുകളുമുണ്ട്.

സംസ്ഥാനത്തെ മൂന്നു മുന്നണികളിലും ഏതെങ്കിലുമൊരു കേരള കോണ്‍ഗ്രസിന്‍റെ സഖ്യമുണ്ട്. സ്വന്തം ചിഹ്നമുള്ളതും ഇല്ലാത്തതും.